tag:blogger.com,1999:blog-90144680171150961332024-03-12T17:46:26.774-07:00തണല്തണല്http://www.blogger.com/profile/12999068203334344886noreply@blogger.comBlogger174125tag:blogger.com,1999:blog-9014468017115096133.post-17592046966802549892015-10-19T08:10:00.000-07:002015-10-19T08:10:04.542-07:00ആള്‍ക്കൂട്ടത്തില്‍ തനിയെയാക്കിയ കുട്ടിക്കാല സുഹൃത്തുക്കളും എന്റെ ഉത്തുത്തുവും<div dir="ltr" style="text-align: left;" trbidi="on">
<div class="p1">
കാലത്തിന്റെ യാത്ര കണ്ടുനില്ക്കാന് നല്ല രസമുണ്ട്. ഇലക്ഷന് വര്‍ക്കുമായി ബന്ധപ്പെട്ട് എന്റെ വാര്‍ഡിന്റെ കിഴക്കുഭാഗത്തായിരുന്നു ഇന്നലത്തെ പര്യടനം. ഞാന്‍ പലപ്പോഴും 'ആള്‍ക്കൂട്ടത്തില്‍ തനിയെ' ആയിപ്പോയി. എന്റെ കുട്ടിക്കാല ഓര്‍മകള്‍ അവിടെ എത്തിയപ്പോള്‍ എന്നെ വരിഞ്ഞുമുറുക്കി. പലപ്പോഴും ഞാന്‍ ഇലക്ഷനും വോട്ടും ഒക്കെ മറന്നു. പൊട്ടിക്കരഞ്ഞുപോയി. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ കാലം മാതാപിതാക്കളുള്ള കാലം. അവരുമായി ജീവിച്ച ഇടങ്ങളിലെ ഓര്‍മകള്‍ അവരില്ലാത്ത ഒരുകാലത്ത് മനുഷ്യനെ തകര്‍ത്തുതവിടുപൊടിയാക്കും. കണ്ണുനീര് ധാരമുറിയാതെ ഒഴികിക്കൊണ്ടിരുന്നു.</div>
<div class="p2">
<br /></div>
<div class="p1">
ഞങ്ങള്‍ എട്ടുവയസ്സുവരെ ഈ നാട്ടിലല്ലായിരുന്നു. പിന്നീടാണ് എറിയാട് വന്നത്. ഈ നാട് ഞങ്ങള്‍ക്കൊരുപാട് നന്മകള് സമ്മാനിച്ചിട്ടുണ്ട്. എറിയാട് ബനാത്തിലെ വിദ്യാര്‍ഥിയായി പുറത്തിറങ്ങാന്‍ കഴിഞ്ഞത് വലിയ സമ്മാനം. ആ അറിവിനായി ഞാന്‍ സ്വയം തീരുമാനിച്ചുപോവുകയായിരുന്നു. എന്റെ സ്കൂള്‍സുഹൃത്തായിരുന്ന എഡ്വി (തങ്കമ്മടീട്ടറുടെ മകള്‍)യെ ഞാന്‍ കുറേ കാലത്തിനുശേഷമാണ് കാണുന്നത്. എന്നെ കണ്ടതും, "മോളേ, നീ വോട്ടിന് നില്‍ക്കുന്നെന്നറിഞ്ഞു. പിന്നെ, സ്നേഹത്തിന്റെ, സങ്കടത്തിന്റെ, മാതാപിതാക്കള്‍ടെ വേര്‍പാടിന്റെ വേദനയുടെ, ഏകാന്തതയുടെ സമ്മിശ്രഭാവങ്ങളോടെ എന്നെ കെട്ടിപ്പിടിച്ച്, ഞാനൊന്ന് പൊട്ടിക്കരയട്ടെ എന്നും പറഞ്ഞ് എന്റെ തോളില്‍ കിടന്ന് ഒറ്റക്കരച്ചിലായിരുന്നു. എനിക്കും കരച്ചിലടക്കാനായില്ല. പഴയ സ്നേഹത്തിന്റെ ആര്‍ദ്രത പുതിയ തലമുറയ്ക്ക് എനിക്ക് കഴിയുംവിധം ഇവിടെ പകര്‍ത്തുകയാണ്. </div>
<div class="p2">
<br /></div>
<div class="p1">
പലപ്പോഴും ഞാനോര്‍ത്തു, ഞാനൊരു ചിത്രകാരരരിയായിരുന്നെങ്കില്‍, എന്റെ പഴയ ഗ്രാമത്തെ, എന്റെ നാട്ടുവഴികളെ, ഞങ്ങള്‍ ബനാത്തിലേക്ക് പോയിരുന്ന വഴിയിലെ സുന്ദരമായ നെല്‍പ്പാടത്തെ, വഴിയുടെ അതിരുകളിലുള്ള വലിയ അയ്നിമരങ്ങളെ, കൈതോലയില്‍ തൂങ്ങിനില്‍ക്കുന്ന കൈതപ്പൂവ്... ഒക്കെ വരച്ചേനെ. എനിക്ക് വയ്യ. എല്ലാ ഗ്രാമങ്ങളും നഗരമായി മാറിയിട്ടും ഗ്രാമീണസ്നേഹം ഇവിടെ ബാക്കിനില്ക്കുന്നു. ഞാന്‍ എട്ടുവയസ്സു മുതല്‍ 19 വയസ്സുവരെ ചിലവഴിച്ച എന്റെ വീടും പരിസരപ്രദേശങ്ങളും വീത്താത്താടെ വീട്ടില്‍ ചെന്നപ്പോള്‍ (റിയാദിലുള്ള കെ.കെ.ഹുസൈന്റെ ഉമ്മ) പണ്ട് പെരുന്നാളിന് പെണ്ണുങ്ങളെല്ലാം ഉച്ചകഴിഞ്ഞാല്‍ അവരുടെ വീട്ടില്‍ ഒരുമിച്ചുകൂടി, കൈകൊട്ടിപ്പാടുമായിരുന്നു. വലപ്പാടുനിന്ന് എറിയാടെത്തിയ ഞങ്ങള്‍ക്കത് പുതുമയായിരുന്നു. പുതുമയായിരുന്നു. മാരരന്നബി അയിശാ തോരിലായി എന്ന പാട്ട് എല്ലാവരും കൂടിയിരുന്ന് കൊട്ടിപ്പാടിയ ഓര്‍മകള്‍... അതിലെ പലരും ഇന്നില്ല. കളിയും കൊട്ടും മൂക്കുമ്പോള്‍ ഒരാള്‍ മണ്‍കുടം എടുത്ത് പ്രത്യേക താളത്തില്‍ ഊതും. പടച്ചവനേ, ഇനിയൊരിക്കലും ആ കാലം തിരിച്ചുവരില്ല. "താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ" എന്ന പാട്ടും അന്ന് പാടുമായിരുന്നു. അന്നത്തെ ഇശലുകള്‍ വേറെയായിരുന്നു. അതൊക്കെ എഴുതാനിരുന്നാല്‍ ഒരുപാടായിപ്പോകും. പണ്ട് തെങ്ങുകയറ്റം വരണത് വലിയ സന്തോഷമാണ്. എന്തിനായിരുന്നു സന്തോഷം എന്നറിയില്ല. തേങ്ങയില്നിന്ന് കിട്ടുന്ന കാക്കപ്പൊന്ന് എന്ന് ഞങ്ങള്‍ പറയുന്ന ഒരു കറ. അത് തിന്നും. ഇതൊക്കെ പങ്കുവെക്കാന്‍ ഉണ്ടായ എന്റെ പ്രിയപ്പെട്ട ഇത്താത്തയും കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടു. എന്റെ എഴുത്തുതന്നെ നിര്‍ത്തിക്കളഞ്ഞു ആ വേര്‍പാട്. ഇന്ന് ഞാന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമ്പോള്‍ ആള് ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് സ്നേഹത്തോടെ എന്നെ കളിയാക്കിക്കൊല്ലും. ഇത് വായിക്കുന്ന എന്റെ കുഞ്ഞിക്കാക്ക (അഹ്മദ് ബാവ) കരയും എന്നുറപ്പ്. കൂടെപ്പിറപ്പുകളുമായുള്ള ഓര്‍മകള്‍ക്ക് മധുരം കൂടുക പ്രായംചെല്ലുമ്പോഴാണ്. ഞാനിപ്പോള്‍ അനുഭവിക്കുന്ന ചങ്കുപൊട്ടുന്ന ഒരു വേദനയില്‍ ഓര്‍ക്കുന്നത് എനിക്കെഴുതാന്‍ പഠിക്കേണ്ടിയിരുന്നില്ലായിരുന്നു എന്നാണ്. അത്രയ്ക്ക് വേദനയാണ് എഴുത്തുകാരുടെ 'പ്രസവവേദന'.</div>
<div class="p2">
<br /></div>
<div class="p1">
നാടിന്റെ ഓര്‍മയില്‍ തങ്ക എന്ന സുഹൃത്ത് വരാതിരിക്കില്ല. അകാലത്തില്‍ അവളുടെ അമ്മ മരിച്ചു. അച്ഛന് രോഗി. ഞങ്ങളുടെ തെക്കേഅയല്‍വാസികളായിരുന്നു. ചേട്ടനും -കണ്ണപ്പു- പലവിധ അസുഖങ്ങള്‍. അന്ന് അദ്ദേഹം അല്പസ്വല്പം എഴുതുമായിരുന്നു എന്ന് എന്റെ ചെറിയ ഓര്‍മയില്‍ ഉണ്ട്. വീണ്ടും, അച്ഛനും ഏകസഹോദരനും കൂടി നഷ്ടപ്പെട്ടപ്പോള്‍ എന്റെ തങ്ക തീര്‍ത്തും അനാഥയായി. താഴെ രണ്ട് പെണ്‍കുട്ടികള്‍. എങ്കിലും അവള് കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലിനേടി. ഞങ്ങളും അവരുമൊക്കെയായുള്ള ഒരു ബന്ധമുണ്ട്. അത് എഴുതാന്‍ എന്റെ പേന അശക്തം. ഇളയ അനിയത്തീടെ കല്യാണം, നമ്മുടെ ഒരനിയത്തിയുടെ കല്യാണം പൊലെയാണ് കണക്കാക്കിയത്. പ്രസവമൊക്കെ കഴിഞ്ഞപ്പോള്‍ തങ്ക എന്നെ വിളിച്ചുപറഞ്ഞു: "നിങ്ങള്ടെ മോള് പ്രസവിച്ചു, ആണ്‍കുട്ടി" എന്ന്. സ്നേഹത്തിന് ജാതിയും മതവുമൊന്നും വിഷയമല്ല. എന്റെ ഉമ്മ, രോഗിയായ അവരുടെ അച്ഛന് എന്റെ കൈയില്‍ എന്തെങ്കിലുമൊക്കെ തന്നയക്കുമായിരുന്നു. ഞങ്ങളുടെയൊക്കെ കല്യാണം കഴിയാത്തതില്‍ ഉമ്മാക്ക് വേദനയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരെ സഹായിക്കണം എന്നത് ഉമ്മാടെ ഒരു വസിയത്തുപോലെയായിരുന്നു. എന്റെ ഉമ്മാക്ക് അത്തരം കുറേ ആള്‍ക്കാരുണ്ടായിരുന്നു. ആ സ്നേഹത്തിന്റെ ആര്‍ദ്രതയാണ് ഇലക്ഷന്‍വര്‍ക്കിനിടയില്‍ എന്നെ പലപ്പോഴും ആള്‍ക്കൂട്ടത്തില്‍ തനിയെയാക്കിക്കളഞ്ഞത്. മരിച്ചുപോയ കൃഷ്ണന്കുട്ടിച്ചേട്ടന് - അമ്മിണിച്ചേച്ചി, ഗോപാലേട്ടന്, ആണ്ടുച്ചോന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ചീരപ്പറമ്പില്‍ ആണ്ടു - ഇവരുടെയൊക്കെ മക്കളെയും പേരക്കുട്ടികളെയും കണ്ടപ്പോള്‍... അവരുടെ ഓരോരുത്തരുടെയും വിശേഷങ്ങളും ഒക്കെ കേള്‍ക്കലില്‍ സ്നേഹപ്രകടനങ്ങളില്‍ ഇലക്ഷന്‍തന്നെ മറന്നുപോയി. ഞങ്ങളുടെ വിട്ടിലെ ഒരു ബന്ധവുമില്ലാതിരുന്ന, തീര്‍ത്തും അനാഥയായിരുന്ന ഉത്തുത്തു അക്കാലഘട്ടത്തിലെ പ്രധാന കഥാപാത്രമാണ്. ഒരു ചെറുകഥാമത്സരത്തിന് ഞാന്‍ ഉത്തുത്തുവിന്റെ കഥയെഴുതി രണ്ടാംസമ്മാനം നേടിയിരുന്നു. ഒരേദിവസം മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഉമ്പാത്തു - ബാലിക. അയല്‍വാസിയായിരുന്ന കൊച്ചലീമ എന്ന എന്റെ വല്യവല്യുമ്മാടെ (ഉമ്മാടെ വല്യുമ്മ) വീട്ടിലെത്തുന്നു. പിന്നീട് അവരുടെ മകളെപ്പോലെ വളര്‍ത്തി. അന്നൊക്കെ എത്ര മകളെപ്പോലെ എന്നു പറഞ്ഞാലും പണിക്കാരി എന്നേ പറയാനൊക്കൂ. പക്ഷേ, അനന്തരാവകാശംപോലെ എന്റെ ഉമ്മാടെ കൈയിലെത്തിയപ്പോള് രാജാത്തിയെപ്പോലെ ഞങ്ങളുടെ സ്വന്തം വെല്ലിമ്മാനെക്കാള്‍ ഞങ്ങളെ സ്നേഹിച്ചും ഞങ്ങള്‍ സ്നേഹിച്ചും നീങ്ങി. കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടുപോയ എന്റെ ഇത്താത്താനെ ഞാന്‍ ഉത്തൂത്തൂന്റെ മോള് എന്നയര്‍ഥത്തില്‍ 'ഉത്തൂന്റോള്‍' എന്ന് വിളിച്ചു. പിന്നീട് കുട്ടികളൊക്കെ ഇത്താത്താനെ ഉത്തുത്തു എന്നു വിളിച്ചു. ഇന്നും ഒരുപാടുപേര് ഇത്താത്താനെ ഉത്തുത്തു എന്നാണ് പറയുന്നത്. ഞങ്ങളുടെ ആദ്യത്തെ ഉത്തുത്തു കോണിപ്പടിയില്‍നിന്ന് വീണ് അബോധാവസ്ഥയില്‍ 44 ദിവസം കിടന്ന് മരിച്ചു. ഇത്താത്താക്ക് സ്വന്തം ഉമ്മയാണ് ആ മരണത്തിലൂടെ നഷ്ടമായത്. അവരെ ശുശ്രൂഷിച്ചതൊക്കെ അന്നത്തെ തലമുറയ്ക്ക് ഒരല്‍ഭുതമായിരുന്നു. എന്റെ ഉമ്മാക്കും ഇത്താത്താക്കും ആ അനാഥയെ ശുശ്രൂഷിച്ചതിനുള്ള കൂലികൊണ്ട് സ്വര്‍ഗം കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.</div>
<div class="p2">
<br /></div>
<br />
<div class="p1">
എന്റെ ഓര്‍മകളുടെ ഭാണ്ഡങ്ങളില്‍ കണ്ണുനനയിക്കുന്നതും സന്തോഷിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ഒക്കെയായി ഒരുപാടുണ്ട്. കുറുമ്പിയായിരുന്ന ഇത്താത്താടെ ഓര്‍മകളും ഒപ്പം വരും. ലോകം ഒരുപാട് വേദനകള്‍ നിറഞ്ഞതാണ്. ഇന്നലെ കണ്ട എഡ്വി ഒരു കൂടപ്പിറപ്പിനെത്തേടി എന്റെ ചുമലില്‍ തലചായ്ച്ചു കരഞ്ഞതാണ് എന്നെനിക്ക് തോന്നുന്നു. എഡ്വീ, ഞാന്‍ നിന്റെയടുത്ത് കുറച്ചുനേരം ചെലവഴിക്കാന്‍ വരാം മോളേ.</div>
</div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com8tag:blogger.com,1999:blog-9014468017115096133.post-1263152055741685122015-10-05T08:33:00.001-07:002015-10-05T08:33:53.570-07:00എന്ന് സ്വന്തം മൊയ്തീന് - സംഭവബഹുലമായ ചരിത്രം<div dir="ltr" style="text-align: left;" trbidi="on">
<div class="p1">
"ദെത്താ, ജി വാച്ചികെട്ടാണ്ടേ പോന്നത്?"</div>
<div class="p1">
(മൊയ്തീന്-കാഞ്ചനമാല, ഒരപൂര്‍വ പ്രണയജീവിതം, p.118, പി.ടി.മുഹമ്മദ് സ്വാദിഖ്)</div>
<div class="p2">
<br /></div>
<div class="p1">
മലബാര്‍ ഭാഷ അറിയാത്തവര്‍ക്കായി അത് ഇങ്ങനെ പരിഭാഷപ്പെടുത്താം: "എന്താ മോനേ, നീ വാച്ച് കെട്ടാതെയാണോ പോന്നത്?" മൊയ്തീന്റെ വാപ്പ വാച്ചുമായി സ്കൂളില്‍ വന്ന് മൊയ്തീന് വാച്ച് കെയ്യിക്കൊടുക്കുമ്പോള്‍ പറഞ്ഞ വാക്കുകളാണ്. ഇതിവിടെ എടുത്തെഴുതിയത് ഈ പുസ്തകത്തിന്റെ ഒരാസ്വാദനക്കുറിപ്പ് എഴാതാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയ വരികളായതിനാലാണ്. ഒരു പിതാവിന്റെ മകനോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അങ്ങേയറ്റത്തെ രൂപം. ഈ സ്നേഹനദിയില്‍ സഞ്ചരിക്കവെയാണ് മൊയ്തീന് അന്യമതക്കാരിയായ കാഞ്ചനമാലയെ പ്രണയിക്കുന്നതും സംഭവബഹുലമായ ഒരു ചരിത്രത്തിലേക്ക് നടന്നുനീങ്ങിയതും. രണ്ടാഴ്ചയോളമായി കേരളം 'എന്ന് സ്വന്തം മൊയ്തീന്' എന്ന ചലച്ചിത്രം കാണാന്‍ ജാതി-മത-ലിംഗ-പ്രായവ്യത്യാസമില്ലാതെ ആര്‍ത്തിരമ്പി എത്തുകയാണ്. ചലച്ചിത്രത്തിന് മനുഷ്യമനസ്സുകളില്‍ ഒരിപാട് സ്വാധീനം ചെലുത്താനാകും. 'മെസ്സേജ്' എന്ന ഇംഗ്ലീഷ് സിനിമ പ്രവാചകന്റെ 23 കൊല്ലത്തെ പ്രബോധനജീവിതം എത്ര ഭംഗിയായാണ് അവതരിപ്പിക്കുന്നത്!</div>
<div class="p2">
<br /></div>
<div class="p1">
കാറ്റുവീശി വരുന്നത് കാണുമ്പോള്‍ പ്രവാചകന് പ്രാര്‍ഥിച്ചിരുന്ന ഒരു പ്രാര്‍ഥനയുണ്: "അല്ലാഹുവേ, ഇതിന്റെ നന്മകള്‍ക്കായി ഞാന്‍ നിന്നോടാവശ്യപ്പെടുന്നു. ഇതിന്റെ ഉപദ്രവങ്ങളില്‍നിന്നും ഞാന്‍ നിന്നോടഭയം തേടുന്നു." പ്രണയം കാണുമ്പോള്‍ ഞാനും ഇത് പ്രാര്ഥിക്കാറുണ്ട്. മൊയ്തീന് യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയേക്കാവുന്ന കോളിളക്കം ഓര്‍മിക്കുമ്പോള്‍ ഞാനും പ്രാര്‍ഥിക്കുന്നു. ഈ സിനിമയുടെ നന്മകള് സമൂഹത്തിലുണ്ടാവട്ടെ. തിന്മകള് ആരും മാതൃകയാക്കാതിരിക്കട്ടെ.</div>
<div class="p2">
<br /></div>
<div class="p1">
സ്നേഹനിധിയായ പിതാവിനെ ധിക്കരിക്കുന്ന വാക്കുകള്‍ ഉരുവിടുന്ന മൊയ്തീനെ ആരും മാതൃകയാക്കേണ്ട. മറിച്ച്, നിഷ്കളങ്കപ്രണയത്തെ സാക്ഷാല്‍ക്കരിക്കാനായി മൊയ്തീന് ചെയ്ത നന്മകള് സമൂഹം എടുത്തണിയട്ടെ. സിനിമ കണ്ടവര്‍ പി.ടി.സാദിഖിന്റെ ഈ പുസ്തകം കൂടി വായിക്കണം. എങ്കിലേ, ആ പ്രണയജീവിതത്തോടുള്ള നീതി നടപ്പാവുകയുള്ളൂ. നേതാജിയുടെ കുടുംബത്തോടാണ് ലോകത്തേറ്റവും ഇഷ്ടം എന്നു പറയുന്ന മൊയ്തീനെ പുസ്തകത്തില്‍ നമുക്ക് കാണാം. അദ്ദേഹത്തിന്റെ മകള്‍ അനിതയുടെ പേര് സാമൂഹ്യപ്രവര്‍ത്തനത്തിനിടയില്‍ കുട്ടികളുടെ ക്ലബ്ബിനായി മൊയ്തീന് തിരഞ്ഞെടുക്കുമ്പോള്‍ കറകളഞ്ഞ ധീരനും രാജ്യസ്നേഹിയുമായ മൊയ്തീനെ നമുക്കവിടെ കാണാം. മനോരമ ചാനലിലെ ഇന്റര്‍വ്യൂവിലാണെന്നു തോന്നുന്നു, സംവിധായകന് വിമലും നടന് പൃഥ്വിരാജും പറയുന്നുണ്ട്: മോയ്തീന്റെ ജീവിതംവെച്ച് ഇനിയും ഒരു 10 സിനിമയ്ക്കുള്ള സ്കോപ്പുണ്ടെന്ന്. അതെ, മൊയ്തീന് വെള്ളത്തില്‍ പൊലിഞ്ഞുപോയതിനുശേഷമുള്ള ജീവിതം വലിയൊരു സാമൂഹ്യസേവനത്തിന്റെ തേജസ്സുള്ള വിളക്കുമായാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഉമ്മയും കന്യകയായ 'ഭാര്യ'യും സമൂഹത്തിലേക്കിറങ്ങുന്നത്. സമാനതകളില്ലാത്ത വേദനയാണ് രണ്ടുപേരും അനുഭവിക്കുന്നത്.</div>
<div class="p2">
<br /></div>
<div class="p1">
മകന്റെ പ്രണയംമൂലം പാത്തുമ്മയ്ക്ക് നഷ്ടപ്പെട്ടത് മുക്കം സുല്‍ത്താനായിരുന്ന തന്റെ ഭര്‍ത്താവിനെയാണ്. എനിക്ക് തോന്നുന്നത് ഈ സംഭവബഹുലമായ കഥയിലെ ഏറ്റവും വലിയ ഹീറോ മൊയ്തീന്റെ ഉമ്മയാണ്. കാഞ്ചനമാലയെ ജീവിതത്തിലേക്കും സേവനത്തിലേക്കും തിരിച്ചുകൊണ്ടുവരുന്നത് സ്നേഹവതിയും തന്റേടിയും ധീരയുമായ ഉമ്മയാണ്. അവരുടെ കൈത്താങ്ങിനെ കാഞ്ചനമാല നിരീക്ഷിക്കുന്നത് പുസ്തകത്തില്‍ വായിച്ചാല്‍ ഹൃദയത്തില്‍ സ്നേഹമുള്ള ആരുടെയും കണ്ണുകള്‍ കണ്ണുനീരിന്റെ സ്നേഹമഴ ചൊരിയാതിരിക്കില്ല. "എന്റെ മൊയ്തീനെ ചുമന്ന ഗര്‍ഭപാത്രത്തിനുടമയല്ലേ ഉമ്മ" എന്ന് കാഞ്ചനമാല തിരിച്ചറിഞ്ഞ്, ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഉമ്മാ, ഞാനിനി മരിക്കൂല എന്ന് ഉമ്മാക്ക് വാക്കുകൊടുക്കുന്നു. പാവംസ്ത്രീ എന്ന് നമ്മള് പറഞ്ഞുപോകുമെങ്കിലും വേശ്യക്കോളനിയില്‍ പോയി വേശ്യകളായ സ്ത്രീകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന, നീതിക്കുവേണ്ടി ഉരുക്കുശബ്ദം ഉതിര്‍ക്കുന്ന അബലയായ, അനാഥയായ മുത്തുലക്ഷ്മിക്ക് രാത്രിസമയത്ത് അഭയം കൊടുക്കുന്ന കാഞ്ചനമാല. ഒരു വിമോചനപ്രസ്ഥാനത്തിനും ചെയ്യാന്‍ പറ്റുന്നതിലുമുപരിയായി സമൂഹത്തിലെ അധഃസ്ഥിതര്‍ക്കും അബലകള്‍ക്കും വേണ്ടി ദശകങ്ങളായി നിശ്ശബ്ദസേവനം ചെയ്യുന്ന മഹതിയാണവര്‍. ആത്മഹത്യയുടെ വക്കില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഒരാള്‍ക്ക് ഇത്രമാത്രം ചെയ്യാന്‍ കഴിയുമോ എന്ന് വായനക്കാരനെ അന്ധാളിപ്പിച്ചുകളയും ഈ പുസ്തകം. അതിന് കാഞ്ചനമാലയെന്ന ജീവിക്കുന്ന രക്തസാക്ഷിയെ സൃഷ്ടിച്ചെടുക്കാന്‍ പാത്തുമ്മ എന്ന മൊയ്തീന്റെ ഉമ്മ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഉമ്മ. മോനെ കൊലയ്ക്കുകൊടുത്തവള്‍, തന്റെ സുഖജീവിതം നശിപ്പിച്ചവള് എന്നൊക്കെ പറഞ്ഞ് ആ ഉമ്മാക്ക് പകയും പേറി ജീവിക്കാമായിരുന്നു. നമസ്കരിക്കുന്ന മുസല്ല മാത്രം എടുത്തുകൊണ്ട്, ശൂരനായ ഭര്‍ത്താവിനോട് ധീരമായി യാത്രപറഞ്ഞുകൊണ്ട് ഇറങ്ങിപ്പോരുന്ന പാത്തുമ്മയെ ലെന എന്ന അഭിനേത്രി അവതരിപ്പിക്കുന്ന രംഗം ആരുടെയും ഹൃദയത്തെ ഉദ്വേഗത്തിലും ദുഃഖത്തിലും തള്ളിവിടാന്‍ പോന്നതാണ്.</div>
<div class="p2">
<br /></div>
<div class="p1">
സിനിമയോ പുസ്തകമോ നല്ലത് എന്നു ചോദിച്ചാല്‍ ഒരുമാര്‍ക്ക് കൂടുതല്‍ പുസ്തകത്തിനാണ് എന്ന് ഞാന്‍ പറയും. എന്റെ വിദ്യാര്‍ഥിതുല്യനായ തിരുവനന്തപുരത്തുകാരന് അഷ്കര്‍ കബീര്‍ പറഞ്ഞപ്പോള്‍ ഈ പുസ്തകം ഇത്ര ടച്ചിങ് ആയിരിക്കുമെന്ന് ഞാന്‍ കരുതിയില്ല. "ടീച്ചര്‍, പുസ്തകം വായിക്കണം. സിനിമയും കാണണം." രണ്ടും ഞാന്‍ ചെയ്തു. അപാരം എന്നു പറയാതെ നിവൃത്തിയില്ല. പുസ്തകം വെറും മഷിയും കടലാസും ആയിട്ടുപോലും ഒറ്റ ഇരുപ്പിന് 150 പേജുകള്‍ വായിച്ചുതീര്‍ത്തു. ലളിതമായ ശൈലിയും ആര്‍ദ്രമായ ഭാവങ്ങളും കൊണ്ട് നിബിഢമാണ് പുസ്തകം. മുഹമ്മദ് അബ്ദുറഹ്മാന്‍സാഹിബിന്റെ അടുത്ത സുഹൃത്തും കൊടിയത്തൂരിലെ സ്ഥിരം ആതിഥേയനുമായിരുന്നത്രെ മൊയ്തീന്റെ വാപ്പ. ഒരിക്കല്‍ തോണിയാത്രയില്‍ കുട്ടിയായ മൊയ്തീനെ വെള്ളത്തിലേക്കിടട്ടെ എന്ന് സാഹിബ് തമാശയ്ക്ക് ചോദിച്ചതും "ഇച്ച് നീന്താനറിയാം" എന്ന് മൊയ്തീന് പറഞ്ഞതും ഒക്കെ പുസ്തകത്തില്‍നിന്ന് കിട്ടിയ കണ്ണുനനയിക്കുന്ന വിവരണങ്ങളാണ്. കാഞ്ചനയുടെ പിതാവ് ദേശസ്നേഹത്താല്‍ വീട്ടില്‍ ചര്‍ക്കതിരിച്ചുണ്ടാക്കുന്ന വസ്ത്രം ധരിച്ചാല്‍ മതി എന്ന് തീരുമാനിച്ച മഹാനായ വ്യക്തിയാണ്. അങ്ങനെ പല മഹത്തായ മൂല്യങ്ങളും പുസ്തകത്തിലൂടെ വെളിച്ചംകാണുന്നു. സിനിമയില്‍ ഏതോ ഒരിടത്ത് ചര്‍ക്ക തിരിക്കുന്ന ഒരു രംഗം കണ്ടതായോര്‍ക്കുന്നു.</div>
<div class="p2">
<br /></div>
<div class="p1">
ഈ പുസ്തകത്തെയും ഇവരുടെ ലോകോത്തര പ്രണയജീവിതത്തെയും ഇരുവരുടെയും സാമൂഹ്യസേവനങ്ങളുടെയും കഥകള്‍ ലോകം അറിയാന്‍ വൈകിപ്പോയോ? അറബിയിലേക്ക് മൊഴിമാറ്റം നടത്തണമെന്നാഗ്രഹമുണ്ട്. സിനിമ ഇറങ്ങിയപ്പോഴത്തെ ചര്‍ച്ചയില്‍ എന്റെ സുഹൃത്ത് റുഖിയ ടീച്ചര്‍ (എസ്.എസ്.എം.എച്ച്.എസ് അഴിക്കോട്) പറഞ്ഞു: ടീച്ചറേ, ഇത് ഞങ്ങള്‍ടെ നാട്ടിലുണ്ടായ കഥയാണ്. മുക്കത്തെ കോടീശ്വരന്മാര് - രണ്ടു കുടുംബങ്ങളും അന്നത്തെ ഏറ്റവും ധനാഢ്യര്‍, തറവാട്ടുകാര്. മൊയ്തീന്റെ സൌന്ദര്യത്തെയും സ്വഭാവത്തെയും വര്‍ണിക്കാന്‍ റുഖിയക്ക് നൂറുനാവ്. കാറ് കണ്ടിട്ടില്ലാത്ത കാലത്ത്, ഭ്രാന്തന്മാരെയൊക്കെ പുഴയില്‍ കൊണ്ടുപോയി, നല്ല സോപ്പൊക്കെയിട്ട് കുളിപ്പിച്ചു വൃത്തിയാക്കി കാറില്‍ കയറ്റി വീട്ടില്‍ കൊണ്ടുവരുന്ന മൊയ്തീനെ ടീച്ചര്‍ വിവരിച്ചപ്പോള്‍ എന്റെ മനസ്സില്‍ മൊയ്തീന് കയറിക്കൂടി. നമ്മുടെയൊക്കെ പിതാവാകാനുള്ള പ്രായം അദ്ദേഹം ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്നു. ഏതായാലും അന്യരെ സ്നേഹിക്കാനും ബഹുമാനിക്കാനും മനുഷ്യത്വത്തിന്റെ ഉന്നതമൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി, പ്രണയിച്ച സ്ത്രീയെയും സ്നേഹനിധിയായ ഉമ്മയെയും വിട്ട് മൊയ്തീന് വിധിക്ക് കീഴടങ്ങി. ഒരു വിശ്വാസിയെ സംബന്ധിച്ച്, ദൈവവിധിക്ക് കീഴടങ്ങാതെ നിവൃത്തിയില്ല എന്നേ പറയാനാകൂ. അന്ത്യസമയങ്ങളില്‍ അദ്ദേഹം വല്ലാതെ ദുഃഖത്തിനും നിരാശയ്ക്കും അടിപ്പെടാന്‍ തുടങ്ങിയിരുന്നു എന്ന് കാഞ്ചനമാല എവിടെയോ ഓര്‍മിച്ചെടുക്കുന്നുണ്ട്. പക്ഷേ, പിന്നീട് ഉടന്‍തന്നെ പ്രതീക്ഷയുള്ള കത്ത് വന്നതായും ഓര്‍മിക്കുന്നു. അറിയില്ല, വെള്ളത്തില്‍നിന്ന് ഇനി കയറേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചിരിക്കുമോ എന്ന് സംശയിച്ചുപോകും, അദ്ദേഹം അനുഭവിച്ച വേദനകള്‍ ചേര്‍ത്തുവെക്കുമ്പോള്‍.</div>
<div class="p2">
<br /></div>
<div class="p1">
അവരുടെ വിശ്വാസത്തെ ഞാന്‍ ഇവിടെ ഇഴപിരിക്കാനാഗ്രഹിക്കുന്നില്ല. പക്ഷേ, നന്മകള് ആരില്‍ കണ്ടാലും അത് നന്മയായി തിരിച്ചറിയാന്‍ കഴിയണം എന്ന ഒരു സത്യം ഉണ്ടല്ലോ. യുവാക്കള്‍ക്ക് അതിനുള്ള ദിശാബോധം ഈ സിനിമയും പുസ്തകവും നല്കിയാല് ഈ ചരിത്രത്തിന് കൂടുതല്‍ മിഴിവുണ്ടാകും.</div>
<div class="p2">
<br /></div>
<br />
<div class="p1">
എന്ന്, നിങ്ങളുടെ സ്വന്തം ടീച്ചര്‍</div>
</div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com6tag:blogger.com,1999:blog-9014468017115096133.post-40778180842977995272014-09-25T03:06:00.003-07:002014-09-29T19:01:21.174-07:00മലയാളം-അറബി അന്തര്‍ദേശീയ സാഹിത്യോത്സവം<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">കഴിഞ്ഞ മാസം കേരള സാഹിത്യ അക്കാദമി ഹാളില്‍ അത്യപൂര്‍വമായ ഒരു സാഹിത്യോത്സവം സംഘടിപ്പിക്കപ്പെടുകയുണ്ടായി. അറബി-മലയാളം സാഹിത്യോത്സവം ആയിരുന്നു അത്. ധാരാളം അറബിസാഹിത്യകാരന്മാരും മലയാള സാഹിത്യകാരന്മാരും പങ്കെടുക്കുകയുണ്ടായി, ആ സമ്മേളനത്തില്‍. എന്നാല്‍, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, എല്‍.പി., യു.പി. അധ്യാപകരുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. ഏതായിരുന്നാലും അറബിഭാഷയെ സ്നേഹിക്കുകയും അതില്‍ രചനകള്‍ നടത്തുകയും ചെയ്യുന്ന കേരളീയന് അത്യന്തം സന്തോഷദായകമായിരുന്നു സമ്മേളനം. .</span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEito9IcVMlDN00sTmtTcl7rAvmKl_48O8Z3DgQBEznH1Hu6c2Z0_5wJzHk4OgziY74_FaxrW2JDXS-wv3gMXyfKkA_QXdnM8TD875OhhtAWBd6rD0mqEXP60aV5LwuCVLEpz3NXzel5hXha/s1600/64....75vare+019.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEito9IcVMlDN00sTmtTcl7rAvmKl_48O8Z3DgQBEznH1Hu6c2Z0_5wJzHk4OgziY74_FaxrW2JDXS-wv3gMXyfKkA_QXdnM8TD875OhhtAWBd6rD0mqEXP60aV5LwuCVLEpz3NXzel5hXha/s1600/64....75vare+019.jpg" height="640" width="396" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<span style="font-size: large;">അറബിസാഹിത്യത്തില്‍ നോവലും കവിതയും എഴുതുന്ന, സാഹിത്യകാരന്മാരെ നേരില്‍ കാണാനും അവരുമായി സംവദിക്കാനും ലഭിച്ച അസുലഭ മുഹൂര്‍ത്തം. പലസ്തീന് സ്വദേശിയായ സിനിമാ ഡയറക്ടര്‍ ലിയാനാ ബദര്‍, ടാഗോര്‍ അവാര്‍ഡ് നേടിയ ഡോ. ഷിബാബ് ഗാനം, ഒമാനിലെ എഴുത്തുകാരിയായ അസ്ഹാര്‍ അഹമ്മദ്, ഇറാഖി നോവലിസ്റ്റായ മഹ്മൂദ് സഈദ് തുടങ്ങി പ്രമുഖരായ പലരും പങ്കെടുക്കുകയുണ്ടായി. ഈ പരിപാടി സംഘടിപ്പിച്ച സാഹിത്യ അക്കാദമിയെ എത്ര പ്രശംസിച്ചാലും അധികമാകില്ല. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കുവൈത്തിലെ യുവകവിയായ സാലിം ഖാലിദ് അല്‍-റിമെദി തന്റെ കവിതാപാടവം കൊണ്ടും ശുദ്ധമായ അറബി പ്രഭാഷണം കൊണ്ടും സദസ്യരെ കൈയിലെടുത്തു. കവിതകള്‍ പ്രണയം തുളുമ്പുന്നവയായിരുന്നു. ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ഇന്ദുമേനോന് തന്റെ പ്രഭാഷണത്തില്‍, കുവൈത്തിലെ ചങ്ങമ്പുഴയായിട്ടാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ഡോ. മര്‍യം അശ്ശിനാസി എന്ന യു.എ.ഇ. വനിത സത്യത്തില്‍ സദസ്സിനെ അവരുടെ സംസാരപാടവത്താല്‍ സഹൃദയത്വത്തിന്റെ ആഴങ്ങളിലേക്കാണ് കൊണ്ടുപോയത്. അവര്‍ എഴുതിയ 'ഒരു അറേബ്യന്‍ അശ്വാഭ്യാസിനിയുടെ അനുഭവങ്ങള്‍' എന്ന പുസ്തകം അബ്ദു ശിവപുരം വിവര്‍ത്തനം ചെയ്ത്, കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചത് ഞങ്ങള്‍ക്കെല്ലാം അവരുടെ കൈയൊപ്പോടെ സമ്മാനിക്കുകയുണ്ടായി.</span><br />
<br />
<span style="font-size: large;">ആദ്യദിവസം സാഹിത്യസമ്മേളനത്തില്‍ ഇറാഖി നോവലിസ്റ്റായ മഹ്മൂദ് സഈദിന്റെ 'ഒരു അറബി എഴുത്തുകാരന്റെ ഉള്‍പ്രേരണകള്‍' എന്ന വിഷയത്തില്‍ നടത്തപ്പെട്ട പ്രഭാഷണം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹം ഇറാഖും ഇന്ത്യയും തമ്മിലുള്ള പുരാതന ബന്ധത്തിന്റെ ശക്തി തെളിവുകളടക്കം സമര്‍പ്പിക്കുകയുണ്ടായി. ഇന്ത്യന്‍ സാഹിത്യ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പേര്‍ഷ്യന്‍ ഭാഷ വഴി മൊഴിമാറ്റം നടത്തപ്പെട്ടതിനെപ്പറ്റി ഒക്കെ അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഈ സാഹിത്യസമ്മേളനത്തെപ്പറ്റി വിശദമായി എഴുതാന്‍ പലപ്പോഴും കരുതിയെങ്കിലും നടന്നില്ല. അതിനൊരു കാരണമുണ്ട്; ശ്രീ മഹ്മൂദ് സഈദ് ഒരു നോവല്‍ അയച്ചുതന്നിട്ട്, അത് മലയാളമാക്കാന്‍ അദ്ദേഹം എന്നോട് നിര്‍ദേശിക്കുകയുണ്ടായി. അതിന്റെ പണിയിലായതിനാല്‍ കുറച്ചു നാളായി വേറെ ഒന്നും എഴുതാന്‍ കഴിഞ്ഞില്ല.</span><br />
<span style="font-size: large;">സ്വാതന്ത്ര്യമില്ലാതിരുന്ന ഇറാഖില്‍നിന്ന് ഒളിച്ചോടി സിറിയ-ലബനാന് രാജ്യങ്ങളിലൂടെ സഞ്ചരിച്ച രണ്ട് സുഹൃത്തുക്കളുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം. മഹ്മൂദ് സഈദ് എന്ന 76കാരന്റെ ആത്മാവിഷ്കാരം കൂടി ആയേക്കാം ആ നോവല്‍. അദ്ദേഹം 15 കൊല്ലമായി ചിക്കാഗോയില്‍ താമസമാക്കിയിരിക്കയാണ് എന്ന് സംസാരമധ്യേ എന്നോട് പറയുകയുണ്ടായി. അത്യന്തം രസകരമായ, ജിജ്ഞാസയുണര്‍ത്തുന്ന ശൈലിയിലാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. അത് എത്രയും വേഗം വിവര്‍ത്തനം പൂര്‍ത്തിയാക്കണമെന്ന് കരുതുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പ്രശസ്ത എഴുത്തുകാരനായ ശ്രീ വി.എ.കബീര്‍ 'മലയാളം അറബി സര്‍ഗവിനിമയങ്ങള്‍' എന്ന വിഷയം വളരെ ഗഹനവും തന്റെ സ്വന്തം ജീവിതത്തിലെ അപൂര്‍വ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തതും ആയാണ് അവതരിപ്പിച്ചത്. അസ്ഹാര്‍ അഹമ്മദ് തന്റെ പ്രഭാഷണത്തില്‍ (ഇന്ത്യന്‍ സാഹിത്യം, എന്റെ വായനാനുഭവങ്ങള്‍) ചെമ്മീന്‍ വായിച്ച അനുഭവം വളരെ ഹൃദയസ്പൃക്കായി അവതരിപ്പിച്ചപ്പോള്‍ നമ്മുടെ സാഹിത്യകാരന്മാരെയും സാഹിത്യത്തെയും അറബികള്‍ എങ്ങനെ ആസ്വദിക്കുന്നു എന്നും നിരീക്ഷിക്കുന്നു എന്നും ഉള്ള കാര്യം വളരെയധികം അഭിമാനത്തോടെയാണ് ഓരോ മലയാളിയും ശ്രവിച്ചത്. അവര്‍ തന്റെ നോവലിന്റെ പരിസരം ദല്‍ഹി ആക്കിയതിനെപ്പറ്റിയും വിവരിക്കുകയുണ്ടായി. ഇന്ത്യക്കാര്‍ നിഷ്കളങ്കരും സ്നേഹം നല്‍കുന്നവരുമാണെന്ന ഒരു ബോധമാണ് അത്തരം ഒരു തെരഞ്ഞെടുപ്പിന് തന്നെ പ്രേരിപ്പിച്ചതെന്ന് തുറന്നുപറയുകയുണ്ടായി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അക്ബര്‍ കക്കട്ടില്‍ തന്റെ പ്രഭാഷണത്തില്‍ പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമായിരുന്നു. ധാരാളം മതഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടെങ്കിലും അറബിസാഹിത്യം വളരെ കുറച്ചു മാത്രമേ മലയാളത്തിലേക്ക് എത്തിയിട്ടുള്ളൂ. ഈ ഒത്തുചേരല്‍ അതിനുള്ള ആരംഭമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ശ്രീ എം.എം.ബഷീര്‍ മലയാളത്തിലെ ഇന്ദുലേഖ പോലെ, അറബിയില്‍ ഒരു കൃതി ഉണ്ടെന്നും (ഹൈക്കല്‍ എഴുതിയ 'സൈനബ്') അത് ആരെങ്കിലും വിവര്‍ത്തനം ചെയ്താല്‍ നന്നായിരിക്കുമെന്നും അഭിപ്രായപ്പെടുകയുണ്ടായി.</span><br />
<span style="font-size: large;">അധിനിവേശത്തിനും സാമ്രാജ്യത്വത്തിനുമെതിരെ അറബ്-പലസ്തീന് സാഹിത്യകാരന്മാര് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നിര്‍വഹിച്ചതെന്ന് വര്‍ഷവും മാസവും ഉള്‍പ്പെടുത്തിക്കൊണ്ട് ലിയാന ബദര്‍ തന്റെ പ്രഭാഷണത്തില്‍ സ്മരിക്കുകയുണ്ടായി.</span><br />
<span style="font-size: large;">വായിച്ചു മാത്രം പരിചയമുള്ള പലരെയും നേരില്‍ കാണാനും സംവദിക്കാനും സാധ്യമായി എന്ന ചാരിതാര്‍ഥ്യത്തോടെയാണ് തിരിച്ചുപോന്നത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇതിനെല്ലാം കോ-ഓര്‍ഡിനേഷന്‍ നടത്തിയത് ദീര്‍ഘകാലം വിദേശത്ത് ജോലിചെയ്ത്, ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസമാക്കിയ ശ്രീ ഖുദ്സി എസ് എന്ന സാഹിത്യകാരനായിരുന്നു. അദ്ദേഹം ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം നന്ദി അര്‍ഹിക്കപ്പെടുന്നു. ധാരാളം കൃതികളുടെ വിവര്‍ത്തനം നടത്തിയ മാന്യദേഹമാണ് അദ്ദേഹം.</span><br />
<span style="font-size: large;">എന്തായിരുന്നാലും, വളരെയേറെ ഉപകാരപ്രദമായ ഒരു കാര്യമായിരുന്നു സമ്മേളനം. ഏത് നാടിന്റെയും സാഹിത്യം ആ നാടിന്റെ സംസ്കാരത്തിന്റെ കൂടി വരമൊഴികളാണ്. ആ നിലയ്ക്ക് ഇരുഭാഷകളും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ ഈ സംരംഭം സഹായകമാകുമെന്നതില്‍ സംശയമില്ല.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ശ്രീ പെരുമ്പടവം ശ്രീധരന് എല്ലാത്തിനും ചുക്കാന്‍ പിടിച്ചുകൊണ്ട് എല്ലാ വേദികളിലും നിറഞ്ഞുനിന്നു.</span><br />
<span style="font-size: large;">പ്രസിദ്ധ തമിഴ് കവയത്രി സല്‍മ ആധുനിക തമിഴ്സാഹിത്യത്തെപ്പറ്റി നല്ലൊരു പ്രഭാഷണം നിര്‍വഹിച്ചു.</span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com2tag:blogger.com,1999:blog-9014468017115096133.post-48578618783465723262014-07-28T07:40:00.001-07:002014-07-28T07:43:16.091-07:00'പിറ'നാള് ചിന്തകള്‍<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">അങ്ങനെ ഒരു പെരുന്നാളും കൂടി ലോകം പല ദിവസങ്ങളില്‍ ആഘോഷിക്കുകയാണ്. ഈ സമയത്ത് ചില സുപ്രധാന കാര്യങ്ങള്‍ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവെക്കുകയാണ്. ഒരു മാസം ഒരു നാട്ടില്‍ 29 ഉം മറ്റൊരു നാട്ടില്‍ 30 ഉം വരുമോ? ഇത്തവണ കേരളത്തില്‍ അസ്മയശേഷം ചന്ദ്രന് 10 മിനിറ്റ് കൂടി ഉണ്ടായിരുന്നത്രെ! ആരും കാണാഞ്ഞതിനാല്‍ പെരുന്നാള്‍ ചൊവ്വാഴ്ചയിലേക്ക് മാറ്റി. ഒരു അവധിദിനം കൂടി ലഭിച്ചു. ഒപ്പം തീര്‍ന്നുപോയ റമദാന് മാസം തീര്‍ന്നതറിയാതെ... نويت صوم غد എന്ന നിയ്യത്ത് വെക്കുന്നത് ശവ്വാല്‍ മാസത്തില്‍ പ്രവേശിച്ചുകൊണ്ട് - ഉസ്താദുമാരും ഖാദിമാരും 'ചിന്തിച്ചിട്ട്' ഇനി ഈ സമുദായം ഈ തെറ്റ് -പിഴവ്- തിരുത്തുമെന്ന് തോന്നുന്നില്ല. അതിനാല്‍, ഫിഖ്ഹൊന്നും അറിയാത്ത സാധുക്കളായ മനുഷ്യര്‍ക്ക് ചന്ദ്രമാസത്തിലെ തീയതികളെ മനസ്സിലാക്കാനും തിരിച്ചറിയാനും ചില സൂത്രം പറയാം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">14-ാം രാവില്‍ ആര്‍ക്കും സംശയമില്ലല്ലോ. സന്ധ്യാസമയത്ത്, നല്ല ശോഭയോടെ കിഴക്കുനിന്ന് ഉദിച്ചുവരുന്ന ചന്ദ്രനാണ് 14-ാം രാവ്. കുറച്ചു ദിവസം തുടര്‍ച്ചയായി ഇതിനെ നിരീക്ഷിക്കുക. ഒരു മാസത്തെ 14-ാം രാവുദിച്ചത് 6.15 നാണെന്ന് കരുതുക. പിറ്റേ ദിവസം അതേ സമയത്ത് ചന്ദ്രനെ നോക്കുക. തെക്കേമുറ്റത്ത് ഇറങ്ങിനിന്ന് ഒന്ന് നോക്കിയേ... കാണാനില്ല അല്ലേ? എന്നാല്‍, കുറച്ചു കഴിഞ്ഞ്, ഇന്നത്തേതില്‍നിന്ന് 48 മിനിറ്റ് കഴിഞ്ഞ് തെക്കേ മുറ്റത്ത് നിന്നുതന്നെ നോക്കുക. 'അപ്പ'ത്തിന്റെ വട്ടം കുറഞ്ഞുകാണുന്നില്ലേ? ഒപ്പം നേരിയ ഒരു കഷണം ആരോ പൊട്ടിച്ചപോലെ. അല്പം വിഷാദവും ഉണ്ട് മുഖത്ത്! പിന്നീടുള്ള ഓരോ ദിവസവും നിരീക്ഷിക്കുക. 48 മിനിറ്റ് എന്നും വൈകി വൈകിയാണ് ചന്ദ്രന്റെ വരവ്. അങ്ങനെ പാതിരാ 12 മണിക്ക് 12.48ന്... 26 ഒക്കെ ആകുമ്പോഴും നോക്കുക. സുബ്ഹിക്ക് കുറച്ചു മുമ്പ് നോക്കുക. കുറഞ്ഞുകുറഞ്ഞ് 'പഴയ ഈത്തപ്പനക്കൊതുമ്പ്' പോലെ കാണും. അങ്ങനെ ഒരു ദിവസം സൂര്യന് ഉദിക്കുന്ന സമയത്തോടടുത്ത് ഉദിക്കും ചന്ദ്രന്. അന്ന് നമുക്ക് കാണില്ല. അപ്പോഴാണ് വൈകിട്ട്, രാത്രി പടിഞ്ഞാറുഭാഗത്ത് കാണുക. രണ്ടുമൂന്നു മാസം സ്ഥിരം നിരീക്ഷിക്കുക. അപ്പോള്‍ നമുക്കുതന്നെ ധാരാളം കാര്യങ്ങള്‍ മനസ്സിലാകും. നമുക്കപ്പോള്‍ റമദാന് വന്നാല്‍ ഖാദി പറയാതെ തന്നെ നോമ്പെടുക്കാന്‍ ധൈര്യം കിട്ടും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പത്തുപതിനഞ്ചു കൊല്ലമായി എനിക്കീ ധൈര്യം കിട്ടീട്ട്. ഖാദി പറയാതെ നോമ്പ് തീര്‍ക്കാനും പറ്റും. ആദ്യം ആള്ക്കാര് ചോദിച്ചു: ''സബിതാ, കുപ്പായം മാറ്റ്യോ'' എന്ന്. എന്ന് പറഞ്ഞാല്‍ പൊന്നാനീ പോയി തട്ടോം കുപ്പായോം ഇട്ടാണല്ലേ ആള്‍ക്കാരുടെ കണ്ണില്‍ മുസ്ലിമാകാന്. എന്തായാലും ഒരുറപ്പുണ്ട്. ഓരോരുത്തരും തങ്ങള്‍ക്ക് ബോധ്യപ്പെട്ട സത്യങ്ങള്‍ക്കനുസരിച്ച് നീങ്ങുക. സത്യമാണെങ്കില്‍ അതില്‍ ഉറച്ചു നില്ക്കുക. ഖുര്‍ആനും ഹദീസും പഠിച്ച്, അല്പസ്വല്പം ബുദ്ധിയും ഉപയോഗിക്കുക. ഇതാരോടും ഉള്ള തര്‍ക്കമല്ല. പെരുന്നാളിനെ വെട്ടിമുറിക്കുന്നവരോടുള്ള ഒരുതരം സങ്കടം ഉണ്ട്. പലരും ഇന്ന് പെരുന്നാളാകും എന്നു കരുതി പലതും പ്ലാന്‍ ചെയ്തിരുന്നു. വിവാഹിതരായ പെണ്‍കുട്ടികള്‍ ഇന്ന് വൈകിട്ട് പോകാമെന്ന് സന്തോഷിച്ചിരുന്നു. പാവങ്ങള്‍... അന്യായമായ ചട്ടങ്ങളെ മറികടക്കാന്‍ കഴിയാത്തവര്‍. ശാസ്ത്രം ഇത്രമേല്‍ പുരോഗമിച്ചിട്ടും ഇതില്‍ മാത്രം പുരോഗമിക്കാത്ത ഉമ്മത്ത്. മുത്തുനബീടെ ഹദീസുകളെ എങ്ങനെ വായിക്കണമെന്ന് പഠിച്ചില്ല. ഒരു സമൂഹം മുഴുവന്‍ ഇതിന്റെ നാണക്കേട് പേറുകയാണ്. നമ്മള് എങ്ങനെയാണ് നമസ്കാരസമയം, നോമ്പുതുറ സമയം, ഗ്രഹണനമസ്കാര സമയം ഒക്കെ സെറ്റ് ചെയ്തത്? എന്നിട്ട് ഇതിനെ മാത്രം ഒരു നാട്ടില്‍ 29ഉം മറ്റൊരു നാട്ടില്‍ 30ഉം ആക്കി ചെയ്യുന്നത്?</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വസ്സലാം, സ്വന്തം ടീച്ചര്‍</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">NB: ദയവുചെയ്ത് എന്നെ ആരും തെറിവിളിക്കരുത്. മറുപടി ഇല്ലെങ്കില്‍ മൗനം പാലിക്കുക. ഈദ് മുബാറക്.</span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com1tag:blogger.com,1999:blog-9014468017115096133.post-18926878636775766032014-07-24T23:22:00.002-07:002014-07-25T06:05:35.816-07:00നാഥന് ഉണര്‍ന്നിരിക്കുമ്പോള്‍ നാം കിടന്നുറങ്ങുകയോ?<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">ഒരു വിശ്വാസിയെ സംബന്ധിച്ച് അവന്റെ ഏറ്റവും വലിയ അഭയവും അത്താണിയും സര്‍വശക്തനായ അല്ലാഹു മാത്രമാണ്. അവന് ഇബാദത്തുകളിലൂടെയും സല്കര്മങ്ങളിലൂടെയും പ്രാര്‍ഥനകളിലൂടെയും തന്റെ നാഥന്റെ സാമീപ്യം അറിയുകതന്നെ ചെയ്യും. തികച്ചും അദ്ഭുതകരമായ ഒരു കഥയിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. അല്ലാഹുവേ, നിന്റെ കഴിവ് ശരിക്ക് മനസ്സിലാക്കാന്‍ ഞങ്ങളെ നീ സഹായിക്കണേ. ഈ നല്ല ദിനരാത്രങ്ങള്‍ ഞങ്ങള്‍ക്ക് ബര്‍ക്കത്തിന്റേതും പാപമോചനത്തിന്റേതും ഭാഗ്യത്തിന്റേതും ആക്കിത്തരണേ, യാ റബ്ബല്‍ ആലമീന്‍. നീ ഉന്നതനും മഹാനും തന്നെ. ഞങ്ങള്‍ക്കതില്‍ അല്പം പോലും സംശയമില്ല.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നമുക്ക് കഥയിലേക്കുതന്നെ പോകാം. ഒരു സുഊദി വനിത തന്റെ സ്വന്തം അനുഭവം എഴുതിയതാണ്. അവരുടെ വാക്കുകളില്‍ത്തന്നെ നമുക്ക് ആ കഥ ആസ്വദിക്കാം. ഇന്‍ശാ അല്ലാഹ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">''പതിനഞ്ചു കൊല്ലം മുമ്പായിരുന്നു ഞങ്ങളുടെ വിവാഹം. മധുവിധുകാലം സന്തോഷത്തോടെ കഴിഞ്ഞു. ഞങ്ങള്‍ക്ക് അസ്മാ എന്ന ഒരു പെണ്‍കുട്ടി ജനിച്ചു. അവള്‍ക്ക് ഒരു വയസ്സായിക്കാണും, ഞങ്ങളുടെ ജീവിതത്തെത്തന്നെ തകിടംമറിച്ച ഒരു സംഭവമുണ്ടായി. ഭര്‍ത്താവിന് അന്ന് റിയാദിലും ജിദ്ദയിലുമായിട്ടാണ് ജോലി. ഒരു ദിവസം റിയാദില്‍നിന്ന് വരുമ്പോള്‍ കാലത്ത് അദ്ദേഹം ഗുരുതരമായ ഒരു വാഹനാപകടത്തില്‍പ്പെട്ടു. ബോധം നഷ്ടപ്പെട്ടു. 95% മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. മാസങ്ങളും വര്‍ഷങ്ങളും ആശുപത്രിയിലാണ് കഴിച്ചുകൂട്ടിയത്. പലരും എന്നോട് വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കാന്‍ ഉപദേശിച്ചു. 'അദ്ദേഹം ഭൂമിയില്‍ ജീവിച്ചിരിക്കെ ഞാന്‍ അദ്ദേഹത്തെ ഉപേക്ഷിക്കുകയോ? ഒരിക്കലും ഇല്ല. ഇസ്ലാം അത് അനുവദിക്കുന്നുണ്ടെങ്കിലും ഞാനതിന് തയ്യാറല്ല.' ഞാന്‍ തീര്‍ത്തു പറഞ്ഞു. ജീവിതം ദുഃഖത്തിന്റെ കരകാണാക്കയത്തില്‍പ്പെട്ടുഴറുകയാണ്. ഐസിയുവില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം. വൃദ്ധരായ മാതാപിതാക്കള്‍. അസ്മ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്കൂള്‍ പ്രായമായപ്പോള്‍ ഞാനവളെ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന സ്കൂളില്‍ ചേര്‍ത്തി. അവള് 10 വയസ്സിനു മുമ്പായി ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി. കുഞ്ഞുകൈകള്‍ ഉയര്‍ത്തി ഓരോ നമസ്കാരശേഷവും രാത്രി തഹജ്ജുദ് നമസ്കരിച്ചും പ്രാര്‍ഥിക്കുന്നതു കണ്ട് ഞാനാശ്ചര്യപ്പെട്ടു. അല്‍ഹംദുലില്ലാഹ്. എന്നാലും നൊമ്പരം എന്നെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. വാപ്പാക്ക് ഇതൊന്നും കാണാനും അറിയാനും ഒന്നും കഴിയുന്നില്ലല്ലോ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരു ദിവസം അസ്മ പറഞ്ഞു: 'ഉമ്മാ, ഇന്ന് രാത്രി ഞാന്‍ ഒന്ന് ഉപ്പാടെ അരികില്‍ നില്ക്കട്ടെ?' 'ഹോ. അത് വേണ്ട. മോള് ഒന്നും ആശുപത്രിയില്‍ നില്‍ക്കണ്ട'. എന്നാല്‍, അവള്‍ക്ക് ഒരു നിവൃത്തിയുമില്ല. ആവശ്യം പലതവണ ആവര്‍ത്തിച്ച്, കരച്ചിലിന്റെ വക്കിലെത്തി. സമ്മതിക്കാതെ നിവൃത്തിയില്ല. അവളുടെ വാശിക്കു മുമ്പില്‍ എനിക്ക് ഉത്തരമില്ലാതായി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇനി നമുക്ക് അസ്മാടെ വാക്കുകളിലൂടെ കഥയുടെ ബാക്കി ഭാഗം കേള്‍ക്കാം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">'ഞാന്‍ മഗ്രിബ് നമസ്കരിച്ച് ആശുപത്രിയിലേക്ക് പോയി. ഇന്ന് എന്തോ സംഭവിക്കാന്‍ പോകുംപോലെ മനസ്സ് പറഞ്ഞു. ഞാന്‍ എന്റെ ഉപ്പാടെ കട്ടിലിന്നടുത്ത് ഒരു കസേരയില്‍ ഇരുന്നു. ക്ഷീണിതനാണ് ഉപ്പാടെ മുഖമെങ്കിലും ആ മുഖത്ത് ഈമാനിന്റെ ഹൃദ്യത ഉള്ളപോലെ. അതെ, മുഖം എന്തോ സംതൃപ്തി അനുഭവിക്കുന്നപോലെ.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEir81-oXjLj1ddYG-NOtBzgP3gPb2DzKMmQct8PyckY9fk6i5wWa_yEDwpmZ15hKAAUGwGbYzZfxBfL4bGHHNsW_O-7jtbVxZx1xhyLvjeBPnzIEED1AM0BPD9Kl7dgWs7Hu82lhXTksnE1/s1600/images.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEir81-oXjLj1ddYG-NOtBzgP3gPb2DzKMmQct8PyckY9fk6i5wWa_yEDwpmZ15hKAAUGwGbYzZfxBfL4bGHHNsW_O-7jtbVxZx1xhyLvjeBPnzIEED1AM0BPD9Kl7dgWs7Hu82lhXTksnE1/s1600/images.jpg" height="223" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഞാന്‍ ഉപ്പാടെ അടുത്തിരുന്ന് അല്‍ബഖറഃ ഓതാന്‍ തുടങ്ങി. കുറേ ഓതി, ഞാന്‍ ഉപ്പാനെ തടവിക്കൊടുത്തു. വീണ്ടും ഞാന്‍ നമസ്കരിച്ചു. കുറേയധികം നമസ്കരിച്ച് പ്രാര്‍ഥിച്ചു. അല്ലാഹുവേ, എന്റെ ഉപ്പാടെ അവസ്ഥ നിനക്കറിയാം. അദ്ദേഹത്തെ നീ വിഷമിപ്പിക്കരുത്. എനിക്കെന്റെ ഉപ്പാനെ തിരിച്ചുതരണം തമ്പുരാനേ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇടക്കിടക്ക് നമസ്കരിച്ചും ഓതിയും ഉപ്പാനെ തടവിക്കൊണ്ടും ഞാന്‍ കഴിച്ചുകൂട്ടി. പെട്ടെന്ന് ഞാനൊന്ന് മയങ്ങിപ്പോയി. 'ഹേയ്, നിന്റെ നാഥന് ഉണര്‍ന്നിരിക്കുമ്പോള്‍ നീ ഉറങ്ങുകയാണോ?' ആരോ എന്നെ വിളിച്ചുണര്‍ത്തിയപോലെ. ഞാന്‍ വേഗം പോയി വുദു എടുത്ത് നമസ്കരിച്ചു. ഖുര്‍ആന്‍ ഓതി. ഉപ്പാനെ തടവിക്കൊണ്ടിരുന്നു. വീണ്ടും എന്നെ ഉറക്കം ബാധിച്ചു. പെട്ടെന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ എന്റെ ഉപ്പ കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുന്നു. 'ആരാണിവിടെ? നീ ഇവിടെ എന്താണ് ചെയ്യുന്നത്?' എന്റെ ഉപ്പാടെ ചോദ്യം. ഉടന്‍ ഉപ്പാടെ കൈ പിടിച്ചിട്ട് ഞാന്‍ പറഞ്ഞു: 'ഉപ്പാ, ഞാന്‍ ഉപ്പാടെ അസ്മയാണ്. ഉപ്പ പെട്ടെന്ന് കൈവലിച്ചിട്ട്, 'എന്നെ മനസ്സിലാകാഞ്ഞതിനാല്‍ മാറിപ്പോവുക. നീ എന്നെ തൊടല്ലേ. അത് ഹലാലല്ല.' ഞാനാകെ വിഷമിച്ചു. ഓടിപ്പോയി ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു. ഡോക്ടര്‍ അമേരിക്കന്‍ സ്റ്റൈലില്‍ 'സുബ്ഹാനല്ലാ' എന്ന് പറഞ്ഞു. അതേ, മിറാക്ക്ള്‍!'</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അല്‍ഹംദുലില്ലാഹ്. എന്റെ ഉപ്പ ഉണര്‍ന്നു. ദീര്‍ഘമായ ഉറക്കത്തില്‍നിന്ന്. എന്നിട്ട് പറയുകയാണ്: 'ഞാന്‍ ദുഹാ നിസ്കരിക്കാന്‍ വുദു എടുത്തിരുന്നല്ലോ. പക്ഷേ, നമസ്കരിച്ചിട്ടില്ല. അപകടം പറ്റിയപ്പോഴത്തെ അവസാന ഓര്മ. അല്‍ഹംദുലില്ലാഹ്. ഉപ്പ ഭക്ഷണം ഒക്കെ കഴിച്ച് ആരോഗ്യം വീണ്ടെടുത്ത് രണ്ടാഴ്ചയ്ക്കകം വീട്ടില്‍ പോയി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ബാക്കി അസ്മാടെ ഉമ്മ പറയട്ടെ. 'എന്റെ പൊന്നുമകള്‍ടെ പ്രാര്‍ഥന നാഥന് കേട്ടു. ഞങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നു ഇന്ന്. ഞങ്ങള്‍ക്കിന്ന് രണ്ടു വയസ്സായ ഒരാണ്‍കുട്ടി ഉണ്ട്.'</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഉമ്മുഅസ്മാ തുടരുന്നു: 'ഞാനീ സംഭവം നിങ്ങളുമായി പങ്കുവെച്ചതിന് ഒരു കാരണമുണ്ട്. നാം ഒരിക്കലും റബ്ബിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാകരുത്. വൈകിയാണെങ്കിലും റബ്ബ് ഉത്തരം തരും എന്ന പാഠം എന്റെ പ്രിയസഹോദരങ്ങള്‍ മനസ്സിലാക്കാനാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">***</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നാമും നിരാശപ്പെടാതെ പ്രാര്‍ഥിക്കണം. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. നാഥന് ഉണര്‍ന്നിരിക്കുമ്പോള്‍ നാം കിടന്നുറങ്ങുകയോ?</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വസ്സലാം.</span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com4tag:blogger.com,1999:blog-9014468017115096133.post-2916269058290021882014-07-18T07:33:00.002-07:002014-07-18T07:34:21.651-07:00മുസ്ലിംലോകത്തിനിത്ര നിന്ദ്യത വന്നുഭവിച്ചതെങ്ങനെ?<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">മൂന്ന് സഹോദരിമാര്‍. അവളില്‍ ഒരാള്‍ ശത്രുവിന്റെ കൈയില്‍. രണ്ട് സഹോദരിമാര്‍ ആകാശം മുട്ടുമാറ് കരഞ്ഞു വിളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അല്പം ദുര്ബലയായിരുന്നു ശത്രുവിന്റെ വലയില്‍പ്പെട്ട സഹോദരി. പക്ഷേ, അവള്‍ക്ക് പ്രൗഢിയും അന്തസ്സുമുള്ള, അതിഗംഭീരമായ ചരിത്രമുള്ള ഒരു കാലമുണ്ടായിരുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരാള്‍ ഇവളേക്കാള്‍ മൂത്തവളും ഒരാള്‍ ഇളയവളുമാണ്. എന്നാല്‍ രണ്ടുപേരും അതിശക്തകളാണ്. അവരുടെ രണ്ടുപേരുടെയും ഒരു ദീര്‍ഘശ്വാസം മാത്രം മതി ശത്രുവിനെ ശ്വാസം മുട്ടിച്ച് ഈ സഹോദരിയില്‍ വരിഞ്ഞുമുറുക്കിയ പിടിവിടുവാന്‍.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പക്ഷേ... ഉറക്കെ കരഞ്ഞു പ്രാര്‍ഥിച്ചാല്‍ എല്ലാം നേരെയാകുമെന്ന് നിനച്ചിരിക്കയാണ് ഇളയവളും മൂത്തവളും.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എങ്കില്‍ തെറ്റിപ്പോയി. സാധുവായ ആ സഹോദരിയെ രക്ഷിക്കാന്‍ ശത്രുവിനെ തുരത്താന്‍ ഒരു പ്ലാനും പദ്ധതിയും ഇല്ല. അവള് അവസാന ശ്വാസം വലിക്കുമ്പോഴും ശത്രു അവളുടെ സര്‍വ അവയവങ്ങളും ഛേദിക്കുമ്പോഴും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല, രണ്ടു സഹോദരിമാരും. രണ്ടുപേരും ലോകത്തെ ഏറ്റവും പലപളപ്പുള്ള വസ്ത്രങ്ങളും അലങ്കാരങ്ങളും കൊണ്ട് വിഭൂഷിതരാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സുഹൃത്തുക്കളേ, ഈ മൂന്ന് സഹോദരിമാര്‍ ആരാണെന്ന് നിങ്ങള്‍ക്ക് പിടികിട്ടിയോ? ഇല്ലെങ്കില്‍ ഇതാ... അവരാണ് മക്കത്തെ മസ്ജിദുല്‍ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും പലസ്തീനിലെ മസ്ജിദുല്‍ അഖ്സയും. ഖുര്‍ആന്‍ മസ്ജിദുല്‍ അഖ്സയെ പരിചയപ്പെടുത്തിയത് കാണുക: ''മസ്ജിദുല്‍ ഹറാമില്‍നിന്നും ചുറ്റിനും അനുഗ്രഹങ്ങളും ബര്‍ക്കത്തും ചൊരിയപ്പെട്ട മസ്ജിദുല്‍ അഖ്സയിലേക്ക് തന്റെ അടിമയെ രാത്രിസഞ്ചാരം നടത്തിയവന് പരിശുദ്ധനാകുന്നു.'' (സൂറഃ അല്‍-ഇസ്റാഅ്)</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ശതകോടിക്കണക്കിനു രൂപയാണ് മുസ്ലിംലോകത്തിന് സ്വന്തമായുള്ളത്. ഓരോ കൊല്ലവും മുസ്ലിംകളുടേതായി ബാങ്കുകളില്‍ ശേഖരിക്കപ്പെടുന്ന പലിശ മതി 10 പലസ്തീനെ സ്വന്തമാക്കാന്‍. ഉംറയിലൂടെയും ഹജ്ജിലൂടെയും ചെലവഴിക്കപ്പെടുന്ന തുക മതി ഇസ്രാഈല്‍ എന്ന രാഷ്ട്രത്തെ മര്യാദ പഠിപ്പിക്കാന്‍. ഇഅ്തികാഫും പുണ്യം തേടിയുള്ള യാത്രയും മസ്ജിദുല്‍ അഖ്സയിലേക്കും പോകാന്‍ നിര്‍ദേശിക്കപ്പെട്ടവനാണ് മുസ്ലിം. ഹോ! ഇന്നത്തെ അവസ്ഥ അതിഭയാനകം. അഖ്സാപള്ളി ഇടക്കിടെ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ മുസ്ലിംലോകത്തിനിത്രമാത്രം നിന്ദ്യത വന്നുഭവിച്ചതെങ്ങനെ? കഷ്ടം! ഒരാഗോള നേതൃത്വത്തിന്റെ കുറവ് -ശൂന്യത- വല്ലാതെ അനുഭവപ്പെടുന്നു. നബി (സ)യുടെ ഉമ്മത്ത് അദ്ദേഹം ഭയപ്പെട്ട അവസ്ഥയില്‍ ആണിന്ന്. ദുനിയാവിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ടിരിക്കുന്നു. ഒന്നിനും ഒരു ക്ഷാമവും ഇല്ല. പലസ്തീനിന്റെ അതിര്‍ത്തി പങ്കിടുന്ന മുസ്ലിം രാഷ്ട്രങ്ങളും ബലഹീനമാക്കപ്പെട്ടുകഴിഞ്ഞു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഗസ്സയില്‍ പിടഞ്ഞുമരിക്കുന്നത് പച്ചമനുഷ്യരാണ്. ചിലര്‍ ചോദിക്കുന്നു: മുസ്ലിംകള്‍ക്കെന്തേ ഗസ്സ തകര്‍ക്കപ്പെടുമ്പോള്‍ മാത്രം ഇത്ര വിഷമം എന്ന്?! അതിനൊരു കാരണമുണ്ട്. അവരുടെ ആദ്യ ഖിബ്ലയും പ്രവാചകന്മാരുടെ പവിത്ര ഭൂമികളും ആണ് ജൂതന്മാര് കൈയേറിയത്. 60-ഓളം കൊല്ലമായി തുടരുന്ന അധിനിവേശം ഇന്നതിന്റെ എല്ലാ പരിധികളും ലംഘിച്ച് അവസാനമുള്ള ഗസ്സയെക്കൂടി തകര്‍ക്കാനുള്ള ശ്രമത്തിലാണ് സിയോണിസ്റ്റുകള്‍. ലോകത്തില്‍ തുല്യതയില്ലാത്ത അധിനിവേശം തന്നെ. എന്നിട്ടും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുന്ന ആള്ക്കാര്! കഷ്ടം. ഇതൊക്കെ കാണാനും കേള്‍ക്കാനും നമ്മുടെ ജീവിതകാലത്ത് ഇടവന്നല്ലോ എന്ന് ചിന്തിച്ചുപോകുന്നു. ചിലര്‍ പറയുന്നു: പലസ്തീനികള്‍ക്ക് ഇത് പോരാ എന്ന്. കാരുണ്യം വറ്റിയ മനസ്സുകളുടെ പിച്ചും പേയുമാണത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഗസ്സയില്‍ യുദ്ധമുഖത്തുള്ള എന്റെ ഒരു Facebook സുഹൃത്തുമായി സംവദിച്ചപ്പോള്‍ അദ്ദേഹത്തിന് എന്തൊരു ശുഭാപ്തിവിശ്വാസമാണ്! ഞങ്ങള്‍ വിജയിക്കുകതന്നെ ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങള്‍ നിങ്ങളുടെ വിജയത്തിനുവേണ്ി പ്രാര്‍ഥിക്കാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറയുകയാണ്: പ്രാര്‍ഥന മാത്രം പോരാ... ഞങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമാകുംവിധം നിങ്ങള്‍ പ്രകടനവും ഐക്യദാര്‍ഢ്യവും സംഘടിപ്പിക്കുക എന്ന്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഛിന്നഭിന്നമായ ഐഹികവിഭവങ്ങളില് ആമഗ്നരായിപ്പോയ മുസ്ലിംകള്ക്ക് എന്ന് ബോധം വെക്കാനാണ്. ബ്രിട്ടനിലും അമേരിക്കയിലുമൊക്കെ ജൂതന്മാര് തന്നെ ഈ അരുംകൊലക്കെതിരില്‍ പ്രതികരിക്കുമ്പോള്‍ മുസ്ലിംലോകം അപകടകരമായ നിസ്സംഗതയില്‍. എങ്ങനെ ബോധം വെക്കാനാണ്? മസ്ജിദുല്‍ഹറാമിന്റെ മീറ്ററുകള്‍ക്കുള്ളിലാണ് KFC (കെന്റക്കി ചിക്കന്‍ റസ്റ്റോറന്റ്). എത്ര നോമ്പെടുത്തിട്ടും എത്ര ഖനം തീര്‍ത്തിട്ടും പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കാതെ പോകുന്നുണ്ടാകാം. ഭക്ഷണം ഹലാല്‍ അല്ലാത്തതിന്റെ പേരില്‍ - കാരണം, ശനിയാഴ്ച ഈ ഹോട്ടലുകളില്‍നിന്നും ലഭിക്കുന്ന ലാഭം ഇസ്രായേലിന് കൊടുക്കണമെന്നാണത്രെ വ്യവസ്ഥ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നബി (സ) പറഞ്ഞു: ''ഭക്ഷണത്തളികയിലേക്ക് വിശക്കുന്നവന് പാഞ്ഞടുക്കുംപോലെ എന്റെ ഉമ്മത്തിന്റെ മേല്‍ ശത്രുക്കള്‍ ചാടിവീഴുന്ന ഒരു കാലം വരും.'' സ്വഹാബിമാര്‍ ചോദിച്ചു: ''ഞങ്ങള്‍ ഖുര്‍ആന്‍, മക്കള്‍ക്കും അവര്‍ അവരുടെ മക്കള്‍ക്കും പഠിപ്പിച്ചാലും ഇങ്ങനെ ഉണ്ടാകുമോ?'' പ്രവാചകന് മറുപടി പറഞ്ഞു: ''അതെ... പക്ഷേ, അന്ന് നിങ്ങളെ وهن (ദൗര്‍ബല്യം) ബാധിക്കും.'' സ്വഹാബിമാര്‍ ചോദിച്ചു: ''എന്താണ് പ്രവാചകരേ, 'വഹ്ന്'?'' ''ഐഹികതയോടുള്ള കലശലായ പ്രേമവും മരണഭയവുമായിരിക്കും.''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അതെ. ഇതു രണ്ടും മുസ്ലിം ഉമ്മത്തില്‍ സംഭവിച്ചുകഴിഞ്ഞു. അല്ലാഹുവിനുതന്നെ ഈ സമുദായത്തെ വേണ്ടാതായിക്കാണുമോ? അതോ നഷ്ടപ്പെട്ട ഖിലാഫത്ത് തിരിച്ചുവരാനുള്ള 'പ്രസവവേദന'യാണോ നാം കാണുന്നത്? എന്തായാലും കാത്തിരുന്നു കാണാം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അക്രമികളെ നശിപ്പിക്കാന്‍ നമുക്ക് ഈ നല്ല രാവുകളില്‍ പ്രാര്‍ഥിക്കാം. ഈ ഉമ്മത്തിന് അഭിമാനവും ഇസ്സത്തും വര്‍ധിപ്പിക്കാനും ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വസ്സലാം,</span><br />
<span style="font-size: large;">സ്വന്തം ടീച്ചര്‍</span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com2tag:blogger.com,1999:blog-9014468017115096133.post-89168835037745205462014-07-15T08:06:00.000-07:002014-07-15T08:06:08.606-07:00ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ട്<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">അനസ്ബ്നു ആമിറിന്റെ മനസ്സൊന്ന് തേങ്ങി. ഹാവൂ! എത്ര കാലമായി താന്‍ ഈ നാടുപേക്ഷിച്ചിട്ട്. ഹൃദയത്തില്‍ തന്റെ വിവാഹത്തിന്റെ മനം മടുപ്പിക്കുന്ന ഓര്‍മകള്‍ വന്ന് ചടുലനൃത്തം വെക്കാന്‍ തുടങ്ങി. ശൈത്യവും ശിശിരവും വസന്തവും എത്ര കഴിഞ്ഞുപോയി, തന്റെ ജീവിതം ഇങ്ങനെ പാഴായിപ്പോയല്ലോ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സാരല്ല. എല്ലാം ദൈവവിധി. താന്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ റഫീദയുടെ മുഖം ഇത്ര വിരൂപമായിരുന്നില്ല. പക്ഷേ, വിവാഹശേഷം ആണ് ആ കറുത്ത മറുക് കണ്ടത്. താന്‍ എത്ര ശ്രമിച്ചിട്ടും തനിക്കവളെ സ്നേഹിക്കാനായില്ല. ആദ്യരാത്രിയില്‍ തന്നെ താനവളെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നിട്ടും അവള് തന്നെ തേടി വന്നു. അവളുടെ മുഖത്തെ കറുത്ത മറുകാണ് തന്നെ അവളില്‍നിന്നകറ്റിയതെന്ന് റഫീദയ്ക്ക് മനസ്സിലായി. അതാണല്ലോ അവള് വന്നിട്ട്, ''ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ടാകും'' എന്ന് പറഞ്ഞത്. ആ വാക്കുകളല്ലേ തന്നെ വീണ്ടും ഒരു തിരിച്ചുവരവിന് സന്നദ്ധനാക്കിയത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇബ്നു ആമിറിന്റെ ചിന്തകള്‍ക്ക് തീപിടിക്കാന്‍ തുടങ്ങി. എന്നിട്ടും... തനിക്കാ സാധുവിനെ സ്നേഹിക്കാനായില്ല. അവളുടെ വിവരങ്ങളെന്തായിരിക്കും? ഏതെങ്കിലും പുരുഷന്റെ ഭാര്യയായി, മക്കളുമൊത്ത്, അവള് ഏതെങ്കിലും നാട്ടിലുണ്ടാകും! എന്തെങ്കിലുമാവട്ടെ, താന്‍ ഇവിടം വിട്ടിട്ട് 20 കൊല്ലം കഴിഞ്ഞിരിക്കുന്നു. ആരും പരിചയക്കാരായി തോന്നുന്നില്ല. തന്നെയും ആര്‍ക്കും മനസ്സിലാകുന്നില്ല. സമാധാനം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ളുഹ്ര്‍ബാങ്കിന്റെ സമയമടുത്തു തുടങ്ങി. എന്തായാലും പള്ളിയില്‍ കയറി അല്പം ഖുര്‍ആന്‍ ഓതാം. ഹൗളിലെ തണുത്ത വെള്ളത്തില്‍നിന്ന് വുദു എടുത്തപ്പോള്‍ ഇബ്നു ആമിറിന് ആകപ്പാടെ ഒരാശ്വാസം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നമസ്കാരം കഴിഞ്ഞു. സുന്ദരനും സുമുഖനുമായ ഒരു യുവാവ് ഒരു ലഘുപ്രഭാഷണത്തിനായ് എഴുന്നേറ്റുനിന്നു. ആകാരത്തേക്കാള്‍ സംസാരത്തിനാണോ വശ്യത എന്ന് ഇബ്നു ആമിറിന് സംശയമായി. അത്രയ്ക്ക് ഹൃദ്യതയുള്ള ഭാഷണം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സുഹൃത്തേ, ഇതാരാണ്?</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അടുത്തിരുന്ന ആളോട് ഇബ്നു ആമിര്‍ കൗതുകത്തോടെ തിരക്കി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഹോ... ഇതല്ലേ മാലിക്! ചെറുപ്പത്തില്‍ത്തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും പ്രവാചകവചനങ്ങള്‍ ഹൃദിസ്ഥമാക്കുകയും ചെയ്ത പണ്ഡിതന്. പ്രായം കുറവാണെങ്കിലും പക്വതയാര്‍ന്ന യുവാവാണദ്ദേഹം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മാലിക് ഈ നാട്ടുകാരനാണോ? ഇബ്നു ആമിര്‍ വീണ്ടും തിരക്കി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സുഹൃത്തിന് ആവേശമായി: ''പിന്നല്ലാതെ. അദ്ദേഹം ഇവിടെ അടുത്തുതന്നെയാണ് താമസം.''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">''ആരുടെ മകനാണ്?'' ഇബ്നു ആമിര്‍ വീണ്ടും തിരക്കി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഹാ... അതാണ് തമാശ. പിതാവ് അനസ്ബ്നു ആമിര്‍ എന്ന ആളാണ്. പക്ഷേ, അദ്ദേഹത്തെപ്പറ്റി കുറേയധികം കാലമായി ഒരു വിവരവുമില്ല. എന്തോ പ്രശ്നത്തിന്റെ പേരില്‍ നാടുവിട്ടു പോയതാ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇബ്നു ആമിര്‍ ഇടിവെട്ടേറ്റ പോലെ സ്തബ്ധനായി. തന്റെ മനസ്സിന്റെ വിഭ്രാന്തി മുഖത്ത് കാണാതിരിക്കാന്‍ വേഗം പുറത്തേക്കിറങ്ങി തൂവാലകൊണ്ട് മുഖം തുടച്ചു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അല്ലാഹുവേ, ഞാനെന്താണീ കേള്‍ക്കുന്നത്? എന്റെ രക്തത്തില്‍ പിറന്ന ഒരു മകനോ, എനിക്ക്... ഒരു രാത്രി മാത്രം റഫീദയോടൊപ്പം ശയിച്ച തനിക്ക് അവളില്‍ ഒരു മകനോ? അവിശ്വസനീയം. അതും ഇത്ര നല്ല ഒരു മകന്. ഇബ്നു ആമിറിന് ലോകം മുഴുവന്‍ തന്നെയും കൊണ്ട് കറങ്ങുന്നപോലെ തോന്നി. ഉള്ളില്‍ പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങളുടെ കൊടുങ്കാറ്റ്. എല്ലാം അടക്കിനിര്‍ത്തി ഇമാമിന്റെ അടുത്തേക്ക് നീങ്ങി ഇബ്നു ആമിര്‍ ചോദിച്ചു:</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">''ഇമാം, താങ്കളുടെ വീടെവിടെയാണ്?''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വിനയത്തോടെ ഇമാം പറഞ്ഞു: ''ഇവിടെയടുത്താണ്.''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇബ്നുആമിര്‍ പറഞ്ഞു: ''ഞാന്‍ ഒരു യാത്രക്കാരനാണ്. ഞാനും താങ്കളോടൊപ്പം വരട്ടെ?''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">''ഹോ... ഹൃദയംഗമമായ മര്‍ഹബ. താങ്കള്‍ വന്നാലും.''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇബ്നു ആമിര്‍ ഇമാമിനു പിറകിലായി നടന്നു. തന്റെ പൊന്നുമോന്. കണ്‍കുളിര്‍ക്കെ ഒന്നു കാണട്ടെ. അല്‍ഹംദുലില്ലാഹ്. സര്‍വസ്തുതിയും സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വീടിനടുത്തെത്തിയപ്പോള്‍ ഇബ്നു ആമിര്‍ പെട്ടെന്ന് പറഞ്ഞു: ''ഇമാം, വീട്ടില്‍ ഉമ്മയുണ്ടെങ്കില്‍ ഉമ്മയോട് ചെന്ന് ഇങ്ങനെ പറയൂ: ''ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ട്'' എന്ന്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇബ്നു ആമിര്‍ വാതിലിനടുത്തുനിന്ന് ദൂരെയല്ലാതെ മാറിനിന്നു; തുടികൊട്ടുന്ന ഹൃദയവുമായി. രണ്ടുതവണ താന്‍ നിഷ്കരുണം ഉപേക്ഷിച്ച, സാധുവായ റഫീദയുടെ മുറ്റത്താണ് താനിപ്പോള്‍. എന്തായിരിക്കും അവളുടെ പ്രതികരണം?</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">***</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഉമ്മാ... ഒരതിഥി ഉണ്ട് നമുക്കിന്ന്. പക്ഷേ, അദ്ദേഹം ഉമ്മാനോട് ഇങ്ങനെ പറയാന്‍ ഏല്പിച്ചിരിക്കുന്നു: "ഏത് മോശത്തിലും ഒരു നന്മയുണ്ടെ''ന്ന്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഹേ... റഫീദ ഞെട്ടിപ്പോയി. അലയിളകിവന്ന എല്ലാ വികാരങ്ങളെയും അടക്കിനിര്‍ത്തിക്കൊണ്ട് പറഞ്ഞു: ''മോനേ... വേഗം പോയി വാതില്‍ തുറക്കൂ. അത് മോന്റെ ഉപ്പയാണ്!'' മാലിക് വാതിലിനടുത്തേക്ക് ഓടി ഉപ്പാനെ കെട്ടിപ്പിടിച്ചു വീട്ടിലേക്കാനയിച്ചു. ''ഉപ്പാ, എവിടെയായിരുന്നു ഇതുവരെ?'' ഇബ്നു ആമിറിനും തന്നെ നിയന്ത്രിക്കാനായില്ല. കവിളിലൂടെ കണ്ണുനീര് ചാലിട്ടൊഴുകാന്‍ തുടങ്ങി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അതെ. ഏത് മോശത്തിനുള്ളിലും ഒരു നന്മയുണ്ട്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">റഫീദ അന്ന് തന്നോട് പറഞ്ഞ ആ വാക്കുകള്‍ ഇന്ന് സത്യമായി പുലര്‍ന്നിരിക്കുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">***</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പിതാവ് ഉപേക്ഷിച്ചെങ്കിലും പിതാവിനെപ്പറ്റി ഒരു ചെറിയ ആക്ഷേപം പോലും പറയാതെയാണ് റഫീദ മകനെ വളര്‍ത്തിയത്. അധിക സ്ത്രീകള്‍ക്കും അസാധ്യമായ ആ ദൗത്യം നടത്തി വിജയിച്ച വനിതാരത്നം ആരാണെന്നറിയാമോ?</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പുകള്‍പെറ്റ പണ്ഡിതനും മാലികി മദ്ഹബിന്റെ ഇമാമുമായ ഇമാം മാലിക്കിന്റെ മാതാവായ റഫീദ ഉമ്മുമാലിക്കായിരുന്നു!</span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com1tag:blogger.com,1999:blog-9014468017115096133.post-85452006343547064982014-06-26T22:35:00.000-07:002014-07-01T19:31:02.175-07:00ദ്വീപിലെ അദ്ഭുതങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">ദ്വീപുകളില്‍ ഹ്യുമിഡിറ്റി നന്നായുണ്ട്. രാത്രിയില്‍ തെങ്ങോലകള്‍ തലോടിവരുന്ന കടല്‍ക്കാറ്റും ഉണ്ട്. അല്‍ഹംദുലില്ലാഹ്. രാവിലെ ഭക്ഷണം കഴിച്ച് ഞങ്ങള്‍ നടക്കാനിറങ്ങി. നേരെ പോയത് കവരത്തി ഗവണ്മെന്റ് ലൈബ്രറിയിലേക്കാണ്. അവിടെ ദ്വീപിനെപ്പറ്റിയുള്ള പല പുസ്തകങ്ങളും കണ്ടു. ഖാജാഹുസൈന്റെയും പുസ്തകങ്ങള്‍ ഉണ്ട്. ദ്വീപോല്‍പ്പത്തി (പൂക്കോയ കല്‍പ്പേനി), ബീകുഞ്ഞിപ്പാറ (എസ്.എസ്.കെ.), സാഗരദ്വീപിന്റെ സാംസ്കാരിക മുഖം, കിളുഞ്ഞാനിലെ കാവ്യപ്രപഞ്ചം എന്നീ പുസ്തകങ്ങള്‍ ദ്വീപിനെപ്പറ്റിയുള്ളതായി കണ്ടു. അവിടെ അത്യുദ്ഭുതകരമായ ഒരു മുസ്ഹഫ് കണ്ടു. എന്ത് കണ്ടാലും അന്വേഷിക്കുന്ന സ്വഭാവമുള്ളതിനാല്‍ മാത്രമാണ് ആ മുസ്ഹഫ് ഞങ്ങള്‍ക്ക് കാണാനായത്. </span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3R9QXCKg2FYPuxWysTOQ_KSlzwDfE8RSrma1hi9UsNSZ1KZACWSgTP5A1Tp4OLnichQxvFDbBDzQYi-Z-Yn1J24iVTYcVooG_tAT4901DIP3Hkhepn35uwzggOwSirUjyRQMvKJg4mfRI/s1600/mushaf.mp4" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3R9QXCKg2FYPuxWysTOQ_KSlzwDfE8RSrma1hi9UsNSZ1KZACWSgTP5A1Tp4OLnichQxvFDbBDzQYi-Z-Yn1J24iVTYcVooG_tAT4901DIP3Hkhepn35uwzggOwSirUjyRQMvKJg4mfRI/s1600/mushaf.mp4" /></a></span></div>
<span style="font-size: large;">അതായത്, 185 പേജുകളില്‍ ആ മുസ്ഹഫ് ഒരുക്കിയിരിക്കുന്നു. എല്ലാ പേജിലെയും എല്ലാ വരികളുടെയും തുടക്കം 'അലിഫ്' എന്ന അറബിയിലെ ആദ്യാക്ഷരം കൊണ്ടാണ് എന്നതാണ് അദ്ഭുതം. 500 വര്‍ഷം മുമ്പ് ഒരു പണ്ഡിതന് സെറ്റ് ചെയ്തത്, ആധുനിക അച്ചടിയില്‍ ചിട്ടപ്പെടുത്തിയിരിക്കുകയാണ്. അത്ര നല്ലൊരു സംഭവം കാണാന്‍ ഇടവന്നതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നു.</span><br />
<div class="separator" style="clear: both; text-align: center;">
</div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഞങ്ങള്‍ നടക്കുന്നതിനിടയില്‍ മറ്റൊരു സംഭവമുണ്ടായി. ഞാനും ആമിനയും കുറച്ച് പിറകിലും ഇക്കയും മണിക്ഫാനും കുറച്ച് മുമ്പിലും ആയി നടക്കുകയാണ്. ഒരു കൊച്ചുകുടിലില്‍നിന്നും ഒരു സ്ത്രീയുടെ കരച്ചില്. ഈ കരച്ചില് കേട്ടിട്ട്, അതന്വേഷിക്കാതെ എങ്ങനെ പോകും? ഞാനും ആമിനയും ആ കുടിലില്‍ കയറി. അപ്പോള്‍ ഒരു സ്ത്രീ കട്ടിലില്‍ കിടന്ന് വലിയ വായില്‍ കരയുന്നു. കാര്യം അന്വേഷിച്ചപ്പോള്‍, ബന്ധുക്കള്‍ ആരോ സിഹ്റ് ചെയ്തിട്ട് ആകെ പ്രശ്നമായിരിക്കയാണ് എന്നാണ് മറുപടി. ഞങ്ങളെക്കൊണ്ടാവുംവിധം ആശ്വസിപ്പിച്ചു. രണ്ട് പെണ്മക്കളാണ് അവരെ നോക്കാനുള്ളത്. ദ്വീപില്‍ 'അറ' സമ്പ്രദായമായതിനാല്‍ പെണ്മക്കള് ആയിരിക്കും വീട്ടില്‍. അവര്‍ ഭര്‍ത്താവിന്റെ വീട്ടിലല്ല നില്‍ക്കുന്നത്. വിശേഷങ്ങള്വേഷിക്കുന്നതിനിടയില്‍ ഇക്കയും മണിക്ഫാനും ഞങ്ങളെ കാണാതെ അന്വേഷിച്ചുവരുന്നു! നല്ല വഴക്ക് കേട്ടു. കൂട്ടത്തില്‍ പോകുമ്പോള്‍ ഇങ്ങനെ അവിടേം ഇവിടേം ഒക്കെ തങ്ങി ബുദ്ധിമുണ്ടാക്കരുത് എന്ന് പറഞ്ഞു. ലൈബ്രറിയും ഒക്കെ കണ്ട്, കവരത്തിയുടെ ഉള്‍വഴികളിലൂടെ നടന്നുപോകുമ്പോള്‍ ''ടീച്ചറേ'' എന്നൊരു വിളി. ഒരു ടീച്ചര്‍ടെ ഭാഗ്യം. നോക്കുമ്പോള്‍ രണ്ടു വര്‍ഷം മുമ്പ് 9-എഫില്‍ പഠിച്ചിരുന്ന അബൂബക്കര്‍. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. അവന് പ്രൈവറ്റായി എസ്.എസ്.എല്‍.സി. എഴുതി ഒരു വിഷയത്തില്‍ തോറ്റ് 'സേ' എഴുതാനായി കേരളത്തിലേക്ക് കപ്പല്‍ കയറാനായി വന്നതാണത്രെ! ഒന്‍പതാം ക്ലാസ് കഴിഞ്ഞ് ഞങ്ങളുടെ സ്കൂളില്‍നിന്ന് ടിസി വാങ്ങി പോയതായിരുന്നു. മൈലുകള്‍ക്കപ്പുറം വെച്ച് നമ്മുടെ ഒരു കുട്ടിയെ കാണുന്ന സന്തോഷം പറഞ്ഞറിയിക്കാനായില്ല. 'ജോലി എടുക്കുകയാണെങ്കില്‍ ടീച്ചര്‍പണിയാണ് എടുക്കേണ്ടത്' എന്നു പറയുന്നത് അതാണ്. കുട്ടികളുമായി വളരെയധികം ഇടപഴകാനും അടുക്കാനും അവരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടാനും ഒരധ്യാപകന് മാത്രമാണ് കഴിയുക.</span><br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeeaaXI6A6kdjz-G9PyMY7lJcGW2icbrdiBCE1zlr6ORbhunRB6XxB5vU3Cgvm1M4bwxIm0gryg3pPqNaF1cshcZ51ZA11qY6nvgBVFJW-LbXLiZIOfa4RQTedSCSwrWlKFwgljSXvUqDP/s1600/vilkk.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeeaaXI6A6kdjz-G9PyMY7lJcGW2icbrdiBCE1zlr6ORbhunRB6XxB5vU3Cgvm1M4bwxIm0gryg3pPqNaF1cshcZ51ZA11qY6nvgBVFJW-LbXLiZIOfa4RQTedSCSwrWlKFwgljSXvUqDP/s1600/vilkk.jpg" height="400" width="360" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">അതിനിടെ, അവിടെ അടുത്ത് ഒരു കല്യാണവും ഉണ്ടായിരുന്നു. തലേദിവസം സ്ത്രീകള്‍ കൂട്ടംകൂട്ടമായി പോകുന്നുണ്ട്. എന്തിനാണെന്നോ - ഉള്ളി തൊലിക്കാന്‍. ഓരോരുത്തര്‍ക്ക് ഓരോ സവാള തൊലി കളയാന്‍ കിട്ടില്ലത്രെ! എന്നാലും, ആ മനുഷ്യരുടെ സൗഹൃദവും പരസ്പര ബന്ധവും. ഒരിക്കലും അവര്‍ കല്യാണമണ്ഡപങ്ങളില്‍ കല്യാണം നടത്താറില്ല; വീടുകളിലാണ്. പോരെങ്കില്‍ ഉള്ളി ഉരിക്കാന്‍ വന്നവരൊക്കെ വൈകിട്ട് വീണ്ടും വരും. അവര്‍ക്ക് മുട്ട പുഴുങ്ങിയതും പലഹാരങ്ങളും ഒക്കെ കൊടുത്താണ് സല്‍ക്കരിക്കുന്നത്. കൂടാതെ, ഈ വരുന്നവര്‍ പിറ്റേന്ന് കാലത്തേക്കുള്ള അപ്പം ഉണ്ടാക്കുന്നതിലും സഹകരിക്കും. കേരളത്തില്‍ കുറച്ചു കൊല്ലം മുമ്പുവരെ നിലനിന്നിരുന്ന സഹകരണം ഇന്നില്ലാതായി. അരി ചേറ്റാനും ഉള്ളി, വെള്ളുള്ളി നന്നാക്കാനും ഒക്കെ അയല്‍വീട്ടുകാരുടെ സഹായം ശരിക്ക് ഉണ്ടായിരുന്നു. ഇന്ന് തലേന്ന് രാത്രിപോലും വീടുകളിലല്ല സദ്യ. കാറ്ററിങ്ങും മണ്ഡപങ്ങളും ആയി കല്യാണം മാറിപ്പോയി. സമ്പത്ത് നമ്മില്‍ വരുത്തിയ മാറ്റങ്ങള്‍. അതിഥികള്‍ക്ക് പണ്ട് ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നത് ബുഫെക്ക് വഴിമാറി. ദ്വീപിലെ കല്യാണം കാണണമെന്ന് എന്റെ ഒരാഗ്രഹമായിരുന്നു. രാത്രി ഞാനും ആമിനയും കൂടി കല്യാണവീട്ടില്‍ പോയി. അവരുടെ ആചാരങ്ങളെപ്പറ്റിയൊക്കെ ചോദിച്ചറിഞ്ഞു. കല്യാണത്തിന് പുത്യാപ്ലയെ തേടിപ്പോകുന്ന പഴയ പതിവ് അവിടെ ഇപ്പോഴും ഉണ്ട്. അതുപോലെ അവരുടെ അറയും ഒക്കെ കണ്ടു. ഏസിയൊക്കെയുണ്ട്. പുത്യാപ്ല 3 ലക്ഷം രൂപ, 25 പവന് ഒക്കെ പെണ്ണിന് കൊടുക്കുമത്രെ! അവരുടെ വീട്ടില്‍ ഒരു കൊച്ചുനിലവിളക്ക് കണ്ടു. അതെന്താണെന്നന്വേഷിച്ചു. കല്യാണത്തിന് </span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"></span></div>
<span style="font-size: large;">പത്തിരുപതു ദിവസം മുമ്പ് റാത്തീബ് ഉണ്ടാകുമത്രെ! അപ്പോള്‍ ഈ നിലവിളക്ക് തിരിയിട്ട് കത്തിച്ചുവെക്കും. ഇതാണ് രസം. എവിടെ ചെന്നാലും നമ്മുടെ നിരീക്ഷണം ഉണ്ടെങ്കില്‍ പല ജാതി അറിവുകള്‍ ലഭിക്കും. ദ്വീപുകാരില്‍ അധികവും പലവിധ അന്ധവിശ്വാസങ്ങളും ഉള്ളവരാണെന്ന് മനസ്സിലായി. എങ്കിലും ഗഫൂര്‍ക്കാടെ വീടിനടുത്തുള്ള പള്ളിയില്‍ അഞ്ചുനേരവും ജമാഅത്ത് നമസ്കാരത്തിന് സ്ത്രീകള്‍ പങ്കെടുക്കുന്നു എന്നത് അത്യദ്ഭുതമായി തോന്നി. ഞാനും ഒരു ദിവസം ഇശാഇന് പങ്കെടുത്തു. ആ പള്ളിക്കു ചുറ്റുമുള്ള വീടുകളിലെ മിക്ക സ്ത്രീകളും പങ്കെടുക്കുന്നുണ്ട്. മുജാഹിദ്-ജമാഅത്ത് പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ആ മാറ്റം എന്ന് ഞാന്‍ കരുതുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വൈകീട്ട് ഞങ്ങള്‍ സാന്റ്ബീച്ചില്‍ പോയി. സൗന്ദര്യം എത്രയെന്ന് പറയാനില്ല. ഗ്ലാസ്ബോട്ട് പുറപ്പെടുന്നത് സാന്റ്ബീച്ചില്‍ നിന്നാണ്. വേറെ സ്ഥലങ്ങളും ഉണ്ടെന്ന് തോന്നുന്നു. ഗഫൂര്‍ക്കാടെ വീടിനടുത്താണ് സാന്റ് ബീച്ച്. ബോട്ട്വാടക ആയിരം രൂപ. ബോട്ടില്‍ കയറാന്‍ ആദ്യം ഒരു കസേരയെ രണ്ടുപേര്‍ പിടിച്ച്, നമ്മള് കസേരയില്‍ കയറി വേണം ബോട്ടിലെത്താന്‍. അല്പം വിഷമം പിടിച്ച പണിയാണ്. എന്നാലും, കടലിന്നടിയിലെ പവിഴപ്പുറ്റുകളും മത്സ്യക്കൂട്ടങ്ങളും കാണുക എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ്. അല്പം പ്രയാസപ്പെട്ടാലും കുഴപ്പമില്ല. ബോട്ട് ഞങ്ങളെയും കൊണ്ട് നീങ്ങി. ഹാവൂ! എന്താണാ കാഴ്ച! </span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4NXe0ajLjX2h99maf7OFG89onxEnQ_sLImEOEBZbSXVJUNWc1EWwAaCcLVngT7ZcLLBupk2l8xzmOPG1y2tl1Z9D72jLfaKov4WdDvbgtMOa320-6X6PDo_oYbq4CUdKV5BtqNifHHsuE/s1600/putt.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4NXe0ajLjX2h99maf7OFG89onxEnQ_sLImEOEBZbSXVJUNWc1EWwAaCcLVngT7ZcLLBupk2l8xzmOPG1y2tl1Z9D72jLfaKov4WdDvbgtMOa320-6X6PDo_oYbq4CUdKV5BtqNifHHsuE/s1600/putt.jpg" height="286" width="400" /></a></span></div>
<span style="font-size: large;">പലതരം പവിഴപ്പുറ്റുകള്‍... ഹാപ്പി ബ്ലൂ മത്സ്യങ്ങള്‍... കറുത്ത മീനുകള്‍... ആമ... ഭൂമിയിലെ പല സസ്യങ്ങളുടെയും ആകൃതിയിലുള്ള കടല്‍ജീവികള്‍. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍. മനോഹരം. ബോട്ട് ഓടിക്കുന്ന കുട്ടി നമ്മോട് വളരെയധികം സഹകരിച്ചു. കൂട്ടത്തില്‍ അത്യപാരമായ ഒരു കാഴ്ച കണ്ടു. വലിയ ഇഞ്ചിപോലത്തെ വലിയൊരു കൂട്ടം. സീ കുക്കുംബര്‍, സീ അനിമോണ്‍ തുടങ്ങി പല നിറത്തിലും രൂപത്തിലുമുള്ള ജലജീവികള്‍. എന്റെ ഒരു സുഹൃത്ത് എഴുതിയൊരു പാട്ടിന്റെ ഈരടികളാണ് എന്റെ ഹൃദയത്തിലൂടെ ഒഴുകിവന്നത് - ''ബഹ്റിന്നടിയിലൂടൊഴുകിയെത്തും, ബഹറിനെ ബഹറായ് ഒഴുക്കിയ രാജന്...'' ഖുര്‍ആന്‍ പറയുന്നു:</span><br />
<span style="font-size: large;"><br /></span>
<br />
<div style="text-align: center;">
<span style="font-size: large;">مَرَجَ الْبَحْرَيْنِ يَلْتَقِيَانِ. بَيْنَهُمَا بَرْزَخٌ لَا يَبْغِيَانِ</span></div>
<div>
</div>
<span style="font-size: large;">''രണ്ട് കടലുകളെ ഒന്നിപ്പിച്ചു. പക്ഷേ, അവയ്ക്കിടയില്‍ പരസ്പരം ഭേദിക്കാത്ത മറ ഉണ്ട്.''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഈ ജലജീവികളെ കാണുമ്പോള്‍ ഒരു വിശ്വാസി സ്വാഭാവികമായും പറയുന്ന ഒരു വചനമുണ്ട് - ''സുബ്ഹാനല്ലാഹ്. നീ പരിശുദ്ധന്.''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഈ ജീവികളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഖുര്‍ആന്‍ പറയുന്നു: ''ഇത് അല്ലാഹുവിന്റെ സൃഷ്ടിപ്പാണ്. അവനല്ലാത്ത നിങ്ങളുടെ ആരാധ്യന്മാര് സൃഷ്ടിച്ചത് എനിക്കൊന്ന് കാട്ടിത്തരിക.''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സത്യം! മാതൃകകളില്ലാതെ സൃഷ്ടിച്ച തമ്പുരാന് പരിശുദ്ധന്. ഇത് കണ്ട്, അല്ലാഹുവിന്റെ അപരിമേയമായ കഴിവും ശക്തിയും മനസ്സ് നിറയെ ആസ്വദിക്കാനാണ് എന്റെ ഓരോ യാത്രയും. അല്‍ഹംദുലില്ലാഹ്. അഞ്ചു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ലക്ഷദ്വീപ് യാത്ര സമൃദ്ധമായി മനസ്സില്‍ അനുഭവങ്ങള്‍ കോരിയിട്ടുതന്നു.</span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com1tag:blogger.com,1999:blog-9014468017115096133.post-88200515627596394192014-06-23T23:32:00.003-07:002014-06-24T08:08:27.282-07:00ദ്വീപ് ജനതയുടെ ആതിഥ്യമര്യാദയും അവിടുത്തെ കാഴ്ചകളും<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">കോയക്കാടെ വീടും വീട്ടുകാരെയും അയല്‍വാസികളെയും ഒക്കെ പരിചയപ്പെട്ടു. അവരുടെ സംസാരശൈലി ഒന്നും മനസ്സിലാകുന്നില്ലായിരുന്നു; എന്റേത് അവര്‍ക്കും. സമൃദ്ധമായ ചായസല്ക്കാരത്തിനു ശേഷം ഞങ്ങള്‍ കടപ്പുറത്തേക്ക് പോയി. തീരെ വെളിച്ചമുണ്ടായിരുന്നില്ലെങ്കിലും ആ സമയത്തെ കടപ്പുറവും കടലും ഒരുപാട് സന്തോഷം തന്നു. എനിക്കവിടെ നിന്ന് പോരണമെന്നുണ്ടായിരുന്നില്ല. കോയക്കാടെ ഒരു ബന്ധുവും ഞങ്ങളോടൊപ്പം വന്ന്, ദ്വീപിലെ ഔലിയയുടെ മഹത്വങ്ങള്‍ പറയാന്‍ തുടങ്ങി. അവിടെ അടുത്ത് വലിയ്യിന്റെ ജാറം ഉണ്ട്. കടപ്പുറത്ത് കുറച്ചു സമയം ചെലവഴിച്ചതിനുശേഷം ഞങ്ങള്‍ തിരിച്ചുപോന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ലക്ഷദ്വീപിലെ കടലില്‍ തിര കുറവാണ്. ചുറ്റിനും ലഗൂണായതിനാലാണ്. ലഗൂണുകളില്‍ സമൃദ്ധമായി പവിഴപ്പുറ്റുകളാണ്. കോയക്കാനോടും കുടുംബത്തോടും യാത്രപറഞ്ഞ് ഞങ്ങള്‍ ലോഡ്ജിലേക്കുതന്നെ പോന്നു. രാത്രിഭക്ഷണത്തിനായി അവര്‍ ഒരുപാട് നിര്‍ബന്ധിച്ചു. പക്ഷേ, ഞങ്ങള്‍ക്ക് ആര്‍ക്കും വിശപ്പില്ലാത്തതിനാല്‍ നന്ദിപൂര്‍വം അവരുടെ ക്ഷണം നിരസിക്കേണ്ടിവന്നു. എന്നാലും, ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പുനഃസമാഗമം നടന്നതിന്റെ നിറഞ്ഞ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. തിരിച്ച് ലോഡ്ജിലെത്തിയപ്പോഴേക്ക്, നടന്നുനടന്ന് നന്നായി തളര്‍ന്നിരുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നാളെ രാവിലെ ഏഴു മണിക്ക് ജെട്ടിയിലെത്തണം. കവരത്തിയിലേക്കുള്ള സ്പീഡ്ബോട്ട് ഏഴുമണിക്ക് പുറപ്പെടും. പറളി, ചെറിയപാനി, വലിയപാനി എന്നിങ്ങനെ ഒക്കെയാണ് ബോട്ടുകളുടെ പേരുകള്‍. ഞങ്ങള്‍ യാത്രചെയ്ത ബോട്ട് പറളിയായിരുന്നു. യാത്രയില്‍ ഒരു കാര്യം മനസ്സിലായി; കേന്ദ്രഗവണ്മെന്റ് ലക്ഷദ്വീപിനു വേണ്ടി ധാരാളം തുക ചെലവഴിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടോ ദ്വീപുകാരുടെ യാത്രാദുരിതം തീരുന്നില്ല. ഞങ്ങളുടെ യാത്രയ്ക്കു വേണ്ടി മണിക്ഫാനും കുടുംബവും ബേപ്പൂരും കുറേയധികം നേരം വെയിലത്ത് ക്യൂ നിന്നിട്ടാണ് ടിക്കറ്റ് ശരിയായി കിട്ടിയത്; രണ്ടു ദിവസം മുമ്പ്. രാത്രി ഏഴുമണി കഴിഞ്ഞപ്പോള്‍ മണിക്ഫാന് വിളിക്കുന്നു. ടീച്ചര്‍, ഞങ്ങള്‍ ഒന്ന് അങ്ങോട്ട് വരികയാണ്. പറവൂര്‍ എത്തി. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">രാവിലെ മുതല്‍ മിനിക്കോയ്ക്കുള്ള യാത്രയ്ക്ക് ടിക്കറ്റുമെടുത്ത് കാത്തുനിന്ന് അവസാനം സീറ്റില്ലാന്നും പറഞ്ഞ് യാത്ര റദ്ദായി. പാവം തോന്നി. വന്ദ്യവയോധികനായ ആ മനുഷ്യന് മഴയത്ത്, അപ്രതീക്ഷിതമായി യാത്ര റദ്ദായി തിരിച്ചുവരുന്ന അവസ്ഥ! ഇന്നലെയും അവര്‍ യാത്ര ശരിയാകുമോ എന്ന് നോക്കി പോയെങ്കിലും ഇന്ന് - ഇതെഴുതുമ്പോഴും യാത്ര ശരിയായിട്ടില്ല. സ്പീഡ്ബോട്ടിന്റെ ടിക്കറ്റൊക്കെ വളരെ കുറവാണ്. അന്ത്രോത്ത് വരെ 185, അവിടെ നിന്ന് കവരത്തിക്ക് 190 ഒക്കെയേ ഉള്ളൂ. സ്പീഡ്ബോട്ട് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും ചോദിക്കുന്നത് ബോട്ടിലോ ലക്ഷദ്വീപില്‍ പോകുന്നത് എന്നാണ്. പക്ഷേ, നോര്‍വെ, നെതര്‍ലാന്റ് തുടങ്ങിയ നാടുകളില്‍ നിര്‍മിച്ച നല്ല സ്റ്റൈലന്‍ ബോട്ടുകളാണ് ഇവ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കാലത്തുതന്നെ എണീറ്റ് ജെട്ടിയിലേക്ക് നടക്കാന്‍ തുടങ്ങി. നല്ല സുഖകരമായ പ്രഭാതം. കടലൊക്കെ ഇളംവെയില്‍ തട്ടി സുന്ദരമാകാന്‍ തുടങ്ങിയിരിക്കുന്നു. പോകുംവഴി അന്ത്രോത്തിലെ പഴയപള്ളി കാണുകയുണ്ടായി. കയറാന്‍ സമയവും ഇല്ല. അനുവാദവും ഉണ്ടാകില്ല.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJUxOSzHpTy8G5PQzZgFNUFgCu_pECMVhHPil1tuHxCaQLX1Ol5Kyi9lV65-e6hUKa0WfXeVfjSxkjKlkr68_bcmjQ5-iEqaYDOPkMQelSjl6tDfpGixoxg48PG1FT_5vxTBvm4UgXwQVJ/s1600/palli.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJUxOSzHpTy8G5PQzZgFNUFgCu_pECMVhHPil1tuHxCaQLX1Ol5Kyi9lV65-e6hUKa0WfXeVfjSxkjKlkr68_bcmjQ5-iEqaYDOPkMQelSjl6tDfpGixoxg48PG1FT_5vxTBvm4UgXwQVJ/s1600/palli.jpg" height="300" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">അങ്ങനെ, അടുത്ത യാത്ര ആരംഭിച്ചു. കവരത്തി യാത്രയില്‍ ബോട്ട് കല്പേനി - ദ്വീപിനടുത്തുകൂടിയാണ് പോവുക. ജെട്ടിയില്‍ കയറുന്നില്ല. ചെറുവഞ്ചികളിലും ചെറുബോട്ടുകളിലും ആള്ക്കാര് വന്ന് ബോട്ടിന്റെ അടിഭാഗത്തുള്ള പടിയിലൂടെ കയറി, മുകളിലേക്ക് വരുന്നുണ്ട്. കല്പേനിയില് ഇറങ്ങാനുള്ളവരും അവരുടെ ലഗേജുകളും ഇറങ്ങുന്നുമുണ്ട്. ആദ്യമായാണ്, നടുക്കടലില്‍ ബോട്ട് നിര്‍ത്തി, ഈ സാഹസം നടത്തുന്നത് കണ്ടത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കല്പേനി ദ്വീപിനെപ്പറ്റി ചില ഐതിഹ്യങ്ങള്‍ ഉണ്ട്. ഒരിക്കല്‍ കാറ്റടിച്ച് ഒരു ദ്വീപ് മുങ്ങിപ്പോയി എന്ന് പറയുന്നുണ്ട്. ദ്വീപുകള്‍ പലതരം അറിവുകളുടെയും നാടുകൂടിയാണ്. മടക്കയാത്രയില്‍ കപ്പല്‍സഹയാത്രികരായ പലരില്‍നിന്നും പലതരം കാര്യങ്ങളും അറിയാന്‍ കഴിഞ്ഞു. ദ്വീപുകാര്‍ക്ക് (പഴമക്കാര്‍ക്ക്) കടല്‍, മേഘം എന്നിവയെ ഒക്കെ വായിക്കാനറിയാമത്രെ! അപ്രകാരം സൂര്യന്റെ അളവുകളും നിഴലും നോക്കി രേഖാംശവും അക്ഷാംശവും കൃത്യമായി പറയാന്‍ കഴിവുള്ളവരുമുണ്ട്! മേഘം വായിക്കുന്ന ആള് കവരത്തിയില്‍ ഉണ്ടെന്നാണറിഞ്ഞത്. എന്തായാലും അദ്ദേഹത്തെ ഒന്ന് കാണണം. വാര്‍ധക്യസഹജമായ ക്ഷീണത്താല്‍ ഇപ്പോള്‍ കിടപ്പിലാണദ്ദേഹം. ഒരുപക്ഷേ, ഭൂമിയില്‍നിന്നുള്ള പ്രകാരം മേഘങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, കാറ്റുമൂലം മേഘങ്ങളിലുണ്ടാകുന്ന മാറ്റം, രൂപഭംഗി പലതും അദ്ഭുതകരമായ അറിവുകള്‍ നല്കുന്നുണ്ടാകാം.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuQYUdIiu_h0-bLrFkI2xrq7WA4oPh-4DbXSXmNwkEP3OoUPbf26sc202K4KztU3qzD-biuJ_fNj3gO0cOsQLylP5vnSGSH4W4ZF7qVnwm_dAmcAyGjPeAGPq2zvY_HXtven-Fu4krDL5s/s1600/megham.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuQYUdIiu_h0-bLrFkI2xrq7WA4oPh-4DbXSXmNwkEP3OoUPbf26sc202K4KztU3qzD-biuJ_fNj3gO0cOsQLylP5vnSGSH4W4ZF7qVnwm_dAmcAyGjPeAGPq2zvY_HXtven-Fu4krDL5s/s1600/megham.jpg" height="300" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഖുര്‍ആന്‍ ആകാശ-ഭൂമികള്ക്കിടയില് കീഴ്പ്പെടുത്തപ്പെട്ട മേഘത്തില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന് പറയുന്നുണ്ടല്ലോ. എങ്കില്‍, തീര്‍ച്ചയായും മേഘം അറിവുകളുടെ കലവറയായിരിക്കും. കാലാവസ്ഥ നന്നായിട്ട് ഇനിയും ദ്വീപില്‍ പോകണം; ഇന്‍ശാ അല്ലാഹ്. ഏതായാലും പോകേണ്ട വഴി പഠിച്ചു; കുറച്ച് ബുദ്ധിമുട്ടിയെങ്കിലും.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrRDUYtnZ4eXvYT25dc9tSIc_dKHc7vg9SkE2AoAXuoT4MrqtJyF_NtbU2s913pL6OOgr1O8Ee4mWSi_SmcTOXL3fn-X-YUZu08leJ9eCo_oo-B8OomzGjh4MCyCM2WgJAtVgk0dGL5nHw/s1600/Photo-0114.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrRDUYtnZ4eXvYT25dc9tSIc_dKHc7vg9SkE2AoAXuoT4MrqtJyF_NtbU2s913pL6OOgr1O8Ee4mWSi_SmcTOXL3fn-X-YUZu08leJ9eCo_oo-B8OomzGjh4MCyCM2WgJAtVgk0dGL5nHw/s1600/Photo-0114.jpg" height="300" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">''അറിവ് വിശ്വാസികളുടെ കളഞ്ഞുപോയ സമ്പത്താണ്. അതവന് എവിടെക്കണ്ടാലും എടുക്കട്ടെ; അവനാണ് അവിന്റെ ഏറ്റവും അര്‍ഹനായ അവകാശി'' എന്നാണ് നബിവചനം. ഇത് കൈവിട്ടുപോയതാണ് മുസ്ലിംസമൂഹം പിന്തള്ളപ്പെട്ടുപോയതിന്റെ ഒരു പ്രധാന ഹേതു. അനാവശ്യ തര്‍ക്കങ്ങളിലേക്ക് പോയി, അത്യാവശ്യം വേണ്ടവയെ ഉപേക്ഷിച്ച മണ്ടന്മാരാണ് നമ്മള്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍. പക്ഷികള്‍ കൂടുകൂട്ടുന്നതും മഴയുടെ വരവും കൂടി ബന്ധമുണ്ട് എന്ന് നമ്മില്‍ എത്രപേര്‍ക്കറിയാം. കുഞ്ഞ് വിരിഞ്ഞിറങ്ങി പറക്കാന്‍ സമയമുണ്ടെങ്കില്‍ മാത്രമേ പക്ഷികള്‍ കൂടുകൂട്ടി മുട്ടയിടുകയുള്ളൂ! സര്‍വശക്തനായ റബ്ബിന്റെ സൃഷ്ടികള്‍ക്ക് ജീവിക്കാനും പ്രത്യുല്പ്പാദനം നടത്താനും അവന്‍തന്നെ അവയ്ക്ക് ബോധനം നല്‍കിയിട്ടുണ്ട് -സത്യം- എല്ലാം കണക്കാക്കുകയും മാര്‍ഗം കാട്ടുകയും ചെയ്തവനാണവന്‍.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കവരത്തിയിലേക്കുള്ള യാത്രയില്‍ കല്‍പ്പേനി കഴിഞ്ഞതു മുതല്‍ കടല്‍ കുറേശ്ശെ rough ആകാന്‍ തുടങ്ങി. യാത്രചെയ്തിട്ടില്ലാത്ത നമുക്ക് നേരിയ ഇളക്കം വരുമ്പോള്‍ത്തന്നെ അത് feel ചെയ്യുന്നതാണ്. ശരിയായ ഇളക്കം അതൊന്നുമല്ലത്രെ! നമ്മുടെ കടപ്പുറത്ത് കാണുന്ന വലിയ തിരമാലകള്‍ പുറംകടലിലും ഉണ്ടാകുമ്പോള്‍ കപ്പലും ബോട്ടും ഒക്കെ ശക്തമായി ആടുമത്രെ! അതാണ് മെയ് 15നു ശേഷം സ്പീഡ്ബോട്ടുകള് ഓട്ടം നിര്‍ത്തിവെക്കുന്നത്. രാത്രികാലങ്ങളിലും ബോട്ട് സര്‍വീസ് നടത്തുന്നില്ല.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഞങ്ങള്‍ ബേപ്പൂര്‍ വച്ച് പരിചയപ്പെട്ട ഹാജാ ഹുസൈന് എന്ന എഴുത്തുകാരനില്‍നിന്നും ദ്വീപിനെപ്പറ്റി പല വിവരങ്ങളും കഥകളും അറിഞ്ഞു. അദ്ദേഹം ദ്വീപിനെപ്പറ്റി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കില്‍ത്താന്‍ ദ്വീപുകാരനാണദ്ദേഹം (പലപല വിഷയങ്ങളിലേക്കും എഴുത്ത് നീങ്ങിപ്പോകുന്നതില്‍ വായനക്കാര്‍ ക്ഷമിക്കുക. എനിക്ക് കണ്ടതും അനുഭവിച്ചതും മുഴുവനും എഴുതിയാലേ ഒരു സംതൃപ്തി ലഭിക്കൂ).</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഞങ്ങള്‍ മൂന്നുമണിയോടുകൂടി കവരത്തി ജെട്ടിയില്‍ എത്തി. ഗഫൂര്‍ക്ക ഞങ്ങളെ ജെട്ടിയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആതിഥ്യമര്യാദയും സ്നേഹവും വളരെ ഹൃദ്യവും സ്നേഹാര്‍ദ്രവുമായിരുന്നു എന്നത് യാത്രയില്‍ ലഭിച്ച വലിയൊരു ഭാഗ്യമായിരുന്നു. ഓട്ടോ വിളിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് നേരെ പോയത്. അദ്ദേഹത്തിന്റെ ഭാര്യ കരുവാരക്കുണ്ട് സ്വദേശിനിയാണ്. അദ്ദേഹവും മക്കളും കൂടി പോയി പിടിച്ചുകൊണ്ടുവന്ന വലിയ മീനായിരുന്നു കറിക്ക്. എന്തായാലും എറിയാട്ടുകാരായ ഞങ്ങള്‍ മീനിനെ സ്നേഹിക്കുന്നവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും ആണ്. കൂടാതെ മീന്‍ മുറിക്കാനും വെക്കാനും പൊരിക്കാനും ഒക്കെ ഒരു ഹരം ഉള്ളവരാണ്. അവയ്ക്കുവേണ്ടി, വീട്ടിലുണ്ടായ കുടമ്പുളി കൊണ്ടുപോയിരുന്നു ഞാന്‍. പിറ്റേദിവസം ആ പുളിയൊക്കെ ഇട്ട് ഞാന്‍ തന്നെ കറി വെച്ചു. പുട്ടും മീന്‍കറിയും.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilTPfCiSuB7O1_8CtrP2hZRm2V270D09CG0uwYttKV48EkNu8uQBvHQxkRe7uR1iKmbwuaMV0TYlv9JAhhC1OfVAAMDAXOuhlDjGe5VHkWr2iiNQQdjbzx2W8T6gvYrXp0-ID_14VAqQw0/s1600/vala+pazhayath.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilTPfCiSuB7O1_8CtrP2hZRm2V270D09CG0uwYttKV48EkNu8uQBvHQxkRe7uR1iKmbwuaMV0TYlv9JAhhC1OfVAAMDAXOuhlDjGe5VHkWr2iiNQQdjbzx2W8T6gvYrXp0-ID_14VAqQw0/s1600/vala+pazhayath.jpg" height="300" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ചെന്ന അന്നുതന്നെ ഞങ്ങള്‍ സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങി. ആദ്യം പോയത് ഗഫൂര്‍ക്കാടെ വീടിന്റെ അടുത്തുതന്നെയുള്ള കവരത്തി മറൈന്‍ മ്യൂസിയത്തിലേക്കാണ്. പല രൂപത്തിലുള്ള കടല്‍പ്പുറ്റുകള്‍, പ്രാചീനകാലത്ത് ദ്വീപില്‍ ഉപയോഗിച്ചിരുന്ന വസ്ത്രം, ആയുധം, ഉപകരണങ്ങള്‍ തുടങ്ങി ധാരാളം വസ്തുക്കള്‍ മ്യൂസിയത്തിലുണ്ട്. ഒരുഭാഗത്ത് അക്വേറിയം. കണ്ണഞ്ചിപ്പിക്കുന്ന തരം നിറത്തിലും ഡിസൈനിലുമുള്ള മീനുകള്‍. വലിയ ടാങ്കില്‍ സ്രാവിനെ വളര്‍ത്തുന്നുണ്ട്. അദ്ഭുതവും സന്തോഷവും അറിവും പകരുന്ന മ്യൂസിയവും അക്വേറിയവും. അലിമണിക്ഫാനെ അവിടെ എല്ലാവര്ക്കും നല്ല പരിചയം. ഈ 'ഫക്കീര്‍' പണ്ട് മ്യൂസിയം അസിസ്റ്റന്റായിരുന്നു. ആള്‍ക്കാര്‍ക്ക് ഒറ്റനോട്ടത്തില്‍ ഫക്കീറായി തോന്നുന്ന അലിമണിക്ഫാന്‍ എന്ന മഹാന്. യാത്രയില്‍ ഒരാള്‍ അദ്ദേഹത്തെപ്പറ്റി പറയുകയാണ്: ഈ നാട്ടില്‍ കടലിനെപ്പറ്റി അദ്ദേഹത്തോളം അറിവുള്ള ആരുമില്ല. മണിക്ഫാന് ഓര്മവെച്ചതുമുതല് കടലില്‍ നീന്തിയും നടന്നും കടലുമായി സംസാരിച്ചും ഒരുപാട് അറിവുകള്‍ നേടിക്കാണും. അദ്ദേഹത്തിന്റെ നാമത്തില്‍ ഒരു മീന്‍ ഉണ്ട്. ഗിന്നസ്ബുക്കില്‍ ഇടം നേടിയിട്ടുണ്ട് ആ മീന്‍. ഒരു മീനല്ല ധാരാളം ജീവികളെ അദ്ദേഹം പുതുതായി തിരിച്ചറിഞ്ഞിട്ടുണ്ട്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കവരത്തിയിലെ മ്യൂസിയം അസിസ്റ്റന്റ് ഡയറക്ടറായ അയ്യൂബ് മണിക്ഫാന്, മണിക്ഫാന്റെ സഹോദരപുത്രനാണ്. വളരെ വിനയത്തോടെയുള്ള പെരുമാറ്റം. അദ്ദേഹത്തിന്റെ ഓഫീസില്‍ കുറച്ചു നേരം ഞങ്ങള്‍ അതിഥികളായി. ഏറ്റവും നല്ല മ്യൂസിയത്തിനും അക്വേറിയത്തിനുമായി ലഭിച്ച വലിയ വിലപിടിച്ച ട്രോഫി ഓഫീസിലുണ്ട്. </span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNMsQNtLFEx48kUYpkk1a2BoXswmWwdi-cXtPgyX3zS2e_fE1ETfQZoAWFj3AOCO53ldMff5e-9-XDspNnjny-VDKdM9bOSt190rJaooS146P4alHyRJPOcfe6G8sqUbm-PjC_kC1RixpJ/s1600/trophy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNMsQNtLFEx48kUYpkk1a2BoXswmWwdi-cXtPgyX3zS2e_fE1ETfQZoAWFj3AOCO53ldMff5e-9-XDspNnjny-VDKdM9bOSt190rJaooS146P4alHyRJPOcfe6G8sqUbm-PjC_kC1RixpJ/s1600/trophy.jpg" height="300" width="400" /></a></span></div>
<span style="font-size: large;">ഏത് രംഗത്തായാലും മനുഷ്യര്‍ തന്റെ തൊഴിലിനോട് പുലര്‍ത്തുന്ന ആത്മാര്‍ഥത സന്തോഷകരം തന്നെ. അവിടുത്തെ മീനുകളെ ഒന്നിനെപ്പോലും ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല. ഒരു ചിത്രകാരനും വരച്ചൊപ്പിക്കാന്‍ കഴിയാത്ത രൂപത്തിലുള്ള സുന്ദരവും സങ്കീര്‍ണവുമായ വരകളുടെയും ബിന്ദുക്കളുടെയും സമ്മേളനമായിരുന്നു ഓരോ മത്സ്യത്തിന്റെയും പുറവും. ഫോട്ടോയുടെ ഫഌഷ് മീനുകളുടെ കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാണ് ഫോട്ടോ അനുവദിക്കാത്തത് എന്നാണറിഞ്ഞത്.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiewLV_9kvKkPCv6-BKc3YPVVWYX94-bmSDC_UnxJOriKOs5uRprrbDUEbEYLGj14sAs3VMvSCwn3VtX0oy4kQE8rvoBKbh2TB6smsjshbcIfP2AKHtlKk3j-AFA6t1zTRutO-CNFYlSviV/s1600/kavarathikkadappuram+++me.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiewLV_9kvKkPCv6-BKc3YPVVWYX94-bmSDC_UnxJOriKOs5uRprrbDUEbEYLGj14sAs3VMvSCwn3VtX0oy4kQE8rvoBKbh2TB6smsjshbcIfP2AKHtlKk3j-AFA6t1zTRutO-CNFYlSviV/s1600/kavarathikkadappuram+++me.jpg" height="232" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">അവിടുന്ന് ഞങ്ങള്‍ നേരെ പോയത് ജെട്ടികടപ്പുറത്തേക്കാണ്. പവിഴപ്പുറ്റുകള്‍ പൊടിഞ്ഞുണ്ടായ റവ പോലത്തെ കടപ്പുറം എന്നെ ശരിക്കും ഭ്രാന്ത്പിടിപ്പിച്ചു. ആ കടപ്പുറത്ത് എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചുപോയി. സ്ത്രീകള്‍ മാത്രമേയുള്ളൂ. ഞാനവിടെ ആദ്യം ഇരുന്നു, പിന്നെ കിടന്നു-കടലില്‍. കുറേ മണ്ണൊക്കെ വാരി കാലില്‍ പൊത്തി. തീര്‍ത്തും കുട്ടിക്കാലത്തേക്ക് പോയി. പക്ഷേ, ജീവിതത്തിലാദ്യമാണ് ഇത്രമാത്രം വൃത്തിയുള്ള കടപ്പുറവും മണ്ണും കണ്ടത്. മതിവരുവോളം കടല്‍വെള്ളത്തിലിരുന്നു. മഗ്രിബായപ്പോള്‍ അവിടെത്തന്നെ നമസ്കരിച്ചു. ഈ സുഖം നമ്മുടെ കടപ്പുറത്ത് ലഭ്യമല്ല.</span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com1tag:blogger.com,1999:blog-9014468017115096133.post-56962371981762516012014-06-13T23:02:00.002-07:002014-06-14T02:47:35.948-07:00ദ്വീപില്‍ ബാക്കിയായ ഗ്രാമീണജീവിതം, നാല്പതു വര്‍ഷത്തിനുശേഷം തിരിച്ചുകിട്ടിയ സൗഹൃദം<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">ഇതുവരെ കടലിലൂടെ യാത്ര ചെയ്തിട്ടില്ല. എല്ലാവരും പറഞ്ഞുകേട്ടതനുസരിച്ച് ഉള്ളില്‍ അല്പം ഭയം ഇല്ലാതില്ല. ഛര്‍ദ്ദിച്ച് അവശരാകുമത്രെ! ഇരുപതു പേരാണ് യാത്രക്കാര്‍. ബോട്ടില്‍ കയറി. ഞങ്ങള്‍ അഞ്ചുപേരാണ്; ഞാനും ഇക്കയും മണിക്ഫാനും മകള്‍ ആമിനയും അവളുടെ മകളും. ബോട്ടിനെ പുറത്തുനിന്ന് നോക്കിയപ്പോള്‍ ഒരുതരം അസ്വസ്ഥത തോന്നി. ഏഴു മണിക്കൂറോളം കടലിലൂടെ ഇതില്‍ പോകണ്ടേ എന്നോര്‍ത്തപ്പോള്‍ പേടി, പ്രയാസം. പക്ഷേ, ഉള്ളില്‍ കയറിയപ്പോള്‍ ഉഗ്രന്‍ സൗകര്യങ്ങള്‍. മുഴുവന്‍ എ.സി - വിമാനത്തിലേതുപോലെ, അതിലും വിശാലമായ സൗകര്യങ്ങള്‍. നല്ല വൃത്തിയുള്ള പുഷ്ബാക്ക് സീറ്റുകള്‍. ടോയ്ലറ്റ് നല്ല വൃത്തി. പക്ഷേ, യാത്ര തുടങ്ങിയപ്പോഴേക്ക് എനിക്ക് ഒരുതരം അസ്വസ്ഥത. ഇതില്‍നിന്ന് എത്രയും പെട്ടെന്ന് ഇറങ്ങണം എന്ന തോന്നല്‍. ശക്തമായ നെഞ്ചിടിപ്പ്, വിയര്‍പ്പ് ഒക്കെ. വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോഴുണ്ടാകാറുള്ള അസ്വസ്ഥതകള്‍. മിനിറ്റുകള്‍ക്കകം അത് മാറി. അല്‍ഹംദുലില്ലാഹ്. പിന്നീട് യാത്ര ശരിക്കും ആസ്വദിക്കുകയായിരുന്നു. കാന്റീനില്‍ ചായയും കടിയുമൊക്കെ ഇഷ്ടംപോലെ. അല്പം കഴിഞ്ഞ് പുറത്തേക്ക് പോയി കടല്‍ കാണണമെന്ന് ആശ. ആമിനയും മകളും ഞാനും കൂടി പുറത്തിറങ്ങി. അപ്പോഴാണ് ഈ ബോട്ടിന്റെ യഥാര്‍ഥ സ്പീഡ് അറിഞ്ഞത്. പിന്നിലേക്ക് അതിവേഗത്തില്‍, അപാര സൗന്ദര്യത്തോടെ വെള്ളത്തെ തള്ളിക്കൊണ്ടാണ് ബോട്ട് മുന്നേറുന്നത്. ചുറ്റിനും കണ്ണെത്താ ദൂരത്തില്‍ കടല്‍. നാലുപാടും കടല്‍. </span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXaBsyshWlkxVpDMtYposm3luWcoyO2wKk1YtBLp-gCBJatnyZAaYKqCdHA4cz2n6rDRpwE-x-2Tq5bOlqxD-V9NOMJl1nER-imHS7AWblenJUQlViDmjs89q13VeBlOgPLob0oImlMxBz/s1600/kadal.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXaBsyshWlkxVpDMtYposm3luWcoyO2wKk1YtBLp-gCBJatnyZAaYKqCdHA4cz2n6rDRpwE-x-2Tq5bOlqxD-V9NOMJl1nER-imHS7AWblenJUQlViDmjs89q13VeBlOgPLob0oImlMxBz/s1600/kadal.jpg" height="450" width="600" /></a><span style="font-size: large;"></span></div>
<span style="font-size: large;">കറുപ്പു കലര്‍ന്ന നീല. ഹാവൂ! എന്തൊരു ഭംഗി. പേടിയൊക്കെ പമ്പകടന്നു. നല്ല തിളയ്ക്കുന്ന വെയിലാണ് മുഖത്ത് വീഴുന്നത്. കൂടാതെ ബോട്ടിന്റെ യന്ത്രഭാഗങ്ങളുടെ ചൂടും. കുറച്ചു നേരം കഴിഞ്ഞ് ഉള്ളില്‍ വന്നു. ടിവി ഉണ്ട് ബോട്ടില്‍. കുറേപ്പേര് (അധികപേരും) ഉറക്കത്തിലാണ്. ദ്വീപുകാര്‍ (സ്ത്രീകള്‍) ഛര്ദ്ദിക്കുന്നുണ്ട്. ചിലര്‍ താഴെ കാര്‍പ്പെറ്റില്‍ ഷീറ്റ് വിരിച്ച് നന്നായി കിടന്നുറങ്ങുന്നുണ്ട്. എല്ലാം കൂടി ബഹുരസം. എണീറ്റു നടക്കുമ്പോള്‍ ചാഞ്ഞുപോകുന്നുണ്ട്. ബോട്ടിന് നേരിയ ചാട്ടവും ഇളക്കവും ഉണ്ട്. എന്തായാലും ആദ്യ അനുഭവം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സീറ്റുകള്‍ കുറേയെണ്ണം കാലിയുണ്ട്. കിടക്കുന്നവരുടെ സീറ്റുകളാണ്. ചാട്ടം മുന്‍ഭാഗത്ത് കൂടുതലായതിനാല്‍ മുന്‍ഭാഗം ഒഴിവാണ്. ഞങ്ങള്‍ കുറേ കഴിഞ്ഞപ്പോള്‍ മുന്‍ഭാഗത്ത് ഒക്കെ മാറിമാറി ഇരുന്നു. ഗ്ലാസ്ജനല്‍ വഴി കടലിലേക്ക് നോക്കി ആവോളം സൗന്ദര്യം ആസ്വദിച്ചു. വായിച്ച് അറിവ് മാത്രമുള്ള ഫഌയിങ്ഫിഷ് -പറക്കും മത്സ്യം- കണ്ടു. അത്യന്തം അത്ഭുതം. ചെറിയ മീനാണ്. അത് പക്ഷേ, കുറച്ച് പൊക്കത്തില്‍, നല്ല നീളത്തിലേക്ക് പറക്കുന്നു. കൂടാതെ, കടല്പ്പരപ്പില് ഡോള്‍ഫിനുകള്‍ ചാടുന്നു. പടച്ച റബ്ബേ! നിന്റെ ബഹറിന്റെ (കടല്‍) അദ്ഭുതം എത്രയാണ്! നീ എത്ര മഹാന്! ആഴിയിലെ സൃഷ്ടികള്‍ക്കും സമൃദ്ധമായി നീ ഭക്ഷണവും താമസസൗകര്യവും ഒരുക്കിക്കൊടുക്കുന്നു. അവയ്ക്ക് ശത്രുക്കളില്‍നിന്ന് രക്ഷനേടാനും വംശം വര്‍ധിപ്പിക്കാനും ജീവിക്കാനും ഒക്കെയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിവെച്ചിരിക്കുന്നു!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">''ഈ ഭൂമിയില്‍ സഞ്ചരിക്കുന്ന ജീവികള്‍ക്കും പറക്കുന്ന പക്ഷികള്‍ക്കും ഭക്ഷണം നല്കല് അല്ലാഹുവിന്റെ ബാധ്യതയാണ്.'' (ഖുര്‍ആന്‍). എന്നിട്ടാണ് ഈ വിഡ്ഢിയായ മനുഷ്യന് തന്റെ ഭക്ഷണത്തിനുവേണ്ടി ബേജാറാകുന്നത്!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഏഴു മണിക്കൂറത്തെ തുടര്‍ച്ചയായ ബോട്ട് യാത്രയ്ക്കുശേഷം അന്ത്രോത്തിലെത്തി. അതീവസുന്ദരമായ ജലം. പ്രത്യേകതരം പച്ചനിറത്തിലുള്ള ലഗൂണിലെ ജലം. </span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1xtK0P8aPGvBRVXbJgIN7qr8OHb9OmD8L20ecYAtQw472LJ5nYFBTauyKyYggyXwm00OpOuvBvPc7taqA-9-Tr29qk-HpDFV19t6RYSReMBFWR833Wss9T40-qhhFk7V17j0pVD-FzI-y/s1600/pacha++jalam.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1xtK0P8aPGvBRVXbJgIN7qr8OHb9OmD8L20ecYAtQw472LJ5nYFBTauyKyYggyXwm00OpOuvBvPc7taqA-9-Tr29qk-HpDFV19t6RYSReMBFWR833Wss9T40-qhhFk7V17j0pVD-FzI-y/s1600/pacha++jalam.jpg" height="450" width="600" /></a><span style="font-size: large;"></span></div>
<span style="font-size: large;">ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആ വര്‍ണം നേരില്‍ കണ്ടപ്പോള്‍ മനസ്സില്‍ പറയാന്‍ പറ്റാത്ത സന്തോഷം. കര കണ്ടുതുടങ്ങിയപ്പോള്‍ത്തന്നെ പുറത്തേക്കിറങ്ങി കടലില്‍നിന്ന് കരയിലേക്ക് നോക്കുമ്പോഴത്തെ സൗന്ദര്യം ആസ്വദിച്ചുതുടങ്ങി. സ്ഥിരം യാത്രചെയ്യുന്ന ദ്വീപുകാരില്‍ പ്രത്യേകിച്ച് വ്യത്യാസങ്ങളൊന്നും കണ്ടില്ല. നമ്മുടെയൊക്കെ ആദ്യകടല്‍യാത്ര, സ്പീഡ്ബോട്ട് യാത്ര... സന്തോഷവും ജിജ്ഞാസയും എത്രയെന്ന് പറയാനില്ല. എന്ത് കാര്യവും നേരിട്ടനുഭവിച്ചറിയുന്ന സുഖം... അത് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ അശക്തമാണ്. ലഗൂണും കടലും കരയും എല്ലാം അടങ്ങിയ ഈ ദ്വീപുകള്‍ അതീവസുന്ദരങ്ങള്‍ എന്നു മാത്രമേ പറയാനാകൂ. ബോട്ട് ജെട്ടിയിലേക്കടുത്തുതുടങ്ങി. ഓരോരുത്തരായി ഇറങ്ങിത്തുടങ്ങി. ഞങ്ങളും ഇറങ്ങി. പിന്നീട് രണ്ട് ഓട്ടോറിക്ഷകളിലായി അലിമണിക്ഫാന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കാണ് ഞങ്ങള്‍ പോയത്. ഉച്ചഭക്ഷണം അവരുടെ വീട്ടില്‍നിന്നാണ് കഴിച്ചത്. സാമ്പാറും മീന്‍ പൊരിച്ചതും. ഫ്രെഷ് മീന്‍ മാത്രമേ ദ്വീപിലുള്ളൂ. ഞങ്ങള്‍ കവരത്തിയില്‍ താമസിച്ചപ്പോള്‍ ആതിഥേയനായ ഗഫൂര്‍ക്കയും മക്കളും പോയി വലിയ മീന്‍ പിടിച്ചുകൊണ്ടുവന്ന് പാകപ്പെടുത്തിയാണ് കഴിച്ചത്. ചെറുമീനുകളെ ദ്വീപുകാര്‍ അധികം ഉപയോഗിക്കാറില്ലെന്നാണ് മനസ്സിലായത്. അന്ത്രോത്തില്‍ 40 കൊല്ലം മുമ്പത്തെ ഒരു സുഹൃത്തിനെ കണ്ടെത്തിയത് ഒരുപാട് സന്തോഷമായി. എന്റെ സഹോദരന് അഹമ്മദ്ബാവയോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി കോഴ്സിന് പഠിച്ചിരുന്ന എ.കുഞ്ഞിക്കോയ. കുഞ്ഞിക്കോയ, അന്ത്രോത്ത് എന്ന അഡ്രസ്സില്‍നിന്ന് പണ്ട് കുഞ്ഞിക്കാക്കും ഉമ്മാക്കും ഒക്കെ കത്ത് വന്നിരുന്ന ഓര്മവച്ച് ഞങ്ങള്‍ ആദ്യം പോയ വീട്ടിലെ സുഹൃത്തിനോടന്വേഷിച്ചു. ഡി.ഫാം ചെയ്ത ആള് സ്വാഭാവികമായും ഏതെങ്കിലും ക്ലിനിക്കില്‍ ജോലിനോക്കുന്നുണ്ടാകുമെന്ന ഉറപ്പിലാണ് അന്വേഷിച്ചത്. താരതമ്യേന ചെറുതായ അന്ത്രോത്തില്‍ കുഞ്ഞിക്കോയയെ അറിയാനും ഫോണ്‍ ചെയ്യാനും അധികം നേരം വേണ്ടിവന്നില്ല. പത്തിരുപത് മിനിറ്റിനകം കുഞ്ഞിക്കോയയുമായി ഫോണില്‍ സംസാരിക്കാനായി. മുറിഞ്ഞുപോയ ഒരു സൗഹൃദം വീണ്ടും തിരിച്ചുകിട്ടുക എന്നത് എത്രമാത്രം ആഹ്ലാദകരം എന്ന് പറയാനില്ല. ഉടന്‍ ചോദിച്ചത്, ബാവ ഉണ്ടോ എന്നായിരുന്നു.</span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitvFcKbOUSVEiPWOb-L004gl4Ez8QgZkTa_G5BkKjqeJNZ3Z3kGICcpMD0xpRDuvwQs4qaVZ3X8FijWJ8hl0K7JCIgUX7HwtGSOMLUN1ag4Y-gr8lGM2rKwgEJXOfR2nIpUWb73BMQC2mB/s1600/koyakka.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitvFcKbOUSVEiPWOb-L004gl4Ez8QgZkTa_G5BkKjqeJNZ3Z3kGICcpMD0xpRDuvwQs4qaVZ3X8FijWJ8hl0K7JCIgUX7HwtGSOMLUN1ag4Y-gr8lGM2rKwgEJXOfR2nIpUWb73BMQC2mB/s1600/koyakka.jpg" height="400" width="303" /></a></div>
<span style="font-size: large;">അവര്‍ പഠനകാലത്ത് വലിയ കൂട്ടുകാരായിരുന്നു. പലപ്പോഴും കോയക്ക കുഞ്ഞിക്കയുടെ കൂടെ ഞങ്ങളുടെ വീട്ടില്‍ വന്ന് ദിവസങ്ങളോളം അതിഥിയായി താമസിക്കാറുണ്ട്. അദ്ദേഹം അന്ന് ദ്വീപിച്ചക്കര എന്ന ദ്രവരൂപത്തിലുള്ള ചക്കരയും മാസും ഒക്കെ കൊണ്ടുവന്നിരുന്നത് ഓര്‍മയുണ്ട്. എന്തായാലും ഇന്ന് അന്ത്രോത്തില്‍ താമസിക്കണം. കാരണം, കവരത്തിയിലേക്ക് നാളെ കാലത്ത് 7-നാണ് സ്പീഡ്ബോട്ട്. ഈ നാട്ടില്‍ വന്നിട്ട് കോയക്കാനെയും കുടുംബത്തെയും കാണാതെ പോവുക എന്നത് ഒരിക്കലും ശരിയല്ല. അതിനിടെ ഞങ്ങള്‍ അവിടെ ഒരു ചെറിയ ലോഡ്ജിലേക്ക് പോന്നു. അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്ക് കോയക്ക എത്തി. ദശാബ്ദങ്ങള്‍ക്കുശേഷം... അല്ലാഹ്! കുഞ്ഞിക്കോയക്ക മധ്യവയസ്സ് പിന്നിട്ടിരിക്കുന്നു. ഭാര്യയും നാല് പെണ്ണും രണ്ട് ആണും മക്കളും അടങ്ങുന്ന കുടുംബനാഥനായിരിക്കുന്നു. ഞാനോര്‍ക്കുകയാണ്, എന്റെ മാതാപിതാക്കളെപ്പറ്റി കോയക്ക ചോദിക്കുകയാണ് - 29 കൊല്ലമായി ഉമ്മ മരിച്ചിട്ട്; ഉപ്പ മരിച്ചിട്ട് 25 കൊല്ലവും. കുടുംബവിശേഷങ്ങള്‍ കൈമാറിയതിനുശേഷം കോയക്ക പോയി. അലിമണിക്ഫാനും മക്കളും മുന്‍മന്ത്രി സഈദിന്റെ വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്ന് മഗ്രിബ് നമസ്കാരശേഷം ഞങ്ങളെല്ലാവരും കുഞ്ഞിക്കോയക്കാടെ വീട്ടിലേക്ക് നടന്നുപോയി. അവിടെ അധികവും നടക്കല്‍ ആണ്. ഓട്ടോ ഉണ്ടെങ്കിലും അപൂര്‍വം. ബസ്സും കാറും ഒന്നും ഇല്ല. എത്രയാണ് തെങ്ങുകള്‍. നമ്മുടെ നാട്ടിലെ പോലെ ശ്രദ്ധയോ പരിചരണമോ ഇല്ലാതെ, നിറഞ്ഞ കുലകള്‍ താങ്ങിനില്ക്കുന്ന തെങ്ങുകള്‍. തെങ്ങുകള്‍ തമ്മിലും അകലം കുറവാണ്. തെങ്ങ് കൂടാതെ പൂപ്പരത്തി (പൂവരശ്ശ്), കടപ്ലാവ് എന്നിവ മാത്രമേ അവിടെ കാണുന്നുള്ളൂ. എന്നാലും ഒരു സ്വപ്നഭൂമി കണക്കെ, തെങ്ങിന്‍തോപ്പുകളിലൂടെ, സിമന്റിട്ട റോഡിലൂടെ ഞങ്ങള്‍ നടന്നു. ഇടയ്ക്കിടയ്ക്ക് കോയക്ക ഫോണ്‍ ചെയ്ത് വഴി പറഞ്ഞുതന്നു. വലിയ വീടും വലിയ പറമ്പും. പറമ്പില്‍ തേങ്ങ ചാക്കുകളില്‍ കെട്ടിവെച്ചിരിക്കുന്നു. ദ്വീപില്‍ ആടും കോഴിയും ധാരാളം ഉണ്ട്. പട്ടി, കുറുക്കന് എന്നിവകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് കൂടൊന്നും ഉള്ളതായി കണ്ടില്ല. കോഴികളൊക്കെ മരത്തിലും ആടുകളൊക്കെ മരച്ചുവട്ടിലും ആണെന്നാണ് മനസ്സിലായത്. ഗ്രാമഭംഗി ധാരാളം ബാക്കിനില്ക്കുന്ന നാട്. പക്ഷേ, അവരുടെ പഴയ വീടുകള്‍ പൊളിച്ച വസ്തുക്കള്‍ മിക്കയിടത്തും കൂട്ടിയിട്ട് ഒരു വൃത്തിയും അടുക്കും ഇല്ലാത്ത പറമ്പുകള്‍. നമ്മുടെ നാട്ടില്‍നിന്ന് കല്ലും കമ്പിയും മാര്‍ബിളും ഒക്കെ കൊണ്ടുപോയിട്ട് അവര്‍ വീടുകള്‍ ഉണ്ടാക്കുന്നു. ചുണ്ണാമ്പുകല്ലും കടലില്‍നിന്ന് കിട്ടിയിരുന്ന പുറ്റുകളും കൊണ്ട് നിര്‍മിതമായ വീടുകള്‍ ഇപ്പോള്‍ കാണുന്നില്ല. അതിന്റെ അവശിഷ്ടങ്ങള്‍ ധാരാളമായി കാണാന്‍ കഴിഞ്ഞു. പറമ്പില്‍ ഓലയും മറ്റും ആര്‍ക്കും വേണ്ടാതെ കിടക്കുന്നപോലെ. അന്ത്രോത്തില്‍ ഗ്യാസ് ഇല്ലെന്നാണ് അറിഞ്ഞത്. പക്ഷേ, ഡീസല്‍ ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന ഇന്റക്ഷന്‍ കുക്കറുകളുണ്ട് എല്ലാ വീട്ടിലും. ഇതിന് വിപരീതമായി കവരത്തിയില്‍ അധികവും ഗ്യാസാണ് ഇന്ധനം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">(ദ്വീപ് സന്ദര്‍ശനത്തില്‍ എന്റെ ഒരു പ്രധാന ഉദ്ദേശ്യം, അവശേഷിക്കുന്ന ഗ്രാമഭംഗിയും ഗ്രാമീണജീവിതവും അടുത്തറിയല്‍ കൂടിയായിരുന്നു).</span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com1tag:blogger.com,1999:blog-9014468017115096133.post-71749506097288585372014-06-01T22:07:00.003-07:002014-06-01T22:07:53.668-07:00വര്‍ഗീയത നിരാലംബരായ കുരുന്നുകളോട് വേണോ?<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">ഒരുഭാഗത്ത് പ്രവേശനോത്സവം പൊടിപൊടിക്കുന്നു. മറുഭാഗത്ത്, അന്യസംസ്ഥാനത്തുനിന്ന് വന്ന കുട്ടികളുടെ ദുഃഖകരമായ അവസ്ഥകള്‍. സത്യത്തില്‍ നിറംകെട്ടുപോകുന്ന പ്രവേശനോത്സവ കെട്ടുകാഴ്ചകള്‍. സ്വന്തം നാടിനെ ഒരുപാടൊരുപാട് സ്നേഹിക്കുന്ന ഒരു സമൂഹം ചിലരുടെ വര്‍ഗീയ താല്പര്യങ്ങളുടെ പേരില്‍ കൂടുതല്‍ കൂടുതല്‍ അന്യരായിക്കൊണ്ടിരിക്കുന്നു. ഒറ്റവാക്കില്‍ പറയട്ടെ, ഈവക 'കഞ്ഞിവിളമ്പലുകള്‍' നിങ്ങള്‍ കരുതിക്കൂട്ടി ചെയ്യുകയാണെങ്കില്‍ ദൈവം - നിങ്ങളും വിശ്വസിക്കുന്നുണ്ടാവും ഏതെങ്കിലും ഒരു ദൈവത്തില്‍ - നിങ്ങള്‍ക്ക് മാപ്പ് തരില്ല. എത്ര ലാഘവത്തോടെയാണ് ഡി.ഐ.ജി. ഡി.ശ്രീജിത്ത് പറയുന്നത് - ഇത് മനുഷ്യക്കടത്ത് തന്നെ എന്ന്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇനി പത്രവും ഇന്റര്‍നെറ്റും നോക്കാതിരിക്കലാണ് പരിഹാരം എന്നു തോന്നുന്നു. ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്തവിധം കലുഷമായിപ്പോവുകയാണ് മനസ്സ്. അന്യായങ്ങള്‍ നിറഞ്ഞ ഒരു നാട്. പ്രകൃതിരമണീയത കൊണ്ടും സ്വന്തം മണ്ണ് എന്നതുകൊണ്ടും ഏറെ പ്രിയപ്പെട്ട നാട് ഇങ്ങനെ നീങ്ങുമ്പോള്‍ അടക്കാനാവാത്ത അമര്‍ഷവും ദുഃഖവും. മേലധികാരികള്‍ ശ്രദ്ധിച്ച് സംസാരിച്ചില്ലെങ്കില്‍, വെന്തുപോകുന്നത് ഒരു വലിയ സമൂഹത്തിന്റെ മനഃസാക്ഷിയാണ്. അന്യഥാത്വം അനുഭവപ്പെടാന്‍ തുടങ്ങുമ്പോഴാണ് പലരും തീവ്രവാദികളായി മാറിപ്പോകുന്നത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">2012 മെയ് മാസത്തില്‍ ആ നാടുകള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ചു. ഓരോ ഗ്രാമവും ഹൃദയാന്തര്‍ഭാഗത്ത് ധാരാളം ദുഃഖസ്മൃതികള്‍ കോരിയിട്ടിട്ടുണ്ട്. മേധാപുര എന്ന ഗ്രാമത്തില്‍നിന്ന് ഒരു സന്ധ്യയ്ക്ക് ഞങ്ങള്‍ തിരിച്ചു പോരുമ്പോള്‍ കണ്ണുകള്‍ സജലങ്ങളും ഹൃദയം ഭാരമേറിയതുമായിരുന്നു. തിരിച്ചു പോരുമ്പോള്‍ കൊല്‍ക്കത്തയില്‍ എല്ലാവരും ഷോപ്പിങ്ങിനു പോയപ്പോള്‍ അഞ്ചുപൈസ പോലും ഇനി ആവശ്യമില്ലാതെ ചെലവഴിക്കില്ല എന്നും കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി മുഴുവന്‍ അധ്വാനവും നല്‍കണമെന്ന പ്രതിജ്ഞയിലായിരുന്നു ഞാന്‍. ആ സാധുക്കള്‍ക്ക് സ്കൂള്‍കിറ്റ്, റമദാന്‍കിറ്റ് എന്നിവയ്ക്ക് ധര്‍മം കൊടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കാറും ഉണ്ട്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇപ്പോള്‍ ഉണ്ടായ ദുഃഖകരമായ സംഭവവികാസങ്ങളില്‍ മുഴുവന്‍ അനാഥശാലാ പ്രവര്‍ത്തകരും മനുഷ്യസ്നേഹികളും നീതിക്കുവേണ്ടി നിലകൊള്ളുകയും കുറ്റാക്കാരുണ്ടെങ്കില്‍ - യതീംഖാനയുടെ മറവില്‍ ബാലവേല പോലുള്ളവ നടക്കുന്നുണ്ടെങ്കില്‍ - മുഖം നോക്കാതെ അവരെ ഒറ്റപ്പെടുത്തുകയും ചെയ്യണം. ഒരു സമുദായത്തെ മൊത്തം കരിവാരിത്തേക്കുന്ന പ്രസ്താവനകള്‍ വന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെക്കൊണ്ട് മാപ്പുപറയിക്കാന്‍ ഇവിടുത്തെ സമുദായ നേതൃത്വത്തിന് കഴിയണം. അതിനായി ഗ്രൂപ്പ്-സംഘടനാ പക്ഷപാതിത്വങ്ങള്‍ മറന്ന് രംഗത്തെത്തേണ്ട സമയമാണിത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ആ കുരുന്നുകള്‍... അവരുടെ വിശപ്പിന്റെ വിളി ഒന്നും മനസ്സില്‍നിന്ന് പോകുന്നില്ല. രക്ഷിതാവേ, സത്യത്തെ ഞങ്ങള്‍ക്ക് സത്യമായി കാട്ടിത്തരണേ; അസത്യത്തെ അസത്യമായും...</span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com3tag:blogger.com,1999:blog-9014468017115096133.post-16521857956724577392014-05-25T22:25:00.001-07:002014-05-25T22:25:11.515-07:00'തിളങ്ങുന്ന ഇന്ത്യ'യുടെ ഇരുണ്ട മുഖങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div>
<span style="font-size: large;">പാവം കുട്ടികള്‍ - സ്വപ്നഭൂമിയിലേക്ക് വണ്ടികയറിയ കുരുന്നുകള്‍; വെള്ളവും ഭക്ഷണവുമില്ലാതെ പോലീസ് കസ്റ്റഡിയില്‍. എത്ര ഭയങ്കര കുറ്റവാളികളായാലും ഭക്ഷണം, സമാധാനം ഒക്കെ കൊടുക്കണം. നമ്മുടെ 'തിളങ്ങുന്ന ഇന്ത്യ'യുടെ ഭീകരമുഖം. നാണക്കേടുണ്ടാക്കുന്ന മുഖം.</span></div>
<div>
<span style="font-size: large;"><br /></span></div>
<div>
<span style="font-size: large;">നേരില്‍ കണ്ട ബീഹാറി കുട്ടികള്‍... ഞങ്ങള്‍ രണ്ടു കൊല്ലം മുമ്പ് പോയി കണ്ട കുരുന്നുകളിലാരെങ്കിലും ഉണ്ടാകുമോ ഇക്കൂട്ടത്തില്‍? അന്നുതന്നെ തോന്നിയിരുന്നു, നമ്മള് വിളിച്ചാല്‍ ആ കുട്ടികള്‍ പോരുമായിരുന്നു. അത്രയ്ക്കും ദൈന്യമാര്‍ന്ന ജീവിതം. ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥ അദ്ഭുതം തന്നെ. ലോകസമ്പന്നരില്‍ മുസ്ലിംകള് ഉണ്ട്. അതേ വിഭാഗത്തില്‍പ്പെട്ടവര്‍തന്നെ ഇത്രയ്ക്കും ദൈന്യമായ അവസ്ഥയിലും. </span></div>
<div>
<span style="font-size: large;"><br /></span></div>
<div>
<span style="font-size: large;">ഇവിടെ ഒരിക്കലും ഞാന്‍ വര്‍ഗീയത പറയുകയല്ല. മറിച്ച്, മനസ്സിനെ കലക്കിമറിക്കുന്ന ചില സത്യങ്ങള്‍ പുറത്തേക്ക് വലിച്ചിടുകയാണ്. ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും പൊങ്ങച്ചത്തിന്റെയും പിടിയിലമര്‍ന്നു നശിക്കുന്നുണ്ട് ഇക്കൂട്ടര്‍. അവരില്‍പ്പെട്ടവര്‍ ഒരുനേരത്തെ അന്നത്തിനും മറ്റാവശ്യങ്ങള്‍ക്കും വഴിയില്ലാതെ, കണ്ട വണ്ടിയില്‍, ആരുടെയൊക്കെയോ കൂടെ നമ്മുടെ നാട്ടിലെത്തി, പോലീസ് പിടിയിലാകുന്ന ദൈന്യവും അപമാനവും നിറഞ്ഞ വാര്‍ത്തകള്‍. നമ്മെപ്പോലെ അമ്മയും അച്ഛനും ഒക്കെ അവര്‍ക്കും ഉണ്ട്. നൊന്ത് പ്രസവിച്ച അമ്മയുടെ ഗര്‍ഭപാത്രം വെന്തുരുകിക്കൊണ്ടായിരിക്കും ആ കുഞ്ഞുങ്ങളെ കേരളത്തിലേക്ക് വണ്ടികയറ്റിയത്. </span></div>
<div>
<span style="font-size: large;"><br /></span></div>
<div>
<span style="font-size: large;">മാറി മാറി വരുന്ന സര്‍ക്കാരുകളൊന്നും ഈ പാവങ്ങളെ കാണാറില്ല. ദുരിതം നിറഞ്ഞ നാട് എന്ന് ഇന്ത്യയെപ്പറ്റി പറയാതെ വയ്യ. പണക്കാരന്റെ കൈയില്‍നിന്ന് പാവപ്പെട്ടവന്റെ കൈയിലേക്ക് നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങി കൊടുക്കുന്ന, ഉമറുമാര്‍ ഈ രാജ്യം ഭരിച്ചിരുന്നെങ്കില്‍! സകാത്ത് വാങ്ങാന്‍ ആളില്ലാതായി എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട കാലം മനുഷ്യകുലത്തിന് കഴിഞ്ഞുപോയിട്ടുണ്ട്. ധൂര്‍ത്തും ദുര്‍വ്യയവും അവസാനിപ്പിച്ച് സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം നടക്കാതെ ഈ നാടും ജനതയും ഒരിക്കലും രക്ഷപ്പെടില്ല.</span></div>
<div>
<span style="font-size: large;"><br /></span></div>
<div>
<span style="font-size: large;">സര്‍വശക്താ, ആ കുഞ്ഞുങ്ങളുടെ പ്രയാസങ്ങള്‍ നീ എത്രയും വേഗം പരിഹരിക്കണമേ. നന്മയിലും നീതിയിലും അധിഷ്ഠിതമായ ഒരു ജനതയായി മാറാന്‍ നീ ഞങ്ങളെയും അനുഗ്രഹിക്കണമേ.</span></div>
<div>
<span style="font-size: large;"><br /></span></div>
<div>
<span style="font-size: large;">വസ്സലാം.</span></div>
</div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com2tag:blogger.com,1999:blog-9014468017115096133.post-35789749917823000042014-05-20T03:35:00.002-07:002014-05-20T07:39:21.140-07:00പവിഴപ്പുറ്റുകളുടെ നാട്ടില്‍<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">ഒരുപാട് വര്‍ഷത്തെ ആഗ്രഹത്തിനുശേഷം ഇക്കൊല്ലമാണ് ലക്ഷദ്വീപിലേക്ക് ഒരു യാത്ര നടത്തുക എന്ന മോഹം യാഥാര്‍ഥ്യമായത്. അല്‍ഹംദുലില്ലാഹ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എവിടെ നിന്ന് തുടങ്ങണം എന്നറിയുന്നില്ല. അഞ്ച് ദിവസം മാത്രം നീണ്ടുനിന്ന യാത്ര ഒരുപാട് അറിവുകളും അനുഭവങ്ങളും സന്തോഷങ്ങളും പ്രദാനം ചെയ്തു എന്ന് ആദ്യമായി പറയട്ടെ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കടല്‍തന്നെ ഒരത്ഭുതം! അപ്പോള്‍ അതിലൂടെയുള്ള യാത്രയുടെ സൗന്ദര്യം വിവരിക്കാന്‍ വാക്കുകളില്ല. എത്ര ആഴമാണ് കടലിന്! നാം അത് ചിന്തിക്കാറുണ്ടോ? ഓരോ കടലിലും ഉള്ള വെള്ളത്തിന്റെ അളവെത്രയായിരിക്കും! വായിക്കാന്‍ പഠിച്ചപ്പോള്‍ മുതല്‍ അറ്റ്ലസ് നോക്കാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് വായിക്കാനായപ്പോള്‍ അറ്റ്ലസ് വായിക്കാന്‍ തുടങ്ങി. 10 വയസ്സിലൊക്കെ ഓരോ സ്ഥലങ്ങള്‍ അറ്റ്ലസ് നോക്കി കണ്ടുപിടിക്കാന്‍ ഒരു ഹോബിയായിരുന്നു. സത്യത്തില്‍ ആ വായനയാണ് എന്നെ ഒരു സഞ്ചാരപ്രിയയാക്കിയത്. ഒരു സ്ത്രീ എന്ന നിലയ്ക്ക് ഒരുപാട് പരിമിതികളുണ്ടെങ്കിലും പറ്റുംവിധം യാത്രചെയ്ത് നാടുകള്‍ കാണാന്‍ പടച്ചതമ്പുരാന് അനുഗ്രഹിച്ചിട്ടുണ്ട്. അല്‍ഹംദുലില്ലാഹ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പണ്ട് എന്റെ ഒരു സുഹൃത്തിന്റെ വാപ്പാക്ക് ലക്ഷദ്വീപില്‍ (നേവി) ജോലി ഉണ്ടായപ്പോള്‍ കൊണ്ടുവന്ന സാധനങ്ങള്‍ കണ്ട് ഞാന്‍ ഒരു വല്ലാത്ത അദ്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. പവിഴപ്പുറ്റും മദര്‍പേളും ഒക്കെ അവരുടെ ഷോകേസില്‍ ഇരിക്കുന്നത് കണ്ട് ഞാന്‍ ആഹ്ലാദത്തോടെ നോക്കിനിന്നിട്ടുണ്ട്.</span><br />
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOb6-jNDeUg4EyevyPoSWekYeFvdbGeynMGELX7LgrFzZzJe8XJlMCSYZoCVuq9PJ07Sk1UibZvbyj0KkWJvDPTdbihfPRVZPf1md8uN1USHh2UuoZNipp2KEdl985q3hVwbY25pS3queg/s1600/Photo-0015.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOb6-jNDeUg4EyevyPoSWekYeFvdbGeynMGELX7LgrFzZzJe8XJlMCSYZoCVuq9PJ07Sk1UibZvbyj0KkWJvDPTdbihfPRVZPf1md8uN1USHh2UuoZNipp2KEdl985q3hVwbY25pS3queg/s1600/Photo-0015.jpg" height="480" width="640" /></a></div>
<span style="font-size: large;">ALI MANIKFAN and his daughter AMINA MANIKKA</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അലിമണിക്ഫാനെ പരിചയപ്പെട്ടതു മുതല്‍ എന്നെങ്കിലും ഒന്ന് ലക്ഷദ്വീപില്‍ പോകണം എന്ന് മനസ്സിലുണ്ടായിരുന്നു. അദ്ദേഹത്തെ കാണുമ്പോഴൊക്കെ ദ്വീപില്‍ പോകണ്ടേ എന്ന് ഞാന്‍ ചോദിക്കും. അപ്പോള്‍ അദ്ദേഹം പറയും: ടീച്ചര്‍, ആദ്യം പെര്‍മിറ്റ് ശരിയാക്ക്. അങ്ങനെ, എന്തായാലും ഈ വെക്കേഷന് ലക്ഷദ്വീപില്‍ പോയിട്ടുതന്നെ കാര്യം എന്നുറപ്പിച്ച് പ്ലാന്‍ ചെയ്തു. ഞാന്‍ കരുതിയത്, എറണാകുളം ഐലന്റിലെ ലക്ഷദ്വീപ് ഓഫീസില്‍ പോയാല്‍ ഉടനെ പെര്‍മിറ്റ് കിട്ടുമെന്നായിരുന്നു. കിട്ടിയാല്‍ രണ്ടു ദിവസം കൊണ്ട് പോകണമെന്നും. ചെന്നപ്പോഴാണ് ഓരോരോ കടമ്പകള്‍ അറിയുന്നത്. കൊണ്ടുപോകുന്ന ആളുടെ ഡിക്ലറേഷന്‍, അത് അഡ്മിനിസ്ട്രേറ്ററുടെ മുമ്പാകെ ഒപ്പിടണം... തുടങ്ങി നൂലാമാലകള്‍. ആദ്യ ദിവസം ഫോം ഒക്കെ വാങ്ങി പോന്നു. ഇനി രണ്ടാഴ്ചയ്ക്ക് (ഇലക്ഷന്, ഈസ്റ്റര്‍, വിഷു) ഒന്നും ഇങ്ങോട്ട് വന്നിട്ട് കാര്യമില്ല എന്ന് ഓഫീസില്‍നിന്നറിഞ്ഞു. എല്ലാ അവധി ദിവസങ്ങളും കഴിഞ്ഞ് ഏപ്രില്‍ 27ന് വീണ്ടും ഐലന്റില്‍ പോയി, മൂന്നു മണിവരെ അഡ്മിനിസ്ട്രേറ്ററെ കാത്തിരുന്നു. ഒരു രക്ഷയുമില്ല. അവസാനം, അവിടെ വെച്ച് പരിചയപ്പെട്ട സൂപ്രണ്ട് ഗഫൂര്സാഹിബ് എന്റെ സങ്കടം കണ്ട് അദ്ദേഹം തന്നെ ഡിക്ലറന്റ് ആയിക്കൊള്ളാം എന്നു പറഞ്ഞ് ഞാന്‍ തിരിച്ചുപോന്നു. ദ്വീപുകാരുടെ സ്നേഹവും ആത്മാര്‍ഥതയും തിരിച്ചറിയാന്‍ തുടങ്ങുകയായിരുന്നു അദ്ദേഹത്തിലൂടെ. അദ്ദേഹം ഏപ്രില്‍ 30ന് കവരത്തിയിലേക്ക് ലീവിന് പോകുംമുമ്പ് എല്ലാം ശരിയാക്കണം. ഒരു പ്രതീക്ഷയും ഇല്ല. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു ഫോണ്‍. ഇന്നുതന്നെ എസ്.ഐയുടെ കൈയില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങി മെയില്‍ ചെയ്യുക. കേട്ട ഉടന്‍ അതിന് പുറപ്പെട്ടു. അന്നുതന്നെ അയച്ചുകൊടുത്തു. വീണ്ടും പ്രശ്നം. 10-ാം തീയതി വരെ കപ്പലില്‍ ടിക്കറ്റില്ല. അതിനിടെ മണിക്ഫാനും മകളും വന്നു. ഒരു ദിവസം വൈകുന്നേരം വരെ അവര്‍ ക്യൂ നിന്നു കൊച്ചിയില്‍. അവസാനം ടിക്കറ്റില്ല എന്ന ദുഃഖവുമായി അവര്‍ തിരിച്ചുപോന്നു. യാത്രാരേഖകള്‍ ശരിയായി. ടിക്കറ്റില്ലെങ്കില്‍ പിന്നെ എന്ത് മാര്‍ഗം? ഫ്ളൈറ്റില്‍ പോകാന്‍ ഇഷ്ടമില്ല. കടല്‍യാത്ര എന്ന ഹരം കൂടി ലക്ഷദ്വീപ് യാത്രയിലുള്ളതിനാല്‍ എയര്‍ടിക്കറ്റ് വേണ്ടെന്നുവെച്ചു. ബേപ്പൂര്‍നിന്ന് സ്പീഡ്ബോട്ട് ഉണ്ടാകും എന്നറിഞ്ഞ് മണിക്ഫാന് അവിടേക്ക് പോയി. യാത്ര തിരിക്കുന്നതിന് 10 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ശരിയായി എന്നും പറഞ്ഞ് അവര്‍ വിളിച്ചു. അല്‍ഹംദുലില്ലാഹ്. നാളെ കാലത്ത് ആറുമണിക്ക് ബേപ്പൂര്‍ എത്തണം. എല്ലാം ശരിയാക്കി 6 മണിക്കുതന്നെ ബേപ്പൂരെത്തി. ബോട്ട് പോകാനുള്ള ഒരുക്കമൊന്നുമില്ല. അപ്പോള്‍ കേള്‍ക്കുന്നു, weather warn (കാലാവസ്ഥാ മുന്നറിയിപ്പ്) ഉണ്ട്. പോകുമോ എന്നറിയില്ല. കടല്‍ ഇളകിയാല്‍ സ്പീഡ്ബോട്ടിന് യാത്ര ചെയ്യാനാകില്ലത്രെ! ആകെ മനസ്സ് ചത്തു. അവിടെ നിന്നും നടന്നും ഇരുന്നും 10 മണിവരെ കഴിച്ചുകൂട്ടി. കടല്‍യാത്രയില്‍ ഛര്‍ദ്ദി ഉണ്ടാകും എന്നതിനാല്‍ ഒരു ചായ മാത്രമേ ഉള്ളൂ വയറ്റില്‍. കാലാവസ്ഥ ശരിയായി 10 മണിയോടെ ബോട്ടിലേക്ക് ആളെ വിളിക്കാന്‍ തുടങ്ങി. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8vwSz3xuHeQMqQ5IW5lgtRLQXfmCjW2wyIUH18R4SB-XB5t_rqtExWeJa1s8IhzPR8gqo0niL2b5p99IxX4MhVnoxhxakqEUl-_-Ms2WXlIqKfEWsaz06t9gCxfitlWmIMLr6MDzNInXA/s1600/Photo-0021.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8vwSz3xuHeQMqQ5IW5lgtRLQXfmCjW2wyIUH18R4SB-XB5t_rqtExWeJa1s8IhzPR8gqo0niL2b5p99IxX4MhVnoxhxakqEUl-_-Ms2WXlIqKfEWsaz06t9gCxfitlWmIMLr6MDzNInXA/s1600/Photo-0021.jpg" height="480" width="640" /></a></div>
<span style="color: red; font-size: x-large;">Speed boat </span><br />
<span style="font-size: large;">ഇതിന്റെ മുഖവുര അല്പം നീണ്ടുപോയെന്നറിയാം. പോകാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ട കുറച്ചു കാര്യങ്ങള്‍ എഴുതേണ്ടിവന്നു. ഒന്നുകൂടി ചുരുക്കിപ്പറയാം. ആദ്യംതന്നെ നമ്മളെ സ്പോണ്സര് ചെയ്യാന്‍ ഒരാളെ കിട്ടണം. 50 രൂപയ്ക്ക് ചലാന്‍ അടച്ചിട്ടുവേണം ആപ്ലിക്കേഷന്‍ ഫോം വാങ്ങാന്‍. അതൊക്കെ പൂരിപ്പിക്കാനുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ ഒക്കെ ആയിട്ടു വേണം ഓഫീസില്‍ പോകാന്‍. അല്ലെങ്കില്‍ ഞാന്‍ എടങ്ങേറായ പോലെ എടങ്ങേറാകും. (സ്പോര്‍ടിന്റെ വക ടൂര്‍ പാക്കേജുണ്ട്. അതിന് ദ്വീപിലേക്കുള്ള യാത്രയ്ക്ക് 6,000/- ആകും. മാത്രമല്ല, സ്വാതന്ത്ര്യം കുറവായിരിക്കും). ഞങ്ങളുടെ യാത്രയില്‍ ആകെ 4,000/- ആയുള്ളൂ. മാത്രമല്ല, ദ്വീപിന്റെ ഉള്‍ഭാഗങ്ങളിലേക്ക് പോയി ആളുകളുമായി സംവദിക്കാന്‍ സാധിച്ചു. പാക്കേജില്‍ അതിനൊന്നും സ്വാതന്ത്ര്യമോ സൗകര്യമോ ലഭിക്കില്ല. വെറും മൂന്നു രാത്രിയും രണ്ട് പകലും മാത്രമേ രണ്ട് ദ്വീപുകളിലുമായി ചെലവഴിച്ചുള്ളൂ എങ്കിലും ഒരുപാട് enjoy ചെയ്തു. അത് മുഴുവന്‍ ഈ യാത്രാവിവരണത്തില്‍ നമുക്കൊന്നിച്ചാസ്വദിക്കാം. അല്ലാഹു തുണയ്ക്കട്ടെ. ആമീന്‍.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsCBYRyZ1tWRFkAimUveZXo7olClcgNcpVttBfnHs7H7ew9CrsXqHJUC324zwXN7orEXNAm_pxdRbMaJeYpHRvuUfpxP4FAVkIu5tO4VAoJjkgu1txumSci1cF4Q9g1sjxuTvs_0u2VfLo/s1600/Photo-0017.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsCBYRyZ1tWRFkAimUveZXo7olClcgNcpVttBfnHs7H7ew9CrsXqHJUC324zwXN7orEXNAm_pxdRbMaJeYpHRvuUfpxP4FAVkIu5tO4VAoJjkgu1txumSci1cF4Q9g1sjxuTvs_0u2VfLo/s1600/Photo-0017.jpg" height="480" width="640" /></a></div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<span style="color: magenta; font-size: large;">anthroth kadappuram</span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhH-lARqJ8Q0i6G6hfFXN7YdrTicPhUxB1AcozVfxPbfv7c2QREtKMbJnC4ST7Kw9EUMiUa-Sq4BEsJWwQ31Zj3mF1H5n_0xWkqXeF8cMqpdZi75lSZUwuRZDI4PLcK3erj-miIUflTnxei/s1600/Photo-0001.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhH-lARqJ8Q0i6G6hfFXN7YdrTicPhUxB1AcozVfxPbfv7c2QREtKMbJnC4ST7Kw9EUMiUa-Sq4BEsJWwQ31Zj3mF1H5n_0xWkqXeF8cMqpdZi75lSZUwuRZDI4PLcK3erj-miIUflTnxei/s1600/Photo-0001.jpg" height="480" width="640" /></a></div>
<span style="color: red; font-size: large;">speed boat ninn nokkumpolathe kadal</span><br />
<span style="font-size: large;">സുഹൃത്തുക്കളേ, നമ്മള് ആവുംവിധം ഈ ഭൂമിയിലൂടെ സഞ്ചരിക്കണം. അല്ലാഹു അവന്റെ ഈ ഭൂമിയില്‍ ഒരുക്കിവെച്ച അദ്ഭുതങ്ങള്‍ കാണണം. അതിലൂടെ അവനെ, അവന്റെ മഹത്വത്തെ തിരിച്ചറിയുകയും അവന് ഒരു പങ്കുകാരനുമില്ലാത്ത ഏകനാണെന്ന് തിരിച്ചറിയുകയും വേണം. കപ്പലിലെ കോലായിലെ മരബെഞ്ചിലിരുന്ന് കണ്ട സൂര്യാസ്തമയം! ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത വര്‍ണക്കൂട്ടുകളുടെ സുന്ദരദൃശ്യങ്ങള്‍! അഭൗമമായ ആ സൗന്ദര്യത്തിന്റെ ആസ്വാദനത്തിനിടയില്‍ കരഞ്ഞുകൊണ്ട് ഞാന്‍ അല്ലാഹുവിനോട് ചോദിച്ചു: 'നിനക്കൊന്ന് എന്നോട് മിണ്ടിക്കൂടേ' എന്ന്. അതാ വരുന്നു ഒരു ഖുര്‍ആന്‍ സൂക്തം: 'തീര്‍ച്ചയായും, ദിഗന്തങ്ങളിലും അവരുടെ ശരീരങ്ങളിലും നാം നമ്മുടെ ദൃഷ്ടാന്തങ്ങളെ കാട്ടുന്നുണ്ട്. അങ്ങനെ, അവന് സത്യമാണെന്ന് അവര്‍ക്ക് (മനുഷ്യര്‍ക്ക്) ബോധ്യമാകും'.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സമാധാനമായി. എന്റെ രക്ഷിതാവ് എന്നോട് സംസാരിച്ചു, ഖുര്‍ആനിലൂടെ. അല്‍ഹംദുലില്ലാഹ്. നാഥാ, ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. നീ എന്ന ശക്തി സത്യമാണെന്ന്.</span><br />
<div>
<br /></div>
</div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com0tag:blogger.com,1999:blog-9014468017115096133.post-18585142889588962152014-05-03T04:16:00.001-07:002014-05-03T04:16:12.108-07:00മൂസാനബിയുടെ ത്യാഗസ്മരണകള്‍<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">മൂസാനബി(അ)യുടെ ഖബര്‍ എന്നില്‍ ഒരുപാട്
ദുഃഖങ്ങള്‍ അവശേഷിപ്പിക്കുന്നു. ആരായിരുന്നു മൂസാ? അദ്ദേഹത്തിന്റെ
ജീവിതത്തിന്റെ വിശദാംശങ്ങള്‍ എഴുതാതെ ഈ യാത്രാവിവരണം ഒരു
സല്‍പ്രവര്‍ത്തനമാകില്ല.<br /><br />ജനനം മുതല്‍ മരണം വരെ വധഭീഷണി
നേരിടേണ്ടിവന്ന, അസാമാന്യ ധീരന്! നമുക്കാ ചരിത്രത്തിന്റെ ഏതാനും ഏടുകള്‍
മറിച്ചുനോക്കാം. ഖബര്‍സിയാറത്തില്‍ ഞാന്‍ കരുതുന്ന ലക്ഷ്യങ്ങളില്‍
ഒന്നാണിത്. എനിക്ക് തോന്നുന്നത് മൂസാ (അ)യുടെ യാതൊരു സ്മാരകങ്ങളും
എഴുത്തുകളായോ ചിത്രങ്ങളായോ അവശേഷിക്കുന്നില്ല. ഈജിപ്തിലുടനീളം
ഫറോവമാരുടെയും അവരുടെ ആരാധനാമൂര്‍ത്തികളുടെയും കോപ്റ്റുകളുടെ അക്കാലത്തെ
സ്മാരകങ്ങളും എമ്പാടും കാണപ്പെടുന്നു. സ്ഫിംഗ്സിന്റെ അടുത്ത്
രാത്രികാലത്ത് ലൈറ്റ് അറേഞ്ച്മെന്റ് ഉണ്ട്. ഹൈദരാബാദിലെ ലുംബിനി
പാര്‍ക്കില്‍, ഹുസൈന് സാഗര്‍ തടാകം പശ്ചാത്തലമാക്കിയ ഉഗ്രന്‍
ചരിത്രങ്ങളുമായുള്ള വൈദ്യുതാലങ്കാരമുണ്ട്. ഗ്യാലറി നിറയെ കാണികളാണ്.
വൈദ്യുതപ്രഭയില്‍ കുളിച്ചുനില്ക്കുന്ന സ്ഫിംഗ്സിനെ കാണാന്‍ ആയിരങ്ങള്‍
ദാനംപ്രതി അവിടെ എത്തുന്നുണ്ടാകും.<br /><br />എന്നാല്‍ മഹാനും ഉന്നതനുമായ മൂസാ (അ) വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ ജീവിക്കുന്നു; വിമോചകന്റെ റോളില്‍.<br /><br />മൂസാ
(അ) എന്തുകൊണ്ടാണ് 30 വയസ്സില്‍ ഈജിപ്ത് വിട്ട്, യാതൊരറിവുമില്ലാത്ത
രാജ്യത്തേക്ക് ഓടിപ്പോരേണ്ടിവന്നത്. നാമത് ചിന്തിക്കാറില്ല. പണ്ട് യു.കെ.
അബൂസഹ്ല ഇറക്കിയ മൂസാനബിയും ഫിര്‍ഔനും എന്ന കഥാപ്രസംഗത്തിലെ പാട്ടിന്റെ
ഈരടികള്‍ കാതുകളില്‍ മുഴങ്ങുന്നു:<br /><br />അതിഭയമാല്‍ അഭയവും തേടി, വദനവും വാടി, മിസ്റതില്‍നിന്നും,<br />മദ് യനില്‍ വന്നിരിക്കുന്ന മൂസാനബിയുടെ മനം തെളിഞ്ഞേ...<br /><br />എന്തൊരു സൗന്ദര്യമാണീ വരികള്‍ക്ക്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ربي إني لما أنزلت إلى من خير فقير<br /><br />മൂസാ(അ) പറയുകയാണ്. ''നാഥാ, നീ എനിക്കു വേണ്ടി ഇറക്കിയ യാതൊരു നന്മയ്ക്കും ഞാനിന്നേറെ ആവശ്യക്കാരനാണ്.''<br /><br />ഇതിന് റബ്ബ് ഉത്തരം കൊടുത്തത് എങ്ങനെ എന്ന് മനസ്സിലാക്കും മുമ്പ് ചില കാര്യങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ സൂക്ഷിച്ചുവയ്ക്കേണ്ടതുണ്ട്.<br />മൂസാ
(അ) അക്രമിയായ ഒരു ഖിബ്തിക്ക് ഒരടിവച്ചുകൊടുത്തു. കൊല്ലാന്‍ വേണ്ടി
അടിച്ചതല്ല. സാധുവാണെന്ന് തോന്നുന്ന ബനൂ ഇസ്രാഈലിയെ മര്‍ദിക്കുകയായിരുന്നു
ഖിബ്തി. പിറ്റേ ദിവസവും തലേ ദിവസത്തെ ഇസ്രാഈലി മറ്റൊരു ഖിബ്തിയുമായി
അടിപിടി. അപ്പോഴും മൂസാ (അ) പിടിച്ചുമാറ്റാന്‍ ചെന്നപ്പോള്‍ ഖിബ്തി
പറയുന്നു: ''ഇന്നിലെ നീ ഒരാളെ കൊന്നു. ഇന്ന് നീ എന്റെ നേര്‍ക്ക്''.
ഇന്നലത്തെ കൊലപാതകം പലരും അറിഞ്ഞുതുടങ്ങി എന്ന് മൂസാനബിക്ക് ബോധ്യം വരുകയും
അന്നുതന്നെ ഒരു ഗുണകാംക്ഷിയുടെ ഉപദേശം സ്വീകരിച്ച് മൂസാ (അ) ഈജിപ്ത്
വിടുകയാണ്. എന്റെ മുത്ത്മൂസാ, താങ്കളുടെ മേല്‍ രണ്ടാമത്തെ വധഭീഷണി അല്ലേ?
എന്റെ മകന് ഇപ്പോള്‍ 30 വയസ്സ്. 30 വയസ്സുള്ള യുവാവായ മൂസാ 1000
കിലോമീറ്റര്‍ കാല്‍നടയായി താണ്ടുകയാണ്. മഹാനായ ഇബ്നു അബ്ബാസ് (റ)
ഉദ്ധരിച്ച ഒരു ഹദീസ് നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. മൂസാ (അ)
മരുഭൂമിയിലൂടെ നടക്കുകയാണ്. അദ്ദേഹത്തിന്റെ ചെരുപ്പുകള്‍ തേഞ്ഞു
പൊട്ടിപ്പോയി. കാലും പൊട്ടി, ചോര ഒലിച്ചുതുടങ്ങി. നഖം ഊരിപ്പോയി. ഇലകള്‍
തിന്ന് വായ പഴുത്തുപോയി. വിശന്നുപൊരിഞ്ഞ് വയര്‍ തണ്ടലിനോടൊട്ടിപ്പോയി.<br /><br />ഏതൊരു
വിശ്വാസിയുടെ ഹൃദയമാണ് മൂസാ (അ)യുടെ ഈ ദൃശ്യമോര്‍ത്ത് തേങ്ങിപ്പോകാത്തത്?
ആരുടെ കണ്ണുകളാണ് ഈറനണിയാത്തത്? ആ മഹാന്റെ ഖബറും കൊച്ചുപള്ളിയും
മുന്തിരിവള്ളിയും മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നു.<br /><br />അഭയത്തിനുവേണ്ടി
ഓടുന്ന മൂസാ (അ)യുടെ സ്ഥാനത്ത് നമ്മെ, നമ്മുടെ മക്കളെയൊക്കെ ഒന്ന്
നിര്‍ത്തിനോക്കുക. നാമാദ്യംതന്നെ, ഒരു മര്‍ദിതനെ സഹായിക്കുക എന്ന പണിതന്നെ
നടത്തിയെങ്കിലല്ലേ ഓടേണ്ടിവരികയുള്ളൂ. ചെരുപ്പ് പൊട്ടി. 3500 കൊല്ലം
മുമ്പത്തെ ലോകം. ചെരുപ്പുകടയില്ല, പകരം ഒന്ന് വാങ്ങാന്‍. ഹോട്ടലുകളില്ല,
ഭക്ഷണം വാങ്ങിക്കഴിക്കാന്‍. വിജനവും ഒരുപക്ഷേ, വന്യവുമായ മരുഭൂമിയും
മലകളും. താബാ ബോര്‍ഡറില്‍നിന്നും ബസ്സിലിരുന്നപ്പോള്‍ എന്റെ മനസ്സ് ആ
കൂര്‍ത്ത പാറക്കൂട്ടങ്ങളിലായിരുന്നു. എന്റെ പ്രിയപ്രവാചകന്‍ മൂസാ,
താങ്കളുടെ മദ് യനിലേക്കുള്ള യാത്രയില്‍, ഈ മലയിടുക്കുകളിലൂടെയും താങ്കള്‍
പോയിരുന്നോ? താങ്കളുടെ വന്യമായ, ദൈന്യമായ ആ യാത്രയില്‍ കൂടെ ഉണ്ടല്ലോ
ഒരാള്‍ - റബ്ബ്; സര്‍വലോകങ്ങളെയും സംരക്ഷിച്ചുപോറ്റുന്ന റബ്ബ്. മൂസാ,
താങ്കളുടെ മാതാവിനോടുള്ള റബ്ബിന്റെ രണ്ട് വാഗ്ദാനങ്ങളുണ്ട്. അതില്‍ ഒന്ന്
24 മണിക്കൂറുകള്‍ക്കകം പുലര്‍ന്നു. ഒന്ന് പുലരാനുണ്ട്. ആ
മഹല്‍സംഭവത്തിനുവേണ്ടിയാണ് താങ്കളെ റബ്ബ് ഇങ്ങനെ ഓടിക്കുന്നത്. എനിക്ക്
താങ്കളുടെ കഥ എഴുതാനുള്ള ശേഷിയില്ല. മര്‍ദനങ്ങളും പരിഹാസങ്ങളും പല
ഭാഗത്തുനിന്നും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന, എന്റെ സമുദായത്തിനുവേണ്ടി
എനിക്കൊന്നുറക്കെ കരയാന്‍ പോലും അറിയുന്നില്ല.<br /><br />വെറുതെയല്ല മഹാനായ
മുഹമ്മദ് (സ) പറഞ്ഞത്: നിങ്ങള്‍ ഒരിക്കലും മൂസാ(അ)യേക്കാള്‍ എന്നെ ബഹുമാനം
കല്പിക്കരുത്. കാരണം, റബ്ബിനുവേണ്ടി ഞാന്‍ സഹിച്ചതിലും അധികം മൂസാ (അ)
സഹിച്ചിട്ടുണ്ട്. അതായിരിക്കാം മൂസാ (അ)യെ മുത്തുനബി (സ)
മിഅ്റാജ്ദിനത്തില്‍ ആറാം ആകാശത്ത് കണ്ടത്. നാഥാ, തമ്പുരാനേ, എന്തൊരു
മഹാനായിരുന്നു മൂസാ (അ).<br /><br />യുവാക്കളേ, മൂസാ (അ) എട്ടു ദിവസം കൊണ്ട്
ആയിരം കിലോമീറ്റര്‍ താണ്ടി, മദ് യനില്‍ എത്തി എന്ന് ചരിത്രം പറയുന്നു. ആ
കഥകളങ്ങനെ നീണ്ടുനിടക്കുകയാണ്. നിങ്ങള്‍ ഖുര്‍ആനിലേക്ക് ചെല്ലുക.
സേവനത്തിന്റെ അത്യുജ്ജലമാതൃക സൃഷ്ടിച്ചുകൊണ്ട് റബ്ബിന്റെ സഹായം പേമാരിയായ്
പെയ്തിറങ്ങുന്നത് നമുക്ക് കണ്ണുകൊണ്ട് കാണാം.<br /><br />മൂസാ (അ)യുടെ
സ്ഥാനത്ത് ഞാനും നിങ്ങളുമായിരുന്നു എന്ന് കരുതുക. ആദ്യം വല്ല വൈദ്യനെയും
കാണാന്‍ പോകും. കാലില്‍ മരുന്ന് വെക്കും... ചെരുപ്പുണ്ടാക്കുന്ന കൊല്ലനെ
അന്വേഷിക്കും.<br /><br />ആ വെള്ളസ്ഥലത്ത് ഒരുപാട് ജനങ്ങള്‍ മൃഗങ്ങള്‍ക്ക്
വെള്ളം കൊടുക്കാന്‍ നില്‍പ്പുണ്ട്. രണ്ട് യുവതികള്‍, വളരെ അച്ചടക്കത്തോടെ
മൃഗങ്ങളുമായി മാറിനില്ക്കുന്നു. മൂസാ (അ) കാരണമന്വേഷിക്കുന്നു. ഉടന്‍
വരുന്നു ഉള്‍വിളി. തന്റെ ശരീരം ക്ഷീണിതമാണെന്നത് ശരിതന്നെ. ഇതുതന്നെ അപരനെ,
അബലകളെ സഹായിക്കാനുള്ള സന്ദര്‍ഭം. ഏറ്റവും കൃത്യതയുള്ള സമയം. വേഗം പാറ
പൊക്കി,അടുത്തുണ്ടായ മറ്റൊരു കിണറില്‍നിന്ന് വെള്ളം കോരി ആ യുവതികളെ
സഹായിച്ചു. നേരത്തോടെ വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ ഉണ്ടായ വിവരങ്ങളൊക്കെ
പറഞ്ഞു. ഖുര്‍ആന്‍ അതൊക്കെ എത്ര സുന്ദരമായാണ് വിവരിക്കുന്നത്. മൂസാ (അ)യെ
വിളിച്ചുകൊണ്ടുവരുന്നതാണ് നാം പിന്നെ കാണുന്നത്.<br /><br />അബൂസഹ്ല
പാടിയപോലെ, മൂസാ (അ)യുടെ മനം തെളിയുകയാണ്. എല്ലാം ഉപേക്ഷിച്ച്
ഓടിപ്പോരേണ്ടിവന്ന, ആ ജനസേവകന് റബ്ബ് നഷ്ടപ്പെട്ടതെല്ലാം
തിരിച്ചുകൊടുക്കുകയാണ്. ഏറ്റവും വലുത്, അഭയവും സമാധാനവും തന്നെ. 30 കൊല്ലം
കൊട്ടാരത്തില്‍ വളര്‍ന്ന യുവാവ്. പെട്ടെന്നൊരു ദിവസം ആടിനെ മേയ്ക്കുന്ന പണി
10 കൊല്ലത്തേക്ക് ഏല്ക്കുകയാണ്. ഇവിടെയാണ് മൂസാ എന്ന മഹാന്
പിറക്കുന്നത്.<br /><br />യുവാക്കളേ, യുവതികളേ, മക്കളേ, എത്രയെത്ര പാഠങ്ങളാണ്
യുവാവായ മാസൂ നിങ്ങള്‍ക്കുവേണ്ടി വിട്ടേച്ചുപോയിരിക്കുന്നത്. ആ ഖബറെങ്കിലും
കാണാന്‍ റബ്ബ് ഈ സാധുവിന് ഭാഗ്യം നല്കി. ഏതെങ്കിലും ആത്മീയാചാര്യന്മാര്
ഒരുപക്ഷേ, സഹിക്കാന്‍ കഴിയാതെ, ഈ ചരിത്രങ്ങളുള്‍ക്കൊണ്ട് ആ ഖബറുകളെ
വാരിപ്പുണരാന്‍ വെമ്പിയെങ്കില്‍അവരെ കുറ്റം പറയാനാവില്ല എന്നെനിക്കിപ്പോള്‍
തോന്നുന്നു. സമയം പാതിരാത്രി രണ്ടരമണി. മഹാനായ മൂസാ (അ)യുടെ ഖബര്‍
ഇപ്പോള്‍ ശാന്തമായി, സന്ദര്‍ശകരാരുമില്ലാതെ കിടക്കുകയായിരിക്കും. നാഥാ, ഈ
സാധുസ്ത്രീയുടെ ഒരു സലാം അറിയിക്കുക.<br /><br />വസ്സലാം...</span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com0tag:blogger.com,1999:blog-9014468017115096133.post-60597316521507270802014-03-05T05:38:00.002-08:002014-03-05T05:38:50.100-08:00ഗെയിലിന്റെ തിരിച്ചറിവുകള്‍<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">അമൃതാനന്ദമയിയെപ്പറ്റിയുള്ള പുസ്തകം വായിച്ചു. ഏതാനും പേജുകള്‍ വായിക്കാനുണ്ട് ഇനിയും. ഗെയില്‍ അവസാനം എത്തിയേടത്തുനിന്ന് തുടങ്ങാം.</span><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd9mRs8HDEy3xGksqgDmtrVFOl0uyqW98opRIgL_FBpLE1_d4aRmTX4eHxENRW_fEWPwzlrPFUchNm-d0E5iQsQp1lUEaPfJnqB2BBA2Fo0Esyut7-cIwLqmMhphVrub04OH3M4YDvv7eS/s1600/holy-hell.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd9mRs8HDEy3xGksqgDmtrVFOl0uyqW98opRIgL_FBpLE1_d4aRmTX4eHxENRW_fEWPwzlrPFUchNm-d0E5iQsQp1lUEaPfJnqB2BBA2Fo0Esyut7-cIwLqmMhphVrub04OH3M4YDvv7eS/s1600/holy-hell.jpg" height="241" width="320" /></a></div>
<span style="font-size: large;">''ഞാന്‍ എന്റെ യാത്രയില്‍ ദൈവത്തെ കണ്ടില്ല. മറിച്ച്, ഞാന്‍ എന്നെ സ്വയം തിരിച്ചറിഞ്ഞു.''<br />മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, من عرف نفسه فقد عرف ربّه<br />ആരെങ്കിലും സ്വന്തത്തെ അറിഞ്ഞാല്‍ അവന് തന്റെ രക്ഷിതാവിനെയും അറിഞ്ഞു.<br />ഈ
ഭൂമിയില്‍ നല്ല ഒരു മനുഷ്യനായി, കറപുരളാത്ത വ്യക്തിത്വമായി ജീവിച്ച്,
മരിച്ചുപോവുക എന്നതാണ് ഈ ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം.
അപൂര്‍വം ആള്‍ക്കാര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അല്ലാഹു നമ്മെയെല്ലാം
അത്തരം ഭാഗ്യവാന്മാരില് ഉള്‍പ്പെടുത്തട്ടെ. ആമീന്‍.<br /><br />ജനം കള്ള
ആത്മീയതയുടെ പിന്നാലെ ഓടുകയാണ്. എളുപ്പത്തില്‍ ദൈവസാമീപ്യം നേടുമെന്ന
തെറ്റിദ്ധാരണയാല്‍, മുടിക്കും ചട്ടിക്കും പിറകേ, വിഭൂതിക്കു പിറകെ
ഓടുകയാണ്. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് കാണുക:<br /><span style="color: black;">فلا اقتحم العقبة وما أدراك ما العقبة فك رقبة أو إطعام في يوم ذي مسغبة يتيما ذا مقربة أو مسكينا ذا متربة </span><br />അവന്
ഗിരിശൃംഗം താണ്ടിക്കടന്നില്ല. എന്താണ് ഗിരിശൃംഗം എന്ന് നിനക്കറിയാമോ?
ഒരടിമയെ മോചിപ്പിക്കലാണ് അല്ലെങ്കില്‍ വിശപ്പേറിയ ദിനത്തില്‍ ഭക്ഷണം
നല്‍കലാണ്; അടുത്ത അനാഥയ്ക്കോ മണ്ണുപുരണ്ട് വിശന്നുകിടക്കുന്ന ഒരു
അഗതിക്കോ.<br /> ഇതാണ് മോക്ഷത്തിനും പുണ്യത്തിനും ഉള്ള ഉപാധികള്‍.<br /><br />സത്യത്തില്‍
ഗായത്രി തന്റെ 20 വര്‍ഷം - ജീവിതത്തിലെ ഏറ്റവും സമ്പുഷ്ടമായ കാലം -
എന്തിലാണ് ചെലവഴിച്ചത്? അമ്മയ്ക്ക് തുള്ളല്‍വസ്ത്രങ്ങള്‍ കഴുകി
ഇസ്തിരിയിട്ട് കൊടുക്കുക, പൂജാസാധനങ്ങള്‍ എടുത്തുകൊടുക്കുക, ഭക്ഷണം പാകം
ചെയ്തുകൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍. സ്വയം ഏറ്റെടുത്ത അടിമത്വം. പല
വരികളിലൂടെയും സഞ്ചരിച്ചപ്പോള്‍ സങ്കടം തോന്നി. ഈ പെണ്ണിന് ഇതെന്തിന്റെ
കേടാണെന്ന് തോന്നി. പക്ഷേ, അവരുടെ മനസ്സ് ഒരു യഥാര്‍ഥ ഗുരുവിനു
വേണ്ടിയുള്ള, അടങ്ങാത്ത ദാഹത്തിലായിരുന്നു. എന്ത് കേട്ടാലും ഭൂമിയെപ്പോലെ
ക്ഷമിച്ചുനിന്ന അവര്‍... വല്ലാത്ത ഒരദ്ഭുതം തന്നെ.<br /><br />ഇനിയെങ്കിലും
നമ്മുടെ നാട് ഒന്നുണരുമോ? എത്ര ആള്‍ദൈവങ്ങളാണ് വന്നും പോയും കണ്ടത്.
മനുഷ്യനെ എല്ലാവിധത്തിലുള്ള അടിമത്തങ്ങളില്‍നിന്ന് മോചിപ്പിച്ച്,
മഹാപ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന്റെ മാത്രം അടിമയാകുന്ന ഒരു കാലം
വന്നാല്‍ മാത്രമേ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരൂ.<br /><br />പുസ്തകത്തിലെ
ഗായത്രി ഒരു ചലച്ചിത്രം പോലെ നമ്മുടെ മനസ്സില്‍ കുറേക്കാലം സ്ഥലം
പിടിക്കും. പുസ്തകം നല്ല ഉഗ്രന്‍ വാങ്മയചിത്രം എന്ന് പറയാതെ നിവൃത്തിയില്ല.
വള്ളിക്കാവിന്റെ പഴയ കടപ്പുറവും അവിടത്തെ ജീവിതവും നിഗൂഢം എന്ന്
തോന്നിക്കുന്ന കൃഷ്ണ-ദേവ ഭാവങ്ങള്‍ - അമേരിക്കയില്‍ വച്ച് അമ്മ
തുള്ളിയില്ലത്രെ!<br /><br />പാവം ഗായത്രി! അവര്‍ക്ക് ഈ തുള്ളലൊക്കെ
ശരിയാണെന്നു കരുതി, ഒരു ജന്മം പാഴാക്കി - പാഴാക്കീന്ന് പറയേണ്ട അല്ലേ.
മഠത്തിന്റെ നിഗൂഢതകള്‍ ഒരു ശതമാനമെങ്കിലും വെളിച്ചത്തു വരുത്താന്‍
പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. വരികള്‍ക്കപ്പുറം
വായിക്കാനറിയാവുന്നവര്‍ക്ക് ഈ പുസ്തകം മാത്രം മതി, മഠത്തിന്റെ
പൊള്ളത്തരങ്ങള്‍ തിരിച്ചറിയാന്‍. മുടിയുടെ പൊള്ളത്തരം പുറത്തു വന്നിട്ടും
മുടിവെള്ളം കുടി തകൃതിയായി നടക്കുകയല്ലേ. പാത്രം തിരിച്ചു കൊടുത്തെന്ന്
കേട്ടു ഇതിനിടെ. യാ റബ്ബുല്‍ ആലമീന്‍! വൈക്കം മുഹമ്മദ് ബഷീര്‍
ഉണ്ടായിരുന്നെങ്കില്‍... നല്ലൊരു നര്‍മ്മ ലേഖനം വായിക്കാമായിരുന്നു.
അഴീക്കോടും ഇല്ല. കുറേ ആള്‍ക്കാരുടെ മൗനം ഭയപ്പെടുത്തുന്നതാണ്. എന്തിനും
മിണ്ടുന്ന കുറേ ആള്‍ക്കാരുണ്ട്. ഒക്കെ കിടക്കുന്നുറങ്ങുകയാണോ. ഉറക്കം
നടിക്കുന്നവരെ ഉണര്‍ത്താന്‍ വഴിയില്ലല്ലോ.<br /><br />ഞാനിനിയും
ചോദിച്ചുപോവുകയാണ്. ഈ നാട് എന്താണിങ്ങനെ ആയിപ്പോയത്? ഇവര്‍ക്കൊക്കെ നല്ല
മനുഷ്യരായി, നിഷ്കളങ്കമായി ദൈവത്തിലേക്കു മാത്രം യാത്ര ചെയ്തുകൂടേ? എന്ത്
സുഖമായിരിക്കും!<br /><br />ഗായത്രി ഒരുപക്ഷേ ആ സന്തോഷം അനുഭവിച്ചുകാണും. അതാകും അവസാനത്തെ വാചകം - ഞാന്‍ എന്നെ കണ്ടെത്തി - എന്നെഴുതിയിരിക്കുന്നത്.<br /><br />വസ്സലാം, സ്വന്തം ടീച്ചര്‍</span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com2tag:blogger.com,1999:blog-9014468017115096133.post-90425814812988147842014-02-27T06:54:00.004-08:002014-02-27T06:54:46.973-08:00സൂറത്തുല്‍ ഫാത്വിഹ - പ്രഖ്യാപനം, പ്രതിജ്ഞ, പ്രാര്‍ഥന<div dir="ltr" style="text-align: left;" trbidi="on">
<h3 class="post-title entry-title" itemprop="name">
</h3>
<span style="font-size: large;">
</span><div class="post-header">
</div>
<span style="font-size: large;">
</span><div dir="rtl" style="text-align: center;">
<span style="font-size: large;"><span><span id="verse_1_language_2_content">بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><br /></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content">الْحَمْدُ - സ്തുതി</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"></span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"><span id="verse_2_language_2_content"> لِلَّهِ رَبِّ الْعَالَمِينَ</span> - സര്‍വലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"></span><span id="verse_1_language_2_content"><span id="verse_3_language_2_content">الرَّحْمَٰنِ الرَّحِيمِ - </span>അവന് - പരമകാരുണികനും കരുണാനിധിയുമായ</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"></span><span id="verse_1_language_2_content"><span id="verse_4_language_2_content">مَالِكِ يَوْمِ الدِّينِ - </span>പ്രതിഫലദിനത്തിന്റെ ഉടമസ്ഥനായ</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"></span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"><span id="verse_5_language_2_content">إِيَّاكَ نَعْبُدُ </span>- ഞങ്ങള്‍ നിന്നെ മാത്രം കീഴ്പ്പെടുന്നു</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"></span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"><span id="verse_5_language_2_content">وَإِيَّاكَ - </span>നിന്നോടു മാത്രം</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"></span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"><span id="verse_5_language_2_content"> نَسْتَعِينُ - </span></span><span id="verse_1_language_2_content">ഞങ്ങള്‍ സഹായം തേടുന്നു</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"></span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"><span id="verse_6_language_2_content">اهْدِنَا - </span>നീ ഞങ്ങളെ വഴിനടത്തേണമേ</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"></span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"><span id="verse_6_language_2_content">الصِّرَاطَ الْمُسْتَقِيمَ - </span>നേരായ വഴി</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"></span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"><span id="verse_7_language_2_content">صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ - </span>നീ അനുഗ്രഹിച്ചവരുടെ വഴി</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"></span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"><span id="verse_7_language_2_content">غَيْرِ الْمَغْضُوبِ عَلَيْهِمْ - </span>നിന്റെ കോപത്തിന് പാത്രമായവരുടെ മാര്‍ഗമല്ല</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"></span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"><span id="verse_7_language_2_content">وَلَا الضَّالِّينَ - </span>വഴിപിഴച്ചവരുടെ മാര്‍ഗവുമല്ല</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content">آمِين - ഈ പ്രാര്‍ഥന സ്വീകരിക്കേണമേ</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"></span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"></span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content"></span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content">--------------------------------------------------------------<br />صرا</span><span id="verse_1_language_2_content">ط - മാര്‍ഗം, വഴി</span></span></span></div>
<span style="font-size: large;">
</span><div dir="rtl" style="text-align: right;">
<span style="font-size: large;"><span><span id="verse_1_language_2_content">اَنْعَمَ - അനുഗ്രഹം ചെയ്തു</span></span></span></div>
<span style="font-size: large;">
</span><div style="text-align: left;">
<span style="font-size: large;">
<span><span id="verse_1_language_2_content"> </span></span></span></div>
<div style="text-align: left;">
<span style="font-size: large;"><span><span id="verse_1_language_2_content">സൂറത്തുല്‍
ഫാത്വിഹയില്‍ പ്രഖ്യാപനമുണ്ട്, പ്രാര്‍ഥനയുണ്ട്, പ്രതിജ്ഞ ഉണ്ട്. നിനക്കു
മാത്രം ഞങ്ങള്‍ എല്ലാം അര്‍പ്പിക്കുകയുള്ളൂവെന്നും നിന്നോടു മാത്രം ഞങ്ങള്‍
സഹായം തേടുകയുള്ളൂവെന്നുമാണ് പ്രതിജ്ഞ. നമ്മുടെ ജീവിതം 'ആ
പ്രതിജ്ഞക്കൊപ്പം കൊണ്ടുനടന്നാല്‍, അല്ലാഹു നമ്മുടെ പ്രാര്‍ഥനകളും
സ്വീകരിക്കും. അല്ലാഹുവല്ലാതെ പ്രാര്‍ഥനക്കുത്തരം നല്കാന് ആരുണ്ട്? ഒരു
വിശ്വാസിയുടെ ഏറ്റവും വലിയ പ്രാര്‍ഥന; നല്ല വഴിയിലൂടെ എന്നും
സഞ്ചരിപ്പിക്കണമേ എന്നാണ്. കാരണം, വഴിതെറ്റിയാല്‍ ചിലപ്പോള്‍ അറിയാതെ ആ
വഴിയിലൂടെ സഞ്ചരിച്ച് എല്ലാം നഷ്ടപ്പെട്ടവനായി മാറും. ഒരിക്കല്‍ നബി (സ)
സ്വഹാബിമാര്‍ക്ക് മണ്ണില്‍ ഒരു വരവരച്ചുകാട്ടിക്കൊടുത്തു. എന്നിട്ട്
പറഞ്ഞു: ഇതാണ് صراط المستقيم. നിങ്ങള്‍ ഇതിലൂടെ പോയാല്‍ കുഴപ്പം പറ്റില്ല.
സ്വര്‍ഗത്തില്‍ ചെന്നെത്താം. എന്നാല്‍ ഈ വഴിയുടെ ഇരുവശങ്ങളിലും
തിന്മയിലേക്കുള്ള വാതിലുകള്‍ ഉണ്ട്. അത് വിരികൊണ്ട്
മറയ്ക്കപ്പെട്ടിരിക്കയാണ്. നിങ്ങള്‍ ആ വിരി പൊക്കിനോക്കാന്‍ നില്‍ക്കരുത്.
കാരണം, വിരി പൊക്കി നിങ്ങള്‍ അതില്‍ പ്രവേശിച്ചാല്‍ അതിലൂടെ സഞ്ചരിക്കും.
ചെന്നെത്തുന്നത്. നരകത്തിലായിരിക്കും. അതിനാല്‍ സൂക്ഷിക്കുക. നബി (സ)
തിന്മകളിലേക്കുള്ള ആദ്യപടിയായി വിരിപൊക്കി നോക്കുന്നതിനെ
ഉപമിച്ചിരിക്കുന്നു. അതിനപ്പുറം അല്ലാഹു വിലക്കിയ കാര്യങ്ങളാണ്. നാം
ഒന്നോര്‍ത്തുനോക്കുക. നമ്മുടെ ജീവിതയാത്രയില്‍ ചുറ്റിനും
പിടിച്ചുവലിക്കാന്‍ ജാഹിലിയ്യത്ത് തയ്യാറായി, സര്‍വസന്നാഹങ്ങളുമായി
നില്‍ക്കുകയാണ്. അതിന്റെ ചതിക്കുഴികളിലും വാതിലുകളിലും ചെന്നുപെടാതെ
രക്ഷപ്പെടാന്‍ നിരന്തരമായ പ്രാര്‍ഥനകൊണ്ടും നിഷ്കളങ്കമായ
പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാണ് സാധിക്കുക. സൂറത്തുല്‍ ഫാത്വിഹയില്‍
അല്ലാഹുവിന്റെ മഹത്വങ്ങള്‍ പ്രഖ്യാപിച്ചതിനുശേഷം ആണ് പ്രാര്‍ഥിക്കുന്നത്.
മനസ്സിന്റെ ആഴങ്ങളില്‍ ചെന്നുപതിക്കേണ്ട പ്രഖ്യാപനങ്ങളാണ് ഫാത്വിഹയുടെ
ആദ്യഭാഗത്തുള്ളത്. അത് പ്രഖ്യാപിക്കുന്ന ഒരു മനുഷ്യന് തന്റെ എല്ലാം തന്റെ
നാഥന്റെ മുന്പില് സമര്‍പ്പിക്കുകയാണ്. എന്നിട്ട് പറയുകയാണ്, ഞങ്ങള്‍ക്ക്
ഈയൊരാവശ്യമേ ഉള്ളൂ; സന്മാര്ഗത്തില് എന്നും വഴിനടത്തണേ എന്ന്.</span></span></span></div>
<span style="font-size: large;">
<span><span id="verse_1_language_2_content"><br />അതേ,
വഴിപിഴച്ചുപോകാതിരിക്കാന്‍ മഹത്തായ സൂറത്തുല്‍ ഫാത്വിഹയെ മുറുകെ
പിടിക്കാം. അര്‍ഥം ശരിക്ക് ഉള്‍ക്കൊള്ളാന്‍ അത് മാത്രം മതി, രക്ഷയ്ക്ക്.
അല്ലാഹു അനുഗ്രഹിക്കട്ടെ.</span></span></span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com1tag:blogger.com,1999:blog-9014468017115096133.post-88148662011172638622013-12-10T05:18:00.001-08:002013-12-10T05:18:30.181-08:00നമ്മില്‍ എത്രപേരുണ്ട്, ടെഡ്ഡിമാരുടെ അധ്യാപകരാകാന്‍?<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">നാം - അധ്യാപകര്‍ - എത്രപേര്‍ 'ടെഡ്ഡി'യുടെ അധ്യാപികയെപ്പോലെ ആകും?</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ആരാണ് ടെഡ്ഡി? അദ്ദേഹമിപ്പോള്‍ സ്വന്തമായി കാന്‍സര്‍ ചികിത്സാലയം സ്ഥാപിച്ച് ധാരാളം രോഗികള്‍ക്കാശ്വാസം നല്‍കുകയാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ധാരാളം ആളുകള്‍ ഷെയര്‍ ചെയ്ത ഒരു വീഡിയോ ക്ലിപ്പിന്റെ മലയാള വിവര്‍ത്തനമാണ് ഞാനിവിടെ സമര്‍പ്പിക്കുന്നത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അഞ്ചാം ക്ലാസ്സിലെ ക്ലാസ്ടീച്ചര്‍ക്ക് എല്ലാ കുട്ടികളെയും ഒരുപാടിഷ്ടമാണ്. പക്ഷേ, ഒരു കുട്ടിയോടു മാത്രം അസാധാരണമായ വെറുപ്പ്. വൃത്തിയില്ലാതെയാണവന്‍ ക്ലാസ്സില്‍ വരുന്നത്. പഠനനിലവാരമാണെങ്കില്‍ വളരെ മോശം. അന്തര്മുഖന്. ഒരു കൊല്ലമായി ക്ലാസ്സിലെ കുട്ടികളെ നിരീക്ഷിക്കുന്ന ക്ലാസ്ടീച്ചര്‍ക്ക് ഇതിനപ്പുറം ഒന്നും പറയാനില്ല. കുട്ടികളോടൊപ്പം അവന് ഒരിക്കലും കളിക്കാറില്ല. എപ്പോഴും ടോയ്ലറ്റില് പോകും അവന്. ടീച്ചര്‍ക്ക് തന്റെ നോട്ട്ബുക്ക് ചുവന്ന മഷികൊണ്ട് വെട്ടുന്നത് ഇഷ്ടമാണെന്ന അറിവ് അവനെ കൂടുതല്‍ ദുഃഖിതനാക്കി. മുകളില്‍ failed എന്ന വാക്കും കൂടി ആകുമ്പോള്‍ അവന്റെ കുഞ്ഞുമനസ്സാകെ തകരും.</span><br />
<span style="font-size: large;">ഒരു ദിവസം ടീച്ചര്‍ പറഞ്ഞു: നാളെ എല്ലാവരും അവരവരുടെ കഴിഞ്ഞ കൊല്ലങ്ങളിലെ പ്രോഗ്രസ് റിപ്പോര്‍ട്ട് കൊണ്ടുവരണം. ടെഡ്ഡിയും കൊണ്ടുവന്നു. അവന്റെ റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനിടയില്‍ ടീച്ചര്‍ക്ക് വലിയ അദ്ഭുതമുള്ള കാര്യമുണ്ടായി. ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ അവനെപ്പറ്റി എഴുതിയിരിക്കുന്നു - ''ടെഡ്ഡി മിടുക്കനാണ്. സര്‍ഗസിദ്ധികള്‍ ഉള്ള കുട്ടിയാണ്. എല്ലാ വര്‍ക്കുകളും കൃത്യമായി ചെയ്യുന്നുണ്ട്. ചിട്ടയും അടുക്കും ഉള്ളവനാണ്.''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">രണ്ടാം ക്ലാസ്സിലെ റിപ്പോര്‍ട്ട് - ടെഡ്ഡി സമര്‍ഥനാണ്. എല്ലാവര്ക്കും പ്രിയപ്പെട്ടവനാണ്. പക്ഷേ, ഇപ്പോള്‍ അവന്റെ അമ്മ കാന്‍സര്‍ ബാധിതയായി കിടപ്പിലായതിനാല്‍ കുറച്ച് പ്രയാസത്തിലാണ്.''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മൂന്നാം ക്ലാസ്സിലെ റിപ്പോര്‍ട്ട്: മാതാവിന്റെ മരണം ടെഡ്ഡിയെ വല്ലാതെ കുഴയ്ക്കുന്നുണ്ട്. അവനെ ആശ്വസിപ്പിക്കാന്‍ താന്‍ എല്ലാ വ്യയവും ചെലവഴിച്ചു. പക്ഷേ, അവന്റെ അച്ഛന് അവനെ ശ്രദ്ധിക്കുന്നില്ല. അവന്റെ കാര്യത്തില്‍ എന്തെങ്കിലും ഉടന്‍ ചെയ്യുന്നില്ലെങ്കില്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലാകും. നാലാം ക്ലാസ്സിലെ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ ടീച്ചര്‍ക്ക് കാര്യം പിടികിട്ടി. ക്ലാസ്സില്‍ ഉറങ്ങുന്നു, ആരുമായും ടെഡ്ഡി കൂട്ടുകൂടുന്നില്ല. ആരോടും ഒന്നും മിണ്ടുന്നില്ല. പഠിക്കാന്‍ അല്പം പോലും താല്പര്യമില്ല. ടീച്ചര്‍ക്ക് തന്റെ കാര്യം ഓര്‍ത്ത് വല്ലാതെ ലജ്ജ തോന്നി. ക്രിസ്മസ് സമ്മാനം എന്ന നിലയ്ക്ക് കുട്ടികള്‍ എല്ലാവരും നല്ല റിബണുകള്‍ കൊണ്ടലങ്കരിച്ച് ടീച്ചര്‍ക്ക് സമ്മാനങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ടെഡ്ഡി മാത്രം പഴയ ഒരു കിറ്റില്‍ കൊണ്ടുവന്നു. ഇതോടെ കുട്ടികള്‍ പരിഹസിച്ചു ചിരിക്കാന്‍ തുടങ്ങി. അതോടെ ടീച്ചര്‍ ആകെ പ്രതിസന്ധിയിലായി. സമ്മാനപ്പൊതി തുറന്നതോടെ ടീച്ചറുടെ ഉള്ള് പുകഞ്ഞുതുടങ്ങി. കണ്ണുനീര് ധാരധാരയായി ഒഴുകിയപ്പോള്‍ കുട്ടികള്‍ നിശ്ശബ്ദരായി. ടെഡ്ഡിയുടെ സമ്മാനം എല്ലാവര്ക്കും കാട്ടി പ്രശംസിച്ചു. കല്ലുകള്‍ ഇടയില്‍നിന്ന് വീണുപോയ നെക്ലേസും പകുതി മാത്രമുള്ള ഒരു സുഗന്ധക്കുപ്പിയും. ടീച്ചര്‍ ഒരുപാട് സന്തോഷത്തോടെ രണ്ടു സമ്മാനവും സ്വീകരിക്കുകയും ടെഡ്ഡിയെ പ്രശംസിക്കുകയും ചെയ്തു. തനിക്ക് വളരെ ഇഷ്ടപ്പെട്ട ടെഡ്ഡിയുടെ സമ്മാനം എന്ന് കുട്ടി പറഞ്ഞു. മാല ധരിക്കുകയും സുഗന്ധം വസ്ത്രത്തില്‍ പുരട്ടുകയും ചെയ്തു. അന്ന് സ്കൂള്‍ വിട്ടപ്പോള്‍ ടെഡ്ഡി വീട്ടിലേക്ക് പോകാന്‍ തിരക്ക് കൂട്ടിയില്ല. മറിച്ച്, ടീച്ചറെയും കാത്ത് നിന്നു. കണ്ടപ്പോള്‍ അവന് പറഞ്ഞു: ''ടീച്ചര്‍, ഇന്ന് ടീച്ചര്‍ക്ക് എന്റെ അമ്മയുടെ സുഗന്ധമുണ്ട്.''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇത് കേട്ടതോടെ ടീച്ചര്‍ പൊട്ടിക്കരയാന്‍ തുടങ്ങി. തന്റെ മരിച്ചുപോയ അമ്മ ഉപയോഗിച്ച സുഗന്ധക്കുപ്പിയായിരുന്നു ടെഡ്ഡി തനിക്ക് സമ്മാനിച്ചതെന്ന് മനസ്സിലായി. തന്നില്‍ ടെഡ്ഡി അവന്റെ അമ്മയെ കാണുന്നു എന്നും മനസ്സിലായി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അന്നുമുതല്‍ ടീച്ചര്‍ ടെഡ്ഡിയെ ശരിക്കും ശ്രദ്ധിക്കാന്‍ തുടങ്ങി. അവന്റെ നഷ്ടപ്പെട്ട ഉന്മേഷം തിരിച്ചുകിട്ടി. വര്‍ഷാവസാനമായപ്പോഴേക്ക് അവന് ക്ലാസ്സിലെ മികച്ച വിദ്യാര്‍ഥിയായി മാറി. അവന് ടീച്ചറുടെ കുട്ടികള്‍ക്കുള്ള ജാലകത്തിനടുത്ത് ഇങ്ങനെ എഴുതിവച്ചു - ''ഞാന്‍ കണ്ട ഏറ്റവും നല്ല അധ്യാപിക താങ്കളാണ്'' എന്ന്. ടീച്ചറുടെ മറുപടി മറിച്ചൊന്നായിരുന്നു. മോനേ, നീയാണ് എന്നെ നല്ല അധ്യാപികയാക്കിയത്.</span><br />
<span style="font-size: large;">വര്‍ഷങ്ങള്‍ക്കുശേഷം ''താങ്കളുടെ മകന് ടെഡ്ഡി' എന്ന പേരില്‍ ടീച്ചര്‍ക്ക് ഒരു ക്ഷണക്കത്ത് കിട്ടി. വൈദ്യശാസ്ത്ര വിദ്യാര്‍ഥി എന്ന നിലയ്ക്ക് തന്റെ ബിരുദസ്വീകരണത്തിന് പങ്കെടുക്കാനുള്ള ക്ഷണക്കത്തായിരുന്നു അത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ആ നെക്ലേസ് ധരിച്ച്, സുഗന്ധം പുരട്ടി, ടീച്ചര്‍ തന്റെ കുട്ടിയുടെ ബിരുദ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കെട്ട് നശിച്ചുപോകുമായിരുന്ന ഒരു ജീവിതത്തിനെ നന്മയിലേക്ക് കൈപിടിച്ചു നടത്തിയ ഭാഗ്യവതിയാണാ അധ്യാപിക. നമ്മുടെ മുമ്പിലൂടെ എത്ര 'ടെഡ്ഡി'മാര്‍ അശരണരായി കടന്നുപോയിക്കാണും! നാം മുഖേന ടെഡ്ഡിമാര്‍ ഉണ്ടാകുന്നുണ്ടോ എന്നും പരിശോധിക്കണം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വസ്സലാം,</span><br />
<span style="font-size: large;">സ്വന്തം ടീച്ചര്‍.</span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com5tag:blogger.com,1999:blog-9014468017115096133.post-60255200329721986682013-11-19T23:20:00.001-08:002013-11-19T23:20:26.089-08:00മൊഴിമുത്തുകള്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<ol style="text-align: left;">
<li>പ്രശസ്തി ആഗ്രഹിച്ചവന് അല്ലാഹുവിനെ സൂക്ഷിക്കുന്നില്ല.</li>
<li>താന്‍ ചെയ്യുന്നത് ജനങ്ങള്‍ അറിയണമെന്ന ആഗ്രഹം ഗോപ്യമായ സ്വാര്‍ഥതയാണ്.</li>
<li>അലി (റ) പറഞ്ഞു: വിജ്ഞാനം പ്രവര്‍ത്തനം കൊണ്ട് സംസാരിക്കും. ഇല്ലെങ്കില്‍ അത് നശിച്ചുപോകും.</li>
<li>ഹസന് (റ) പറഞ്ഞു: അവധിവയ്ക്കലിനെ സൂക്ഷിക്കുക. കാരണം, നീ ഇന്നിലാണ് ജീവിക്കുന്നത്; നാളെയിലല്ല. ഇനി നാളെ ഉണ്ടെങ്കില്‍ ഇന്നത്തെപ്പോലെ സന്തോഷത്തില്‍ കഴിയാം. നാളെ ഇല്ലെങ്കില്‍ നീ എന്തിലെങ്കിലും വീഴ്ചവരുത്തി എന്ന് ഖേദിക്കേണ്ടല്ലോ.</li>
<li>മുഹമ്മദ്ബ്നു അബ്ദുല്‍ ബാഖി പറഞ്ഞു: ഞാനെന്റെ ആയുസ്സില്‍നിന്ന് കളിവിനോദങ്ങളില്‍ ഒരു മണിക്കൂര്‍ പോലും പാഴാക്കിക്കളഞ്ഞിട്ടില്ല.</li>
<li>ദഹബി ഇമാം പറഞ്ഞു: കുറേ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതല്ല അറിവ്. മറിച്ച്, അല്ലാഹു ഹൃദയത്തിലേക്കിട്ടുതരുന്ന പ്രകാശമാണ് അറിവ്. അത് പിന്‍പറ്റലാണ് അതിന്റെ നിബന്ധന. അപ്രകാരം, ദേഹേച്ഛയില്‍നിന്നും ബിദ്അത്തുകളില്‍നിന്നും രക്ഷപ്പെടലും.</li>
<li>ഇബ്നു അബ്ബാസ് (റ) പറഞ്ഞു: യഥാര്‍ഥ ഗുരു, ജനങ്ങളെ വലിയ വലിയ കാര്യങ്ങള്‍ പഠിപ്പിക്കുംമുമ്പ് ചെറിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നവനാണ്.</li>
<li>ജ്ഞാനം എന്നത് സ്രഷ്ടാവ് താനിഷ്ടപ്പെടുന്ന സൃഷ്ടികള്‍ക്ക് നല്കുന്ന സര്‍ഗശേഷികളാണ്. ആരും തറവാട് മഹിമകൊണ്ട് അത് നേടിയെടുക്കുകയില്ല. അങ്ങനെയായിരുന്നെങ്കില്‍ നബികുടുംബമായിരുന്നു അര്‍ഹമാകുമായിരുന്നത്.</li>
<li>ശഅബി ഇമാമിനോട് ചോദിക്കപ്പെട്ടു: താങ്കള്ക്കെവിടെ നിന്നാണീ അറിവ് മുഴുവന്‍? മറുപടി: പരാശ്രയം ഒഴിവാക്കി, രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം, പാറപോലെ ഉറച്ചുനില്‍ക്കല്‍, കാക്കകള്‍ അതിരാവിലെ പുറപ്പെടും പോലെയുള്ള പുറപ്പെടല്‍.</li>
<li>നുണയന്മാരെ എങ്ങനെ തിരിച്ചറിയും? അഹ്മദ്ബ്നു ഹമ്പലിനോട് ശിഷ്യന്മാര് ചോദിച്ചു: 'അവരുടെ വാഗ്ദാനങ്ങള്‍ കൊണ്ട്.'</li>
<li>ഹരിമുബ്നു ഹയ്യാന്‍ പറഞ്ഞു: അല്ലാഹുവിന്റെ നേരെ ഏതൊരടിമ ഹൃദയപൂര്‍വം ചെല്ലുന്നുവോ, എങ്കില്‍, അല്ലാഹു വിശ്വാസികളുടെ മൊത്തം സ്നേഹം അവന്റെ നേരെ തിരിക്കും.</li>
<li>അബൂസൈദ് പറഞ്ഞു: ഞാന്‍ കരഞ്ഞുകൊണ്ട് എന്റെ മനസ്സിനെ അല്ലാഹുവിലേക്ക് നയിച്ചപ്പോഴൊക്കെ ഞാനതിനെ തിരിച്ചുകൊണ്ടുവന്നത് ചിരിച്ചിട്ടായിരുന്നു.</li>
<li>അല്ലാഹു ഒരടിമയെ അവഗണിക്കുക എന്നാല്‍ അവന്റെ അനാവശ്യ കാര്യങ്ങളില്‍ വ്യാപൃതനാവുക എന്നതാണ്.</li>
<li>യഹിയബ്നു മുആദ് പറഞ്ഞു: ഹൃദയം ചട്ടികള്‍ പോലെയാണ്. അതിലുള്ള വസ്തുക്കളുമായി അത് തിളച്ചുമറിയുന്നു. എന്നാല്‍, നാവുകള്‍ കരണ്ടികളെപ്പോലെയാണ്. അതിനാല്‍ ഒരു മനുഷ്യന് സംസാരിക്കുമ്പോള്‍ നീ നോക്കുക. അവന്റെ ഹൃദയത്തിലുള്ളതായിരിക്കും അവന് കോരിവിളമ്പുന്നത്. മധുരം, പുളി, രുചികരമായത്, കയ്പ് തുടങ്ങി പലതും വരും. അവന്റെ ഹൃദയത്തിന്റെ രുചി അവന്റെ വിളമ്പലിലൂടെ നിനക്ക് വ്യക്തമാകും.</li>
<li>പുണ്യവാന്മാരുടെ ഹൃദയം സല്‍കര്‍മങ്ങള്‍കൊണ്ട് തിളച്ചുമറിയും; അക്രമികളുടെ ഹൃദയങ്ങള്‍ ദുഷ്ടപ്രവര്‍ത്തനങ്ങള്‍കൊണ്ടും. നിങ്ങളുടെ ചിന്തകളെ മുഴുവന്‍ അല്ലാഹു കാണുന്നുണ്ട്. അതിനാല്‍, ചിന്തകളെ നിങ്ങളും നിരീക്ഷിക്കുക -മാലിക്ബ്നു ദീനാര്‍</li>
<li>ഇബ്നു അബ്ബാസ് പറഞ്ഞു: ദേഹേച്ഛക്കാരോടൊപ്പം നീ ഇരിക്കരുത്. കാരണം, അത് ഹൃദയങ്ങളെ രോഗാതുരമാക്കും.</li>
<li>അബുല്‍ ജൗസാഅ് പറഞ്ഞു: ദേഹേച്ഛക്കാരില്‍ ഒരാളോടൊപ്പം ഇരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം പന്നികളോടൊപ്പം ഇരിക്കാനാണ്.</li>
<li>ഖുര്‍ആന്‍ ഏതെങ്കിലും വ്യക്തിയെ പ്രശംസിക്കുന്നുണ്ടെങ്കില്‍ അത് അറിവിന്റെ അടിസ്ഥാനത്തിലാണ്. ആക്ഷേപിക്കുന്നുണ്ടെങ്കില്‍ അജ്ഞത മൂലവും ആണ്.</li>
</ol>
</div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com1tag:blogger.com,1999:blog-9014468017115096133.post-51937868897616804582013-11-07T07:26:00.000-08:002013-11-07T07:26:09.615-08:00വിശ്വാസിയുടെ ആയുധം പ്രാര്‍ഥനയാണ്<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">ഈയിടെ വായിച്ച രസകരമായ ഒരു കഥ ഇവിടെ കുറിക്കുകയാണ്. അല്ലാഹുവിന്റെ വിധികളുടെ അലംഘനീയത അഥവാ പ്രാര്‍ഥനയ്ക്ക് എങ്ങനെയൊക്കെ ഉത്തരം കിട്ടുമെന്ന അദ്ഭുതം എന്നൊക്കെ വിശേഷിപ്പിക്കാം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പാകിസ്താനിലെ പ്രശസ്തനായ ഒരു ഡോക്ടറായിരുന്നു ഡോ. ഇഷാന്. അദ്ദേഹം ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനായി വിമാനത്താവളത്തിലെത്തി. വിമാനം കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ കാലാവസ്ഥാ തകരാറുമൂലം വിമാനം അടിയന്തിരമായി അടുത്ത എയര്‍പോര്‍ട്ടില്‍ ഇറക്കുകയാണെന്ന അറിയിപ്പുണ്ടായി. വിമാനത്താവളത്തിലിറങ്ങിയ ഡോക്ടര്‍ക്ക് വല്ലാത്ത ദ്വേഷ്യം തോന്നി. അധികൃതരുമായി തട്ടിക്കയറി. ''എനിക്കത്യാവശ്യമായി ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ വിമാന ടിക്കറ്റ് എടുത്തത്. ഞാന്‍ ഡോ. ഇഷാന്.'' അധികൃതര്‍ പറഞ്ഞു: ''ഡോക്ടര്‍, എന്ത് ചെയ്യും? താങ്കളുടെ അവസ്ഥ ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ, കാലാവസ്ഥ മോശമായാല്‍ പിന്നെ എന്ത് ചെയ്യാന്‍? താങ്കള്‍ക്ക് മൂന്നു മണിക്കൂര്‍ കാറില്‍ യാത്രചെയ്താല്‍ യോഗസ്ഥലത്തെത്താമല്ലോ.'' </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അധികൃതര്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം ഒരു കാര്‍ ഏര്‍പ്പാട് ചെയ്ത് യാത്ര തുടങ്ങി. പക്ഷേ, യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്ക് ഭയങ്കര കാറ്റും മഴയും കോടയും ഇടിവെട്ടും മിന്നലും അതിശക്തമായിക്കൊണ്ടിരുന്നു. റോഡ് കാണാനേയില്ല. ഡോക്ടര്‍ ഇഷാന് ആകെ പരിഭ്രാന്തനായി. വണ്ടി നിര്‍ത്തി അടുത്ത് കണ്ട ഒരു കൊച്ചുവീട്ടില്‍ കയറി. അവിടെ ഒരു ഉമ്മാമ നമസ്കരിക്കുന്നുണ്ട്. വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഉമ്മാമാടെ നിസ്കാരം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അവരോട് ഫോണ്‍ ആവശ്യപ്പെട്ടു. അവര്‍ അദ്ഭുതത്തോടെ മറുപടി പറഞ്ഞു: ''ഇവിടെ ഫോണോ? കറന്റുപോലുമില്ല ഈ വീട്ടില്‍.'' ഉമ്മാമ തന്റെ കഥ പറയാന്‍ തുടങ്ങി. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഡോ. ഇഷാന് സൂക്ഷിച്ചുനോക്കുമ്പോള്‍ ഉമ്മാമാടെ അടുത്ത് ഒരു കട്ടിലില്‍ ഒരു കുട്ടി കിടപ്പുണ്ട്. ഉമ്മാമ കുറച്ച് നമസ്കരിക്കും. വീണ്ടും ദുആ ചെയ്യും. ദുആ ചെയ്തുകൊണ്ട്</span><br />
<span style="font-size: large;">കുട്ടിയെ തലോടും. അപ്പോള്‍ ഡോക്ടര്‍ ഇഷാന് ചോദിച്ചു: ''ഇതാരാണ്?'' ഉമ്മാമ പറയാന്‍ തുടങ്ങി: ''ഇത് എന്റെ </span><span style="font-size: large;">പേരക്കുട്ടിയാണ്. അവന്റെ മാതാപിതാക്കള്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. ഇവനെ അഞ്ചു വയസ്സില്‍ പോളിയോ ബാധിച്ചതാണ്. ഒരുപാട് ഡോക്ടര്‍മാരെ കാട്ടി. ഇപ്പോള്‍ ചില ആളുകള്‍ പറയുന്നത്, ഒരു ഡോക്ടര്‍ ഉണ്ട് - ഡോ. ഇഷാന്. അദ്ദേഹം ഓപ്പറേഷന് ചെയ്യും എന്ന് കേള്‍ക്കുന്നു. പക്ഷേ, അദ്ദേഹം ഇവിടെ നിന്ന് ഒരുപാട് ദൂരെയാണ്. ഇവനെ അങ്ങോട്ട് കൊണ്ടുപോകാന്‍ എന്നെക്കൊണ്ടൊരു നിവൃത്തിയുമില്ല. എന്തെങ്കിലും ഒരു പരിഹാരത്തിനായി ഞാന്‍ സ്ഥിരമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കയാണ്.''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇത് കേട്ട് ഡോ. ഇഷാന് കരയാന്‍ തുടങ്ങി. ഉമ്മാമാ, ഫഌയിറ്റ് യാത്ര മുടക്കിയതും മഴയും ഇടിയും ശക്തമാക്കിയതും നിങ്ങളുടെ അടുത്തേക്ക് എന്നെ എത്തിച്ചതും നിങ്ങളുടെ അതിശക്തമായ ഈ പ്രാര്ഥനയായിരുന്നു. അല്ലാഹുവാണെ, ഞാന്‍ ഇതുവരെ കരുതിയിരുന്നത് ആളുകളെ അല്ലാഹു അവരുടെ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണെന്നായിരുന്നു. എന്നാല്‍, ഞാനിപ്പോള്‍ മനസ്സിലാക്കുന്നത് എല്ലാ ആശയും പ്രതീക്ഷയും അസ്തമിക്കുമ്പോള്‍ അല്ലാഹുവില്‍ മാത്രം അഭയം തേടുകയും അവനില്‍ അര്‍പ്പിക്കുകയും ചെയ്യുക. അപ്പോള്‍ അവന് അവശ്യവസ്തുവിന്റെ ആവശ്യക്കാരന്റെ കണ്മുന്നിലും കൈപ്പിടിയിലും എത്തിക്കും എന്നാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സഹോദരന്മാരേ, നമ്മുടെ ജീവിതത്തിലും ഇത്തരം അനുഭവങ്ങള്‍ സംഭവിക്കാറില്ലേ? നാം ഒരു മടുപ്പും കൂടാതെ ഇനിയും കരഞ്ഞുകരഞ്ഞ് പ്രാര്‍ഥിക്കുക. വ്രണിതബാധിതനായ അയ്യൂബ് (അ) (ഇയ്യോബ്) കരഞ്ഞു പ്രാര്ഥിച്ചില്ലേ? അദ്ദേഹത്തിന്റെ കാലിനടിയില്‍നിന്ന് തണുത്ത വെള്ളം കുടിക്കാനും കുളിക്കാനും അല്ലാഹു രോഗശമനമായി ഉറവെടുപ്പിച്ചില്ലേ? എന്നിട്ട് ഭാര്യക്കു പോലും മനസ്സിലാകാത്ത രൂപത്തില്‍ സുന്ദരനും സുമുഖനുമാക്കി മാറ്റി. ഇതേ റബ്ബ് ഇന്നുമുണ്ട്; നമ്മുടെ പ്രാര്‍ഥനക്കുത്തരം നല്കാന്. നമ്മുടെ പ്രാര്‍ഥനക്ക് എത്ര ശക്തിയുണ്ടെന്ന് നമുക്കപ്പോള്‍ ബോധ്യപ്പെടും.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വിശ്വാസിയുടെ ആയുധം പ്രാര്‍ഥനയാണ് - الدعاء سلاح المؤمن</span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com5tag:blogger.com,1999:blog-9014468017115096133.post-71641072891661292832013-10-10T18:15:00.000-07:002013-10-10T18:15:20.844-07:00മൗനത്തിന്റെ ഗുണങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">ആരാമം ഒക്ടോബര്‍ലക്കത്തിലെ ഹാഫിസ് മുഹമ്മദിന്റെ മൗനത്തെപ്പറ്റിയുള്ള ലേഖനം ആണ് ഈ കുറിപ്പിനാധാരം. വളരെ നന്നായിട്ടുണ്ട്. മനഃക്ഷോഭങ്ങളില്‍നിന്ന് രക്ഷപ്പെട്ട് ശരിയായ ദിശയില്‍ നാമെത്തുന്നത് മൗനത്തിലൂടെയാണ്. മൗനം വാസ്തവത്തില്‍ ഒരു നിര്‍ഗമന മാര്‍ഗമാണ്. കെട്ടിനില്‍ക്കുന്ന നല്ലതും ചീത്തയുമായ ഓര്‍മകളില്‍നിന്ന് മനസ്സിന് സന്തോഷം ലഭിക്കുന്ന സദ്ചിന്തകളെ, തൈരുകടഞ്ഞ് വെണ്ണയെടുക്കും പോലെ - മൗനത്തിലൂടെ കടഞ്ഞെടുത്ത് മറ്റുള്ളവര്‍ക്കും നമുക്കും ഉപകാരപ്രദമാക്കാന്‍ കഴിയും. ഒരു പണ്ഡിതന് പണ്ട് പറഞ്ഞിട്ടുണ്ട്: ചില സമയങ്ങളിലെ മൗനം ആട്ടിന്‍സൂപ്പിന്റെ ഗുണം ചെയ്യുമെന്ന്. നാം പല കാര്യങ്ങള്‍ക്കും മൗനം പാലിക്കാറുണ്ട്. അപരന് കരുതും ഇതിന് അവന് മറുപടിയില്ലാതായി, ഉത്തരം മുട്ടി എന്ന്. പക്ഷേ, നമ്മുടെ മുന്നറിവുകള്‍വച്ച് നാം മൗനം ദീക്ഷിക്കുകയാണ്. അപ്രകാരം സംസാരത്തിന് പല തട്ടുകളുമുള്ളപോലെ മൗനത്തിനും ഉണ്ട് തട്ടുകള്‍. അര്‍ഥഗര്‍ഭമായ മൗനം, ഉത്തരം കിട്ടാതാകുമ്പോഴത്തെ മൗനം, വിഷയത്തോട് വിരക്തി ഉള്ളതിനാലുള്ള മൗനം... അങ്ങനെ മൗനം പല രൂപത്തിലുണ്ട്. ചിലരുടെ തെറ്റുകള്‍ കണ്ടാല്‍ നാം മൗനം പാലിക്കും. തെറ്റുചെയ്തവനോടുള്ള ആ മൗനം അവനെ ശരിക്ക് കശക്കിക്കളയും. എന്തുകൊണ്ടാണ് തന്റെ ഗുരുനാഥന്, അല്ലെങ്കില്‍ മാതാപിതാക്കള്‍ മൗനം ദീക്ഷിച്ചത് എന്ന് കുട്ടി ചിന്തിക്കാന്‍ തുടങ്ങുകയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുകയും ചെയ്യും. അങ്ങനെ മൗനത്തിന്റെ പല രൂപങ്ങളും മനുഷ്യമനസ്സുകള്‍ക്ക് പലതരം മേന്മകള് പ്രദാനം ചെയ്യുന്നു.<br /><br />ഇക്കാലത്ത് മൗനം പാലിച്ചിരിക്കാന്‍ ഇടങ്ങള്‍ കുറവാണ്. മൗനം പരിശീലിക്കുക വലിയൊരു മാനസിക വ്യായാമമാണ്. നമ്മുടെ ഉള്ളിലേക്കുതന്നെ നാം ശ്രദ്ധതിരിക്കുകയാണ്. താനനുഭവിക്കുന്ന പ്രയാസത്തിന്റെ കാരണം കണ്ടെത്താനും സ്വയം പരിഹാരം കണ്ടെത്താനും മൗനത്തിലൂടെ കഴിയുന്നു. ചിലപ്പോള്‍ നാം ദീര്‍ഘമായ മൗനത്തിനുശേഷം സുന്ദരമായ എഴുത്തിലേക്കും അതിനുശേഷം അത്യന്തം സുഖകരമായ മയക്കത്തിലേക്കും വഴുതിവീഴുന്നു. ജീവിതത്തിലെ ഏറ്റവും സുഖകരമായ ഉറക്കാമാണാ മയക്കം. അഞ്ചു മിനിറ്റുകൊണ്ട് രണ്ടു മണിക്കൂര്‍ വിശ്രമിച്ച പ്രതീതിയുമായി മനസ്സ് പൂര്‍വാധികം ഉണര്‍വോടെ പ്രവര്ത്തിച്ചുതുടങ്ങുന്നു.<br /><br />സക്കരിയാനബി(അ)യോടും മര്‍യംബീവിയോടുമൊക്കെ സുപ്രധാന സന്ദര്‍ഭങ്ങളിലൊക്കെ മൂന്നു ദിവസമൊക്കെ മൗനം പാലിക്കാന്‍ അല്ലാഹു നിര്‍ദേശിച്ചതായി നമുക്ക് കാണാം. വളരെ ഗുണകരമായ എന്തെങ്കിലും കാര്യം അതിനും പിന്നിലുണ്ടാകും. റമദാനിലെ ഇഅ്തികാഫിലും മൗനം തന്നെയാണുദ്ദേശിക്കുന്നത്. എല്ലാ ഐഹികവ്യാപാരങ്ങളില്‍നിന്നും 10 ദിവസം മനസ്സിനെ അടര്‍ത്തിയെടുത്ത്, വ്രതാനുഷ്ഠാനവും രാത്രിനമസ്കാരവും കൊണ്ട് മനസ്സിനെ ശുദ്ധീകരിച്ച്, പുത്തനുണര്‍വോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് വിശ്വാസി. മറ്റൊരാള്‍ കാര്യമാത്ര പ്രസക്തമായി സംസാരിക്കുമ്പോള്‍ ശ്രദ്ധാപൂര്‍വം കേട്ടിരിക്കുന്നതും പറയുന്ന ആളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ഏറ്റവും നല്ല മാര്‍മഗമാണ്. പറയുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം നാം കേള്‍ക്കുമ്പോള്‍ത്തന്നെ പറയുന്ന ആളുടെ മനസ്സിന്റെ ഭാരം ഒഴിയുകയും എല്ലാം ഒഴിഞ്ഞുതീരുമ്പോള്‍ നാം പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ ശ്രവിക്കുകയും സ്വാംശീകരിക്കുകയും ചെയ്യും. അത് ഒരു മനുഷ്യന്റെ ജീവിതത്തില്‍ അഭൂതപൂര്‍വമായ മാറ്റം ഉണ്ടാക്കാന്‍ വഴിയൊരുക്കുന്നു.<br /><br />അതെ! മൗനത്തിന്റെ രസം ആസ്വദിച്ചനുഭവിക്കുകതന്നെ വേണം. എന്നും പാതിരാവില്‍, ശാന്തമായ സമയത്ത്, ഇരുട്ടില്‍ കണ്ണടച്ച് മൗനം ശീലിക്കുക. അത് തരുന്ന ശക്തി ഓരോരുത്തര്‍ക്കും പലതായിരിക്കും. കാശ് കൊടുത്ത് വാങ്ങേണ്ടാത്ത ഏറ്റവും നല്ല മരുന്നാണ് മൗനം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">والسلام</span></div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com2tag:blogger.com,1999:blog-9014468017115096133.post-64484191888890769122013-10-05T03:57:00.000-07:002013-10-05T03:57:13.130-07:00യൂസുഫുല്‍ ഇസ്ലാം - ക്ഷമയുടെ പാഠപുസ്തകം<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="font-size: large;">ഈയിടെ ഒരു പുസ്തകം വായിച്ചു; അറബിയിലാണ് - يوسف الأحلام (യൂസുഫുല്‍ അഹ്ലാം) സ്വപ്നങ്ങളുടെ യൂസുഫ് എന്നര്‍ഥം പറയാം. അതിലെ ഓരോ അധ്യായങ്ങളും സൂറത്തു യൂസുഫിലൂടെയുള്ള സഞ്ചാരമാണ്. അതില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് സുലേഖയില്‍നിന്ന് കുതറി ഓടുന്ന യൂസുഫാണ്. എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയിട്ടും ദൈവഭക്തി കൊണ്ടുമാത്രമാണദ്ദേഹം രക്ഷപ്പെടുന്നത്. നമുക്കാ പുസ്തകത്തിലെ ആകര്‍ഷകമായ വരികളിലൂടെ ഒന്ന് കണ്ണോടിക്കാം. നാം ഇന്ന് ചെയ്യുന്ന കാര്യങ്ങള്‍ ശരിയുമായി എത്രകണ്ട് ബന്ധമുണ്ടെന്ന് ചിന്തിക്കണം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നമുക്ക് യൂസുഫിന്റെ അവസ്ഥ ഒന്ന് അപഗ്രഥിക്കാം. നാടില്ല, വീടില്ല, വീട്ടുകാരില്ല. കണ്ടാല്‍ ആരും കൊതിക്കുന്ന സൗന്ദര്യം. മന്ത്രിപ്പണിയുടെ ആവശ്യം നിര്‍വഹിച്ചുകൊടുത്താല്‍ ലോകത്താരും ആ രഹസ്യം അറിയാന്‍ പോകുന്നില്ല. തിന്മയിലേക്ക് ക്ഷണിക്കുന്നതോ പ്രബലയായ, എല്ലാത്തരത്തിലുള്ള പ്രൗഢിയുമുള്ള സ്ത്രീ. അവിടെ നിന്ന് രക്ഷപ്പെടാന്‍ നിറഞ്ഞ ദൈവഭക്തനു മാത്രമേ സാധിക്കൂ. എന്നാല്‍, യൂസുഫ് (അ) അവിടെ നിന്ന് ഓടിയെത്തിയത് സ്വര്‍ഗത്തിന്റെ, ദൈവികസിംഹാസനത്തിന്റെ തണലിലേക്കായിരുന്നു! അല്ലാഹു പേരെടുത്ത് പറഞ്ഞ ഏഴുകൂട്ടരില്‍ ഒരാളായി. യാതൊരു തണലുമില്ലാത്ത ദിവസം റബ്ബിന്റെ പ്രത്യേക തണല്‍ ലഭിക്കുന്നവരുടെ പട്ടികയിലേക്ക് യൂസുഫും ചേര്‍ക്കപ്പെടുകയാണ്. പൊട്ടക്കിണറ്റിലെ അപകടങ്ങളില്‍നിന്നും അടിമച്ചന്തയിലെ അപഹാസ്യതയില്‍നിന്നും രക്ഷപ്പെട്ട ആ യുവപ്രവാചകനെ കാത്തിരുന്നത് തീക്ഷ്ണമായ പരീക്ഷണമായിരുന്നു. സുഖസമൃദ്ധിയില്‍ കഴിയുമ്പോള്‍ പ്രലോഭനരൂപത്തില്‍ ആയിരുന്നു ആ പരീക്ഷണം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഖുര്‍ആന്‍ പറഞ്ഞത് 'മുറാവദത്ത്' എന്ന പദമാണ്. അതിന്റെ അര്‍ഥം, വഞ്ചിക്കുന്ന ഒരാള്‍ തന്റെ തേന്‍ പുരട്ടിയ സംസാരം കൊണ്ട് ചെയ്യുംപോലെ, വളരെ സൗമ്യമായും വാത്സല്യത്തോടും കൂടി തിന്മയിലേക്കുള്ള ക്ഷണം. എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചായിരുന്നു അവര്‍ ക്ഷണിച്ചത്. അതാണ് ഖുര്‍ആന്‍ എടുത്ത് പറയുന്നത്: വാതിലുകള്‍ ഭദ്രമായി അടച്ചു. പിന്നീട് هيت لك എന്ന് പറഞ്ഞു - ''വേഗം വാ,'' കിടക്കയിലേക്ക്. ഇവിടെ ആരെയും ഭയപ്പെടാനില്ല. ഉടന്‍ എന്തായിരുന്നു യൂസുഫിന്റെ മറുപടി? معاذالله അല്ലാഹുവില്‍ ശരണം. നാമും തിന്മകളെ കാണുമ്പോള്‍ അതിന്റെ പ്രലോഭനങ്ങളെ കാണുമ്പോള്‍, 'പടച്ചവനേ, നിന്നില്‍ മാത്രം അഭയം എന്ന് പറയണം. യൂസുഫ് അതില്‍ അവസാനിപ്പിച്ചില്ല. നിങ്ങളുടെ ഭര്‍ത്താവാരാണെന്നോ? എന്നെ ആദരിക്കുകയും ബഹുമാനിക്കുകയും എനിക്ക് ജീവിക്കാന്‍ ഒരിടം ഉണ്ടാക്കിത്തരികയും ചെയ്തവനാണ്! എന്നിട്ട് ഞാനദ്ദേഹത്തെ വഞ്ചിക്കുകയോ? സാധ്യമല്ല. അക്രമമാണത്. തികഞ്ഞ നന്ദികേടാണത്. അക്രമികള്‍ വിജയിക്കില്ല. ഈ ആയത്തുകളിലെ ചില തണലുകളില്‍ കയറി യുവാക്കള്‍ നില്‍ക്കേണ്ടതുണ്ട്. അതിന്തൊണെന്ന് നോക്കാം നമുക്ക്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">1. വലിയ പണക്കാരുടെ വീട്ടില്‍ വേലക്കാരുമായി ഇടപഴകാന്‍ ധാരാളം സൗകര്യങ്ങള്‍ ലഭിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. (ഇന്ന് പലരും യുവഡ്രൈവര്‍മാരെ ജോലിക്ക് നിയമിച്ച് ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോകുന്നത് കാണാം. വളരെയധികം സ്വാതന്ത്ര്യം ലഭിക്കുന്ന സാഹചര്യമാണത്. ഒളിച്ചോട്ടകഥകളില്‍ ഇത്തരം കാര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്). ദൈവഭക്തരായ യുവാക്കള്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">2. അന്യസ്ത്രീപുരുഷന്മാര് ഒറ്റപ്പെടല്‍, സൗന്ദര്യപ്രദര്‍ശനം, ഇണ അടുത്തില്ലായ്മ, സ്ഥാനമാനങ്ങള്‍ ഇവയൊക്കെ നാശഹേതുക്കളാണ്. തിന്മയ്ക്ക് പ്രേരിപ്പിക്കുന്ന സന്ദര്‍ഭങ്ങളാണ്. ഇല്‍മി എന്ന പണ്ഡിതന് പറയുന്നു: സുലേഖയ്ക്ക് യൂസുഫില്‍ അനുരാഗം തോന്നാനുണ്ടായ പ്രധാന കാരണം, തന്റെ ഭൃത്യനുമായി കൂടുതല്‍ ഇടപഴകാനും ഒറ്റപ്പെടാനും അവസരം ലഭിച്ചു എന്നതാണ്. അതിനാല്‍, അത്തരം സന്ദര്‍ഭങ്ങള്‍ യുവതീ യുവാക്കള്‍ ഒഴിവാക്കേണ്ടതത്യാവശ്യമാണ്. നബി (സ) പറഞ്ഞു: ഒരു പുരുഷനും സ്ത്രീയുമായി ഒറ്റക്കാകരുത്; അവിടെ വിവാഹബന്ധം നിഷിദ്ധമായ ഒരാള്‍ കൂടെ ഇല്ലാതെ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പുരാതനകാലം മുതല്‍തന്നെ കൂടിക്കലരലും ഒറ്റപ്പെടലും നാശഹേതുവായിരുന്നെങ്കില്‍ ഈ തിന്മ നിറഞ്ഞ കാലത്തും ഇക്കാരണങ്ങള്‍ നാശഹേതു തന്നെ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">യൂറോപ്യന്‍ എഴുത്തുകാര്‍ പറയുന്നു: അധിക സ്ത്രീകളും തിന്മയില് പതിക്കുന്നതിന്റെ കാരണം, വീടുകള്‍, തൊഴില്‍ശാലകള്‍, സ്റ്റോറുകള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീപുരുഷന്മാര് ഒറ്റയ്ക്കാകുന്നതിനാലാണ്. പ്രവാചകന് പഠിപ്പിച്ചില്ലേ, മൂന്നാമന് പിശാചായിരിക്കുമെന്ന്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സ്ത്രീയാണ് പലപ്പോഴും ഫിത്നയ്ക്ക് മുന്‍കൈ എടുക്കുന്നത്. മന്ത്രിപത്നിയാണ് യൂസുഫിന്റെ സംഭവത്തില്‍ കഠിനമായി ആവശ്യം ഉന്നയിക്കുന്നത്. അതുകൊണ്ടാകാം ഖുര്‍ആന്‍ ''വ്യഭിചാരിണിയെയും വ്യഭിചാരകനെയും 100 അടി അടിക്കണം'' എന്ന് സ്ഥലത്ത് സ്ത്രീലിംഗ പദം ആദ്യം ഉപയോഗിച്ചത്. (പ്രത്യക്ഷമായോ പരോക്ഷമായോ പ്രേരണ വരുന്നത് സ്ത്രീയില്‍ നിന്നാണത്രെ!). മാന്യമായി വസ്ത്രം ധരിച്ച്, അടക്കൊതുക്കത്തില്‍ നടക്കുന്ന സ്ത്രീകളുടെ നേരെ ഒരു ശതമാനം പോലും കൈയേറ്റ ശ്രമങ്ങള്‍ നടക്കുന്നില്ല എന്നത് നാം ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ കാലഘട്ടത്തിലും നഗ്നപരസ്യങ്ങളും പ്രദര്‍ശനാത്മകതയും പുരുഷന്മാരെ നാശത്തിലേക്ക് തള്ളിവിടുന്നു. അതിനാല്‍, സ്ത്രീകള്‍ തിന്മയിലേക്ക് ക്ഷണിക്കുന്ന സന്ദര്‍ഭങ്ങളില്‍ യുവാക്കള്‍ യൂസുഫിന്റെ ക്ഷമ കൈക്കൊള്ളുക. ലോകത്തെ അദ്ഭുതകരമായ ക്ഷമയായിരുന്നു മഹാനായ ആ പ്രവാചകന് കാഴ്ചവച്ചത്. അദ്ദേഹം രണ്ടുതരം ക്ഷമയാണ് അവലംബിച്ചിട്ടുള്ളത്. ഒന്ന്, നിര്‍ബന്ധിതമായി ക്ഷമിക്കേണ്ടിവന്നത്. സഹോദരന്മാര് പൊട്ടക്കിണറ്റില്‍ തള്ളിയതും അതിനുശേഷം പിതാവിനെ കാണാന്‍ പറ്റാത്തതും. കുറേ കൊല്ലം ജയില്‍വാസമനുഭവിക്കേണ്ടിവന്നതും നിര്‍ബന്ധിതമായി ക്ഷമിക്കാതെ നിവൃത്തിയില്ലായിരുന്നു. എന്നാല്‍, സുലേഖയുടെ വിഷയത്തിലെ ക്ഷമ അദ്ദേഹം സ്വമേധയാ തിരഞ്ഞെടുത്തതായിരുന്നു. എത്ര പ്രേരണകളെയായിരുന്നു അദ്ദേഹം തഖ്വ കൊണ്ടും ക്ഷമ കൊണ്ടും മറികടന്നത്! ക്ഷണിക്കുന്ന കക്ഷി ഉന്നതകുലജാത, പദവിയുള്ളവള്‍, സൗന്ദര്യമുള്ളവള്‍, പ്രേരിപ്പിക്കുന്നവള്, വാതിലുകളൊക്കെ ഭദ്രമായി അടച്ചുകഴിഞ്ഞു! യൂസുഫാണെങ്കില്‍ തുളുമ്പുന്ന യൗവനം, കുടുംബം എവിടെയാണെന്നുപോലും അറിയാത്തത്ര അപരിചിതന്. ഇവിടെ നിന്ന് തെറ്റുചെയ്ത് രക്ഷപ്പെട്ടാല്‍ ആരും അന്വേഷിച്ചാല്‍ പോലും കണ്ടെത്താനാവില്ല. സാഹചര്യങ്ങളെല്ലാം യൂസുഫിനനുകൂലം. അദ്ദേഹം അവിടെയാണ് ഇസ്ലാമിക യുവത്വത്തിന്റെ ശോഭയാര്‍ന്ന മാതൃക സൃഷ്ടിച്ചത്. അല്ലാഹുവിന് മാത്രം സ്തുതി. അന്ത്യദിനം വരെ വായിക്കപ്പെടുന്ന ഖുര്‍ആനില്‍ ഒരധ്യായം മുഴുവന്‍ അദ്ദേഹത്തിന്റെ നാമത്തില്‍, യുവാക്കള്‍ക്ക് മാതൃകയായി നിലകൊള്ളുന്നു. ജാഹിലിയ്യത്ത് പിച്ചിച്ചീന്താന്‍ ഇടയുള്ള യുവാക്കളേ, യുവതികളേ നിങ്ങളിവിടേക്ക് വന്ന് ഈ ശുദ്ധജലം ആവോളം കോരിക്കുടിക്കൂ എന്ന ആഹ്വാനവുമായി - അദ്ദേഹം സാഹചര്യങ്ങളെ മറികടന്നെങ്കിലും മനസ്സ് കലുഷവും പ്രക്ഷുബ്ധവുമാണ്. സാധാരണ യുവത്വത്തിനുണ്ടാകാവുന്ന മനുഷ്യമനസ്സുകള്‍ക്കുണ്ടാകുന്ന ടെന്‍ഷന്‍ യൂസുഫും അടിപ്പെടുന്നു. പക്ഷേ, ഈ സ്ഥൈര്യത്തിന് സമ്മാനമായി അല്ലാഹു തന്റെ ഒരു ദൃഷ്ടാന്തം യൂസുഫിന് കാട്ടിക്കൊടുക്കുകയാണ്. ഖുര്‍ആന്‍ പറയുന്നു: അദ്ദേഹം തന്റെ രക്ഷിതാവിന്റെ ഒരു ദൃഷ്ടാന്തം കണ്ടിരുന്നെങ്കില്‍ അവളെക്കുറിച്ച് ടെന്‍ഷനിലാകുമായിരുന്നു!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">യുവാക്കളേ, നിങ്ങളില്‍ 99 ശതമാനം പേരും ഇത്തരം നൂല്‍പ്പാലങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകില്ലേ? റബ്ബിനെ ഭയപ്പെട്ടുകൊണ്ട് പിന്‍വാങ്ങിയവര്‍ക്ക് പിന്നീട് അവന് സമാധാനം പ്രദാനം ചെയ്തില്ലേ? ഉറപ്പാണ്. ആ ത്നിമയില്‍നിന്ന് രക്ഷപ്പെട്ടതില്‍ ഇപ്പോള്‍ സന്തോഷിക്കുന്നില്ലേ? വീണ്ടും കുറേ സ്ത്രീകളെ ക്ഷണിച്ചുകൊണ്ട് യൂസുഫിനെ ആ സ്ത്രീ ബുദ്ധിമുട്ടിച്ചു. പാവം യൂസുഫ്. ഭക്തനായ യൂസുഫ് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് തികട്ടിവരുന്ന ഒരു പ്രാര്‍ഥന ഉരുവിടുകയാണ് - ''പടച്ചവനേ, ഈ സ്ത്രീകള്‍ എന്നെ ക്ഷണിക്കുന്നതിനേക്കാള്‍ എനിക്ക് നല്ലത് ജയിലാണ്. അതിലെ ബന്ധനമാണ്. അതിലെ അസ്വാതന്ത്ര്യമാണ്. നോക്കൂ, എല്ലാ സുഖങ്ങളും അല്ലാഹുവിനുവേണ്ടി, സദാചാര സംരക്ഷണത്തിനുവേണ്ടി യൂസുഫ് ത്യജിക്കുകയാണ്. തന്നെ നശിപ്പിക്കാന്‍ വന്ന സ്ത്രീകളുടെ ഒരു ബന്ധവും തനിക്ക് വേണ്ട എന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുകയാണ്. നമ്മില്‍ എത്രപേര്‍ക്കിതിന് കഴിയും എന്നിടത്താണ് നമ്മുടെ സ്വര്‍ഗം നിലകൊള്ളുന്നത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വസ്സലാം,</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സ്വന്തം ടീച്ചര്‍</span><br />
</div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com7tag:blogger.com,1999:blog-9014468017115096133.post-67669291353808735862013-09-28T23:14:00.001-07:002013-10-05T04:02:27.168-07:00മധുര സ്മരണകൾ<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">ഞങ്ങൾ രണ്ടു തവണ ഉം റ
ചെയ്തിട്ടുണ്ട്. ഉംറ ആവശ്യമാണോ എന്നിടക്ക് തോന്നാറുണ്ട്. പക്ഷേ നാം ഈ
ലോകത്തിലെ യാത്രക്കാർ. ഓരോ നിമിഷവും പടച്ചവൻ നിശ്ചയിച്ചത് സംഭവിക്കുന്നു
എന്ന് മാത്രം.</span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: left;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_rwh0BU70Ybffej7PU47S79mVR3dhjTYp9GPLaoFb_CerjpdLPJMSqtpDdN-0bl_0DkEYEiQVD8p60ETOzZ5fHM6lm07et5nJB-cmfN950gQZTAzZ8cURtXVKbD3fMbjcavHntAQmpDn5/s1600/images.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="460" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_rwh0BU70Ybffej7PU47S79mVR3dhjTYp9GPLaoFb_CerjpdLPJMSqtpDdN-0bl_0DkEYEiQVD8p60ETOzZ5fHM6lm07et5nJB-cmfN950gQZTAzZ8cURtXVKbD3fMbjcavHntAQmpDn5/s640/images.jpeg" width="600" /></a><span style="font-size: large;"></span></div>
<span style="font-size: large;">
കൂടാതെ നമ്മൾ ഓരോ യാത്രയിലും കണ്ണും കാതും തലച്ചോറും
പ്രക്യതിയിലേക്ക് , ദ്യശ്യ ലോകത്തേക്ക് തുറന്ന് വെക്കണം. നമ്മുടെ
താല്പര്യമനുസരിച്ച് ഓരോ കാര്യങ്ങളും കല്ലിൽ കൊത്തിയ പോലെ മനസിന്റെ
വിശാലമായി ഇടങ്ങളിൽ രേഖപ്പെട്ടു കൊള്ളും . നാലര വയസ്സിൽ പൂനയിൽ
പോയതായിരുന്നു എന്റെ ഓർമയിലെ യാത്ര. ആ യാത്രയുടെ ബാക്കിയായി ഇന്നും യാത്ര
തുടരുന്നു. യാത്രകളെപ്പറ്റി എഴുതാനും പറയാനും ഒരുപാടിഷ്ടവുമാണ് എനിക്ക്.
ഭാവനയിൽ കാണാനും ഇഷ്ടം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഉംറ യാത്രയിലേക്ക് തന്നെ വരാം നമുക്ക്. ആറു കൊല്ലം
മുമ്പ്. ഫലസ്തീനിൽ പോകാൻ എല്ലാ തയ്യാറെടുപ്പുകളും ചെയ്ത് കോഴിക്കോട് എയർ
പോർട്ട് പ്ലാസയിൽ എത്തി. രാവിലെയാണ് വിമാനം. (ആ യാത്ര മുടങ്ങിയതിനെപ്പറ്റി പലപ്പോഴും
എഴുതിയിട്ടുണ്ട്) ബോംബെയും അബൂദാബിയും ഒക്കെ കണ്ടിട്ടുള്ളതാണ്. എന്നാലും
വീണ്ടും കാണാൻ ഇഷ്ടം തന്നെ. കാരണം എന്റെ മനസും ഹ്യദയവും സദാ
പ്രക്യതിയിലേക്ക് തുറന്ന് വെച്ചിരിക്കുകയാണ്. ഒരധ്യാപിക എന്ന നിലക്ക് ഞാൻ
യാത്രയെ ഏറെ ഇഷ്ടപ്പെടുന്നു. രണ്ട് മാസത്തെ അവധി കഴിഞ്ഞ് സ്കൂൾ തുറന്ന്
എത്തുന്ന മക്കൾക്ക് അറിവിന്റെ, അനുഭവത്തിന്റെ പുതിയ മേഖലകൾ അവർ കണ്ട പോലെ
അവരിലേക്കെത്തിക്കാൻ എനിക്ക് സന്തോഷമാണ്. യാത്ര ചെയ്ത, കണ്ട
സ്ഥലങ്ങളെപ്പറ്റി വീണ്ടും പറയുന്നതിനലാവാം എനിക്ക് യാത്രക്കുറിപ്പുകൾ
എഴുതാൻ ഓർമകളെ മാത്രമേ ആശ്രയിക്കേണ്ടി വരാറുള്ളൂ." നൈലിന്റെയും ഒലിവിന്റെയും
നാട്ടിലൂടെ "എന്ന എന്റെ പുസ്തകം പിറന്നത് വെറുതെ എഴുതിവിട്ട
കുറിപ്പുകളിലൂടെയായിരുന്നു. ഒരിക്കലും ഒരു പുസ്തകമാകുമെന്ന് സ്വപ്നത്തിൽ
പോലും കരുതിയിട്ടില്ല. പക്ഷേ ആ കുറിപ്പുകൾ വായിച്ച സുഹ്യത്തുക്കളാണ്
പുസ്തകമാക്കാൻ നിർദേശിചത്. വായനക്കാർ പലരും ഇപ്പോഴും ആ പുസ്തകതിന്റെ ലാളിത്യത്തെപ്പറ്റി സന്തോഷം അറിയിക്കാറുണ്ട്.
എനിക്ക് ലളിതമായി എഴുതാനേ അറിയൂ. ഇങ്ങിനെ ഒരാൾ അടുത്തുള്ള ഒരാളോട്
സംസാരിക്കും പോളെ. ഞാൻ കരുതുന്നത് എഴുത്തിന് നിശ്ചിതമായ ഒരു
ചിട്ടവട്ടങ്ങളുമില്ല എന്നാണ്. എഴുതുന്ന ആൾ തന്റെ മനസിൽ ഉയർന്ന് വരുന്ന
ആശയങ്ങളെ, തന്റെ ഇഷ്ട സുഹ്യത്തുക്കളായ പേനയുടെയും കടലാസിന്റെയും സഹായത്തോടെ
പുറത്തിറക്കുന്നു. വായിക്കുന്നവർക്ക് ഇഷ്ടപ്പെടാം. ഇഷ്ടപ്പെടാതിർക്കാം.
എഴുത്തുകാരൻ അത് വിഷയമാക്കേണ്ടഠില്ല. കാരണം, മനുഷ്യരെല്ലാം ആത്യന്തികമായി
സ്വാർഥമതികളാണ്. എന്നും തന്റെ സന്തോഷത്തിനായിരിക്കും പ്രഥമ സ്ഥാനം. താൻ
മറ്റുള്ളവരെ സ്നേഹിക്കുന്നതും സഹായിക്കുന്നതും തനിക്ക് സന്തോഷം
ലഭിക്കുന്നതിനാലാണല്ലോ. </span><br />
<span style="font-size: large;"><br /></span>
<br />
<div style="text-align: justify;">
<div style="text-align: left;">
<span style="font-size: large;">വീണ്ടൂം ഉംറ യാത്രയിൽ നിന്ന് നമ്മൾ പോന്നു.
നമുക്കങ്ങോട്ട് തന്നെ പോകാം. ഒരു ഉച്ച. മസ്ജിദുൽ ഹറം (മക്കത്തെ പള്ളി. ) ഞാനിങ്ങിനെ വെറുതെ പള്ളിയിലൂടെ
നടക്കുകയാണ്. അപ്പോഴുണ്ട് ഒരു കുഞ്ഞിക്കിളി. നിലത്ത് കിടക്കുന്നു. ചിറക്
മുറിഞ്ഞ് കിടക്കുന്നു. ഞാനതിനെ കയ്യിലെടുത്തു. തീർ ത്തും മുറിഞ്ഞിട്ടീല്ല.
പാവം തോന്നി. അങ്ങിനെ വിഷമിച്ചിരിക്കുമ്പോൾ ഒന്നു രണ്ട് പേരൊക്കെ വന്ന്
നോക്കിപ്പോയി. അപ്പോഴുണ്ട് ഒരു യുവതി. സുന്ദരി. അവർ വന്ന് നോക്കി. എന്നോട്
പ്ലാസ്റ്റർ ഉണ്ടോ എന്ന് ചോദിച്ചു. നീ ഡോക്ടറാണോ എന്ന് . എന്നെ
വിസ്മയിപ്പിക്കുന്നതായിരുന്നു മറുപടി. ഞാൻ മ്യഗ ഡോക്ടറാണെന്ന് (ഈ സംഭവം
ഞാനെവിടെയോ എഴുതിയിട്ടുണ്ട് എന്ന് തോന്നുന്നു) . അങ്ങിനെ വേഗം തന്നെ സംസം
വെള്ളം കൊണ്ട് വന്ന് കഴുകി പ്ലാസ്റ്ററും നേരിയ സ്പ്ലിന്റും ബാൻഡേജും ഇട്ട്
കുഞ്ഞിക്കിളിയെ വിട്ടൂ. അൽഹംദുലില്ലാഹ്. അത് പതുക്കെ നടന്നു തുടങ്ങി.
ചിറകില്ലാതെ മുറിഞ്ഞ് പോകുമായിരുന്ന ആ കുഞ്ഞിക്കിളിയുടെ രക്ഷക്കെത്തിയത്
ഇറാഖിൽ നിന്ന് ഉം റക്കെത്തിയ പെൺ കൊടിയായിരുന്നു. എന്നെ ഏറെ
സന്തോഷിപ്പിച്ചത് , ഹറമിൽ വെച്ച് അത്ര നല്ലഒരു പ്രതിഫലാർഹമായ കാര്യം
ചെയ്യാൻ സാധിച്ചല്ലോ എന്നാണ്. ഞാനേറെ സ്തുതിക്കുന്നു. എന്റെ രക്ഷിതാവ</span><span style="font-size: large;">നെ.
പക്ഷേ 'മ്യഗ ഡോക്ടറോട്'സംസാരിച്ചപ്പോള്മറ്റൊരു സങ്കടത്തിലാണെത്തിയത്. </span><span style="font-size: large;">അവളും ഭർത്താവും</span></div>
<table cellpadding="0" class="Bs nH iY" role="presentation" style="text-align: left;"><tbody>
<tr><td class="Bu"><div class="nH if">
<div class="nH aHU">
<div class="nH hx">
<div class="nH">
<div class="h7 ie nH oy8Mbf" tabindex="-1">
<div class="Bk">
<div class="G3 G2">
<div>
<div id=":137">
<div class="adn ads" style="text-align: justify;">
<div class="gs">
<div class="ii gt m14168276b159f9c4 adP adO" id=":145">
<div id=":14c" style="overflow: hidden;">
<div dir="ltr">
<div>
<div style="text-align: left;">
<span style="font-size: large;">കൂടിയാണ് ഉംറക്ക് വന്നിരിക്കുന്നത്. ഭർത്താവിന് ലിംഫോമ
കാൻസർ. ഞാനോർക്കുകയാണ്. ഇന്ന് അവരുടെ അവസ്ഥ എന്താണെന്നെനിക്കറിയില്ല.
എങ്കിലും പ്രാർഥിക്കുന്നു. നിമിഷങ്ങൾ മാത്രം പരിചയപ്പെട്ട ആ കുട്ടി,
തനിക്ക് ലഭിച്ച അറിവിനെ ഏറ്റ</span><span style="font-size: large; text-align: left;">വും പാവനമായ ഒരു പ്രവ്യത്തിക്ക് ഉപയോഗിച്ചല്ലോ.
കിളി ഇപ്പോൾ ഉണ്ടോ എന്നറിയില്ല. അവരും അവരുടെ ഭർത്താവും എന്തായി
എന്നറിയില്ല. എങ്കിലും അവർ ചെയ്ത പ്രവർത്തനം ഇന്നും എന്റെയും വായിക്കുന്ന
നിങ്ങളുടെയും മനസുകളിൽ ചിന്തയുടെ കൊച്ചു തീപ്പൊരികളെ ഇട്ടു തന്നില്ലേ?
ഇതാണ് യാത്രയുടെ സുഖം. അനുഭവിക്കുന്ന ഓരോ കാര്യങ്ങളെയും ഖുർ ആനിന്റെയും
ഹദീസിന്റെയും പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണുക. ജീവികളോടുള്ള
കാരുണ്യത്തിന ഒരു പാട് സ്ഥാനം കൊടുത്തിരുന്നു പ്രവാചകൻ. ഹറമിൽ വെച്ച്
ജീവികളെ ഉപദ്രവിക്കൽ പാപമാണ്. അറിയാതെ ചെയ്താൽ പ്രായശ്ചിത്തം കൊടൂക്കണം.
മരങ്ങൾ മുറിക്കാൻ പാടില്ല. ഇപ്പോൾ അവിടെ മരമോ പുല്ലോ ഇല്ല. എല്ലാം മാർബിൾ
മയം. അതിവിശാലമായ മുറ്റം മുഴുവൻ മാർബിൾ. റോഡുകൾ പോലും സോപ്പിട്ട് കഴുകുന്ന
വ്യത്തിയുടെ നിറകുടമാണ് ഹറമും പരിസരവും. ലോകത്തൊരിടത്തും ഇത്ര മാത്രം
വ്യത്തി കാത്ത് സൂക്ഷിക്കുന്നുണ്ടോ യെന്നറിയില്ല. ലക്ഷങ്ങൾ പയോഗിക്കുന്ന
ടോയ്ലറ്റുകളുടെ ഭംഗി! ബാഗ് കൊളുത്താൻ പോലും ഹാങ്ങറുകൾ. എല്ലാം
പൈപ്പിനടുത്തും ഹാന്റ് വാഷ് ചെയ്യാൻ സുഗന്ധ പൂരിതമായ ലോഷനുകൾ. ബാത്ത്
റൂൂമുകളിലേക്ക് ഇറങ്ങാൻ സ്തിരമായി എസ്കലേറ്ററുകൾ പ്രവർത്തിക്കുന്നു.
അവിടുത്തെ അത്തരം അൽഭുതങ്ങൾ കാണുമ്പോൾ എന്റെ മനസിലേക് വരുന്ന ഒരു
ദ്യശ്യമുണ്ട്. ത്യശൂർ പൂരം , അല്ലെങ്കിൽ ഇവിടൂത്തെ ദേവാലയങ്ങളിലെ
(ഹിന്ദു-മുസ് ലിം-ക്രിസ്ത്യൻ) ഉൽസവങ്ങൾ കഴിഞ്ഞ് പിറ്റേന്നൊക്കെ മൂക്ക്
പൊത്താതെ നടക്കാൻ നമുക്കാവില്ല. മാത്രമോ? നമുക്ക് ഒരു ചൊല്ല് തന്നെയില്ലേ?
പൂരം കഴിഞ്ഞ പറമ്പ്</span><span id="yui_3_9_1_17_1380437321498_54" style="text-align: left;"> </span><span style="font-size: large; text-align: left;">പോലെ എന്ന്. ......</span></div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</td></tr>
</tbody></table>
<span style="font-size: large;"></span><br />
<div style="text-align: left;">
<span style="font-size: large;">മക്കയിലെ "'പൂരം' "അനസ്യൂതം തുടർന്ന്
കൊണ്ടിരിക്കുകയാണ്. 12 മാസവും 24 മണിക്കൂറും -ത്വവാഫും സ്വ അ് യും
നിലക്കാതെ തുടർന്നു കൊണ്ടിരിക്കുന്ന , അത്യന്തം അൽഭുതകരമായ ഇടം.!!
എന്നിട്ടും വ്യത്തിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം.!!!! ഇതെഴുതുമ്പോൾ എന്റെ
മനസ് വെമ്പുകയാണ്. എത്രയും പെട്ടെന്ന് ഒന്നെനിക്കെന്റെ തറവാട്ടിൽ പോകണം.
അതേ, ഞാൻ വിശ്വസിക്കുന്നു എന്റെ ആദം ഉപ്പാപ്പയും ഹവ്വ ഉമ്മാമയും ജീവിതം
തുടങ്ങിയത് ആ മണ്ണിലായിരുന്നുവെന്ന്. അവിടെ ആകാനാണ് കൂടൂതൽ സാധ്യത.
ഇഹലോകവാസികളായ നാം പരലോകത്തേക്കുള്ള യാത്രക്കാരാണ്. അതിനിടയിലെ കൊച്ചു
യാത്രകൾ നമ്മുടെ ഹ്യദയത്തെ ശുദ്ധീകരിച്ചെങ്കിൽ !</span></div>
</div>
</div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com0tag:blogger.com,1999:blog-9014468017115096133.post-68163974049946411182013-09-25T02:00:00.001-07:002013-09-25T02:00:21.800-07:00'ഡോള്‍ഫിന്‍' - എറിയാടിന്റെ സിനിമ<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="font-size: large;">'ഡോള്‍ഫിന്‍' എന്ന ജനകീയ സിനിമ കണ്ടു. ആദ്യപ്രദര്‍ശനം തന്നെ കാണാന്‍ കഴിഞ്ഞു. എ ഗ്രേഡ് ഉണ്ട് എന്നു പറയാം. എറിയാട്-അഴീക്കോട് ഭാഗത്തെ പച്ചയായ, സ്നേഹം തുളുമ്പുന്ന ജീവിതം സിദ്ദീഖ് പറവൂര്‍ കാഴ്ചക്കാര്‍ക്കായി സമര്‍പ്പിക്കുകയാണ്. എല്ലാ കാര്യത്തിലും സിദ്ദീഖ് നല്ലൊരു വര്‍ക്ക് ആണ് നടത്തിയിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളിലൊരാളായ സെയ്ദ്. കടലില്‍ പോയി കാണാതായ വാപ്പാടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ നോക്കി വിഷമിക്കുന്നതു മുതല്‍ കാഴ്ചക്കാരെ ഹഠാദാകര്‍ഷിച്ചുകൊണ്ടാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. ഒപ്പം അനാഥത്വത്തിന്റെയും വൈധവ്യത്തിന്റെയും വേദനകളെ അനുവാചകരിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മസ്കത്തില് പോയി, കടല്‍പ്പണിക്കിടയ്ക്ക് കാലൊടിഞ്ഞ്, തിരിച്ച് നാട്ടില്‍ വന്ന് കടം കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ ആത്മഹത്യ ചെയ്ത ഒരു മനുഷ്യന്റെ മകന് സെയ്ദ് എനിക്കുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ദിവസം വാപ്പാനെപ്പറ്റി പറഞ്ഞപ്പോള്‍ ''ടീച്ചര്‍ക്കെന്റെ വാപ്പാനെ കാട്ടിത്തരട്ടെ?'' എന്നും പറഞ്ഞ് പേഴ്സില്‍നിന്ന് വാപ്പാടെ ഫോട്ടോ എടുത്ത് എന്നെ കാണിച്ച എട്ടാംക്ലാസ്സുകാരന് സെയ്ദ് പേരുകൊണ്ടും ജീവിത ചുറ്റുപാടുകള്‍ കൊണ്ടും ഈ സെയ്ദുമായി സാമ്യത പുലര്‍ത്തുന്നു. എന്റെ സെയ്ദിന്റെ വല്യപ്പയും അടുത്തിടെ മരിച്ചുപോയി. മൂന്നു സെന്റ് സ്ഥലത്തിനുവേണ്ടി വിധവയായ ആ മാതാവ് നെട്ടോട്ടമോടുകയാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഈ സിനിമ കണ്ടപ്പോള്‍ ഇത്തരം പല മുഖങ്ങളും നമ്മുടെ ഓര്‍മയിലേക്ക് ഓടിയെത്തുകയാണ്. സുലൈമാന്‍ എന്ന നല്ല മനുഷ്യന് തന്റെ മകന് പകര്‍ന്നുകൊടുത്ത സദ്ചിന്തകള്‍ ഈ നാട്ടിലെ എല്ലാ വാപ്പാമാര്‍ക്കും പാഠമാകാന്‍ കഴിഞ്ഞാല്‍ അത് ഡയറക്ടര്‍ സിദ്ദീഖ് പറവൂരിന്റെ ജീവിതസാഫല്യമായി എന്ന് നമുക്ക് പറയാം. കാരണം, നല്ലൊരു ശതമാനം പിതാക്കളും ഇന്ന് മക്കളോട് നന്മ പറഞ്ഞുകൊടുക്കാന്‍ അര്‍ഹരല്ല. കള്ളിനും കഞ്ചാവിനും അടിമകളായി മാറിപ്പോയ വലിയൊരു ജനസഞ്ചയത്തിനിടയില്‍നിന്ന് സുലൈമാനെ പൊക്കിക്കൊണ്ടുവന്ന് സിദ്ദീഖ് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരു അധ്യാപിക എന്ന നിലയ്ക്കും കുടുംബപ്രശ്നങ്ങളില്‍ നേരിട്ടിടപെടാറുള്ള ഒരാളെന്ന നിലയ്ക്കും ഈ കഥയിലൂടെ ഞാനും സഞ്ചരിക്കുകയായിരുന്നു. വിധവകളെ, അനാഥകളെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിക്കാനും സ്നേഹിക്കാനും അവരുടെ കാര്യങ്ങളില്‍ ഇടപെടാനും കഴിയുമ്പോള്‍ ലഭിക്കുന്ന ആത്മനിര്വൃതിയുണ്ട്. സാധുവെങ്കിലും നാരായണന്‍കുട്ടിച്ചേട്ടന്‍ എന്ന ശ്രീനി ആ ഭാഗം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിലും സാധുക്കളായ മനുഷ്യരെ അഭ്രപാളിയിലേക്കെത്തിക്കാനുള്ള സിദ്ദീഖിന്റെ ശ്രമം പൂര്‍ണ വിജയമാണെന്ന് പറയാം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എന്നെ ആകര്‍ഷിച്ച മറ്റൊരു രംഗം ഗുണ്ടകള്‍ (പുറമേ നിന്ന് കടപ്പുറത്ത് വരുന്നവര്‍) പോലുള്ളവര്‍ സൈദിനെ റാഗ് ചെയ്യുന്ന രംഗം. ഇതും കടപ്പുറത്തിന്റെ കാണാക്കാഴ്ചകളാണ്. ആ കരച്ചിലിനൊടുവില്‍ നാരായണന്‍കുട്ടിച്ചേട്ടന്‍ ആ അനാഥബാലനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ്, തന്റെ പ്രിയസുഹൃത്തായ സുലൈമാനെ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിക്കുമ്പോള്‍ ജാതീയതയും വര്‍ഗീയതയും തീര്‍ക്കുന്ന എല്ലാ മാധ്യമങ്ങളുടെ നേര്‍ക്കുമാണ് ആ ശബ്ദം പ്രതിധ്വനിക്കുന്നത്. ജാതിരാഷ്ട്രീയവും വര്‍ഗീയ രാഷ്ട്രീയവും കളിക്കുന്ന രാഷ്ട്രീയക്കാര്‍ക്കൊക്കെ ഇതില്‍നിന്ന് പാഠങ്ങളുണ്ട്. ഞങ്ങളുടെ ജനകീയ പ്രസിഡന്റായ രമേശനും സുഹൃത്തുക്കളും സുലൈമാനെ ആദരിക്കുന്ന ചടങ്ങൊക്കെ ഒരുപാട് സന്ദേശങ്ങള്‍ വാരി വിതറിക്കൊണ്ടാണ് നീങ്ങുന്നത്. എല്ലാ കഥാപാത്രങ്ങളും ജനകീയമായവരാണെന്നതും എല്ലാവരും തങ്ങളുടെ ഭാഗം സുന്ദരമായി അഭിനയിച്ചു ഫലിപ്പിച്ചു എന്നതും എടുത്തുപറയത്തക്ക മേന്മയാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഐഷയും മോനും ഉപ്പയും എല്ലാം വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സാധാരണക്കാരന് (പൈസ കൊണ്ട്) ആയ സിദ്ദീഖ് തന്റെ ഒരു സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്. കുറേ വര്‍ഷങ്ങളായി അടുത്തറിയുന്നവര്‍ എന്ന നിലയ്ക്ക് ഞാനും ഇതില്‍ ഏറെ സന്തോഷിക്കുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">രണ്ട് കുറവുകള്‍ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നു. (എനിക്ക് തോന്നിയതാണ്; ശരിയാണോ എന്നറിയില്ല). സുലൈമാന്‍ മരിച്ചതറിയാതെ, തന്നെ മുമ്പ് വെള്ളത്തില്‍നിന്ന് രക്ഷിച്ച സുലൈമാന്റെ വീട് തിരഞ്ഞുവന്ന് ഒരു പയ്യന് ഭാര്യയെയും മകനെയും കാണുന്ന രംഗം അല്പം കൂടി ഭാവാത്മകമാക്കാമായിരുന്നു. അതുപോലെ സുലൈമാന്‍ ശ്രീലങ്കന്‍ ജയിലിലുണ്ടെന്ന വാര്‍ത്ത അറിയുമ്പോള്‍ ഞങ്ങളുടെ എറിയാട് ഗ്രാമം കുറച്ചുകൂടി ആര്‍ത്തുല്ലസിക്കണമായിരുന്നു. കാരണം, ഞങ്ങള്‍ എറിയാട്ടുകാരാണ് - സ്നേഹിക്കാനും സഹായിക്കാനും മാത്രം അറിയാവുന്നവര്‍.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വാല്‍ക്കഷണം: ഈ സിനിമ കണ്ടപ്പോള്‍ എനിക്കും ഒരു സിനിമ എടുത്താല്‍ കൊള്ളാമെന്നുണ്ട്. ചുമ്മാ... തമാശ. ഇനിയും ഇത്തരം സംരംഭങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വസ്സലാം,</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സ്വന്തം ടീച്ചര്‍.</span><br />
</div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com8tag:blogger.com,1999:blog-9014468017115096133.post-52322301358345298912013-09-04T05:13:00.000-07:002013-09-04T05:13:02.428-07:00സാമൂഹിക തിന്മകള് അധികരിക്കുന്നു; വില്ലനായി മദ്യവും അശ്ലീലസിനിമകളും<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="font-size: large;">ഹൃദയം തേങ്ങിക്കൊണ്ടാണീ കുറിപ്പ്. പരീക്ഷ മാറ്റിയോ എന്നറിയാന്‍ പത്രം നോക്കിയതാ. നമ്മുടെ നാടിനെന്തു പറ്റി? അമ്മയും അച്ഛനും ഒപ്പമല്ലാതെ, അമ്മൂമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന 10 വയസ്സുകാരന് രാഹുല്‍ അമ്മായി വിരുന്ന് വന്ന സന്തോഷത്തില്‍ കൂടെ കിടക്കുന്നു. പാതിരായ്ക്ക് 2 മണിക്ക് പാവാടച്ചരടുകൊണ്ട് നിരപരാധിയായ ആ കുരുന്ന് ശ്വാസംമുട്ടിച്ച് കൊല്ലപ്പെടുന്നു. വീണ്ടും വാര്‍ത്ത - പിതാവിന്റെ മൂന്നാം ഭാര്യ തന്റെ അനാശാസ്യം ലോകമറിയാതിരിക്കാന്‍ പതിനൊന്നുകാരന് സതീഷ്കുറാമിനെ ശ്വാസംമുട്ടിച്ചു കൊന്ന് ബാത്റൂമിലിട്ട് മണ്ണെണ്ണയൊഴിച്ച് തീ കൊടുക്കുന്നു. 10-ാം ക്ലാസ്സുകാരന് മൂന്നു വയസ്സുകാരി പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കുന്നു. തീര്‍ന്നില്ല, മനുഷ്യമഹാദുരന്തമായി സിറിയയില്‍ നിന്ന് വന്‍ അഭയാര്‍ഥിപ്രവാഹം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഞാനൊരു സിറിയന്‍ സ്ത്രീയെ ഓര്‍ത്തുപോവുകയാണ്. യു.എ.ഇക്കാരിയായ എന്റെ കൂട്ടുകാരി യാസ്മീന് പറഞ്ഞ കഥ. ദശകങ്ങള്‍ക്കു മുമ്പ് സിറിയയില്‍ നിന്ന് അഭയാര്‍ഥിയായി യു.എ.ഇയില്‍ എത്തിയ ഉമ്മുബാസില്‍. അവര്‍ ഇഖ്വാനിയായിരുന്നു. മക്കളും ഭര്‍ത്താവും കിട്ടിയ സാധനങ്ങളുമായി സിറിയയില്‍നിന്ന് യു.എ.ഇയിലെത്തി. ഹാഫിസുല്‍ അസദിന്റെ കാലത്തായിരുന്നു. യു.എ.ഇയിലെ സുഹൃത്തുക്കളുടെ തണലില്‍ ജീവിക്കുമ്പോള്‍ എങ്ങനെയോ യു.എ.ഇ. വിജിലന്‍സ് മണത്തറിഞ്ഞു. അങ്ങനെ ഉമ്മുബാസിലും ഭര്‍ത്താവും മക്കളും രാത്രിക്കുരാത്രി യു.എ.ഇ. വിടേണ്ടിവന്നു. അവര്‍ പോയത് ജര്‍മനിയിലേക്കായിരുന്നു. അവിടെ ചെന്ന് എല്ലാവരും പല വിധ തൊഴിലുകളും ചെയ്ത് ജീവിതം പച്ചപിടിപ്പിച്ചു. </span><span style="font-size: large;">ഇസ്ലാമാണ് ശരിയായ മാര്‍ഗം എന്ന് ഉറച്ചു വിശ്വസിച്ചതിന്റെ പേരില്‍ ലോകത്ത് പലരും പല നിലയ്ക്കും പീഡനമനുഭവിക്കുന്നതിന്റെ നേരനുഭവമാണ് നാം ഉമ്മുബാസില്‍ കുടുംബത്തിലൂടെ കണ്ടത്. എത്ര ഉമ്മുബാസിലുമാരും പ്രാരാബ്ധമുള്ള കുടുംബങ്ങളുമാണ് ഇത്തരം പീഡനങ്ങള്‍ക്കിരകളാകുന്നത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നമുക്ക് കേരളത്തിലേക്കുതന്നെ വരാം. ഈ നാട് നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറയാതെ നിവൃത്തിയില്ല. പിന്നിലെ വില്ലന്മാരെ കണ്ടുപിടിച്ച് പരിഹാരമുണ്ടാക്കാനാവണം മൊത്തം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രമം. എത്രയെത്ര ബാല്യങ്ങളാണ് ചവിട്ടിയരയ്ക്കപ്പെടുന്നത്. പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത കാലം. നമുക്ക് ഹൃദയനൈര്‍മല്യത്തോടെ പ്രാര്‍ഥിക്കാം - "രക്ഷിതാവേ, ഞങ്ങളുടെ നാടിനെ നീ എല്ലാവിധ നാശത്തില്‍നിന്നും രക്ഷിക്കണേ."</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">99 ശതമാനം പ്രശ്നങ്ങളുടെയും പിന്നിലെ വില്ലന്‍ മദ്യവും ബ്ലൂഫിലിമും ആണ് എന്ന് പറയാതെ നിവൃത്തിയില്ല. ആറാംക്ലാസ് വിദ്യാര്‍ഥി മുതല്‍ 'ബ്ലൂ' കാണുന്ന ലോകം. കുട്ടികളെ വളരെയധികം ശ്രദ്ധാപൂര്‍വം രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നബി (സ) പറഞ്ഞു: ''നിന്റെ സഹോദരനെ അക്രമിയായാലും അക്രമിക്കപ്പെടുന്നവനായാലും നീ സഹായിക്കുക.''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അതെ, ആ പത്താംക്ലാസ്സുകാരന് ചെയ്ത മോശം പ്രവര്‍ത്തനം മൂലം അവനും ഭാരിച്ച ഒരു മാനസികാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടുകാണും. അവരെപ്പോലുള്ളവര്‍ വീണുപോകുന്ന കുഴികളില്‍നിന്ന് പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ കൈകള്‍ വേണം. ഒപ്പം അത്തരം കുഴികളില്‍ വീഴാതിരിക്കാനും ശക്തമായ മൂല്യബോധവും താങ്ങുകളും വേണം. അധ്യാപകരും രക്ഷിതാക്കളും ഇത് മനസ്സിലാക്കേണ്ടതാണ്.</span><br />
</div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com1tag:blogger.com,1999:blog-9014468017115096133.post-33800618986832628062013-08-26T00:45:00.000-07:002013-08-26T00:45:00.452-07:00മുര്‍സിഗവണ്മെന്റിനെ അട്ടിമറിച്ചതിന്റെ പിന്നിലെ താല്പര്യമെന്ത്?<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="font-size: large;">രക്തം തളംകെട്ടി നില്ക്കുന്ന ഈജിപ്ത്. ഇതിലെ ഓരോ തുള്ളി ചോരയും ശഹീദിന്റേതാണ്. നാളെ പരലോകത്ത് കസ്തൂരിയുടെ മണം അടിച്ചുവീശുമ്പോള്‍... ഈജിപ്ത് ശുഹദാക്കളേ, നിങ്ങളെ എല്ലാവരും അദ്ഭുതത്തോടെ, അതിലേറെ ആദരവോടെ നോക്കിപ്പോകും. ഇന്‍ ശാ അല്ലാഹ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഈ അസ്ഹര്‍ പണ്ഡിതന്മാര് ഒക്കെ എന്തെടുക്കുകയാണ്? അല്പം പോലും ഇസ്ലാമിക മനഃസാക്ഷി ഇല്ലാതായോ? റാവിയത്തുല്‍ അദബിയ്യയുടെയും നഫീസത്തുല്‍ മിസ്രിയ്യയുടെയും ഇമാം ശാഫിഈയുടെയും നാട് കുട്ടിച്ചോറാക്കുകയാണ്. മുര്‍സിയും കൂട്ടരും ചെയ്ത തെറ്റെന്താണ്? ഈ അന്യായത്തിനെതിരെ ആര്‍ക്കും കാര്യമായ പ്രയാസം കാണുന്നില്ലല്ലോ. നബി (സ) പറഞ്ഞില്ലേ, ''വിശ്വാസികള്‍ സ്നേഹത്തിലും കാരുണ്യത്തിലും ഒറ്റ ശരീരം പോലെയാണ്. ഒരവയവത്തിന് എന്തെങ്കിലും പറ്റിയാല്‍ ശരീരത്തിലെ മറ്റവയവങ്ങള്‍ മുഴുവന്‍ ഉറക്കമൊഴിച്ചും പനിച്ചും അതില്‍ പങ്കുചേരും.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സിറിയയില്‍ എത്ര നിരപരാധികളാണ് കൊല്ലപ്പെട്ടത്? പണ്ട് മാലാഖമാര്‍ അല്ലാഹുവിനോട് ചോദിച്ചതോര്മ വരികയാണ്:</span><br />
<span style="font-size: large;">أتجعل فيها من يفسد فيها ويسفق الدماء</span><br />
<span style="font-size: large;">''കുഴപ്പമുണ്ടാക്കുന്നവരെയും രക്തം ചിന്തുന്നവരെയുമാണോ അവിടെ (ഭൂമിയില്‍) വയ്ക്കുന്നത്?''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇതൊരാവര്‍ത്തനമാണ്.</span><br />
<span style="font-size: large;">بدا الإسلام عزيبا وسيعود كما بدا فطوبي للغرباء الذين يصلحون ما أفسد الناس</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു ഇസ്ലാമികലോകം ഈജിപ്ഷ്യന്‍ വിപ്ലവത്തെ നെഞ്ചേറ്റിയത്. ഒരുപാട് നന്മകളും വ്യതിരിക്തതകളും നിറഞ്ഞ വ്യക്തിത്വമായിരുന്നു മുര്‍സിയുടേത്. സാധാരണക്കാരെപ്പോലെ ജീവിച്ച ഭരണാധികാരികളെ ചരിത്രത്തില്‍ നമുക്ക് രക്തസാക്ഷിത്വം വരിച്ചവരായവരായാണ് കാണാന്‍ സാധിക്കുന്നത്. തികഞ്ഞ നീതി നടപ്പാക്കിയ ഖലീഫ ഉമര്‍ രണ്ടാമന് രണ്ടര കൊല്ലം കൊണ്ട് വിഷബാധയേറ്റാണ് ശഹീദായത്. യഥാര്‍ഥ ഇസ്ലാമിന്റെ മുഖത്തെ പ്രകാശിപ്പിക്കാന്‍ ജാഹിലിയ്യത്തിന്റെ ശക്തികള്‍ അനുവദിക്കുകയില്ല. മഹാനായ ഒരു ചിന്തകന്‍ പറയുകയുണ്ടായി: ''ഈ ഉമ്മത്തിനേറ്റതുപോലെയുള്ള പരീക്ഷണം മറ്റേതെങ്കിലും ഉമ്മത്തിനായിരുന്നു ഏല്‍ക്കേണ്ടിവന്നതെങ്കില്‍ അതിന്റെ തരിപോലും ബാക്കിയുണ്ടാകില്ലായിരുന്നു. മറിച്ച്, ഈ ഉമ്മത്തിന്റെ കൈയില്‍ വിശുദ്ധ ഖുര്‍ആനുള്ളതിനാല്‍ അവര്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന്, വീണ്ടും തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന അത്യുത്ഭുതകരമായ കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.'' വളരെ ശരിയാണിത്. കാലാകാലങ്ങളില്‍ മുസ്ലിം ഉമ്മത്ത് നാനാ ജാതി പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതില്‍ പരമപ്രധാനം അവര്‍ കക്ഷികളായി തമ്മില്‍ത്തല്ലി എന്നതാണ്. എല്ലാവര്ക്കും സൗഖ്യവും സമാധാനവും പ്രദാനം ചെയ്യുന്ന ഇസ്ലാകിമ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനു പകരം അതിനെ ഭ്രൂണാവസ്ഥയില്‍ത്തന്നെ നശിപ്പിക്കാന്‍ എന്തുകൊണ്ടാണ് മനുഷ്യന് പ്രേരിതനാകുന്നത് എന്നത് അത്ഭുതകരമാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഏതായാലും പല മുസ്ലിം-ഇസ്ലാകിമ രാജ്യങ്ങളും പ്രശ്നങ്ങളിലാണ്. സത്യവും ധര്‍മവും വൈകിയാണെങ്കിലും വിജയിക്കുമെന്നും വിജയിക്കട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം, പ്രാര്‍ഥിക്കാം. ലോകം മുഴുവന്‍ ഇസ്ലാമിന്റെ സുഖശീതളഛായയില്‍ ആശ്വാസം കൊള്ളുന്ന ഒരു കാലം വരും എന്നുതന്നെ പ്രതീക്ഷിക്കാം. സുന്ദരമായ കൈയോയും അലക്സാണ്ഡ്രിയയും അല്‍ഫയൂമുമൊക്കെ ഇന്ന് ദുഃഖം തളംകെട്ടി നില്‍ക്കുകയാണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ഈജിപ്ഷ്യന്‍ സഹോദരങ്ങള്‍ക്ക് റബ്ബ് എല്ലാ ആശ്വാസവും നല്കട്ടെ എന്നല്ലാതെ സാധുക്കളായ നമുക്കെന്ത് ചെയ്യാനാകും? സര്‍വശക്തനായ നാഥാ, ഞങ്ങളെ നീ എന്നും സത്യത്തിന്റെ മാര്‍ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തണേ. ക്ഷമാലുക്കളിലും നീ ഞങ്ങളെ പെടുത്തണേ. ആമീന്‍.</span><br />
<div>
<br /></div>
</div>
തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.com0