Tuesday, August 16, 2011

വിശ്വാസിക്കുള്ള പാഠങ്ങള്‍...സൂറത്തു യൂസുഫില്‍..,......

ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍...സൂറത്തു യൂസുഫില്‍ സത്യവിശ്വ‍സികള്‍ക്ക് ഒരുപാട് പാഠങ്ങളുണ്ട്.
1.യൂസുഫ്(അ)കുടുംബബന്ധങ്ങള്‍ക്ക് വലിയ സ്ഥാനം കൊടുക്കുന്നു.من بعدان نزغ الشيطان بيني وبين اخوتي എന്നപ്ര‍യോഗം,പിശാച് എന്നേയും സഹോദരങ്ങളെയും അകറ്റിയതിന്ന് ശേഷം..അതിലൊന്നും അദ്ദേഹം യാതൊരു പരിഭവവും പറയുന്നില്ല.....അവരെ ഒരിക്കല്‍ പോലും കുറ്റപ്പെടുത്തുന്നില്ല

(ഒരു പെയിന്റിംഗ്.യൂസുഫ് സഹോദരന്മാര്‍ കുപ്പായവുമായി)
2.മന്ത്രിപത്നിയായിരുന്നു അദ്ദേഹത്തെ കൂടുതല്‍  ബുദ്ധിമുട്ടിക്കുകയും ജയിലില്‍പറഞ്ഞയക്കു
കയും അപരാധിയാക്കുകയും ചെയ്തത്.എന്നിട്ടും അദ്ദേഹത്തിന്റെ മാന്യമായ വ്യക്തിത്വം അവരെ വളരെ മാന്യമായ ഭാഷയിലാണ്പരാമര്‍ശിക്കുന്നത്.

(യൂസുഫിന്റെ കുപ്പായം വലിക്കുന്ന പ്രഭു പത്നി,പെയിന്റിംഗ്)
3.അതു പോലെ സ്വപ്നം കണ്ടവിവരം പറഞ്ഞ ജയില്‍ സുഹൃത്തുക്കളോട് വളരെ മാന്യനായാണ് സംസാരിക്കുന്നത്.ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കാത്ത കൂട്ടരുടെ മാര്‍ഗ്ഗം വെടിഞ്ഞ് ഇബ്റാഹീമിന്റെയും ഇസ്മായീലിന്റെയും മാര്‍ഗ്ഗമാണ് സ്വീകരിക്കുന്നതെന്നും أأرباب متفرقون خير ام الله الواحد القهار=വ്യത്യസ്ഥങ്ങളായ റബ്ബുകളാണോ നല്ല‍ത്?അതല്ല‍,ഏകനും അടക്കി ഭരിക്കുന്നവനുമായ
അല്ലാഹവോ?

(ജയില്‍വാസികള്‍ യൂസുഫ്(അ)യുടെ ചോദ്യത്തെപ്പറ്റി ആലോചിക്കുന്നു..പെയിന്റിംഗ്)
എന്ന് ചോദിക്കുകയുംസ്വപ്നത്തിന്റവ്യഖ്യാനം അടുത്ത ഭക്ഷണം വരും മുമ്പ് പറയാം എന്ന് വളരെ മാന്യമായി പറയുകയുമാണ്.നാമൊന്നോര്‍ത്ത് നോക്കുക.നമ്മളായിരുന്നെങ്കില്‍ ഈ എല്ലാ ആളുകളോടും എങ്ങിനെയായിരിക്കും പെരുമാറുക?യഥാര്‍ത്ഥപ്ര‍ബോധകനെയാണ് നാം യൂസുഫി(അ)ല്‍ കാണുന്നത്.തന്നെ ബുദ്ധിമുട്ടിച്ച്,അഭിമാനക്ഷതം നടത്തി,ജയിലിലേക്കയച്ച ആ സ്ത്രീയെ അല്‍പ്പം പോലും അദ്ദേഹം മോശമായി സംസാരിച്ചില്ല‍.മറിച്ച്,ജയില്‍ മോചനമെന്ന അദ്ദേഹത്തിന്റെ സ്വ‍പ്നം നിരുപാധികം നടപ്പാകാന്‍ പോകുമ്പോള്‍ പോലും നീതി നടപ്പാകേണ്ടതുണ്ട് എന്ന നിലയില്‍ അദ്ദേഹം സംസാരം വഴി തിരിച്ചു വിടുകയാണ്.അപ്ര‍കാരം തന്നെ ,ജയില്‍ മോചിതനായ സുഹൃത്ത് തന്നെപ്പറ്റി രാജാവിനോട് പറഞ്ഞില്ല‍ എന്ന കാര്യവും ഒരി
.ക്കല്‍ പോലും എടുത്ത് പറയുന്നില്ല‍.അപ്ര‍കാരം സഹോദരനെ തന്റെ കൂടെ പിടിച്ച് നിര്‍ത്താന്‍ നല്ലൊരു സൂത്രം പണിയുന്നു.പകരം ആളെ നിര്‍ത്താം ,വാപ്പ വയസ്സായിരിക്കയാണ് എന്നൊക്കെ അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്--അവസാനം,എല്ലാ സത്യങ്ങളും വ്യക്തമായപ്പോള്‍..لا تثريب عليكم اليوم എന്ന മഹാ വാചകങ്ങളാണ് ഉരുവിടുന്നത്.പ്ര‍യാസമേറിയ ക്ഷാമകാലത്ത് ഭരണമേറ്റെടുത്ത് മാതൃകായോഗ്യമായ ഭക്ഷ്യ വിതരണശൃംഖല ഏര്‍പ്പെടുത്തുന്ന യൂസുഫിലും നമുക്കൊരുപാട് പാഠമുണ്ട്.
      എല്ലാം കഴിഞ്ഞ് അതിവിനയാന്വിതനാ
യിക്കൊണ്ട് റബ്ബിങ്കലേക്ക് കൈകളും മനസ്സും ഉയര്‍ത്തുകയാണ്.
         യൂസുഫിന്റെ ഹൃദയം തകര്‍ന്നുള്ള പ്രാര്‍ത്ഥന നോക്കുക...നാഥാ!!എന്നെ ഈ പെണ്ണുങ്ങള്‍ ക്ഷണിക്കുന്നതിനേക്കാള്‍ നല്ല‍ത് ജയിലാണ്  തമ്പുരാനേ..പടച്ചവനേ...ഇവരുടെ തന്ത്ര‍ങ്ങള്‍ എന്നില്‍ നിന്ന് നീ മാറ്റിയില്ല‍ങ്കില്‍ ഞാന്‍ പെട്ടുപോകും നാഥാ! ഞാന്‍ അംഗീകരിച്ച എന്റെ ആശയാദര്‍ശങ്ങള്‍  മണ്ണടിയും തമ്പുരാനേ,അതിനാല്‍നീ എന്നെ രക്ഷിക്കണേ.,.ഹോ.!എന്തൊരവസ്ഥയിലാണ് യുസുഫിപ്പോള്‍!?രണ്ടിലൊന്ന് സ്വീകരിക്കാം....സുഖമായി ഉണ്ട്,സുഖിച്ച് ആരുമറിയാതെ കൊട്ടാരത്തില്‍ കഴിയാം.പ്രായമാണെങ്കില്‍ തൊട്ടാല്‍ പൊട്ടുന്നത്.
 യജമാനസ്ത്രീയുടെ തിന്മയില്‍ സ ഹകരിച്ചില്ലെങ്കില്‍    ജയില്‍വാസം ..സഹകരിച്ചാല്‍ സര്‍വ്വ തന്ത്ര‍സ്വാതന്ത്ര‍്യം..മറുഭാഗത്ത്  ജയിലിന്റെ ഇരുണ്ട ഇടനാഴികള്‍...
 തമ്പുരാനേ...ഈപ്ര‍വാചകന്മാര്‍ക്ക് ലഭിക്കുന്ന ഓരോ പരീക്ഷണങ്ങള്‍! എത്ര‍ കഠിനതരമാണ്..നമ്മള്‍ ഏത് തിരഞ്ഞെടുക്കും?തിന്മയില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മില്‍ എത്ര‍ പേര്‍ സ്വയം തീര്‍ത്ത ജയിലുകളിലേക്ക് ചുരുങ്ങിക്കൂടും?പക്ഷെ,പ്ര‍ബോധകന്ന് ജയിലറയും വിശാലമായ ലോകമാണ്.അവന്റെ കയ്യില്‍ ഖുര്‍ആന്‍ ഉണ്ടെങ്കില്‍..ഹിക്മത്തുണ്ടെങ്കില്‍..സത്യമുണ്ടെങ്കില്‍..
  മഹാനായ സയ്യിദ് ഖുതുബ് ജയിലിലിരുന്നാണ്في ظلال القرأن ന്റെ 14  جزء കള്‍ എഴുതി ത്തീര്‍ത്തത് എന്ന് നാം കാണുന്നു.നബി(സ)ക്ക്സൂറത്ത് യൂസുഫ് ഇറങ്ങുന്നത് ശിഅബു അബീത്വാലിബില്‍ സ്വന്തം സഹോദരങ്ങളാല്‍ നിസ്സഹകരിക്കപ്പെട്ട കാലത്താണ്.അല്ലാഹുവിന്റെ ഹിക്മത്ത് നോക്കുക..മുത്ത് നബി(സ)പറഞ്ഞു.മക്കം ഫതഹില്‍..اذهبوا أنتم الطلقاء=നിങ്ങള്‍ പൊയ്ക്കൊള്ളു..നിങ്ങള്‍ സ്വതന്ത്ര‍രാണ്. നോക്കൂ..ഈ പ്ര‍വാചകനെയാണ് യുദ്ധക്കൊതിയനായി ചിലരെങ്കിലും ചിത്രീകരിക്കുന്നത്.
   യൂസുഫിന്റെ ഈ പ്രാര്‍ത്ഥന സ്വയം മനുഷ്യവ്യക്തിത്വത്തെ തിരിച്ചറിഞ്ഞവന്റെ പ്രാര്‍ത്ഥനയാണ്.അതിന്റെ ചാപല്യത്തെ തിരിച്ചറിഞ്ഞവന്റെ പ്രാര്‍ത്ഥനയാണ്.സ്വയം ദൈവം ചമയുന്നവനല്ല‍ പ്ര‍വാചകന്‍.പച്ച മാംസവും മജ്ജയും ഉള്ള,വികാരവിചാരങ്ങളുള്ള പച്ച മനുഷ്യന്‍.പക്ഷെ,അദ്ദേഹത്തെ അല്ലാഹു ജയിലിലേക്കയച്ചു കൊണ്ട് അദ്ദേഹത്തിന്റെ നിഷ്ക്കളങ്കതയെ സുരക്ഷിതമാക്കുകയാണ്.റബ്ബില്‍ ഭരമേല്‍പ്പിക്കുന്നവന്ന് അവനില്‍ നിന്ന് കിട്ടുന്ന സമ്മാനമാണീ ഭാഗ്യം
യൂസുഫിനെ വളക്കാന്‍ കഴിയില്ലെന്നുറപ്പായപ്പോള്‍അവര്‍ നിരാശരായി..അങ്ങിനെ
യാണ് അല്ലാഹു അദ്ദേഹത്തിന്ന് ഉത്തരം നല്‍കിയത്.അപ്ര‍കാരം തന്നെ ,യൂസുഫിന്റെ മനസ്സിന്ന് കൂടുതല്‍ ഉറപ്പ്കൊടുത്തുകൊണ്ടും അല്ലാഹു ഉത്തരം നല്‍കി.انه هوالسميع العليم=സ്ത്രീകളുടെ കുതന്ത്ര‍ങ്ങളെ പ്പറ്റി കൂടുതല്‍ അറിയുന്നവനും നിഷ്കളങ്കനായ യൂസുഫിന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നവനും....പ്രാര്‍ത്ഥനയുടേയും കുതന്ത്ര‍ത്തിന്റേയും വരികള്‍ക്കപ്പുറം അറിയുന്നവന്‍...ഹോ..എത്ര‍  സുന്ദരമായ ഖുര്‍ആന്‍...
അങ്ങിനെ യൂസുഫ്(അ)രണ്ടാം ഘട്ടപരീക്ഷണത്തിലും വിജയിക്കുന്നു...വാസ്തവത്തില്‍,മേലേക്കിടയിലുള്ളവരുടെ തനിസ്വഭാവം പടച്ചവന്‍ ഇവിടെ തുറന്ന് കാട്ടുന്നു.പറ്റാത്തവരെ ജയിലിലിടുക.കള്ളക്കേസില്‍ കുടുക്കുക.എന്നും എല്ലാ ജാഹിലിയ്യത്ത് ശക്തികളും ചെയ്യുന്ന പരിപാടി...
പക്ഷെ,ഓരോസ്ഥലത്തും സ്വാന്തനമായി റബ്ബുണ്ട് .അവന്‍ കൊടുത്ത തികഞ്ഞ,മികവുറ്റ യുക്തി ബോധം ഉണ്ട്..കണിശമായ ആത്മാര്‍ത്ഥതയുണ്ട്.റബ്ബിങ്കല്‍ നിന്നുള്ള സമ്മാനമായ  لدني(പ്ര‍ത്യേകമായ
അറി‌വുണ്ട്)ഉണ്ട്.ഇതൊക്കെ നമുക്കും ലഭിച്ചാല്‍ നമ്മള്‍ക്കും  മനുഷ്യകുലത്തിന്ന് ഉപകാരമേകുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും.പക്ഷെ,പലപ്പോഴും നമ്മുടെ പ്ര‍വര്‍ത്തനങ്ങള്‍  നമ്മുടെ തന്നെ വീഴ്ചകള്‍ കൊണ്ട്തട്ടിത്തകര്‍ന്ന് പോകുകയാണ്.
   തീര്‍ച്ചയായും പ്ര‍ബോധകന്ന് യൂസുഫ് (അ)യുടെ ജീവിതത്തിലും സ്വഭാവത്തിലും ഒരു പാട് മാതൃകകള്‍ ഉണ്ട് .അതേ!ഖുര്‍ആന്‍ യൂസുഫ് ചരിത്ര‍ത്തെ "ഏറ്റവും നല്ല‍ കഥ"എന്നാണ് വിശേഷിപ്പിക്കുന്നത്

1 comment:

  1. യഅകൂബ്‌ നബി (അ) മിന്റെ ക്ഷമ എല്ലാവര്ക്കും ഒരു മാത്രക ആണ് ..


    صبر جميــــــل

    ഇത്തരം ഫോട്ടോകള്‍ കൊടുക്കേണ്ടി ഇല്ലായിരുന്നു ..ഒരു മങ്ങള്‍ ഉള്ള പോലെ ഉണ്ട്...

    ReplyDelete