Saturday, June 8, 2013

കശ്മീരിനെ അണിയിച്ചൊരുക്കുന്ന പൂന്തോട്ടങ്ങള്‍

നബിയേ, താങ്കള്‍ പറയുക: എന്റെ രക്ഷിതാവിന്റെ വചനങ്ങള്‍ക്ക് കടല്‍ മുഴുവന്‍ മഷിയായാല്‍ പോലും അതെഴുത്തീരും മുമ്പ് കടല്‍ വെള്ളം തീര്‍ന്നുപോകും. നാം അത്രയ്ക്കുതന്നെ കൊണ്ടുവന്നാലും. (തീരും) (സൂറഃ അല്‍കഹ്ഫ്).


റബ്ബിന്റെ വിശാലമായ ഭൂമിയിലൂടെ യാത്രചെയ്യുമ്പോള്‍ എത്രയെത്ര മാമലകള്‍, പാടങ്ങള്‍, നദികള്‍, കുളങ്ങള്‍.. ഇവയിലൊക്കെ ജീവിക്കുന്ന വ്യത്യസ്ത സസ്യ-ജന്തു-പറവ-ഉരഗ ജീവികള്‍. എട്ട് കാലുള്ളതും ആറ് കാലുള്ളതും നാലു കാലുള്ളതും ഇരുകാലികളും കാലേ ഇല്ലാത്തതും ഒക്കെയുണ്ട്.



നമുക്കല്പ സമയം കശ്മീരിലെ പൂന്തോട്ടങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം. സഞ്ചാരികളെ ഭ്രമിപ്പിക്കുന്ന തരം വ്യത്യസ്തങ്ങളായ പൂക്കളാണ് പൂന്തോട്ടങ്ങളിലെ മുഖ്യ ആകര്‍ഷണം. കൂടാതെ, മരങ്ങള്‍ വ്യത്യസ്ത രൂപങ്ങളില്‍ വെട്ടിനിര്‍ത്തി, സുന്ദരമാക്കി, നമ്മെ വല്ലാത്തൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ശങ്കരാചാര്യ കുന്നില്‍നിന്ന് ഞങ്ങള്‍ പോയത് കശ്മീരിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്കായിരുന്നു. 10 രൂപ മാത്രമാണ് പ്രവേശന ഫീസ്. അതിവിശാലമായ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ തുടക്കംതന്നെ ഒരു കൊച്ചുതടാകമാണ്. തടാകം നിശ്ചലമായതിനാല്‍ മരങ്ങളുടെയും ആകാശത്തിന്റെയും ഛായ നന്നായി കാണാമായിരുന്നു. ഞങ്ങള്‍ ചെന്ന സമയത്ത് അവിടെ ഒന്നുരണ്ടു കൊച്ചു ബോട്ടുകള്‍ ഉണ്ടായിരുന്നു. കശ്മീരില്‍ തടാകങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധയുണ്ട്. വിശാലമായ ദാല്‍തടാകത്തില്‍ ഒറ്റ മോട്ടോര്‍ബോട്ട് പോലുമില്ല. പ്രകൃതിയെ അപ്പടി സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. സത്യത്തില്‍ ദൈവത്തിന്റെ വരദാനമാണ് കശ്മീര്‍ എന്ന് പറയാതെ നിവൃത്തിയില്ല. നമ്മുടെ മുന്‍പ്രധാനമന്ത്രി നെഹ്‌റു എത്ര വികാരവായ്‌പോടെയായിരിക്കും ഇത് ഭൂമിയിലെ  സ്വര്ഗം  എന്ന്  ഉറക്കെ  വിളിച്ചു പറഞ്ഞിരിക്കുക .കാരണം,ഞാൻ   ഈ പൂന്തോട്ടങ്ങളിലൂടെ    നടന്നു നടന്നു ,അവസാനം പൊട്ടീക്കരഞ്ഞു പോയി.എനിക്കെന്നെ നിയന്ത്രിക്കാനായില്ല..മുഗൾ ഗാര്ടെന്സിലെ 2 .. 3 കുഞ്ഞിപ്പൂക്കളെ കണ്ടപ്പോൾ  എനിക്കെന്നെ  നിയന്ത്രിക്കാനായില്ല.ഈ  സുന്ദരങ്ങളായ പൂക്കളെ സൃഷ്ടിച്ചു പരിപാലിക്കുന്ന സരവ ശക്തനായ  അല്ലാഹുവിന്റെ  കരവിരുത്  അത്യപാരം ! എന്റെ ഉള്ള് ഈ   ഖുർആൻ  സൂക്തം  ഇടയ്ക്കിടയ്ക്ക്  വേലിയേറ്റം നടത്തിക്കൊണ്ടിരുന്നു."അവനാണ് അല്ലാഹു !സ്രഷ്ടാവും  നിർമ്മാതാവും  ചിത്രകാരനും അവൻ  തന്നെ "

ഇപ്പോഴും എന്റെ  മനസ്സ് ചോദിക്കുകയാണ് ! എവിടെ  നിന്നാണീ  നിറങ്ങൾ വരുന്നത്?പടച്ചവനേ !!......നിന്രങ്ങൾ ഒരത്ഭുതം   തന്നെ ..ഇപ്പോൾ   എന്റെ   പേനക്കാന്  ഒരു  തരാം വല്ലാത്ത അവസ്ഥ ! പൂവിന്റെ കാര്യങ്ങൾ [കഥകൾ] എഴുതാൻ എന്റെ  പേന   അശക്തം.....അവയെ  സൃഷ്ടിച്ചു സംവിധാനിച്ച  റബ്ബിനെ പ്പറ്റി  എന്തെഴുതനാ അല്ലാഹുവേ....നീ മഹൻ..നീ  ഇതൊന്നും വെറുതെ  സൃഷ്ടിച്ചതല്ല ! ഞങ്ങളെ നീ  നരകത്തിൽ   നിന്ന് രക്ഷിക്ക...ഈ പ്രപഞ്ഞതെ നിരീക്ഷിക്കുന്നവന്  എങ്ങിനെയാണ് ഇതിന്റെ   പിന്നിലെ ശക്തിയെ    നിഷേധിക്കനാവുക പൂന്തോട്ടം വര്‍ണന വെറും ദൈവവര്‍ണനയായി എന്ന് ആരും കരുതരുത്. ഓരോ പൂന്തോട്ടവും നമ്മെ മത്തുപിടിപ്പിക്കുമ്പോള്‍ അതിന്റെ ഉടമസ്ഥനെ നാം മറക്കരുത്. എനിക്കൊന്നാ തോട്ടങ്ങളില്‍ സാഷ്ടാംഗം ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് ഇപ്പോള്‍ ഒരു ഖേദമായി തോന്നുന്നു. മനസ്സ് മുഴുവന്‍ സുജൂദിലായിരുന്നു. ആ പൂന്തോട്ടങ്ങളുടെ നാഥനെ ഓര്‍ത്ത് ഭക്തിനിര്‍ഭരമായ മനസ്സ്.



നമുക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒന്നുകൂടി വിശദമായി കാണാം. പലതരത്തിലുള്ള മരങ്ങള്‍. നാം കണ്ടിട്ടില്ലാത്ത മരങ്ങള്‍. ഞാനപ്പോള്‍ എന്റെ ഷംല, ഖദീജ, യാസ്മി എന്നിവരെ ഓര്‍ത്തു. അവര്‍ക്കറിയുമായിരിക്കും ഇവയുടെ ഒക്കെ പേരുകള്‍. കാരണം, അവര്‍ എന്റെ സ്‌കൂളിലെ ബയോളജി ടീച്ചര്‍മാരാണ്. ഗാര്‍ഡനില്‍ കണ്ട കാഴ്ചകള്‍ എല്ലാം വിവരിക്കാന്‍ ഞാന്‍ അശക്തയാണ്. ഫോട്ടോകള്‍ കണ്ട് നിങ്ങള്‍ തന്നെ തീരുമാനിക്കുക. കശ്മീരിന്റെ സൗന്ദര്യം! വൈകാരികത കൊണ്ട് നമ്മുടെ ഹൃദയങ്ങള്‍ പൊട്ടിത്തകര്‍ന്നുപോകും. എന്റെ കണ്ണും കരളും ഞാനിത്തരം ദൃശ്യങ്ങളിലേക്ക് ഒരു ക്യാമറകണക്കെ തുറന്നുപിടിക്കാറാണ് പതിവ്. കറുപ്പും പച്ചയും അല്ലാത്ത എല്ലാ നിറങ്ങളിലും കൂടാതെ മിശ്രമായ കളറുകളിലും ഉള്ള പൂക്കള്‍ നിങ്ങള്‍ കാണുന്നില്ലേ? അങ്ങനെ നടന്നു പോകുമ്പോള്‍ ഒരുകൂട്ടം കുഞ്ഞി നീലപ്പൂക്കള്‍. അതില്‍ നടുവില്‍ ഒരു കൊച്ചു രത്‌നം പതിച്ചപോലത്തെ മുകുളം. അതിനെ എന്റെ സ്വാഭാവികരീതിയില്‍ പുന്നരിച്ചുകഴിഞ്ഞപ്പോള്‍ പിങ്ക്, ഇളം വയലറ്റ്, കടും വയലറ്റ്, ഹാപ്പി ബ്ലൂ ഒക്കെയുണ്ട് കുഞ്ഞിപ്പൂക്കള്‍. പടച്ചവനേ, ഞങ്ങള്‍ നിന്റെ നിറക്കൂട്ടുകള്‍ക്കു മുമ്പില്‍ പൊട്ടിക്കരയാതെ എന്ത് ചെയ്യും? നമ്മുടെ നാട്ടില്‍ നാം കണ്ടുമടുത്തതിനാലാവും കുഞ്ഞിപ്പൂക്കളെ നാം പരിഗണിക്കാതിരുന്നത്. പക്ഷേ, ഇപ്പോള്‍ എനിക്ക് തുമ്പപ്പൂവിനോടും മുക്കുറ്റിപ്പൂവിനോടും ഒരുതരം സ്‌നേഹം. കുഞ്ഞുമക്കളെയും കുഞ്ഞിപ്പൂക്കളെയും സ്‌നേഹിക്കാത്തവരെ ഭയപ്പെടണം എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. മഴക്കാലത്ത് നമ്മുടെ പറമ്പിലും എത്ര കുഞ്ഞിപ്പൂക്കളാണല്ലേ? കുട്ടികളെയും നാം പൂക്കളെ സ്‌നേഹിക്കാന്‍ പഠിപ്പിക്കണം. ആരും നട്ടുവളര്‍ത്താതെ പ്രകൃതിക്ക് ചായമിടാന്‍ വരുന്ന അമാനുഷിക സൃഷ്ടികളല്ലേ കുഞ്ഞിപ്പൂക്കള്‍. കശ്മീര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്ന് ഞാന്‍ നിങ്ങളുടെ ശ്രദ്ധ തെറ്റിച്ചെങ്കില്‍ ക്ഷമിക്കണം.


അതാ ഒരു മരം! ഞാനാദ്യം കരുതിയത് ബള്‍ബുകളിട്ട് അലങ്കരിച്ചതായിരിക്കുമെന്ന്. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതിന്റെ തന്നെ ഒരു മുകുളമാണത്. കായയായിരിക്കുമെന്ന് കരുതുന്നു. എന്റെ കൗതുകം മൂത്തപ്പോള്‍ എന്റെ കൈകള്‍ പതുക്കെ അതൊന്ന് പൊട്ടിക്കാന്‍ നീണ്ടു. പൊട്ടിച്ച് ബാഗിലിട്ടു. അതിന്റെ ഫോട്ടോ കാണുക. ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള ഇലകളും കൂമ്പുകളും മുകുളങ്ങളും വന്‍വൃക്ഷങ്ങളും... ഒന്നുംകൂടി ആ തോട്ടത്തിലെ മരങ്ങളെ പോയി കെട്ടിപ്പിടിക്കാന്‍ തോന്നുന്നു. അവയോട് ഇനിയും കുറേ വര്‍ത്തമാനം പറയാന്‍ തോന്നുന്നു. പാവങ്ങള്‍. എത്ര ജനങ്ങള്‍ അവരെ കാണാന്‍ വന്നുപോകുന്നു. എത്ര വയസ്സായീന്നോ എന്നൊന്നും നമുക്കറിയില്ല. കെട്ടിപ്പിടിച്ചാല്‍ എത്താത്ത, തടിയന്‍ മരങ്ങളും ഉണ്ട് കൂട്ടത്തില്‍. വണ്ണമില്ലാത്തവരും ഉണ്ട്. ചുവന്ന കൊച്ച് ഇലകളുള്ള മരങ്ങളെയും കാണാം. കാറ്റാടിമരത്തിന്റെ ഇലകളേക്കാളും മാര്‍ദ്ദവമുള്ളവയും ഉണ്ട് കൂട്ടത്തില്‍. ഓരോ ഗാര്‍ഡനിലും ഓരോ ദിവസം കഴിച്ചുകൂട്ടണമെന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു. വിശാലമാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍.



ഗര്‍ഭം ധരിച്ചാല്‍ പ്രസവിക്കാതെ നിവൃത്തിയില്ല എന്ന് പറഞ്ഞപോലെയാണ് ചിന്ത വന്ന് കൂട്ടത്തോടെ തലയില്‍ കയറിയാല്‍ എഴുതാതിരിക്കാനാകില്ല. ഞങ്ങള്‍ ഗാര്‍ഡന്റെ മുകളിലേക്ക് വീണ്ടും വീണ്ടും കയറാന്‍ തുടങ്ങി. അവിടെ എന്നെ അദ്ഭുതപ്പെടുത്തിയ ഒരു ദൃശ്യം കണ്ടു. ഒരുതരം ചെടിയില്‍ അറബിയില്‍ 'അല്ലാഹ്' എന്നും 'മുഹമ്മദ്' എന്നും സുന്ദരമായി വെട്ടിയുണ്ടാക്കി നിര്‍ത്തിയിരിക്കുന്നു. ഇന്ത്യയില്‍ ഒരുപക്ഷേ മറ്റൊരിടത്തും കാണാന്‍ പറ്റാത്ത കാഴ്ചയായിരിക്കാം അത്തരമൊന്ന്. അവിടത്തെ പണിക്കാരും ഉറുദുക്കാരും മുസ്‌ലിംകളുമായതിനാലാവും ഈ കലാവിരുത് തോട്ടത്തില്‍ നടത്തിയിരിക്കുന്നത്. മരങ്ങളെ പല ആകൃതികളിലും വെട്ടി സുന്ദരമാക്കിയിട്ടുണ്ട്. കസേരയുടെയും ബഞ്ചിന്റെയും മറ്റ് ആകൃതികളിലും ശരിയാക്കി ഗാര്‍ഡന്‍ മൊത്തം ഒരു മാസ്മരിക ലോകമാക്കി മാറ്റിയിരിക്കുന്നു.


ഞങ്ങള്‍ അവിടെ നിന്ന് സമീപത്തുതന്നെയുള്ള മുഗള്‍ ഗാര്‍ഡനിലേക്കാണ് പിന്നീട് പോയത്. മുഗള്‍ ഗാര്‍ഡന്‍ റോസ് പൂക്കള്‍ കൊണ്ടാണ് അലംകൃതമായിട്ടുള്ളത്. പല നിറം, വലിപ്പം ഉള്ള ധാരാളം പൂന്തോപ്പുകളുണ്ട് മുഗള്‍ ഗാര്‍ഡനില്‍. സുന്ദരമായ ചില ഫൗണ്ടനുകളും ഉണ്ട്. അവിടെ സുന്ദരമായ ഒരു ദൃശ്യം കണ്ടു. വെട്ടിനിര്‍ത്തിയ മരങ്ങളിലെല്ലാം കുഞ്ഞിക്കിളികള്‍ അവരുടെ വീട് ഒരുക്കിയിരിക്കയാണ്. മരത്തിനുള്ളിലേക്ക് കിളികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. കിളികള്‍ ദ്വാരമുണ്ടാക്കി അതിനുള്ളിലേക്ക് കയറി ജീവിക്കുകയാണെന്നാണ് മനസ്സിലാകുന്നത്. തണുപ്പും മഴയും വെയിലും കൊള്ളാതെ ആ കുഞ്ഞിക്കിളികളെ ആ മരങ്ങള്‍ സംരക്ഷിക്കുന്നുണ്ടാവും. സുബ്ഹാനല്ലാഹ്...


മുഗള്‍ഗാര്‍ഡനില്‍ വച്ച് രസകരമായ ഒരനുഭവമുണ്ടായി. ഒരു ഉപ്പാപ്പ - വലിയൊരു ടേപ്പ്‌റെക്കോര്‍ഡറും കൈയില്‍ പിടിച്ച് 'യേ കശ്മീര്‍ ഹെ' എന്ന മുഹമ്മദ് റാഫിയുടെ പാട്ടം വെച്ച് ചില മുദ്രകളൊക്കൊ കാട്ടിവരുന്നു. ഭ്രമിച്ചുനില്‍ക്കുന്ന ആ പൂന്തോട്ടത്തില്‍ ഈ പാട്ടും ഈ ഉപ്പാപ്പയും വല്ലാത്തൊരനുഭൂതിയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. എല്ലാവരും അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു. കൂടെ നിന്ന് ഫോട്ടോ എടുക്കുന്നു. ഞങ്ങള്‍ അവിടെ നിന്ന് നിഷാത്ത് ഗാര്‍ഡനിലെത്തിയപ്പോഴും ഉപ്പാപ്പ പാട്ടുപെട്ടിയുമായി എത്തി.

5 comments:

  1. masha allah.....subuhanallah,,,,etrayetra sundara kaazckal.........allahuvine etra sthudichalum mathiyaakillaa.....................

    ReplyDelete
  2. wonderfull madam,,,nannaayi ezhuthi,koode yathra ponna pole thonni

    ReplyDelete
  3. നന്ദി... കാഷ്മീരില്‍ പോയ പ്രതീതി...

    ReplyDelete
  4. ye khudaaya loutaa de Kashmeer dubaaraa

    ReplyDelete