Wednesday, July 27, 2011

സൃഷ്ടിപ്പിന്റെ രഹസ്യം ഭൂമിയില്‍

എന്നെ ഒരുപാട് ചിന്തിപ്പിച്ച ഒരു ആയത്താണ് സൂറത്തുല്‍ അന്‍കബൂത്തിലെ 20-ാമത്തെ ആയത്ത്. ഇതിന് എങ്ങനെ ഒരു ഉത്തരം കണ്ടെത്താന്‍ മനുഷ്യന് - പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്ക് കഴിയും എന്ന് ഇടക്കിടെ തോന്നാറുണ്ട്. 'നബിയേ, താങ്കള്‍ പറയുക, നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക. അല്ലാഹു എങ്ങനെയാണ് സൃഷ്ടികര്‍മം നടത്തിയതെന്ന് നിരീക്ഷിക്കുക. പിന്നീഷ് അല്ലാഹു തന്നെ രണ്ടാമതും വളര്‍ത്തും. തീര്‍ച്ചയായും അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്.' (അല്‍അന്‍കബൂത്ത്: 20)

ഈ ആയത്തിലൂടെ മുന്‍ഗാമികള്‍ സഞ്ചരിക്കുകയും പല വിജ്ഞാനങ്ങളും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യൂറോപ്പിന് അത് കൈമാറിക്കിട്ടിയപ്പോള്‍ അവരതിനെ വീണ്ടും വികസിപ്പിച്ചു. സൃഷ്ടിപ്പിന്റെ ചരിത്രം മരത്തൊലികളിലും പാറകളിലും തടികളിലും രേഖപ്പെട്ടുകിടപ്പുണ്ടെന്ന് ആധുനിക ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയത് അങ്ങനെയാണ്. അല്ലാഹു പറയുന്നു: 'ഉറച്ചു വിശ്വസിക്കുന്നവര്‍ക്ക് ഭൂമിയില്‍ ദൃഷ്ടാന്തങ്ങളുണ്ട്.' (അദ്ദാരിയാത്ത്: 20)

സൃഷ്ടിപ്പിന്റെ രഹസ്യത്തെപ്പറ്റി ശാസ്ത്രജ്ഞര്‍ പാറകളിലും കടലിന്നടിയിലും ഫോസിലുകളിലും അന്വേഷണം നടത്തിയിട്ടുണ്ട്. അങ്ങനെയാണ് ഭൂമിയുടെ ആയുസ്സിനെപ്പറ്റിയും മറ്റു ജീവജാലങ്ങളുടെ കാലയളവുകളെപ്പറ്റിയുമൊക്കെ മനുഷ്യന്‍ മനസ്സിലാക്കിയത്. നമ്മുടെ ഗ്രഹത്തിന്റെ ചരിത്രം മണ്ണിലും പാറകളിലും ചെടികളിലും, എന്തിനധികം ജലതന്മാത്രകളില്‍ പോലും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരുലക്ഷം വര്‍ഷം മുമ്പ് ജീവിച്ച മനുഷ്യഫോസിലുകളില്‍നിന്ന് അവന്റെ പ്രത്യേകതകളും ആയുര്‍ദൈര്‍ഘ്യവും, എന്തിനധികം അവന്റെ ഭക്ഷണ പാനീയങ്ങളുടെ വിവരങ്ങള്‍ പോലും മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ അടരുകളില്‍ 'സുരക്ഷിതമായ രേഖ'കളില്‍ അവ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. വിശ്വാസികളായ നമ്മുടെ വിശ്വാസം വര്‍ധിക്കാന്‍ ഇത്തരം കാര്യങ്ങള്‍ നമ്മളും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പാറകളില്‍ സൂക്ഷിക്കപ്പെട്ട വിവരങ്ങള്‍
പാറകള്‍ എന്ന്, എങ്ങനെ രൂപംകൊണ്ടു എന്നുള്ള വിവരങ്ങള്‍ അല്ലാഹു പാറയില്‍ നിക്ഷേപിച്ചിരിക്കുന്നു. നാം പഠിച്ച ഭാഷയിലല്ല അവ എഴുതപ്പെട്ടിരിക്കുന്നത്. മറിച്ച്, ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച, അണുക്കളുടെയും തന്മാത്രകളുടെയും ഭാഷയാണത്. അല്ലാഹു സൃഷ്ടിച്ച ഫിസിക്‌സിന്റെ അടിസ്ഥാന തത്ത്വങ്ങളിലൂന്നിയ ഭാഷയാണത്.

മണ്ണിന്റെ അടരുകളിലാണ് ഇന്നത്തെ ശാസ്ത്രജ്ഞര്‍ മനുഷ്യചരിത്രം തേടുന്നത്. അതുപോലെ ഓരോ അടരുകളും - കൃത്യമായ ഒരു ചരിത്രം സൂക്ഷിക്കുന്നതായും ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെയാണ്, 'നിങ്ങള്‍ ഭൂമിയില്‍ സ്ചരിക്കൂ, അവന്‍ എങ്ങനെ സൃഷ്ടികര്‍മം ആരംഭിച്ചു എന്ന് നോക്കുക' എന്ന സൂക്ഷതം നമ്മുടെ ഓര്‍മയിലേക്കോടിയെത്തുന്നത്. പാറകളില്‍, പ്രത്യേകിച്ച് ഉറച്ച പാറകളില്‍ അവയുടെ ജീവിതത്തെയും അവ കഴിച്ചുകടത്തിയ സാഹചര്യങ്ങളെയും പറ്റിയുള്ള കൃത്യമായ വിവരങ്ങളുണ്ട്. അഗ്നിപര്‍വതശിലകളില്‍ തിളങ്ങുന്ന കാര്‍ബണുകളെ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ട്. അതുപോലെ യുറേനിയം, തോറിയം എന്നീ മൂലകങ്ങളും ഉണ്ട്. അവയുടെ ജ്വലന കഴിവ് കുറയുന്നതിനനുസരിച്ച് കാലം ഗണിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നു. അതനുസരിച്ച് അവര്‍ ആ പാറയുടെ ആയുസ്സും ഗണിക്കുന്നു. ഫിസിക്‌സിന്റെ നിയമങ്ങള്‍ കണ്ടെത്താനും പല ഉപകരണങ്ങള്‍ ഉണ്ടാക്കാനുമുള്ള കഴിവ് പടച്ചവന്‍ മനുഷ്യന് നല്‍കിയതിനാല്‍ അവന് ഭൂമി, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്തിനധികം പ്രപഞ്ചത്തിന്റെ തന്നെ കാലം കണക്കാക്കാന്‍ കഴിയുന്നു.
ഉദാഹരണമായി കാര്‍ബണ്‍ 14 ന്റെ പകുതി ആയുസ്സ് 5730 വര്‍ഷമാണ്. അതായത്, ഓരോ 5730 കൊല്ലം കഴിയുമ്പോഴും കാര്‍ബണ്‍ 14 ന്റെ ആറ്റങ്ങള്‍ നൈട്രജന്‍ 14 ആയി മാറും. അങ്ങനെ കാലം കഴിയുംതോറും കണക്കാക്കാന്‍ കഴിയാത്തത്ര ചെറിയ അളവിലായി മാറും.

ഈ പ്രപഞ്ചം യാദൃശ്ചികമായി ഉണ്ടായതാണെന്ന് പറയുന്നവര്‍ക്ക് ഇതൊക്കെ ഇങ്ങനെ കൃത്യമായി രൂപപ്പെടുത്തിയതാരാണ് എന്ന് പറയാനാകുമോ? ഖുര്‍ആന്‍ പറയുന്നു: 'ഇത് അല്ലാഹുവിന്റെ സൃഷ്ടിപ്പാണ്. അവനെ കൂടാതെയുള്ളവര്‍ സൃഷ്ടിച്ചതൊന്ന് കാണിച്ചുതരാമോ? അക്രമികള്‍ വ്യക്തമായ വഴികേടിലാണ്.' (സൂറത്ത് ലുഖ്മാന്‍ 11)
വളരെ പുരാതനമായി രൂപംകൊണ്ട ഒരു പാറയുടെ ചിത്രമാണിത്. യുറേനിയത്തിന്റെ അളവ് എങ്ങനെയാണ് കുറയുന്നതെന്നും പടിപടിയായി കറുത്തീയമായി മാറുന്നതെന്നും ഈ ചിത്രം കാട്ടിത്തരുന്നു. (നീലനിറം ഗന്ധകവും ചുവപ്പ് യുറേനിയത്തെയും സൂചിപ്പിക്കുന്നു).

ഒരു ഗുഹയില്‍ നിന്നെടുത്ത കാത്സ്യത്തിന്റെ ചിത്രമാണിത്. ഈ വളയങ്ങള്‍ ഈ ഗുഹയുടെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നു. അത് താണ്ടിക്കടന്ന ഭൂതകാലത്തെപ്പറ്റിയും പറഞ്ഞുതരുന്നു. ആയിരക്കണക്കിന് കൊല്ലം കൊണ്ട് ഈര്‍പ്പവും മഴയും അതില്‍ വരച്ച ചരിത്രമാണത്. മഹാനായ സ്രഷ്ടാവ് പരിശുദ്ധന്‍!

ഭൂമിയില്‍ ശേഖരിക്കപ്പെട്ട അറിവുകളുടെ അടിസ്ഥാനത്തില്‍, ഭൂമിയുടെ ആയുസ്സ് (വയസ്സ്) കണക്കാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടുണ്ട്. 4,600 മില്യണ്‍ വര്‍ഷമാണ് ഭൂമിയുടെ വയസ്സ്. ധാരാളം യുഗങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും നിശ്ചിതമായ കാലയളവും ഉണ്ടായിരുന്നു.

ഫോസിലുകളില്‍ ശേഖരിക്കപ്പെട്ട വിവരങ്ങള്‍
ജീവനുള്ള വസ്തുക്കള്‍ മരിക്കുമ്പോള്‍ കാലക്രമത്തില്‍ അവ ഫോസിലുകളായി രൂപാന്തരപ്പെടുന്നു. അങ്ങനെ ആ വസ്തുവിന്റെ എല്ലിലടങ്ങിയ കാര്‍ബണില്‍നിന്ന് അതിന്റെ പ്രായം കണക്കാക്കാന്‍ സാധിക്കുന്നു. അല്ലാഹു പരിശുദ്ധന്‍! മനുഷ്യനെ അവന്‍ ആദരിച്ചു. അവനെ പരിഭ്രാന്തനായി വിട്ടിട്ടില്ല. ദൈവം സത്യമാണെന്നതിനുള്ള സാക്ഷ്യങ്ങള്‍ അവന്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അവന്‍ സര്‍വശക്തനാണെന്നും സര്‍വജ്ഞനാണെന്നും ഉള്ള സാക്ഷ്യവും ഉണ്ട്. മാത്രമല്ല, മനുഷ്യരായ നമ്മുടെ ഓരോ പ്രവര്‍ത്തനങ്ങളും രേഖപ്പെട്ടതും സൂക്ഷിക്കപ്പെട്ടതുമാണെന്നും സംശയത്തിനിടയില്ലാത്തവിധം നാം വിശ്വസിക്കേണ്ടതുണ്ട്. അതിനാല്‍, നാം ദൈവസന്നിധിയില്‍ വിചാരണ ചെയ്യപ്പെടുംമുമ്പ് നാം സ്വയം വിചാരണ ചെയ്യുക.


അല്ലാഹു സൃഷ്ടിച്ച എല്ലാ വസ്തുക്കളിലും സൂക്ഷ്മമായ ഫിസിക്‌സ് തത്ത്വങ്ങള്‍ അവന്‍ നിക്ഷേപിച്ചിട്ടുണ്ട്. നാം ആ വസ്തുക്കളെ വിശദമായി പരിശോധിച്ചാല്‍ അതിന്റെ പൂര്‍വചരിത്രം കണ്ടെത്താനാകും. അവ ജീവിച്ച കാലഘട്ടത്തെപ്പറ്റിയും ജീവിതസാഹചര്യങ്ങളെപ്പറ്റിയും അറിയാന്‍ അവയില്‍ത്തന്നെ അടയാളങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു!

ഐസില്‍ ശേഖരിക്കപ്പെട്ട വിവരങ്ങള്‍
24,000 കൊല്ലം മുതലാണ് ഭൂമിയുടെ അന്തരീക്ഷയുഗം ആരംഭിച്ചത്. അഥവാ പുറംപാളി. ആയിരക്കണക്കിന് മീറ്റര്‍ ഉയരത്തിലുള്ള അന്തരീക്ഷപാളികളും. കാലാവസ്ഥാ വിദഗ്ധര്‍ അക്കാലത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. അന്തരീക്ഷസ്ഥിതി, താപം, അന്തരീക്ഷ പാളികളുടെ ഘടന തുടങ്ങിയവയെപ്പറ്റി പറയുന്നുണ്ട്. ഇത്ര കൃത്യമായി അവര്‍ക്കെങ്ങനെ ഇത് പറയാനാവുന്നു എന്ന് നമുക്ക് നോക്കാം.


ആല്‍പ്‌സ് പര്‍വതത്തില്‍നിന്നുള്ള ഒരു ഐസ്‌കഷണം എടുത്ത് പരിശോധിച്ച ശാസ്ത്രജ്ഞര്‍ അതിന് 24,000 കൊല്ലത്തെ പഴക്കമാണ് കണക്കാക്കിയിട്ടുള്ളത്. വിശദമായ പഠന-ഗവേഷണങ്ങള്‍ക്കൊടുവില്‍ അവരതില്‍ ധാരാളം സൂക്ഷ്മമായ രേഖകള്‍ കണ്ടെത്തി. ഓരോ രേഖകളും ഓരോ വര്‍ഷത്തെ കാലാവസ്ഥയെപ്പറ്റി പറഞ്ഞുതരുന്നുണ്ട്. അതിലെ ആറ്റങ്ങള്‍ക്കിടയിലെ വായുകുമിളകള്‍ ആ കാലത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. സൃഷ്ടിരഹസ്യത്തെപ്പറ്റി ശാസ്ത്രജ്ഞര്‍ പുറംപാളിയുടെ അടരുകളില്‍ ഗവേഷണം നടത്തുകയുണ്ടായി. അവര്‍ ധാരാളം അദ്ഭുതകരമായ കാര്യങ്ങള്‍ കണ്ടെത്തുകയുണ്ടായി. കാരണം, അന്തരീക്ഷയുഗത്തെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും അതിന്റെ അടരുകളില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന. ആ അടരുകളിലുള്ള ഉപ്പ്, വിസ്തൃതിയിലുള്ള രേഖകള്‍, കാലപ്പഴക്കം കൊണ്ടുണ്ടാകുന്ന വരകൾ, കുമിളകൾ, മറ്റു വാതകങ്ങള്‍ എന്നിവയില്‍നിന്ന് അക്കാലത്തെ ഭൂമിയുടെ താപനില, മര്‍ദ്ദം മുതലായവ അറിയാന്‍ കഴിയുന്നു. അപ്രകാരം മലിനീകരണത്തോത്, ശൈത്യകാലം, ചൂടുകാലം എന്നിവ അക്കാലഘട്ടത്തില്‍ എത്രയായിരുന്നുവെന്ന് രേഖപ്പെട്ടുകിടക്കുന്നു.

വ്യത്യസ്ത ആഴങ്ങളില്‍നിന്ന് എടുത്ത അടരുകളില്‍ ധാരാളം രേഖകള്‍ കാണാം. ഓരോ രേഖകളും ആ അടരുകള്‍ മുറിച്ചുകടന്ന ചരിത്രം നമുക്ക് പറഞ്ഞുതരുന്നു. അല്ലാഹു ഈ ഭൂമിയുടെ ചരിത്രത്തെ എവിടെ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ഭൂമിയില്‍ സഞ്ചരിച്ച് അവ കണ്ടെത്താന്‍ ഖുര്‍ആന്‍ നമ്മോടാഹ്വാനം ചെയ്യുന്നു. അന്ത്യദിനത്തില്‍ ഈ ജീവജാലങ്ങളെ മുഴുവന്‍ കൊണ്ടുവരാന്‍ അല്ലാഹുവിന് ഒരു വിഷയവും ഇല്ല എന്നും നമുക്കിതിലൂടെ മനസ്സിലാക്കാം.

ഗവേഷകര്‍ കല്‍ക്കരി ഖനിയുടെ ഏറ്റവും ആഴമുള്ള സ്ഥലങ്ങളില്‍ ഇറങ്ങി നോക്കിയപ്പോൾ, സ്ഥിരമായി ഒഴുകുന്ന നീരുറവകള്‍ കണ്ടെത്തി. അതില്‍ നിന്നെടുത്ത് പരിശോധിച്ചപ്പോള്‍ ലക്ഷക്കണക്കിനു വര്‍ഷം പഴക്കമുള്ള വെള്ളമാണതെന്ന് കണ്ടെത്തി. മാത്രമല്ല, വായുവും വെളിച്ചവുമില്ലാതെ ജീവിക്കാനും പ്രത്യുല്‍പ്പാദനം നടത്താനും കഴിയുന്ന ജീവികളെയും കണ്ടെത്തി. അതിലൂടെ ലക്ഷക്കണക്കിന് വര്‍ഷം മുമ്പുള്ള ജീവന്റെ രൂപവും കാലാവസ്ഥയും എന്താണെന്നും അവര്‍ മനസ്സിലാക്കി.

1800 മീറ്റര്‍ താഴ്ചയിലുള്ള ഗ്രീന്‍ലാന്റ് ദ്വീപിന്റെ ഉത്തരഭാഗത്തുനിന്ന് കണ്ടെടുത്ത ഹിമകണത്തിന്റെ പഴക്കം 20,000 വര്‍ഷമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതിലെ ഗ്രാഫുകള്‍ ആ ദീര്‍ഘമായ കാലഘട്ടത്തിന്റെ ചരിത്രം ഗവേഷകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു.

ഉല്‍ക്കകളില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍
ഭൂമിയില്‍ പതിച്ച ഉല്‍ക്കകളില്‍നിന്നും ഗവേഷകര്‍ ധാരാളം കാര്യങ്ങള്‍ കണ്ടെത്തുകയുണ്ടായി. 4,000 ദശലക്ഷം വര്‍ഷം മുമ്പുള്ള പ്രപഞ്ചത്തിന്റെ അവസ്ഥയെപ്പറ്റി അറിയാന്‍ ഈ ഉല്‍ക്കാ പഠനം സഹായിക്കുന്നു. ഉല്‍ക്കകളിലെ തന്മാത്രാ ഘടന, അവശേഷിച്ച കാര്‍ബന്റെ അളവ് എന്നിവയിലൂടെ അവര്‍ പലതും മനസ്സിലാക്കി. ആകാശത്തുനിന്ന് വന്നവയില്‍ ജീവന്റെ ആദ്യരൂപങ്ങള്‍ വരെ കണ്ടെത്തിയിരിക്കുന്നു!


വായുമണ്ഡലത്തെ മുറിച്ചുകടന്ന്, കത്തിനശിക്കാതെ എത്തപ്പെടുന്ന ഉല്‍ക്കകളില്‍ സൃഷ്ടിപ്പിനെപ്പറ്റിയുള്ള ചില രഹസ്യങ്ങള്‍ ഉള്‍ക്കൊണ്ടതായി ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. വിദൂര ഗാലക്‌സികളില്‍ ജീവന്റെ തുടിപ്പുള്ളതായി അതില്‍നിന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കുന്നു. അതാണ് ഖുര്‍ആന്‍ പറയുന്നത്: 'ആകാശഭൂമികളെ സൃഷ്ടിച്ചതും അവയില്‍ അവന്‍ വിതറിയ ജീവജാലങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണ്. അവന്‍ ഉദ്ദേശിച്ചാല്‍ അവയെയെല്ലാം ഒരുമിച്ചുകൂട്ടാന്‍ കഴിവുള്ളവനാണവന്‍ (അശ്ശൂറാ 29)

ആധുനിക വാനശാസ്ത്രം ഈ പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടെന്ന് ആസന്നിഗ്ധമായി വ്യക്തമാക്കിക്കഴിഞ്ഞു. അതിനാല്‍ അത് അനശ്വരമാണെന്ന് ഒരു ശാസ്ത്രജ്ഞനും ഇന്ന് വിശ്വസിക്കുന്നില്ല. ഈ സത്യം മുഹമ്മദ്‌നബി (സ)യെക്കൊണ്ട് അല്ലാഹു ചോദിപ്പിക്കുന്നു: 'നബിയേ, താങ്കള്‍ ചോദിക്കൂ, നിങ്ങളുടെ ദൈവങ്ങളിലാരെങ്കിലും ഉണ്ടോ, സൃഷ്ടി നടത്തുകയും വീണ്ടും അതാവര്‍ത്തിക്കുകയും ചെയ്യുന്നവർ? താങ്കള്‍ പറയൂ, അല്ലാഹു സൃഷ്ടി ആരംഭിക്കുന്നു, വീണ്ടും അതാവര്‍ത്തിക്കുന്നു. എന്നിട്ടും നിങ്ങള്‍ എങ്ങോട്ടാണ് (ദൈവത്തില്‍നിന്ന്) മാറിപ്പോകുന്നത്? (യൂനുസ്: 34)

മരങ്ങളുടെ തടികളില്‍ ശേഖരിക്കപ്പെട്ട വിവരങ്ങള്‍
മരത്തടികളിലെ വളയങ്ങള്‍ നിരീക്ഷിച്ച് മരത്തിന്റെ ചരിത്രം വായിക്കാന്‍ ഇന്ന് ശാസ്ത്രജ്ഞര്‍ക്ക് കഴിയും. ഈ വളയങ്ങള്‍ എന്തെല്ലാം പറഞ്ഞുതരുമെന്ന് നമുക്കൊന്നു നോക്കാം. മരത്തിന്റെ പ്രായം, അത് ജീവിച്ച കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, മരത്തിന് പറ്റിയ ആപത്തുകള്‍, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവയെ അതിജീവിക്കേണ്ടിവന്നോ എന്ന വിവരം എല്ലാം ഇവ പറഞ്ഞുതരുന്നു; അതും ആയിരക്കണക്കിന് വര്‍ഷം മുമ്പുള്ള വിവരങ്ങള്‍. ഓരോ വളയങ്ങളും മരത്തിന്റെ ഓരോ വയസ്സിനെ സൂചിപ്പിക്കുന്നു. അവയിലെ വൃത്താകൃതി, വളയങ്ങള്‍ തമ്മിലുള്ള അകലം എന്നിവയില്‍ക്കൂടി കാലാവസ്ഥകളെപ്പറ്റി മനസ്സിലാക്കാന്‍ കഴിയുന്നു. ഒന്നോര്‍ത്തുനോക്കുക! ഭൂമിയുടെ ചരിത്രം പാറകളിലും മരങ്ങളിലും രേഖപ്പെടുത്തിയവന് നമ്മുടെ ചരിത്രം നമ്മുടെ ശരീരത്തില്‍ത്തന്നെ രേഖപ്പെടുത്താനും വീണ്ടും വായിക്കാനും കഴിവുണ്ടാകില്ലേ? പരലോകജീവിതത്തെപ്പറ്റി യാതൊരു സംശയവും വേണ്ടേ വേണ്ട.


ആയിരക്കണക്കിന് കൊല്ലംമുമ്പുള്ള കാലാവസ്ഥകളെപ്പറ്റി മരത്തടികളിലൂടെ ശാസ്ത്രജ്ഞന്മാര്‍ക്ക് പലതും പഠിക്കാന്‍ കഴിഞ്ഞു. ആ കാലത്തെ അന്തരീക്ഷത്തിലെ കാര്‍ബന്റെ അളവ് ഇതിലൂടെ കണ്ടുപിടിക്കാന്‍ കഴിഞ്ഞു. മനുഷ്യരുടെ ദേശാടനത്തെപ്പറ്റിയും മറ്റും മനസ്സിലാക്കാനും കഴിഞ്ഞു. ഈ വിവരങ്ങള്‍ വെച്ച് മനുഷ്യന്‍ പ്രവചിക്കുന്ന കാലാവസ്ഥകളും സത്യങ്ങളാകാം.


സൃഷ്ടിപ്പിലെ ഈ കൃത്യത കാണുമ്പോള്‍ അറിയാതെ നമ്മുടെ നാവിന്‍തുമ്പിലേക്ക് വന്നുപോകുന്ന ഒരു സൂക്തമുണ്ട്: 'എല്ലാ വസ്തുക്കളെയും അതീവ കൃത്യതയോടെ സൃഷ്ടിച്ചവന്റെ പ്രവര്‍ത്തനമാണിത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അവന്‍ നന്നായറിയുന്നവനാണ്.' (അന്നംല്: 88). അതിനാല്‍ നമ്മുടെ ചെറുതും വലുതുമായ എല്ലാ പ്രവര്‍ത്തനങ്ങളും അല്ലാഹു അറിയുന്നുണ്ട് എന്നുറപ്പിക്കുക.

നമുക്ക് ഈ ചരിത്രമൊന്ന് പരിശോധിക്കാം - (1) ഒന്നാം കൊല്ലത്തെ വളര്‍ച്ച (2) മഴക്കാലം (3) വരള്‍ച്ച (4) കാട്ടുതീ ഏറ്റ അടയാളം). ഈ മരത്തിന്റെ വിശദമായ ചരിത്രം ഈ ചിത്രത്തിലുണ്ട്. വളയങ്ങള്‍ ഓരോന്നും അതിന്റെ ആയുസ്സിനെ കുറിക്കുന്നു. മഴക്കാലം, വരള്‍ച്ച എന്നിവ വളയങ്ങളുടെ രൂപം, നിറം, വിസ്തൃതി എന്നിവയിലൂടെ മനസ്സിലാക്കാം. കാട്ടുതീയുണ്ടായത് ഏത് പ്രായത്തില്‍ എന്ന് കണക്കാക്കാം. കാട്ടുതീയുടെ പ്രത്യേകത മനസ്സിലാക്കാം. അപ്രകാരം ആയിരക്കണക്കിന് വര്‍ഷംമുമ്പ് സംഭവിച്ച അഗ്നിപര്‍വത സ്‌ഫോടനം വരെ ഇതില്‍നിന്ന് മനസ്സിലാക്കാം.

സൃഷ്ടിപ്പിന്റെ രഹസ്യം ഭൂമിയില്‍
ഈ ഗവേഷണങ്ങളില്‍നിന്നെല്ലാം മനസ്സിലായത്, എല്ലാ കാര്യങ്ങളും രേഖപ്പെട്ടുകിടക്കുന്നുണ്ട്. അക്ഷരങ്ങളിലൂടെയല്ല. മറിച്ച്, ആറ്റങ്ങളാണ് അതിന്റെ ഭാഷ. ഈ കണ്ടുപിടുത്തങ്ങള്‍ മുഴുവന്‍ നടന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. നമുക്കന്വേഷിക്കാനുള്ള ഒരു കാര്യം, ഈ രേഖകളെപ്പറ്റി ഖുര്‍ആനില്‍ വല്ലതും ഉണ്ടോ എന്നാണ്. എന്നാല്‍ മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവരോട് ഖുര്‍ആന്‍ പറയുന്നത് കാണുക: '(അവര്‍ ചോദിക്കുന്നു) നാം മരിച്ചുമണ്ണായാല്‍... നാം തിരിച്ചുവരുമെന്നോ...?' (സൂറ ഖാഫ് 3). അല്ലാഹു മറുപടി പറയുന്നു: 'അവരില്‍നിന്ന് ഭൂമി ചുരുങ്ങിക്കൊണ്ടിരിക്കുന്നത് നമുക്കറിയാം. നമ്മുടെ പക്കല്‍ സൂക്ഷ്മമായ ഗ്രന്ഥമുണ്ട്.' (ഖാഫ്: 4)

അപ്പോള്‍ മനുഷ്യരായ നമുക്ക് ഈ സൂചനകളിലൂടെ ധാരാളം കാര്യങ്ങള്‍ അറിയുമെങ്കില്‍, സര്‍വശക്തനായ അല്ലാഹുവിന് എത്രയായിരിക്കും അറിയുക!

14 നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഖുര്‍ആന്‍, ഭൂമിയില്‍ സഞ്ചരിച്ച് സൃഷ്ടിപ്പിനെപ്പറ്റി മനസ്സിലാക്കാന്‍ നമ്മോടാവശ്യപ്പെടുന്നു. നമ്മുടെ വിശ്വാസം വര്‍ധിക്കാനുള്ള ഒരു നല്ല മാര്‍ഗമാണിത്. കാരണം, ഖുര്‍ആന്‍ പറയുന്നു: وفي الأرض آيات للموقنين (തീര്‍ച്ചയായും ഉറച്ചുവിശ്വസിക്കുന്നവര്‍ക്ക് ഭൂമിയില്‍ ദൃഷ്ടാന്തങ്ങളുണ്ട്.)

Sunday, July 24, 2011


കുറ്റകൃത്യങ്ങളി‍ല്‍ നിന്ന് എങ്ങിനെ രക്ഷപ്പെടാം

നമുക്കു ചുറ്റും കുറ്റകൃത്യങ്ങ‌‌ള്‍ നടന്നു കൊണ്ടിരിക്കുന്നു.നാമും പലപ്പോഴും
കുറ്റങ്ങളിലേക്ക് വഴുതി വീഴുന്നു.ഈ സമൂഹത്തേയും നമ്മേയും രക്ഷിക്കാന്‍ എന്തുണ്ട് മാര്‍ഗം എന്ന് ഓരോ മനഷ്യമനഃസ്സാക്ഷി‍യും ആത്മാര്‍ഥമായിഅനേഷിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.ഖുര്‍ആനും ഹദീസും ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ടോ എന്ന് നമുക്കൊന്ന് പരിശോധിക്കാം.അല്ലാഹു അനുഗ്രഹിക്കട്ടെ!
1.നമസ്ക്കാരം മുറുകെ പിടിക്കല്‍.അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതും പ്രാധാന്യമുള്ളതുമായപ്രവര്‍ത്തനമാണ് നമസ്ക്കാരം.അത് നന്മയുടെ കവാടത്തിലേക്കുള്ള താക്കോലാണ്.അതുപേക്ഷിക്കന്നതിലൂടെ തിന്മയുടെ ഗര്‍ത്തത്തിലാണവന്‍.ഖുര്‍ആന്‍പറയുന്നു.പകലിന്റെ 2 അറ്റങ്ങളിലുംരാത്രിയുടെ യാമങ്ങളിലുംനീ നമസ്ക്കാരം നിലനിര്‍ത്തുക!തീര്‍ച്ചയായും നന്മകള്‍ തിന്മകളെ മായ്ച്ചുകളയും.ഇത് ഓര്‍മിക്കുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാകുന്നു.(സൂറത്തു ഹൂദ്) .
എത്ര തെറ്റുകള്‍ ചെയ്യുന്നവരായാലും അവരും നമസ്ക്കാരം കൈവിടാതിരിക്കട്ടെ.തീര്‍ച്ചയായും,വൈകിയാണെങ്കിലും നമസ്ക്കരിക്കുന്നവന്‍ വിജയിക്കും.തിന്മകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ അവന്റെ നമസ്ക്കാരം അവനെ പ്രാപ്തനാക്കുംകാരണം,നമസ്കാരം ഉപേക്ഷിക്കുന്നതിലൂടെ അവന്‍ കൂടുതല്‍ഭീകരമായ തെറ്റുകളിലേക്ക് വഴുതിപ്പോകും.കാരണം,സദാസമയവും അവനെ നന്മയിലേക്ക് നീക്കാനുള്ള കരുത്ത്നമസ്കാരത്തിനുണ്ട്.അതല്ലാതെ,താന്‍ ഏതായാലും തെറ്റുകളില്‍ ജീവിക്കുന്നു..ഇനി നമസ്കരിച്ചിട്ടെന്ത് ഫലം?എന്ന് ഒരിക്കലും ചിന്തിക്കരുത്.അത് പൈശാചികനായ തോന്നിപ്പിക്കലാണ്.കാരണം,നമസ്കാരം ഉപേക്ഷിക്കുന്നതിലൂടെ അവന്‍ കൂടുതല്‍ഭീകരമായ തെറ്റുകളിലേക്ക് വഴുതിപ്പോകും.കാരണം,സദാസമയവും അവനെ നന്മയിലേക്ക് നീക്കാനുള്ള കരുത്ത്നമസ്കാരത്തിനുണ്ട്.കാരണം,ഏതൊരു മനുഷ്യനിലുംനമുക്കുള്ള പ്രതീക്ഷ അവന്‍ നമസ്ക്കരിക്കാറുണ്ടോ എന്നതിലാണ്.ഖുര്‍ആന്‍ പറയുന്നു.നിനക്ക് ബോധനം നല്‍കപ്പെട്ട ഗ്രനഥം നീ പാരായണംചെയ്യുക.നമസ്കാരം നിലനിര്‍ത്തുക.തീര്‍ച്ചയായും,നമസ്കാരം തിന്മകളില്‍നിന്നും മ്ലേച്ഛതകളില്‍ നിന്നും തടയുന്നു.തീര്‍ച്ചയായും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാണ്ഏറ്റവും മഹത്തായത്.നിങ്ങള്‍ ചെയ്യുന്നത് അല്ലാഹു അറിയുന്നുണ്ട്.(العنكبوت45)
2.ദൃഷ്ടികളെ നിയന്ത്രിക്കുക.തിന്മകളില്‍ ആപതിക്കാതിരിക്കാന്‍ ഖുര്‍ആന്‍ നമുക്കൊരുപാട് സുവര്‍ണ്ണാവസരങ്ങള്‍ ചൂണ്ടിക്കാട്ടിത്തരുന്നുണ്ട്.അതില്‍പ്രധാനമായ ഒന്നാണ് നോട്ടം നിയന്ത്രിക്കുക എന്നത്.എത്ര മനുഷ്യരാണ് നോട്ടത്തിലെ ആപത്തുകളില്‍ പെട്ട്തന്റെ ധനം,അഭിമാനം,സമയംഎന്നിവ നഷ്ടപ്പെടുത്തിയത്?അമൂല്യമായ ജീവന്‍ വരെ ഈ ഒരു ദുഷ് പ്രവര്‍ത്തിമൂലം നഷ്ടപ്പെടുത്തിയിരിക്കുന്നു.
അതിനാല്‍,ഈനിമിഷം മുതല്‍ ഹറാമുകളില്‍ നിന്ന് കണ്ണുകളെ അകറ്റുക.ശാസ്ത്രം വരെ സമ്മതിച്ച ഒരു കാര്യമുണ്ട്.അധികമായ വൈകാരികതയുള്ള നോട്ടം ഓര്‍മ്മശക്തിയെ ബാധിക്കുമത്രെ!പ്രതിരോധശക്തിയെ തകാറിലാക്കാനും ഈ പ്രവര്‍ത്തിക്ക് കഴിയും.കൂടാതെ മറ്റുപല ശാരീരിക-മാനസിക പ്രയാസങ്ങള്‍ക്കും ഇതു വഴി വെക്കുന്നു.ഒരു അറബിക്കവിത ഇങ്ങിനെ വായിക്കാം.كل الحوادث مبدؤهامن النظر
فمعظم النارمن مستصغرالشرر
كم نظرةفتكت في قلب صاحبها
فتك السهام بلاقوس ولا تر
എല്ലാഅപകടങ്ങളുടേയുംആരംഭം നോട്ടത്തില്‍ നിന്നാണ്.ഒരു ചെറിയതീപ്പൊരിയില്‍ നിന്നാണ് വന്‍ തീപ്പിടുത്തമുണ്ടാകുന്നത്.അന്പും വില്ലുംഇല്ലാതെ തന്നെ എത്ര ഹൃദയങ്ങളെയാണ് നോട്ടം എന്നത് കുത്തിക്കീറിയത്!!



ഇത് തലച്ചോറിലെ ഒരു നാഡീകോശമാണ്.ചിന്തകളെ ശേഖരിക്കുന്ന സ്ഥലമാണ്.മനുഷ്യന്‍ ആവര്‍ത്തിച്ച് സംസാരിക്കുന്നത് അവന്റെ ആന്തരികബുദ്ധിയില്‍ വലിയ സ്വാധീനമുണ്ടാക്കുന്നതായി മാനസികവിദഗ്ദര്‍ വിലയിരുത്തുന്നു.മനുഷ്യസ്വഭാവത്തെ മാറ്റാന്‍ വരെ ഇതിന് കഴിയും.അത് ആവര്‍ത്തനം കൊണ്ട് സംഭവിക്കുന്നതാണ്.ചീത്ത മനഃസ്സാക്ഷിയെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംസാരിച്ച് മാറ്റിയെടുക്കാനും കഴിയു.(ധാരാളം അനുഭവങ്ങള്‍ നമുക്ക് ചുറ്റുും കാണാന്‍ കഴിയും.)അതിനാല്‍ ആവര്‍ത്തിച്ച് استغفار (പാപമോചനപപ്രാര്‍ത്ഥന)നടത്തുക.ഖുര്‍ആന്‍ പറയുന്നു,തിന്മ ചെയ്തവരും പിന്നീട് പശ്ചാത്തപിച്ചവരും വിശ്വസിച്ചവരും ഉണ്ടല്ലൊ?തീര്‍ച്ചയായും നിന്റെ നാഥന്‍ വീണ്ടും പൊറുക്കുന്നവനും കരുണാനിധിയുമാണ്.(അല്‍ അഹ്സാബ്‌,153)
3.കുറ്റത്തേക്കാള്‍ അപകടകരമാണ് കുറ്റകൃത്യത്തില്‍ ഉറച്ച് നില്‍ക്കുക എന്നത്.മനുഷ്യ മനസ്സിന്റെ ചിന്തകള്‍ക്ക് അവന്റെ സ്വഭാവത്തെ മാറ്റാന്‍ കഴിയുമെന്ന് നാം മനസ്സിലാക്കിയല്ലൊ.അപ്പോള്‍ ഒരാള്‍സ്ഥിരമായി മോഷണത്തെപ്പറ്റി ചിന്തിക്കുന്നു എന്ന് കരുതുക.അങ്ങിനെ,ആ ചിന്ത അവനെ പൂര്‍ണ്ണമായും കീഴ്പ്പെടുത്തുകയും ഒരു തവണയെങ്കിലും ആ പ്രവര്‍ത്തനം നടത്തുകയും ചെയ്യുമത്രെ!കാരണം,അവന്‍ ആ ചിന്തക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു.നേരേ മറിച്ച് മറ്റൊരാള്‍ കളവിനെപ്പറ്റി ,അത് തെറ്റാണ്,നിഷിദ്ധനാണ്,പടച്ചവന്റെയടുത്ത് നിന്ന് കഠിനമായി ശിക്ഷ ലഭിക്കും,എത്ര ചെറുതും വലുതും മോഷ്ടിക്കരുത് എന്നാണ് ഒരാള്‍ടെ ചിന്തയെങ്കില്‍,എല്ലാ സന്ദര്‍ഭങ്ങളും ഒത്ത് വന്നാലും അവന്ന് അത് എടുക്കാന്‍ സാധിക്കുകയില്ല.സുബ്ഹാനല്ലാ...മനുഷ്യമനസ്സി
നെ ഈ വിധത്തില്‍ പ്രോഗ്രാം ചെയ്ത റബ്ബ് പരിശുദ്ധന്‍!!!
ഇത്തരത്തില്‍ മനുഷ്യന് തന്നെ നന്മയില്‍ തളച്ചിടാന്‍ ഒരു വലിയ പരിധി വരെ സാധിക്കും എന്നാണ് നമുക്ക് മനസ്സിലാകുന്നത്.താന്‍ ഹറാമിനോടടുക്കുകയില്ല എന്ന് തീരുമാനിക്കുകയും അങ്ങിനെ ജീവിക്കുകയും ചെയതാല്‍ അവന്‍ വഴി പിഴക്കാനുള്ള സാധ്യതയുടെ സൂചി താനേ ചാഴ്ന്നുകൊണ്ടിരിക്കും.അപ്പോള്‍ അവന്ന് ഒരിക്കലും ഹറാമില്‍ ആനന്ദം ലഭിക്കാത്ത അവസ്ഥ വന്ന് ചേരും.


പുതിയ ഗവേഷണം നമുക്കിങ്ങനെ വായിക്കാം.നോട്ടത്തിലൂടെ വികാരത്തിനടിമപ്പെടുന്നവര്‍ക്ക് ധാരാളം രോഗസാധ്യതകളുണ്ട്.തലച്ചോര്‍ പല ഹോര്‍മോണുകളും പുറത്ത് വിടുന്നുണ്ട്.അത ശരീരത്തില്‍ ആഘാതമുണ്ടാക്കുന്നു.കാരണം,ഹറാമിലേക്കുള്ള ആവര്‍ത്തിച്ചുള്ള നോട്ടവും ചിന്തകളും ഹൃദ്രോഗങ്ങള്‍ക്കും പക്ഷാഘാതത്തിന്നും രക്തസമ്മര്‍ദ്ദത്തിനും വഴിവെക്കുന്നു.അതിനാല്‍,ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ ഹറാമുകളില്‍ നിന്ന് അകലല്‍ മാത്രമേ പരിഹാരമുള്ളു.ഖുര്‍ആന്‍ പറയുന്നു.പ്രവാചകരേ,സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ നിയന്ത്രിക്കാനും ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കാനും താങ്കള്‍ ഉപദേശിക്കുക.അതാണ് അവര്‍‍ക്ക് ഏറ്റവും പരിശുദ്ധമായത്.അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്.(സൂറത്തുന്നൂര്‍)
4.പാപമോചനം മുറുകെ പിടിക്കുക.
വ്യക്തികളെ ശുദ്ധീകരിക്കുന്ന കാര്യത്തില്‍ പശ്ചാത്താപത്തിന്ന് അത്ഭുതകരമായ രഹസ്യനാണുള്ളത്.തെറ്റ് പറ്റിയതിലെ പ്രയാസം സര്‍വശക്തന്‍ മാറ്റിത്തരികയും അപകടകരമായ അവസ്ഥകളില്‍ നിന്നും നമ്മെ രക്ഷപ്പെടുത്തുകയും ചെയ്യും.അതിലൂടെ അല്ലാഹു നമ്മെ അവന്റെ വിശാലമായ തൃപ്തിയിലേക്ക് നമ്മെ സദാ ക്ഷണിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന കാര്യം നാം മറക്കരുത്.ഖുര്‍ആന്‍ പറയുന്നു ..എന്റെ അടിമകള്‍ നിന്നോട് എന്നെപ്പറ്റി ചോദിച്ചാല്‍ ‍ഞാന്‍ അടുത്ത് തന്നെയുണ്ട് (എന്ന് പറയുക)എന്നെ വിളിച്ചു് പ്രാര്‍ത്ഥിക്കുന്നവന്റെ ആവശ്യത്തിന്ന് ഞാന്‍ ഉത്തരം നല്‍കുന്നു.അതിനാല്‍ അവര്‍ എന്നോട് ചോദിക്കട്ടെ!അവര്‍ എന്നില്‍ വിശ്വസിക്കട്ടെ!അവര്‍ സന്മാര്‍ഗചാരികളാവാന്‍ വേണ്ടി..(അല്‍ ബഖറഃ 186).
നബി()ദിനംപ്രതി70 തവണ പശ്ചാത്തപിക്കുമായിരുന്നു.ചില റിപ്പോര്‍ട്ടുകളില്‍ തവണ എന്നും കാണാം.പാപങ്ങളില്‍ വീഴുന്ന നമ്മള്‍ 70 ല്‍ കുറയാത്ത എണ്ണം استغفار നടത്തല്‍ നിര്‍ബന്ധമാണ്.അപ്രകാരം ദിക്റുകളും വര്‍ധിപ്പിക്കുക!സ്രഷ്ടാവിന്റെ സാമീപ്യം ഇവ രണ്ടിലൂടെയും അവന്ന് അനുഭവഭേദ്യമാകും.അത്തരം ഒരവസ്ഥയില്‍പാപങ്ങളില്‍ നിന്നുള്ള കരകയറ്റം എളുപ്പം സാധ്യമാകും.നബി() പറയുന്നത് കാണുക.,"ദുഷിച്ച നോട്ടം പിശാചിന്റെ വിഷം പുരട്ടിയ അമ്പാണ്.ല്ലാഹുവെ ഭയപ്പെട്ടുകൊണ്ട് അതാരെങ്കിലും ഉപേക്ഷിച്ചാല്‍ ,ഹൃദയത്തില്‍ മാധുര്യം അനുഭവപ്പെടുന്ന ഒരു പ്രകാശം റബ്ബ് അവന്ന് പകരം നല്കും.”
ബ്ലൂഫിലിം കാണുന്നതിലും മറ്റും ആണ്ടുപോയ മനുഷ്യര്‍ ഇതൊന്ന് ഗ്രഹിച്ചിന്നെങ്കില്‍!!!പലരും പറയും പോലെ,തിന്മയില്‍ നിന്നുള്ള കരകയറ്റം അസാധ്യമല്ല.കള്ളിനും കഞ്ചാവിന്നും അടിമപ്പെട്ടുപോയ പലരും റബ്ബിങ്കലേക്ക് തിരിച്ചു നടന്ന് സുന്നത്ത് നോമ്പുകള്‍ പോലും അനുഷ്ഠിച്ച് ജീവിതത്തെ ശുദ്ധീകരിക്കുന്നതായി നമുക്ക് കാണാനാവും.എന്തേ അവരും മജ്ജയും മാംസവും adiction ഉള്ള മനുഷ്യരല്ലേ?പക്ഷേ,അവരുടെ നിശ്ചയദാര്‍ഢ്യമല്ലേ അവരെ വിജയികളാക്കിയത?!അല്ലാഹു പറയുന്നു അവര്‍മ്ലേച്ഛവൃത്തികള്‍ ചെയ്യുകയോ സ്വന്തത്തോട് വല്ല അക്രമം പ്രവര്‍ത്തിക്കുകയോ ചെയതാല്‍ ഉടന്‍ അല്ലാഹുവിനെ സ്മരിക്കുകയും തെറ്റുകള്‍ക്ക് പശ്ചാത്താപിച്ച് മടങ്ങുകയും ചെയ്യും.അല്ലാഹു അല്ലാതെ ആരുണ്ട് പാപം പൊറുക്കാന്‍?!അവര്‍ അറിഞ്ഞ് കൊണ്ട് തങ്ങള്‍ ചെയ്യുന്നതില്‍ ഉറച്ച് നില്‍ക്കയില്ല(ال عمران135)
5.അല്ലാഹു പാപം പൊറുത്ത് തരും എന്നുള്ള വിശ്വാസം.
അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണെന്ന് ഉറച്ച് വിശ്വസിക്കല്‍ ഒരു വിശ്വാസിയുടെ
പ്രധാനബാധ്യതയാണ്.ഈ ഒരു വിശ്വാസം മനു‍ഷ്യന് ഒരുപാട് നന്മകള്‍ പ്രദാനം ചെയ്യും.നിരാശയും സങ്കടങ്ങളും അവനില്‍ നിന്നകലും.സ്ഥിരമായി കുറ്റം ചെയ്ത് പശ്ചാത്തപിച്ച ഒരാളുടെ കഥ നമുക്കറിയാം.അദ്ദേഹം ഓരോ തൗബ ചൊല്ലുമ്പോളും അല്ലാഹു പറയും.എന്റെ അടിമക്കറിയാം,അവന് എല്ലാ പാപങ്ങളും പൊറുക്കുന്ന രക്ഷിതാവുണ്ടെന്ന്. ഇതാ ‍ഞാന്‍ എന്റെ അടിമക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു!
ഇത് അല്ലാഹുവിന്റെ കാരുണ്യമാണ്.അല്ലാഹുവിന്റെ കാരുണ്യം കോടിക്കണക്കിന്ന് അടിമകള്‍ടെ മേല്‍ വര്‍ഷിച്ച് കൊണ്ടിരിക്കുന്നു.അല്ലാഹു പറയുന്നു.നബിയേ! താങ്കള്‍ പറയുക.സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ച എന്റെ കാരുണ്യത്തില്‍ നിന്ന് നിരാശരാകരുത്.അല്ലാഹു എല്ലാ പാപങ്ങളും പൊറുത്ത് തരുന്നതാണ്.തീര്‍ച്ചയായും അവന്‍ കൂടുതല്‍ പൊറുക്കുന്നവനും കരുണാനിധിയുമാ
ണ്.(അസ്സുമര്‍:53)
6.നീ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് നിരാശപ്പെടാതിരിക്കുക.
യൂസുഫ്()യുടെ ചരിത്രം പരിശോധിച്ചു നോക്കുക.അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ അദ്ദേഹത്തെ കുതതന്ത്രത്തില്‍ പൊട്ടക്കിണറ്റിലിട്ടു.പക്ഷെ,അല്ലാഹു അദ്ദേത്തെ ഉപേക്ഷിച്ചില്ല.രാജപദവിയിലേക്ക് അദ്ദേഹത്തെ അല്ലാഹു ഉയര്‍ത്തി.എന്നാല്‍,വന്ദ്യ വയോധികനായ യഅഖൂബ്()യുടെ കഥയോ?മകനെ കാണാതായിട്ട് നീണ്ടവര്‍‍ഷങ്ങളായി...പക്ഷേ,ആ പിതാവ് പ്രതീക്ഷ കൈവിടുന്നില്ല.പ്രയാസത്തിന്റെ സന്ദര്‍ഭങ്ങളില്‍ ആശ്വാസം ലഭിക്കാനുതകുന്ന ഏതാനും വാക്കുകള്‍ നാം ഓര്‍ത്തുവെക്കേണ്ടതുണ്ട്.യഅഖൂബ്()യുടെ ഭാഷയില്‍ ഖുര്‍ആന്‍ സംസാരിക്കന്നത് കാണുക.മക്കളേ!നിങ്ങള്‍ പോയി യൂസുഫിനെയും സഹോദരനേയും അന്വേഷിക്കുക.അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നിരാശരാകരുത്.നിഷേധികളായ ജനതയല്ലാതെ റബ്ബിന്റെ അനുഗ്രഹത്തില്‍ നിന്ന് നിരാശരാകുകയില്ല.(യൂസുഫ്87).അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് നിരാശരാകുന്നത് ദൈവനിഷേധമാണെന്നാണ് യഅഖൂബ്() കണക്കാക്കുന്നതത്.
7.എന്തുകൊണ്ടാണ് നാം ഗുണപരമായപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തത്?
മനുഷ്യനെ വല്ലാതെ നശിപ്പിച്ച് കളയുന്ന ഒന്നാണ് ഒഴിവ് സമയങ്ങള്‍.ചെയ്യാന്‍ പ്രവര്‍ത്തനങ്ങളില്ലെങ്കില്‍ പിശാച് ദുര്‍ബോധനങ്ങളുമായി മനസ്സിലേക്ക് കടന്ന് വരും.ചീത്തപ്രവര്‍ത്തനങ്ങളെ നല്ലതായി തോന്നിപ്പിക്കും.അപ്പോഴാണ് ഖുര്‍ആന്‍ നമ്മുടെ രക്ഷക്കെത്തുന്നത്.ഖുര്‍ആന്റെ പഠന-മനനങ്ങള്‍ കൊണ്ട് നമുക്ക് ഇത്തരം ദുര്‍ബോധനങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകും.انشاءالله.ഖുര്‍ആന്‍ മനഃപാഠവും പാരായണവും പഠനവും തലച്ചോറിന്റെ കോശങ്ങളെ ഉത്തേജിപ്പിക്കുകയും പ്രതിരോധശക്തി വര്‍ദ്ദിപ്പിക്കുകയും ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.
ഖുര്‍ആന്റെ അമാനുഷികതളെ ചിന്തിച്ചു കൊണ്ടുംപ്രപഞ്ചത്തിലും സ്വന്തം ശരീരത്തിലും ഉളളഅത്ഭുതങ്ങളെ ചിന്തിച്ചു കൊണ്ടും ഒഴിവ് സമയം വിനിയോഗിച്ചു നോക്കുക.അശ്രദ്ധരായി ജീവിക്കുന്നവരോട് ഇടക്കിടെ അവരവരുടെ സ്രഷ്ടാവിനെപ്പറ്റി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുക.നമ്മുടെ ഏതെങ്കിലും ഒരു വാക്ക് കൊണ്ട്,വഴിതെറ്റിയ മനുഷ്യന്‍ സല്‍പന്ഥാവിലേക്ക് തിരിച്ച് വന്നെങ്കിലോ?!നബി()പറഞ്ഞു:لان يهدي بك الله رجلا خير لك من الدنيا وما فيها:നീ മുഖേന ഒരാള്‍ക്ക് ഹിദായത്ത് ലഭിക്കുകയാണെങ്കില്‍ നിനക്ക് ഈ ഭൂമിയിലുള്ള എല്ലാത്തിനേക്കാളും നല്ലതാണ്.

മനസ്സിനെ ഉപകാരപ്രദമായ കാര്യങ്ങളില്‍ വ്യാപരിപ്പിക്കുകയാണെങ്കില്‍ വിഷാദം,ഭയം തുടങ്ങിയ മാനസികപ്രയാസങ്ങള്‍ക്ക് നല്ല ശമനം ലഭിക്കുമെന്ന് പഠനങ്ങള്‍ വ്യകതമാക്കുന്നു.പേശികളുടെ വ്യായാമം പോലെത്തന്നെ അത്യാവശ്യമായതാമത്രെ തലച്ചോറിന്റെ വ്യായാമവും.മസ്തിഷ്കകോശങ്ങള്‍ സ്ഥിരമായി വ്യായാമം ആവശ്യപ്പെടുന്നുണ്ട്.ഏറ്റവും ഉന്നതമായ വ്യായാമം ഖുര്‍ആന്‍ പഠനമാണ്.അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.ആമീന്‍.

Sunday, July 10, 2011

അലക്‌സാന്‍ഡ്രിയയുടെ കണ്ണുനീര്‍

(ഡോ. മുഹമ്മദ് മൂസാ ശരീഫ് എന്ന ഒരു അറബി ലേഖകന്‍ എഴുതിയ دموع في الإسكندرية എന്ന ലേഖനത്തിന്റെ ആശയ വിവര്‍ത്തനം)


ഒരു ജോലിയാവശ്യാര്‍ഥമാണ് ഞാന്‍ അലക്‌സാന്‍ഡ്രിയയിലേക്ക് പോയത്. ഈജിപ്ഷ്യന്‍ വിപ്ലവത്തിനുശേഷം ആദ്യമായാണ് ഞാന്‍ അവിടെ പോയത്. പ്രതീക്ഷിച്ചതിലും വളരെ സന്തുഷ്ടരായാണ് എനിക്ക് ജനങ്ങളെ കാണാന്‍ കഴിഞ്ഞത്. അവരുടെ ഹൃദയങ്ങളിലെ പ്രതീക്ഷ മുഖത്ത് വ്യക്തമാകുന്നുണ്ട്. മനസ്സിലും ചിന്തയിലും നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത്. എവിടെ നോക്കിയാലും ഹൃദയം നിറഞ്ഞ സന്തോഷവും സമാധാനവും മാത്രം. അല്ലാഹുവിനു മാത്രം സര്‍വസ്തുതിയും.

മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തുള്ള പ്രസിദ്ധമായ ഇബ്‌റാഹിം പള്ളിയിലാണ് ഞാന്‍ ജുമുഅയ്ക്ക് പങ്കെടുത്തത്. അശ്ശൈഖ് അഹമ്മദ് അല്‍ മഹല്ലാവിയാണ് അവിടെത്തെ ഖത്തീബ് - വിപ്ലവാനന്തരം പള്ളിയില്‍ അഭൂതപൂര്‍വമായ തിരക്കാണത്രെ! 1981ല്‍ അന്‍വര്‍സാദത്ത് ജയിലിലടച്ച ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു മാന്യദേഹം. 30 കൊല്ലം മുമ്പ് "പട്ടിയെപ്പോലെ അദ്ദേഹത്തെ കൂട്ടിലാക്കി' എന്ന് സാദത്ത് പരിഹാസപൂര്‍വം പറയുകണ്ടായി. എന്നാല്‍, അല്ലാഹുവിന്റെ വിധി എന്നു പറയട്ടെ, സാദത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെടുകയാണുണ്ടായത്. ശൈഖ് മഹല്ലാവി ഉജ്ജ്വല വാഗ്മിയായി 30 കൊല്ലത്തെ ജയില്‍വാസത്തിനുശേഷം പുറത്തു വന്നിരിക്കുന്നു. സുബ്ഹാനല്ലാഹ്... 85 വയസ്സുള്ള അദ്ദേഹത്തിന്റെ പ്രസംഗം കേട്ടാല്‍ ഒരു യുവാവിന്റെ ശബ്ദം. ما شاء الله لا قوة إلا بالله

സൂറ: ഇന്‍ശിഖാഖിന്റെ ആദ്യ ആയത്തുകളിലൂന്നി അദ്ദേഹം അന്ത്യദിന പ്രയാസങ്ങളാണ് ഒന്നാമത്തെ ഖുതുബയില്‍ അവതരിപ്പിച്ചത്. രണ്ടാമത്തെ ഖുതുബ ഇപ്പോഴത്തെ ഈജിപ്ഷ്യന്‍ ഉപപ്രധാനമന്ത്രിയായ യഹ് യല്‍ ജമലിനെ കടന്നാക്രമിക്കാനാണുപയോഗിച്ചത്. ഭരണഘടന മാറ്റാനുള്ള ഈജിപ്ഷ്യന്‍ ജനതയുടെ തീരുമാനത്തെ ഛിദ്രപ്പെടുത്തിയതിനെയും ഭൗതികവാദികളും ഇടതുപക്ഷവുമായി ചേര്‍ന്ന് ഇസ്‌ലാമിനോടും മുസ്‌ലിംകളോടും യുദ്ധം പ്രഖ്യാപിച്ച അയാളുടെ ചെയ്തികളെയും ശൈഖ് നിശിതമായി വിമര്‍ശിച്ചു. എങ്കിലും സന്തുലിതമായ ഒരു ശൈലിയായിരുന്നു അത്. നമസ്കാരശേഷമായിരുന്നു ബാക്കി പരിപാടികള്‍. ഇഖ്‌വാനികള്‍ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു. പള്ളിക്കു പുറത്ത് പള്ളിയോടു ചേര്‍ന്ന് നിര്‍മിച്ച ഒരു സ്റ്റേജിലായിരുന്നു - ജനനിബിഡമായ സദസ്സിനെ അദ്ദേഹം യഹ് യന്‍ ജമലിന്റെ അബദ്ധങ്ങളെ തുറന്നുകാട്ടി. പിന്നീട് സംസാരിച്ചത് ചരിത്രഗവേഷകയായ ഡോ. അമല്‍ ഖലീഫയായിരുന്നു. ഫലസ്തീന്‍-അഖ്‌സാ വിഷയങ്ങളെ അവര്‍ വിശദമായി സദസ്യര്‍ക്ക് വിവരിച്ചുകൊടുത്തു. ഈജിപ്തിലെ സാമ്രാജ്യത്വവാദികളുടെയും സെക്യുലറിസ്റ്റുകളുടെയും 'തൊണ്ടയിലെ മുള്ള്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുബ്ഹിസലാം എന്ന രാഷ്ട്രമീമാംസാ വിദഗ്ധനായിരുന്നു പിന്നീട് സംസാരിച്ചത്. ഈജിപ്ഷ്യന്‍ ജനത ഇസ്‌ലാമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതല്ലാത്തതൊന്നും അവര്‍ക്ക് സ്വീകാര്യമല്ല. എന്നാല്‍ 60 കൊല്ലമായി ഈജിപ്ത് കേട്ടിട്ടില്ലാതിരുന്ന ഒരു മുദ്രാവാക്യം എന്റെ ഹൃദയത്തെ തരളിതമാക്കി. കണ്ണുനീര്‍ച്ചാലിട്ടൊഴുകാന്‍ തുടങ്ങി എന്തായിരുന്നുവോ ആ മുദ്രാവാക്യങ്ങള്‍?

خيبر خيبر يا يهود
جيش محمد هنا موجود

""യഹൂദികളേ, ഖൈബറിലേക്ക്-ഖൈബറിലേക്ക്. മുഹമ്മദിന്റെ സൈന്യം ഇവിടെ ഒരുങ്ങിക്കഴിഞ്ഞു.'' ഇതുവരെ جيش محمد سوف يعود - മുഹമ്മദിന്റെ സൈന്യം തിരിച്ചുവരും എന്നേ മുദ്രാവാക്യം ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ ഈജിപ്ത് ലോകത്തിന് നേതൃത്വം കൊടുക്കുന്നിടത്തേക്കുയര്‍ന്നിരിക്കുന്നു. ഫതഹ് ഗ്രൂപ്പിന്റെയും ഹമാസ് ഗ്രൂപ്പിന്റെയും സ്വരച്ചേര്‍ച്ചയ്ക്കുവേണ്ടി ഈജിപ്ത് എല്ലാ സജ്ജീകരണങ്ങളും പദ്ധതികളും ഒരുക്കുന്നുണ്ട്. തന്റെ കൈക്കുഞ്ഞിനെ മാതാവ് സംരക്ഷിക്കുംപോലെ ഈ സമാധാന കരാറിനെ എല്ലാവരും അംഗീകരിക്കണം. ഫതഹ് ഹമാസ് വിള്ളലിലൂടെ യഥാര്‍ഥ ഗുണമെടുക്കുന്നത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശത്രുവായ ഇസ്രായേലാണ്.

അപ്രകാരം തന്നെ ശ്രദ്ധേയമായ ചില മുദ്രാവാക്യങ്ങളും കേള്‍ക്കാനിടയായി.
على القدس رايحين، شهداء بالملابين يا فلسطين، يا فلسطين، دمك دمي و دينك ديني
ഫലസ്തീന്‍ വിഷയം ഒരു രാജ്യത്തിന്റെ പ്രശ്‌നമെന്നതിലുപരി ഇസ്‌ലാമിന്റെ കൂടി പ്രശ്‌നമാണെന്നിടത്തേക്ക് എത്തിക്കാന്‍ ഈ വിപ്ലവകാരികള്‍ക്ക് സാധിച്ചിട്ടുണ്ട്.

ഫലസ്തീന്‍, ഈജിപ്ത്, ലിബിയ, സിറിയ, യമന്‍ എന്നീ രാജ്യങ്ങള്‍ പതാകകള്‍ അവിടെ ഉയര്‍ത്തപ്പെട്ടിരുന്നു. ഈജിപ്ത് പുരാതനകാലം മുതല്‍ മനുഷ്യനാഗരികതയ്ക്ക് പേരുകേട്ട നാടാണ്. ഒരിക്കല്‍ക്കൂടി ഈജിപ്ത് ചരിത്രനിയോഗം ഏറ്റെടുത്തപോലെ.

ഞാന്‍ അവിടെ പരിചയപ്പെട്ട ഒരു പ്രധാനിയാണ് ഡോ. മുഹമ്മദ് അഹ്മദ് ഇസ്മാഈല്‍ അവര്‍കള്‍. അലക്‌സാന്‍ഡ്രിയയിലെ ലഫീ ആത്മാവാണദ്ദേഹം. മുസ്‌ലിംകളെ പരസ്പരവും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തമ്മില്‍ തല്ലിക്കുന്ന പരിപാടി എന്ത് വിലകൊടുത്തും അവസാനിപ്പിക്കാന്‍ അദ്ദേഹം പരിശ്രമിക്കുന്നു. ഈജിപ്തിന്റെ നന്മയില്‍ താല്‍പര്യമുള്ള ആരും ഈ കാര്യത്തില്‍ അലംഭാവം വരുത്തരുത്. മാന്യനും വിനയാന്വിതനും സ്വഭാവമഹിമയുടെ ഉടമയും ആണ് ഇദ്ദേഹം.

അബ്ദുല്‍ ഖവിയ്യ് (എന്‍ജിനിയര്‍) മജ്ദി ഉസ്മാന്‍ (അഡ്വക്കേറ്റ്) എന്നിവരെയും ഞാനീ യാത്രയില്‍ കാണുകയുണ്ടായി. അവര്‍ രണ്ടുപേരും എന്റെ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധപുലര്‍ത്തി, സേവനങ്ങള്‍ ചെയ്തുതന്നു. കൂടാതെ ഒരുപാട് നല്ല നിഷ്കളങ്കരായ വ്യക്തിത്വങ്ങളെയും ഞാനീ യാത്രയില്‍ പരിചയപ്പെട്ടു. സുബ്ഹിസ്വാലിഹ്, ഹക്കീം മുഹമ്മദ് ഹുസൈന്‍ എന്നിവര്‍ അവരില്‍ ചിലരാണ്. ഇവരുടെയൊക്കെ നല്ല ലക്ഷ്യങ്ങള്‍ റബ്ബ് പൂര്‍ത്തീകരിച്ചുകൊടുക്കട്ടെ. ആമീന്‍. ഈജിപ്തിന് ഇസ്‌ലാമികലോകത്തിന്റെ നേതൃപദവിയിലേക്കുയരാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.