Sunday, November 18, 2012

من يشتري الجنة؟!=ആരുണ്ട് സ്വർഗം പണം കൊടുത്ത് വാങ്ങാൻ

pls read this first....

http://sabiteacher.blogspot.in/search?updated-min=2011-01-01T00%3A00%3A00-08%3A00&updated-max=2012-01-01T00%3A00%3A00-08%3A00&max-results=36

നിങ്ങള്‍ക്കെതെങ്ങനെ നിസ്സാരമായി കാണാന്‍ കഴിയുന്നു? നിങ്ങളുടെ മക്കളുടെ സുഖലോലുപതയ്ക്ക് ചെലവഴിക്കുന്നതിന്റെ ഒരു ശതമാനം ഈ കുടുംബത്തിനുവേണ്ടി നീക്കിവയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ അവരും ജീവിതം കരുപ്പിടിപ്പിച്ചേനേ.

അവസാനമായി, നമുക്കൊരു കൂട്ടരെയും കൂടി പരിചയപ്പെടേണ്ടതുണ്ട്. അവര്‍ തങ്ങളുടെ ജീവന്‍ റബ്ബിന്റെ മാര്‍ഗത്തില്‍ കച്ചവടം നടത്തിയവരാണ്. ജീവന്‍ തിരിച്ചുകൊടുത്ത് സ്വര്‍ഗം വാങ്ങാന്‍ ഇറങ്ങിയവരാണ്. പക്ഷേ, അവര്‍ക്ക് കല്ലിനേക്കാള്‍ ശക്തമായ ആയുധം വേണം. പക്ഷേ, കാശില്ല. ജൂതന്‍ വില്‍ക്കുന്ന ആയുധത്തിന് ഇരട്ടിയിരട്ടി കൊടുത്ത് വാങ്ങാന്‍ അവരുടെ കൈയില്‍ പണമില്ല. കല്ലെങ്കില്‍ കല്ല്! അവര്‍ക്ക് ശത്രുവിനെ നേരിടാന്‍ റബ്ബ് കൊടുത്ത ആയുധം!
മുസ്‌ലിം ഉമ്മത്തേ, ഈ കല്ലെടുത്ത് എറിയുന്ന നിന്റെ സഹോദരന്റെ മാറിലേക്ക് ചീറിവരുന്ന വെടിയുണ്ട നാളെ നിന്നെത്തേടിയും എത്തും; നീ ഇതൊക്കെ കണ്ടില്ല എന്നു കരുതി നീങ്ങുകയാണെങ്കില്‍.
സഹോദരങ്ങളേ, ഈ ദൃശ്യങ്ങള്‍ ഫലസ്തീന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും എപ്പോഴെങ്കിലും അരങ്ങേറുന്ന ഒറ്റപ്പെട്ട കാഴ്ചയല്ല. ഇത്തരം ദൃശ്യങ്ങള്‍ ദൃഷ്ടിയില്‍പ്പെടാന്‍ നാം ഒരുപാട് തിരഞ്ഞുനടന്നുവെന്നും എന്റെ പ്രിയസുഹൃത്തുക്കള്‍ തെറ്റിദ്ധരിക്കരുത്. ഓരോ പട്ടണത്തിലും ഗ്രാമത്തിലും വീടുകളിലും റോഡിലും കാണുന്ന ദൃശ്യങ്ങളാണ്! വിശുദ്ധ നഗരമായ ഫലസ്തീനാണിത്. ആ മനുഷ്യര്‍ നമ്മുടെ സഹോദരങ്ങളും മക്കളും മാതാക്കളും പിതാക്കളുമാണ്. ഈ വേദനകള്‍ക്കാകെ ഒരു മരുന്നേ ഉള്ളൂ. ധനം കൊണ്ട് അവരെ സഹായിക്കുക എന്നതാണ് ഏക ഔഷധം.
ധനം വ്യയം ചെയ്യാന്‍ പറയുന്നത് ആര്‍ക്കും വലിയ ഇഷ്ടമുള്ള കാര്യമല്ല എന്നറിയാം. കാരണം, മനുഷ്യപ്രകൃതി തന്നെ സുഖലോലുപതയും പൈസയും ആഗ്രഹിക്കുന്ന വിധത്തിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
നമ്മിലാരെങ്കിലും ധനത്തോട് പൂണ്ടുപിടുത്തമുള്ളവരും ആ ധനം വര്‍ധിപ്പിക്കാനും അതിനെ സംരക്ഷിച്ചുനിര്‍ത്താനും അതിയായ ആഗ്രഹമുള്ളവരാണെന്ന് കരുതുക. ഒരിക്കലും തനിക്കത്തരം ഒരു സ്വഭാവം ഉണ്ടല്ലോ എന്നോര്‍ത്ത് സ്വന്തത്തോട് പുച്ഛം തോന്നേണ്ടതില്ല. കാരണം, പല ശാരീരിക വികാരങ്ങളെപ്പോലെയുള്ള ഒരു വികാരമായി മാത്രം അതിനെ കണ്ടാല്‍ മതി. മറ്റുള്ള വികാരങ്ങളെ നിയന്ത്രിച്ച് നല്ല മാര്‍ഗേണ വിനിമയം ചെയ്യുംപോലെ ധനത്തോടുള്ള ആസക്തിയെ ഖുര്‍ആനും ഹദീസും വ്യക്തമായി, മനുഷ്യപ്രകൃതി എന്ന നിലയ്ക്ക് അംഗീകരിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ പണത്തെ ഒരുപാട് സ്‌നേഹിക്കുന്നു.'' മനുഷ്യപ്രകൃതിയെ സൃഷ്ടിച്ച പടച്ചതമ്പുരാന്റെ തന്നെ വാക്കുകളാണിത്. മനുഷ്യരുടെ പ്രകൃതത്തെ സത്യപ്പെടുത്തുന്ന ഒരു വിശുദ്ധ ഹദീസും കാണുക: നബി (സ) ആത്മാവിനെ ചികിത്സിച്ചിരുന്ന ഡോക്ടറാണ്. രോഗാതുരമായ ഭാഗത്തുതന്നെ അദ്ദേഹം തന്റെ വിരലുകള്‍ വയ്ക്കുന്നു, തന്റെ വിശുദ്ധ അധരങ്ങള്‍ കൊണ്ട് അതിന് മരുന്ന് കുറിക്കുന്നു. ''മനുഷ്യപുത്രന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും രണ്ട് താഴ്‌വാരങ്ങളുണ്ടെന്നതില്‍ അവന്‍ മൂന്നാമത്തെ താഴ്‌വാരം ലഭിക്കാന്‍ ശ്രമിക്കും. (അത്രയ്ക്കാണ് മനുഷ്യന്റെ സമ്പത്തിനോടുള്ള പ്രേമം!) എന്നാല്‍, മണ്ണ് മാത്രമേ അവന്റെ വയറ് നിറയ്ക്കാനായിട്ട് ഉള്ളൂ. അല്ലാഹുവിലേക്ക് തിരിച്ചു നടക്കുന്നവരുടെ അടുത്തേക്ക് അവനും പശ്ചാത്താപപൂര്‍വം തിരിയുന്നു.

പണ്ടുമുതലേ പണ്ഡിതന്മാര്‍ സജ്ജനങ്ങളെ നമുക്കു മുമ്പില്‍ വരച്ചുകാട്ടുന്നത് ഏകദേശം മാലാഖമാരെപ്പോലെയാണ്. ഒരിക്കലും കുറ്റം ചെയ്യാത്ത, ഒരിക്കലും അല്ലാഹുവിനെ ധിക്കരിക്കാത്ത, യാതൊരു സുഖങ്ങളും ആസ്വദിക്കാത്തവരായിട്ടാണ് നാം നല്ല മനുഷ്യരെ കാണുന്നത്. എന്നാല്‍, യാഥാര്‍ഥ്യം അതല്ല. ഇസ്‌ലാം മനുഷ്യന്റെ എല്ലാ ദൗര്‍ബല്യങ്ങളെയും അംഗീകരിക്കുന്നു. തെറ്റ് പറ്റാത്തവനായി ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ അല്ലാഹു മാത്രമേ ഉള്ളൂ. വികാരങ്ങളില്ലാത്തവനായി അവന്‍ മാത്രമേയുള്ളൂ.

മനുഷ്യന്റെ തനിസ്വഭാവം വരച്ചുകാട്ടുന്ന മറ്റൊരു സൂക്തം ഇതാ. സൂറ ഇസ്‌റാഇല്‍ അല്ലാഹു പറയുന്നു: ''നബിയേ, താങ്കള്‍ പറയൂ, നിങ്ങളെങ്ങാന്‍ ആണ് എന്റെ നാഥന്റെ കാരുണ്യത്തിന്റെ ഖജനാവിന്റെ സൂക്ഷിപ്പുകാരെങ്കില്‍ വ്യയം ചെയ്ത് തീര്‍ന്നുപോകുമെന്ന ഭയത്താല്‍ പിശുക്ക് കാട്ടുമായിരുന്നു. മനുഷ്യന്‍ അതീവ പിശുക്കനാണ്.'' അല്ലാഹുവിന്റെ ഖജനാവിന്റെ വലുപ്പമെത്രയാണ്! കരയും കടലും ആകാശങ്ങളും നക്ഷത്രങ്ങളും എല്ലാം നിറഞ്ഞുനില്‍ക്കുന്നതാണ് ഖജനാവ്. ഒരിക്കലും തീരാത്ത, വറ്റാത്ത സ്രോതസ്സാണത്. അത് ലഭിച്ചാല്‍ പോലും മനുഷ്യന്റെ പ്രകൃതി എന്താണ്? തീര്‍ന്നുപോകുമെന്ന ഭയം. അതുമൂലമുണ്ടായിത്തീരുന്ന പിശുക്കും.

നാം കൈകാര്യം ചെയ്യുന്ന ഈ വിഷയം, മനുഷ്യപ്രകൃതിയുമായി എളുപ്പത്തിലങ്ങ് യോജിച്ചുപോകുന്ന വിഷയമല്ല. മനുഷ്യന്‍ തന്നേക്കാള്‍ തന്റെ ധനത്തെ സ്‌നേഹിക്കുന്നു. സുഖലോലുപതയെ സ്‌നേഹിക്കുന്നു. അതിനാലാണല്ലോ അവന്‍ കാശിനുവേണ്ടി രാപകല്‍ എത്ര ശാരീരികാധ്വാനം നടത്താനും വിഷമമില്ലാത്തത് അല്ലേ. ശരീരം ഏറ്റവും വിലപ്പെട്ടതുതന്നെ. സംശയമില്ല. എന്നാല്‍, മനുഷ്യന്‍ പണത്തെയാണധികം സ്‌നേഹിക്കുന്നത്. എട്ടുതവണ ഖുര്‍ആന്‍ ധനം കൊണ്ടും ശരീരം കൊണ്ടും ഉള്ള ജിഹാദിനെ പരാമര്‍ശിച്ചപ്പോള്‍ ഏഴു വട്ടവും ധനത്തെയാണ് ഒന്നാമത് പറയുന്നത്. ''വിശ്വസിക്കുകയും സ്വദേശം വെടിയുകയും ധനംകൊണ്ടും ദേഹം കൊണ്ടും ജിഹാദ് നടത്തുകയും ചെയ്തവരുണ്ടല്ലോ, അവരാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമുള്ളവര്‍. അവര്‍ തന്നെയാണ് വിജയികള്‍. (സൂറത്തുത്തൗബ 20)
''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ തങ്ങളുടെ ധനം കൊണ്ടും ശരീരംകൊണ്ടും ജിഹാദ് ചെയ്യുന്നതില്‍നിന്ന് മാറിനില്‍ക്കുന്നവരല്ല. മുത്തഖീങ്ങളെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാണ്.'' (സൂറത്തുത്തൗബ: 44)

ഖുര്‍ആനില്‍ ധനത്തേക്കാള്‍ ശരീരത്തെ മുന്തിച്ച് പറഞ്ഞ ഒറ്റ സൂക്തം മാത്രമേ കാണാന്‍ കഴിയൂ. ''തീര്‍ച്ചയായും, അല്ലാഹു സത്യവിശ്വാസികളില്‍നിന്ന് സ്വര്‍ഗത്തിനു പകരമായി അവരുടെ ശരീരങ്ങളെയും ധനത്തെയും വാങ്ങിയിരിക്കുന്നു.'' (സൂറത്തുത്തൗബ: 111)

ഇവിടെ ചരക്ക് വാങ്ങുന്നവന്‍ അല്ലാഹുവാണ്. അവനറിയാം ഏതിനാണ് വിലയെന്ന്. എന്നാല്‍, മനുഷ്യന് തന്റെ ധനത്തോട് അമിതമായ പ്രതിപത്തി ഉള്ളതിനാല്‍ ധനം കൈവിടാന്‍ വലിയ ബുദ്ധിമുട്ടാണ്.

പ്രായോഗികജീവിതത്തില്‍ നമുക്കിതിന് ഒരുപാട് തെളിവുകള്‍ കണ്ടെത്താനാകും. സ്വന്തത്തിന്റെ വിശ്രമത്തേക്കാളും സുഖത്തേക്കാളും അവന്‍ തന്റെ സമ്പാദ്യത്തിന്റെ സുരക്ഷിതത്വമാണ് കണക്കിലെടുക്കുന്നത്.
ധനത്തിനു വേണ്ടി അവന്‍ തന്റെ കീര്‍ത്തിയെ അപകടത്തിലാക്കാറുണ്ട്. ധനത്തിനു വേണ്ടി അവന്‍ തന്റെ സ്വാതന്ത്ര്യത്തെ പണയപ്പെടുത്താറുണ്ട്. എന്നാല്‍, അസ്വാതന്ത്ര്യം ശരീരത്തെ ബുദ്ധിമുട്ടിക്കുമെങ്കിലും - ധനത്തിനു വേണ്ടി എത്ര വിയര്‍പ്പൊഴുക്കാനും അവന് വിഷമമില്ല; അത് ശരീരത്തെ ക്ലേശിപ്പിക്കുമെങ്കിലും.

മനുഷ്യന്‍ ധനത്തിനുവേണ്ടി തന്റെ സഹോദരങ്ങളെയും സ്‌നേഹിതരെയും മക്കളെപ്പോലും പണയപ്പെടുത്താറുണ്ട്. അവരെയൊക്കെ ഉപേക്ഷിക്കുമ്പോള്‍ അവന്‍ ഒരുപാട് മാനസിക ശാരീരിക പീഡനം അനുഭവിക്കുന്നുണ്ടെങ്കിലും വര്‍ഷങ്ങളോളം അവരെ വിട്ട് ദുഃഖിതനും ഏകാന്തനുമായി കഴിയുന്നത് ധനത്തിനു വേണ്ടിയാണ്. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്കു വേണ്ടിയാണ്.

ഇതിനൊക്കെ പുറമെ സ്വന്തം ജീവനെ ധനത്തിനു വേണ്ടി അവന്‍ പണയപ്പെടുത്തുന്നു. ചിലപ്പോള്‍ ധനസമ്പാദന മാര്‍ഗത്തില്‍ അവന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടുപോകുന്നതായും നാം കാണാറുണ്ട്.

വിഷമകരമായ യുദ്ധോപകരണങ്ങളുമായി മനുഷ്യന്‍ ഇടപെടുന്നതും ധനമോഹത്താല്‍ത്തന്നെ. ഉറക്കം ഒഴിവാക്കി വാഹനമോടിക്കുന്നവന്‍ അപകടകരമായ ആ ജോലി എടുക്കുന്നതും യഥാര്‍ഥത്തില്‍ ധനമോഹം കൊണ്ടു മാത്രം! ഒരു ഡോക്ടറായാലും എന്‍ജിനിയറായാലും കച്ചവടക്കാരനായാലും അവന്‍ ഒരു ഹൃദ്രോഗിയായി മാറിയാല്‍ പോലും ആ ജോലി ഉപേക്ഷിക്കാത്തത് ധനമോഹം കൊണ്ടു മാത്രമല്ലേ? അവര്‍ക്കുതന്നെയറിയാം, തങ്ങളറിഞ്ഞുകൊണ്ടുതന്നെ മരണത്തിലേക്കാണ് നീങ്ങുന്നതെന്ന്. എങ്കിലും, അവര്‍ ആ ജോലി ഉപേക്ഷിക്കാത്തത് പൈസ ലഭിക്കും എന്നതിന്റെ പേരില്‍ തന്നെയല്ലേ.

അപ്പോള്‍ ധനാര്‍ത്തി മനുഷ്യപ്രകൃതിയില്‍ നിലീനമായ ഒന്നാണെന്ന് സമ്മതിക്കാതെ നിവൃത്തിയില്ല. എന്തിനാണ് പടച്ചവന്‍ മനുഷ്യനെ ഈ പ്രകൃതിയോടെ സൃഷ്ടിച്ചത്? ഇതിന്റെ പിന്നിലെ യുക്തി എന്താണ്? ഇതിനെയാണ് - ''പരീക്ഷണ തത്ത്വശാസ്ത്രം' എന്ന് വിളിക്കുന്നത്.

നാം സ്വത്തിനെ വിട്ടുപിരിയാന്‍ കഴിയാത്തത്ര പ്രേമവും സ്‌നേഹവും ആയിക്കഴിയുമ്പോഴാണ് അതിനെ വേര്‍പിരിയല്‍ ഏറ്റവും വലിയ പരീക്ഷണമായി മാറുന്നത്. രണ്ടു വ്യക്തികള്‍ അല്ലാഹുവിനു വേണ്ടി സ്‌നേഹിക്കുന്നു. അവര്‍ക്കിടയിലെ അതിര്‍വരമ്പുകള്‍ ഇസ്‌ലാമികദൃഷ്ട്യാ പാലിക്കപ്പെടുന്നു. ആ പാലിക്കപ്പെടല്‍ ഏറ്റവും വലിയ പരീക്ഷണമായി മാറുന്നു. ഇതുതന്നെയാണ് പണവും നാമും തമ്മിലുള്ള ബന്ധത്തിലെയും പരീക്ഷണം. മനസ്സിന്റെ അടിത്തട്ടില്‍ അടിഞ്ഞുകിടക്കുന്ന ആ മത്തിനെ റബ്ബിനു വേണ്ടി ഉപേക്ഷിക്കണം എന്ന ആഹ്വാനം അവന്‍ അനുസരിക്കുമ്പോഴല്ലേ പരീക്ഷണത്തില്‍ വിജയിച്ചു എന്ന് പറയാനാകൂ. അപ്പോഴല്ലേ ആ സ്‌നേഹം അല്ലാക്കുവേണ്ടിയുള്ള ആത്മാര്‍ഥ സ്‌നേഹമായി മാറുകയുള്ളൂ. നിസ്സാരമായ ഏതെങ്കിലും കാര്യത്തിലായിരുന്നു പരീക്ഷണമെങ്കില്‍ വിശ്വാസികളും അവിശ്വാസികളും ഒക്കെ ആ പരീക്ഷണത്തില്‍ 100 മാര്‍ക്കോടെ വിജയിക്കുമായിരുന്നു.

എന്നാല്‍, ഇവിടത്തെ പരീക്ഷണം നിസ്സാരമല്ല. ഏറ്റവും ഇഷ്ടപ്പെട്ടതിനെ റബ്ബിന് തിരിച്ചുകൊടുക്കേണ്ട പരീക്ഷണമാണ്. അതിനാലാണ് ഈ പരീക്ഷാവിജയിക്കുള്ള സമ്മാനം അത്യുദാരവും പ്രതിഫലം മഹത്തരവുമാകുന്നത്. മനുഷ്യന് സങ്കല്പിക്കാന്‍ പറ്റാത്തതും അവന് വിഭാവന ചെയ്യാന്‍ പറ്റാത്തതുമായ സമ്മാനമായി മാറുകയാണ്. അതത്രെ സ്വര്‍ഗം. ആകാശഭൂമികളുടെ വിശാലതയുള്ള സ്വര്‍ഗം!

നിങ്ങളതിന്റെ യാഥാര്‍ഥ്യം അറിഞ്ഞിരുന്നെങ്കില്‍ അതിലേക്ക് കൊതിച്ചുകൊണ്ട് അലിഞ്ഞുചേരുമായിരുന്നു. അതിന്റെ സൗന്ദര്യം അല്പമെങ്ങാന്‍ കണ്ടിരുന്നെങ്കില്‍ ഈ ഭൂമിയിലെ ജീവിതം നിങ്ങള്‍ക്ക് ദുസ്സഹമാകുമായിരുന്നു.

ഇവിടെ ഒരു ചോദ്യം ഉയരുന്നു. നമുക്ക് ഏറ്റവും വിലപ്പെട്ടത് അല്ലാഹുവിന്റെ സ്വര്‍ഗമോ ഇവിടത്തേ ധനമോ. നാം ഉടനെ പറയും - സ്വര്‍ഗം. എനിക്ക് സ്വര്‍ഗമാണ്, അല്ലാഹുവാണ് ഏറ്റവും വിലപ്പെട്ടത്. നമ്മുടെ ഉത്തരം ഇതാണെങ്കില്‍, നമ്മുടെ നാവിന്റെ ജല്പനത്തെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സത്യപ്പെടുത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ പരീക്ഷണം എന്നതിനെ നാമെങ്ങനെ വിവക്ഷിക്കും?

ഇതോടൊപ്പം നമുക്ക് നമ്മുടെ മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, കുടുംബം എന്നിവയൊക്കെ ഏറെ ഹൃദ്യവും ഇഷ്ടപ്പെട്ടവയും ആണ്.

ഇവിടെയും ഒരു ചോദ്യം ഉയരുന്നു. ഇവരാണണോ അല്ലാഹുവാണോ നമുക്ക് വലുത്? നമ്മുടെ കൂട്ടുകാരാണോ അല്ലാഹുവാണോ നമുക്ക് വലുത്?

ഉത്തരം വേഗം ലഭിക്കേണ്ടതുണ്ട്. വാക്കു കൊണ്ടല്ല, പ്രവര്‍ത്തനം കൊണ്ടാണ് ഉത്തരം പറയേണ്ടത്. കാര്യം നിസ്സാരമല്ല. ഇത് സ്വര്‍ഗത്തിന്റെ കേസാണ്. ഇതില്‍ വിജയിക്കാതിരുന്നുകൂടാ.

2 comments:

  1. alhamdulillahhhh......inghaneyenkilum avarkku vendi paranchillenkil nam enghane nale rabbinte kodathiyil thala nivarthi nikkum....nammude pravarthanghalkku nam rabbinte munnil enthayittum utharam parayendi varum......athinal mattullavarokke enthu cheythu ennu nokkathe....njan ennilekku nokkuka..enikkenthu cheyyan pattumennu.....nalla nalla ormappeduthalukal..sabeeeee....rabbinodu kooduthal adukkan itharam ezuthukal valare sahayikkunnu.........jazakallahu khair........ente kudumpamanavide jeevanu vendi...yaa allahhh..nee thanne thuna.....

    ReplyDelete
  2. നല്ല വിവരണം..ചരിത്രത്തിന്റെ ഏടുകള്‍ മറിച്ചാല്‍ കാണാന്‍ പറ്റും. ധിക്കാരികള്‍ ഒന്നും നീണാള്‍ വനട്ടില്ല. നിരപരാധികളെ കൊന്നു ഒടുക്കുന്നവന് ശിക്ഷ ഉടനെ തന്നെ ഉണ്ട്..വിജയം ഫലസ്തിനെ കുഞ്ഞുഗളുടെ കൂടെ തന്നെ.. ഇപോഴത്തെ അവസ്ഥയില്‍ നിന്നും അവര്ക് റബ് മോചനം കൊടുക്കട്ടെ.. അമിന്‍ .......
    Hashim
    Dubai

    ReplyDelete