Tuesday, September 14, 2010

ലോകത്തിന്റെ വെളിച്ചം

നമുക്കുണ്ടാകുന്ന അസുഖത്തെപ്പറ്റിയോ പ്രയാസങ്ങളെപ്പറ്റിയോ വിഷമിച്ചിട്ട് കാര്യമില്ല. മനസ്സുരുകി ദൈവത്തില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. പ്രയാസത്തോടെ, സങ്കടത്തോടെ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥന കേട്ട് ഉത്തരം തരുന്നവനാണ് പ്രപഞ്ചങ്ങളുടെ നാഥന്‍. ഈ ജീവിതത്തില്‍ പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്. അല്ലെങ്കില്‍, മനുഷ്യന്‍ അഹങ്കാരിയായി മാറും. അഹങ്കാരത്തിന്റെ അന്ത്യം നാശമാണ്. നാം ഒന്ന് ചിന്തിച്ചുനോക്കുക, നമ്മുടെ ചെറുപ്പത്തെപ്പറ്റി. ഈ സൂര്യന്‍ പോലും മറ്റ് ഗോളങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു കണികയുടെ അത്രയേയുള്ളൂ. അതിലെ അംഗമായ ഭൂമി; നമ്മുടെ കാഴ്ചയില്‍ ഭൂമി എന്തൊരു വലുതാണ്! സൂര്യനെ അപേക്ഷിച്ച് ഒരു പൊടി മാത്രം. അതില്‍ വസിക്കുന്ന 600 കോടിയിലൊരാളാണ് ഞാനും നിങ്ങളുമൊക്കെ. നമുക്ക് നമ്മുടെ ശരീരവും നമ്മുടെ പ്രശ്‌നങ്ങളും നമ്മുടെ നേട്ടങ്ങളും ഹിമാലയത്തെക്കാള്‍ വലുതാണ്. ആഴത്തില്‍ ചിന്തിച്ചാല്‍ നാമെത്ര നിസ്സാരര്‍! ഖുര്‍ആന്‍ പറയുന്നുണ്ട്: ''മനുഷ്യര്‍ നോക്കുന്നില്ലേ, താന്‍ എങ്ങിനെയാണ് സൃഷ്ടിക്കപ്പെട്ടതെന്ന്? മുതുകെല്ലിനും വാരിയെല്ലിനും ഇടയില്‍നിന്ന് പുറപ്പെടുന്ന, തെറിച്ചുവീഴുന്ന ഒരു ജലത്തുള്ളിയില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടത്.'' മറ്റൊരു സ്ഥലത്ത് പറയുന്നു, ''തീര്‍ച്ചയായും മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദികേട് കാട്ടുന്നവനാണ്. അവന്‍ തന്നെ അതിന് സാക്ഷിയുമാണ്.''

ഇങ്ങനെ നമ്മെ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്ന അസംഖ്യം വചനങ്ങളാട് ദൈവം നമുക്കെല്ലാവര്‍ക്കും വേണ്ടി ഇറക്കിയ വിശുദ്ധ ഖുര്‍ആനിലുള്ളത്. എന്തുകൊണ്ടാണ് ഖുര്‍ആനെ വിശുദ്ധം എന്ന് പറയുന്നത്? കാരണം, അതില്‍ ഇന്നുവരെ മനുഷ്യന്റെ കൈകടത്തലുകളുണ്ടായിട്ടില്ല. ഖുര്‍ആന്‍ തന്നെ പറയുന്നു: ''നാമാണ് ഇതിനെ അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കും.''

അതുകൊണ്ടാണ് അമേരിക്കയില്‍ ഖുര്‍ആന്‍ കത്തിക്കും, കത്തിച്ചു എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമുക്കൊന്നും തോന്നാത്തത് - ആനപ്പുറത്ത് ഉണ്ണി കടിക്കുംപോലെയേയുള്ളൂ. കാരണം, ആനയെ ഉറുമ്പ് കടിച്ചാല്‍ ഉറുമ്പിന്റെ പല്ല് പോവുകയേയുള്ളൂ. ഖുര്‍ആന്‍ കത്തിച്ചാല്‍ ഖുര്‍ആനിനോ ദൈവത്തിനോ മുസ്‌ലിംകള്‍ക്കോ എന്ത് നഷ്ടം വരാനാണ്? അതും വിശുദ്ധ ഖുര്‍ആന്റെ ഒരമാനുഷികതയാണ്. ലക്ഷക്കണക്കിന് മനുഷ്യരുടെ മസ്തിഷ്‌കത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമായിക്കിടക്കുന്നുണ്ട്! ഈ ലോകത്ത് ഒരു ഖുര്‍ആന്‍ പോലും അവശേഷിക്കാതെ നശിച്ചുപോയാലും മുസ്‌ലിംകള്‍ക്ക് ഒരു വിഷമവുമില്ല.
ദൗര്‍ഭാഗ്യത്താല്‍ ഈ ഗ്രന്ഥത്തെ വേണ്ടവിധം പരിചയപ്പെടുത്താന്‍ മുസ്‌ലിംകളും പരിചയപ്പെടാന്‍ അമുസ്‌ലിംകളും അധികമായി ശ്രമിക്കുന്നില്ല. പ്രവാചകന്‍ (സ) പറയുകയുണ്ടായി: ''നിങ്ങളില്‍ ഉത്തമന്‍, ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തരാണ്.''

അതിനാല്‍ ലോകത്തിന് മുഴുവന്‍ വെളിച്ചം നല്‍കി അവതീര്‍ണമായ ആ ഗ്രന്ഥത്തെ അല്പമെങ്കിലും അടുത്തറിയാന്‍ ശ്രമിക്കണം.

6 comments:

  1. അതുകൊണ്ടാണ് അമേരിക്കയില്‍ ഖുര്‍ആന്‍ കത്തിക്കും, കത്തിച്ചു എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമുക്കൊന്നും തോന്നാത്തത്

    ReplyDelete
  2. ????........

    "Word verification" കമന്റ്‌ ചെയ്യുന്നിടത്ത് നിന്നും ഒഴിവാക്കിയാല്‍ നന്നായിരുന്നു

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. oasis...enthe iyal delete aakkiyath?

    ReplyDelete
  5. As Sheikh Abdul Qader Audah Rahimahullah puts it "Islam is between incapable scholars and idiotic
    followers". The poor ignorant followers are passionate when they hear anything related to Prophet SWS or Holy Qur'aan. Hence, they become
    violent and reactionary. Our scholars and leaders together must educate them, and bring up in life. The first ORDER of Allah was not salah, soum or zakah& Hajj but ws iqrah = you read...you learn and you become knoweldgeable and civilized.
    Allah bless all of us / Ameen

    ReplyDelete