Thursday, October 27, 2011

വീരപുത്രന്‍

വീരപുത്രന്‍
പി.ടിയുടെ പുതിയ സിനിമ.സിനിമ കൊണ്ട് നന്മ പ്രചരിപ്പിക്കാൻ കഴിയില്ല എന്നൊരു വാദമുണ്ട്. എന്നാൽ, മനുഷ്യരെ സ്വാധീനിക്കാൻ ദൃശ്യമാധ്യമത്തെപ്പോലെ ശക്തിയുള്ള മറ്റൊരു മാധ്യമവുമില്ല. പ്രത്യേകിച്ച്, ജാഹിലിയ്യത്ത് ആ മാധ്യമത്തിൽ കൊടികുത്തി വാഴുമ്പോൾ.
നമുക്കറിയില്ലേ, 'സബ്ഉൽ മുഅല്ലഖാത്ത്' എന്ന ഖണ്ഡകാവ്യം. നബി ()യ്ക്ക് മുമ്പുള്ള അറബിസാഹിത്യ സാമ്രാട്ടുകൾ രചിച്ച അശ്ലീലം നിറഞ്ഞ കാവ്യം. അവരത് വിശുദ്ധി കല്പിച്ചുകൊണ്ട് കഅ്ബയിൽ കെട്ടിത്തൂക്കി. അക്കാലത്താണ് അവരെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ഖുർആൻ അവതരിക്കുന്നത്. ഇന്ന് ഖുർആൻ കൈയിലുള്ള നാം ആ ഖുർആനെക്കൊണ്ടുതന്നെ ജാഹിലിയ്യത്തുകളെ നേരിടേണ്ടതുണ്ട്. സാധ്യമാകുന്നിടത്തോളം ജാഹിലിയ്യത്തിനെ തടയിടേണ്ടതുണ്ട്.
മുസ്‌ലിം സമുദായത്തെ വർഗീയവാദികളായും പാക്കിസ്ഥാൻ ചാരന്മാരായും ഇന്നും പല കേന്ദ്രങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ വീക്ഷണകോണിലൂടെ നോക്കുമ്പോഴും പി.ടി.യുടെ 'വീരപുത്രൻ' ഉഗ്രൻ ചരിത്രസൃഷ്ടി തന്നെ. അവസാനം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഹൃദയഗന്ധിയായ ഒരു പ്രസംഗമുണ്ട്. ''ഖുർആനനുസരിച്ച് നിങ്ങൾ ജീവിക്കണം'' -ഖുർആനനുസരിച്ച് ജീവിച്ച് മരിച്ച ഒരു മനുഷ്യന്റെ കഥയായും നമുക്ക് വീരപുത്രനെ വിലയിരുത്താം. മൃഗസ്‌നേഹവും മനുഷ്യസ്‌നേഹവും അങ്ങേയറ്റം ഇഴചേർന്ന് നിൽക്കുന്ന അദ്ദേഹത്തിന്റെ ജീവിതം. അതിഥി ആരാണെന്നന്വേഷിക്കാതെ, ദരിദ്രാവസ്ഥയിലും പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം കൊടുക്കുന്ന നേതാവ് (വൈക്കം മുഹമ്മദ് ബഷീറാണ് ആ അതിഥി). വളർത്തുമാനിനെ സമാധാനിപ്പിക്കാൻ പ്രസംഗത്തിന് പോകുമ്പോൾ ഒപ്പം കാറിൽ കയറ്റുന്നത്ര ആർദ്രത നിറഞ്ഞ മനസ്സ്. കടം വീട്ടാൻ വഴിയില്ലാതായപ്പോൾ സ്വയം കോടതിയിൽ കീഴടങ്ങി, അറസ്റ്റ് ആവശ്യപ്പെടുന്ന മനുഷ്യൻ. അതെ, അദ്ദേഹം നല്ലൊരു മാതൃകാ പുരുഷനായിരുന്നു. മുൻശുണ്ഠി എന്ന അവരുടെ കുടുംബസ്വഭാവം മാത്രമാണ് തികഞ്ഞ മനുഷ്യനിൽ നിന്നദ്ദേഹത്തെ മാറ്റിനിർത്തുന്നുള്ളൂ എന്നൊരു ഡയലോഗുണ്ട് സിനിമയിൽ. മുൻശുണ്ഠി കഴിഞ്ഞാൽ എന്തായിരിക്കുമെന്ന് ചില സീനുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. വളർത്തുമകനായ അദ്ദു 'ളുഹ്ർ' നമസ്‌കരിച്ചില്ല എന്നതിന് ഷൗട്ട് ചെയ്യുന്ന സാഹിബ് കുറച്ചു കഴിഞ്ഞപ്പോൾ, ടൗണിലെ സർക്കസ് കാണാൻ നാലണ ആവശ്യപ്പെട്ടതിനു പകരം ഒരു റുപ്പിക എടുത്ത് കൊടുക്കുന്നു. എം.റഷീദ് (.മൊയ്തു മൗലവിയുടെ മകൻ) എഴുതിയ 'മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്' എന്ന പുസ്തകം അദ്ദേഹത്തിന്റെ ഏതാണ്ടൊരു രൂപം വായനക്കാർക്ക് സമ്മാനിക്കുന്നുണ്ട്. ആ പുസ്തകം തന്നെയാണ് സിനിമയുടെ സീനുകൾ. ഖുർആനുമായി അടുത്തു നിൽക്കുന്ന ഒരു മുസ്‌ലിമിന് ഒരുപാടഭിമാനിക്കാനുള്ള രംഗങ്ങൾ സമ്മാനിക്കുന്നുണ്ട് സിനിമ.
ഹിന്ദുക്കളും മുസ്‌ലിംകളും നിർബന്ധമായും കാണേണ്ട ഒരു സിനിമയാണിത്. ഇടയ്ക്ക് നമ്മുടെ ഹൃദയം തേങ്ങിക്കൊണ്ട് ചോദിച്ചുപോകും - ചരിത്രം ഇതായിരിക്കെ, അവർക്കിടയിൽ വിദ്വേഷം വളർത്തിയതാരാണ്? ഈ ഹിന്ദുവിനെയും മുസ്‌ലിമിനെയും അകറ്റിയതാരാണ്? ഇതിലൂടെ നമ്മുടെ മക്കൾ മനസ്സിലാക്കേണ്ടതുണ്ട്, ബ്രിട്ടീഷുകാരുടെ കറുത്ത സമ്മാനമായിരുന്നു പാക്കിസ്ഥാൻ വിഭജനം. നന്മ നിറഞ്ഞുനിന്ന ഒരു നാടിനെ 'മത'ത്തിന്റെ പേരിൽ മുറിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഏറ്റവുമധികം വേദനിച്ച കാര്യങ്ങളിലൊന്നായിരുന്നു അത്.
കൊടുങ്ങല്ലൂരുകാർക്ക്, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ അഴീക്കോട്ടുകാർക്ക് കൂടുതൽ പൗരബോധം ഈ സിനിമ നൽകും. 32 കൊല്ലമായി എനിക്ക് ശക്തമായ ആത്മബന്ധമുള്ള അഴീക്കോടിന്റെ വീരപുത്രനാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. തറവാട് ഞങ്ങളുടെ വിദ്യാലയത്തിന്റെ ഒരു കിലോമീറ്റർ അടുത്താണ്. സമീപ എൽ.പി. സ്‌കൂളിലെ രജിസ്റ്ററിലെ ആദ്യ രണ്ട് അഡ്മിഷനുകളിൽ ഒന്ന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും മറ്റേത് സീതിസാഹിബും ആണ്.
കുഞ്ഞുബീവാത്തു എന്ന സുന്ദരിയായ, ശാലീനയായ ഭാര്യ. ഇന്നും അഴീക്കോട്ടെ ഞങ്ങളുടെ സ്‌കൂളിലെ ചില പെൺകുട്ടികളുടെ മുഖം ഓർമിപ്പിക്കുന്നു. .മൊയ്തു മൗലവിയായി വേഷമിട്ട സിദ്ദീഖ് വളരെ നന്നായി തന്റെ ഭാഗം അഭിനയിച്ചിരിക്കുന്നു.
41 വയസ്സുവരെ ജീവിച്ച സാഹിബ് ശക്തമായ ചില ചരിത്രങ്ങൾ അവശേഷിപ്പിച്ചാണ് യാത്രപറഞ്ഞത്. ഇത്രകാലം ജീവിച്ച അഴീക്കോട്ടുകാർക്ക് ഇനി ഒരു മുഹമ്മദ് അബ്ദുറഹ്മാനെ കേരളത്തിന്, ഇന്ത്യയ്ക്ക്, ലോകത്തിന് സമ്മാനിക്കാൻ എന്നാണ് ഭാഗ്യം ലഭിക്കുക. തീർച്ചയായും, നല്ല ചരിത്രങ്ങൾ യുവാക്കൾക്ക് കഥയിലൂടെയും കവിതയിലൂടെയും സിനിമയിലൂടെയും പകർന്നുകൊടുക്കാൻ നാം മുതിർന്നവർ ബാധ്യസ്ഥരാണ്.
പി.ടി.യുമായി ഒരു ഇന്റർവ്യൂ നടത്തണമെന്നാഗ്രഹമുണ്ട് എനിക്ക്. അതിനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ.

സ്വന്തം ടീച്ചര്‍

Tuesday, October 25, 2011

ഖദ്ദാഫിവധം: ചില ചിന്തകൾ


നാം ഇത്ര ക്രൂരരാണോ?ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഖദ്ദാഫിയുടെ വീഡിയോ ക്ലിപ്പുകൾ കാണുന്ന ആരും ഇങ്ങനെ ഒന്ന് ചോദിച്ചുപോകും പ്രതികാരംചെയ്യാം പക്ഷേ എന്തിനും ഒരു മര്യാദ ഇല്ലേ? മര്യാദവേണ്ടേ? ലിബിയന്‍ ജനത കൊടും ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളായതിനെ ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല. അവസാന നിമിഷം സ്വന്തം ജീവനുവേണ്ടി യാചിക്കുന്ന ഒരു മനുഷ്യനോട് മനുഷ്യരായ നാം ഇങ്ങനെ പെരുമാറാമോ എന്നതാണ് എന്നെ അലട്ടുന്ന ചോദ്യം .ഇസ്ലാമില്‍ ഇതിന് മാതൃകയുണ്ടോ?നബി (സ)യെ കൊല്ലാന്‍ വന്ന ആളെ അദ്ദേഹം വെറുതെ വിട്ടില്ലെ ?ഈ ആളെ വെറുതെ വിടണമെന്നല്ല ഞാന്‍ പറയുന്നത് .മറിച്ച് ചില മര്യാദകള്‍ നിര്‍ബന്ധമായുംപാലിക്കപ്പെടേണ്ടതില്ലെ എന്നതാണ് വിഷയം രണ്ടാമത് പ്രത്യക്ഷപ്പെട്ട വീഡിയോയും പല കാര്യങ്ങളും മനസിസലേക്ക് കടത്തി വിടുന്നു. ചുറ്റും കൂടി ഇരുന്ന് മയ്യിത്തിനെ ചീത്ത് വിളിക്കുന്നു.ഒപ്പം അല്ലാഹു അക്ബറും പറയുന്നിണ്ട്.الله اعلم ...ഇതൊക്കെ എത്രകണ്ട് ശരിയാണ്. ആകെ അയാളോട് കാട്ടിമനുഷ്യത്വംമൃതദേഹത്തില്‍ നിന്നും ഈച്ചയെ ആട്ടുന്നുണ്ട് …..എന്തിനധികം ശരീരം മൂടാന്‍ ഒരു തുണി പോലും എടുക്കാനുള്ള മനുഷ്യത്ത്വം ഇല്ലാതായോ ഇതൊന്നും ഇസ്ലാമാണെന്ന് കരുതാന്‍ കഴിയില്ല. 


ഖുര്‍ആന്‍ പറയുന്നു.وﻻ يجرمنكم شنأن قوم علي اﻻ تعدلوا اعدلوا عو اقرب للتقوي .ഒരു ജനതയോടുള്ള വിദ്വേഷംനിങ്ങളെ നീതിപാലനത്തില്‍ നിന്ന് തടയാതിരിക്കട്ടെ നിങ്ങള്‍ നീതി പാലിക്കുക അതാണ് തഖ്വക്ക് ഏറ്റവും അടുത്തത്.‌‌


യുദ്ധത്തിലും നീതിപാലിക്കാനാണ് പ്രവാചകന്‍ മാതൃക കാട്ടിടിട്ടുള്ളത്. പിടിക്കപെടുന്ന കുറ്റവാളികളോട് എങ്ങനെ പെരുമാറണമെന്ന് ഖുര്‍ആന്‍ പ്രവാചകനെ പഠിപ്പിക്കുന്നുണ്ട്. സൂറഃ അംഫാല്‍ 67, 70 സൂക്തങ്ങളില്‍ വ്യക്തമായി സൂ ചിപ്പിക്കുന്നുണ്ട്.


ഒരാള്‍ കീഴൊതുങ്ങുന്പോള്‍ ഒരിക്കലും അയാളെ കൊല്ലാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല.ما كان لنبي أن يكون له أسرى حتي يثخن في اﻷرض تريدون عرض الدنياوالله يريد اﻵخرة والله عزيزحكيم
(അന്‍ഫാല്‍ 67). ബന്ധനസ്ഥര്‍ ഉണ്ടാകുകയും എന്നിട്ട് ഭൂമിയില്‍ കൊല നടത്താനും ഒരു പ്രവാചകനും പാടുള്ളതല്ല. നിങ്ങള്‍ എന്തെങ്കിലും ഭൗതിക വിഭവങ്ങളാണ് ഉദ്ദേശിക്കുന്നത്. പക്ഷെ അല്ലാഹു ഉദ്ദേശിക്കുന്നത് പരലോകമാണ്. അല്ലാഹു അജയ്യനും യുക്തിമാനുമാണ്.
70-ാം സൂക്തം ശ്രദ്ധിക്കുക !പ്രവാചകരെ താങ്കളുടെ കൈയിലുള്ള ബന്ധസനസ്ഥരോട് താങ്കള്‍ പറയുക. നിങ്ങളുടെ ഹൃദയങ്ങളില്‍ നന്മ ഉണ്ടെന്ന് അല്ലാഹു അറിയുന്നുണ്ടെങ്കില്‍ നിങ്ങളില്‍ നിന്ന് പിടിക്കപ്പെട്ടതിനേക്കാള്‍ നല്ലത് അല്ലാഹു നിങ്ങള്‍ക്ക് നല്‍കും അവന്‍ നിങ്ങള്‍ക്ക് പൊറുത്തു നല്‍കും അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്.....ഈ ആയത്തുകള്‍ മുന്നില്‍ വച്ച് ചിന്തിക്കുന്പോള്‍ ഖദ്ദാഫി സ്റ്റൈല്‍ കൊലപാതകങ്ങളും അവയുടെ പ്രദര്‍ശനങ്ങളും എത്രകണ്ട് ശരിയാണ് എന്ന് മനസ്സ് കുത്തികുത്തിചോദിക്കുകയാണ്.


"കണ്ടിടത്ത് വച്ച് കൊല്ലുക "എന്ന് പറയുന്ന അല്‍ ബഖറ 191ലും നിസാഅ് 91ലും നമുക്ക് വായിക്കാം തൊട്ട്മുന്‍പത്തെ ആയത്തിന്റെ കൂടി അര്‍ത്ഥം എഴുതികൊണ്ട് നമുക്ക് ആ സൂക്തങ്ങളെ വിശകലനം ചെയ്യാം.


നിങ്ങളോട് യുദ്ധത്തിന് വരുന്നവരോട് നിങ്ങളും യുദ്ധം ചെയ്യുക എന്നാല്‍ നിങ്ങള്‍ അതിക്രമകാരികളാകരുത് അല്ലാഹു ഒരിക്കലും അതിക്രമകാരികളെ ഇഷ്ടപെടുന്നില്ല, നിങ്ങള്‍ അവരെ കണ്ടിടത്ത് വച്ചകൊല്ലുക നിങ്ങളെ അവര്‍ പുറത്താക്കിയിടത്ത് നിന്ന നിങ്ങള്‍ അവരേയുംമ പുറത്താക്കുക കലാപം കൊലയേക്കാള്‍ ഗുരുതരമാണ്. മസ്ജിദുല്‍ ഹറാമില്‍ വച്ച് അവര്‍ നിങ്ങളോട് യുദ്ധംചെയ്യുന്നത് വരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത് അവര്‍നിങ്ങളോട് യുദ്ധത്തിന്ന് വന്നാല്‍ നിങ്ങളും അവരോട് യുദ്ധം ചെയ്യുക......നിഷേധികളുടെ പ്രതിഫലം അതാകുന്നു. അവര്‍ അവസാനിപ്പിച്ചാല്‍ തീര്‍ച്ചയായും അല്ലാഹു കൂടുതൽ പൊറുക്കുന്നവനും കരുണാനിധിയുമാണ്. കലാപം അവസാനിക്കുന്നത് വരെം നിങ്ങള്‍ അവരോട് യുദധം ചെയ്യുക നിയമം അല്ലാഹുവിന് കീഴ്പെടുന്നത് വരെ ഇനി അവര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ അക്രമികളോട് മാത്രമെ ശത്രുതപാടുള്ളൂ. (അല്‍ ബഖറഃ) സമകാലിക സംഭവങ്ങള്‍ ചിന്തിക്കുന്ന വ്യക്തിക്ക് ഖുര്‍ ആനില്‍ നിന്നും ലഭിക്കുന്ന സൂക്തങ്ങളാണിവയൊക്കെ .പ്രിയപ്പെട്ട വായനക്കാരും ഈ സൂക്തങ്ങളെ ചിന്താവിഷയമാക്കുക പരസ്പരം പങ്കു വെക്കുക.എന്‍റെ അഭിപ്രായങ്ങളില്‍ തെറ്റില്ല എന്ന ഞാന്‍ വാദിക്കുന്നില്ല. ഏതൊരു സംഗതിയെയും നാം ഖുര്‍ആന്റെ പരിപ്രേക്ഷ്യത്തിലൂടെ നോക്കി കാണുമ്പോള്‍ നമുക്കിങ്ങനെയൊക്കെ ചിന്തിക്കാതെ നിവൃത്തിയില്ല. അതുതന്നെയാണ് ഖുര്‍ആന്റെ വശ്യതയും അമാനുഷികതയും!! ശരികളെ ശരികളായികാണാനും അതു പിന്‍പറ്റാനും റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ തെറ്റുകളെ തെറ്റുകളായി കാണാനും അതിനെ വെടിയാനും റബ്ബ് തുണക്കട്ടെ 



സ്വന്തം ടീച്ചർ